സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... എന്ന് നവോത്ഥാനക്കാർ; ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിവാറുകാരും; ഈ അമ്മ തമിഴ്നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമെന്നും ബജ്രംഗ്ദൾ നേതാവ്: രണ്ട് ദിവസം മുമ്പ് ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചത് യുവതിയോ? ശബരിമലയിൽ വീണ്ടും വിവാദം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... ശബരിമലയിൽ യുവതി പ്രവേശിച്ചെന്ന അവകാശ വാദവുമായി എത്തിയത് ഷാനില സജീഷായിരുന്നു. ഷാനിലയുടെ വീഡിയോ സഹതിമുള്ള പോസ്റ്റ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലും എത്തി. ഇതോടെ കർക്കിടക മാസ പൂജയ്ക്കിടെ വീണ്ടും ആചാര ലംഘനം നടന്നുവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയെത്തി. ശബരിമലയിൽ കയറൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഷാനിലയുടെ പോസ്റ്റ് ചർച്ചയാക്കുകയും ചെയ്തു. ഏതായാലും ഈ പോസ്റ്റിൽ യാഥാർത്ഥ്യമില്ലെന്നാണ് ശബരിമല കർമ്മ സമിതി പറയുന്നത്. ഷാനിലയുടെ പോസ്റ്റിലെ വീഡിയോയിലെ സത്യവും അവർ തിരിച്ചു പ്രചരിപ്പിക്കുന്നു. ആ സ്ത്രീകളുടെ ഐഡികാർഡ് സഹതിമാണ് ആചാര ലംഘനം നടന്നില്ലെന്ന് പരിവാറുകാരുടെ പ്രചരണം.
17.07.2019 രാത്രി ശബരിമലയിൽ ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. വിഡിയോയും ഫോട്ടോകളും വീണ്ടും വൈറൽ ആകുന്നതുകൊണ്ടാണ് അപ്ഡേറ്റ് ചെയ്യുന്നത്. ആശയക്കുഴപ്പം വേണ്ട, ആചാര ലംഘനം അനുവദിക്കില്ലെന്ന് രാഷ്ട്രീയ ബജ്രംഗ്ദൾ നേതാവ് ശ്രീരാജ് കൈമൾ കൈമൾ ഫെയ്സ് ബുക്കിൽ കുറിച്ചു. യുവതിയുടെ ഐഡിയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഈ അമ്മ തമിഴ്നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമാണ്. ഓർത്ത് വെച്ചോളൂ. ശബരിമലയെ തകർക്കാൻ ഗൂഢ ഉദ്ദേശമുള്ളവർ ഇതൊക്കെ നാളെ ആചാര ലംഘനം ആയി പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും കൈമളിന്റേതായി എത്തുന്നു. ഈ പോസ്റ്റുകൾ ചർച്ചയാക്കി ആചാര ലംഘനം നടന്നില്ലെന്ന പ്രചരണം പരിവാറുകാരും സജീവമാക്കുന്നു.
നവോത്ഥാനാ കേരളം കൂട്ടായ്മയുടെ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നാണ് പരിവാറുകാർ പറയുന്നത്. ശബരിമലയിൽ തടയാൻ ആർ എസ് എസുകാരില്ലെന്ന ചർച്ചയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏവരും ശബരിമലയെ മറന്നുവെന്ന് വരുത്താനാണ് നീക്കം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ സ്ത്രീകളെ വീണ്ടുമെത്തിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ചില പ്രചരണങ്ങൾ എത്തി. ഇതിനിടെയാണ് ഷാനില സജീഷ് വീഡിയോയുമായെത്തിയത്. ഇതോടെ വീണ്ടും ആചാര ലംഘനം നടന്നുവെന്ന സംശയം ബലപ്പെട്ടു. എന്നാൽ ഇതിൽ സത്യമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പറയുന്നത്. വീഡിയോയിൽ ഉള്ളത് 50 കഴിഞ്ഞ സ്ത്രീയാണ്. കാഴ്ചയിൽ യുവതിയെ പോലെ തോന്നുന്നത് മാത്രമാണെന്ന് അവരും പറയുന്നു.
ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് വൈറലായത്. ഇതിലൊരാൾ യുവതിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. രാത്രിയിൽ വളരെ കുറച്ചു പേർ മാത്രമേ അവിടെയുള്ളൂ. ഒരു പ്രശ്നവുമില്ലാതെ അവർ കൊടിമരത്തിന് മുമ്പിൽ നിന്ന് തൊഴുന്നു. പതിനെട്ടാംപടിയുടെ തൊട്ടു മുകളിലായിരുന്നു സംഭവം. എന്നാൽ ഈ വീഡിയോയിലെ സത്യം മറ്റൊന്നാണെന്ന് പരിവാറുകാർ പറയുമ്പോൾ സർക്കാരും വിവാദത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ശബരിമലയിൽ യുവതികളെത്തിയത് അണികൾക്ക് പോലും ഞെട്ടലായിരുന്നുവെന്ന് സിപിഎം റിപ്പോർട്ടിലൂടെ വിശദീകരിച്ചിരുന്നു. ലോക്സഭയിലെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തിയതും യുവതി പ്രവേശനമായിരുന്നു.
മണ്ഡലകാലത്ത് ആചാര ലