ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഫേസ് ബുക്കിലെ സാമൂഹിക പ്രവർത്തക ഫിജോ ജോസഫും ഭർത്താവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഹാരിസ് സേട്ടും പ്രതികളായ തട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടക്കുമ്പോൾ പൊലീസിൽ വിവാദം രൂക്ഷമാകുന്നു. ഹാരീസ് ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ കേസുകളിൽ ഒന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല. പകരം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം സംഘടിപ്പിച്ച് കൊടുക്കാനാണ് ശ്രമം. ഇതാണ് പൊലീസിനുള്ളിൽ തന്നെ അതൃപ്തി പുകയാൻ കാരണം. ഏറ്റുമാനൂർ പൊലീസിലെ ചിലരാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങൾ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിസിനും നിർബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷൻ നേതാവുമായ തൃശൂർ സ്വദേശി അജിത്ത് ജോർജിന്റെ പേരിൽ തുടങ്ങിയ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയായിരുന്നു റിക്രൂട്ട്മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരിൽ ഹാറ്റ്സ് കോർപ്പറേറ്റ്സ് തുടങ്ങിയത്. രണ്ടു ഏജൻസികളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോർലൈൻ നടത്തുന്ന തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടൽ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നൽകിയ ഡോക്ടർ ആയിരുന്നു. ഇതോടെ കൂടുതൽ പരാതികളെത്തി. എന്നാൽ ഈ കേസിൽ ഒന്നും അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നില്ല. അട്ടിമറിക്കാനാണ് അണിയറ നീക്കം. ഹാറ്റ്സ് എന്ന പേരിൽ തന്നെ പ്രതികൾക്കിയിലെ ബന്ധം ഒളിഞ്ഞിരിപ്പുണ്ട്. ഹാരീസിലെ എച്ചും അജിത്തിലെ എയും ഫിജോയുടെ പഴയ പേരിനൊപ്പമുള്ള ടിയും ചേർന്നാണ് ഹാറ്റ്സ്.
ഫിജോയും ഭർത്താവും പൊലീസിന്റെ വലയിലായതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപടമുഖമാണ്. നിരവധി കേസുകളിൽ മുമ്പും ഇവർ അറസ്റ്റിന്റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ തന്ത്രം. തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് ഐജി പലവട്ടം വിശദീരിച്ചപ്പോൾ തന്നെ കള്ളക്കളി പൊളിഞ്ഞിരുന്നു. ഇതോടെ ഫിജോയുടെ ഈ അവകാശവാദം പൊള്ളയാണെന്ന് ഏവർക്കും മനസ്സിലാവുകയും ചെയ്തു. അപ്പോഴും ഐജിയുടെ പേരു വ്യാജമായി പറഞ്ഞ് ഇവർ തട്ടിപ്പുകൾ നടത്തി. ഇതിനാണ് കോട്ടയം എസ്പി ഹരിശങ്കർ തടയിടുന്നത്. ഏറ്റുമാനൂർ പൊലീസ് കൃത്യമായി ഇടപെട്ടപ്പോൾ ഫിജോയും പങ്കാളിയും അഴിക്കുള്ളിലായി. കൂടുതൽ പേർ പരാതിയുമായെത്തി. ഇതെല്ലാം സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. ഇതെല്ലാം പണം കൊടുത്ത് ഒതുക്കാനാണ് ശ്രമം. ഇതിന് പൊലീസുകാർ തന്നെ കൂട്ടു നിൽക്കുന്നു. ഇത്തരം കേസുകളിൽ ഇടപെടരുതെന്ന ഡിജിപിയുടെ സർക്കുലർ പോലും ഇവർ പരിഗണിക്കുന്നില്ല.
പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2017 ഓഗസ്റ്റിലാണ് ഇവർ പണം വാങ്ങിയത്. ഏറ്റുമാനൂരിൽ കെഎസ്ആർടിസിക്ക് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. മറ്റൊരു പ്രതിയായ തൃശൂർ സ്വദേശി അജിത്ത് ജോർജ് (30) ഒളിവിലാണ്. അജിത്തിനെ മുൻനിർത്തി പിന്നണിയിൽ നിന്നായിരുന്നു തട്ടിപ്പ്. പറഞ്ഞ സമയത്ത് ജോലിയോ പണമോ കിട്ടാതെ വന്നതിനെ തുടർന്നാണ് കോട്ടയം എസ്പിക്ക് ഡോ ആഷ്ബി പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഫിജോ പതിവു പോലെ പൊലീസിന് മുന്നിൽ ആടിത്തിമിർത്തു. എസ്പിയുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ പൊലീസ് ഇതൊന്നും ഗൗനിച്ചില്ല. ഇതോടെയാണ് അറസ്റ്റ് സംഭവിച്ചത്. എന്നാൽ കോട്ടയം എസ് പിയായിരുന്ന ഹരിശങ്കർ മാറി. ഇതോടെയാണ് പ്രാദേശിക തലത്തിലെ പൊലീസുകാർ ഫിജോയ്ക്കും ഭർത്താവിനും വേണ്ടി രംഗത്തെത്തിയത്.
അജിത്ത് ജോർജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടർ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും സഹോദരൻ എബിക്ക് ദുബായ് എയർപോർട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.
പിന്നീട് ഇവർ ഏറ്റുമാനൂർ ഫോർലൈൻ കൺസൾട്ടൻസിയിൽ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വർഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഡോക്ടർ ആശുപത്രിയിലെ ജോലിയും സഹോദരൻ എബി ബഹറിനിൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വർഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോൾ ഇവർ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാർ മൊഴിയിൽ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. ഇവർ മുൻപ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കിൽ ഈ പരാതിയിൽ അജിത്ത് ജോർജ് മാത്രമാകുമായിരുന്നു പ്രതി. മുൻപ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്.
ഇതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഹാറ്റ്സ് കോർപ്പറേറ്റ്സിലും ഫോർലൈൻ കൺസൾട്ടൻസിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരിൽ ചിലർ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. ഹാരിഷ് നയിക്കുന്ന ഗുണ്ടാ സംഘമാണ് ഫിജോയ്ക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇതിന് പുറമേ സൈബർ ക്വട്ടേഷൻ ടീമും ഇവർക്ക് സ്വന്തമായുണ്ട്. ഫേസ് ബുക്കിലൂടെ മാധ്യമ പ്രവർത്തക ചമഞ്ഞാണ് ഫിജോയുടെ തുടക്കം. കേരളാ ബ്രേക്കിങ് ന്യൂസ് എന്നൊരു പത്രത്തിലൂടെയാണ് ഫിജോ കുപ്രസിദ്ധി നേടിയത്. ബ്ലാക്ക് മെയിലിങ്ങിനാണ് പ്രധാനമായും പത്രം ഉപയോഗിച്ചിരുന്നതെന്നാണ് ഉയരുന്ന ആരോപണം മുൻപെങ്ങോ ജന്മഭൂമി ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോയിൽ പ്യൂൺ ആയി ഇവർ ജോലി ചെയ്തിരുന്നു. ആ പരിചയമാണ് പത്രം തുടങ്ങാൻ കാരണമായത്. സ്വയം ചീഫ് എഡിറ്ററായി പത്രം ഇറക്കിയ ഫിജോ ബ്ലാക്ക് മെയിലിങ് തുടങ്ങിയെന്ന് ആരോപണം ഉണ്ട്. നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തുവെന്നും കടം വാങ്ങിയും ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചുവെന്നുമെല്ലാം ആരോപണമെത്തി. തിരികെ ചോദിച്ചവരെ ഒക്കെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും ആക്ഷേപം എത്തി.
ഫേസ്ബുക്ക് തരംഗമായതോടെ ഫിജോ തട്ടകം അവിടെയാക്കി. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ഫേസ്ബുക്കിൽ ഫിജോ രംഗത്തു വന്നതോടെ ചിലർ പിന്തുണയുമായി വന്നു. ഇവരിൽ നിന്ന് ഒരു സൈബർ ക്വട്ടേഷൻ ടീമിനെയും വാർത്തെടുത്തു. ഫേസ് ബുക്കിലൂടെ സാമൂഹിക പ്രവർത്തനം തുടങ്ങിയ ഫിജോയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞവർ എതിർത്ത് കമന്റും പോസ്റ്റും ഇടാൻ തുടങ്ങിയതോടെ ഇവർ സൈബർ ക്വട്ടേഷൻ തുടങ്ങി. പ്രവാസിയായ ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ തുടങ്ങിയവരാണ് ഇവരുടെ ബ്ലാക്ക് മെയിലിങ് ചോദ്യം ചെയ്തത്. ഇതോടെ ഇവർക്കെതിരേ രൂക്ഷമായ സൈബർ ക്വട്ടേഷൻ ഫിജോയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവർ പരാതി നൽകിയെങ്കിലും ഐജിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി ഫിജോ അതെല്ലാം നിശബ്ദമാക്കി. ഇത് ഐജി അറിഞ്ഞതോടെ തന്നെ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് ഐജി അറിയിച്ചു. ഇതോടെ ഈ കേസിലും ഫിജോ കുടുങ്ങിയിരുന്നു.
ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ എന്നീ മൂവർ സംഘത്തെ തെരുവിലിട്ട് തല്ലിച്ചതച്ച് കള്ളക്കേസിൽ കുടുക്കി പൊലീസിന് കൈമാറിയത് ഏറെ വിവാദമായിരുന്നു. എതിർക്കുന്നവരെ മുഴുവൻ ഈ രീതിയിലാണ് ഫിജോ നിശബ്ദമാക്കിയിരുന്നത്. ഫിജോയുമായി ഐജിയുടെ ബന്ധമെന്ന കഥ പൊളിഞ്ഞതോടെ തന്നെ പൊലീസുകാർക്ക് തട്ടിപ്പിന്റെ രീതി മനസ്സിലാക്കി. പലരും കേസുകൾ എടുത്തു. എന്നാൽ ഏതെങ്കിലും കേസ് ഇവർക്കെതിരേ വന്നാൽ സ്റ്റേഷനിൽ എത്തി അലറി വിളിച്ച് ഫേസ് ബുക്ക് ലൈവിടുക പതിവായിരുന്നു. ഇതു കാരണം പൊലീസും ഇത്തരം കേസുകളിൽ ഇടപെട്ടിരുന്നില്ല. ആദ്യ വിവാഹത്തിലെ ഭർത്താവിനെ ഉപേക്ഷിച്ച് ചങ്ങനാശേരിക്കാരനായ ഹാരിഷിനൊപ്പം ജീവിതം ആരംഭിച്ചു. പരാതിയുമായി പോയ ഹാരിഷിന്റെ ആദ്യ ഭാര്യയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിലവിലുള്ള തട്ടിപ്പു കേസിലും പരാതിക്കാരെ ഭീഷണിപ്പെടുത്താൻ ഫിജോ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇരുവരും റിമാൻഡിലായി. മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഫിജോ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഫിജോക്കെതിരെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്.
ഫിജോയ്ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കാത്തത് പലപ്പോഴും വിവാദമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്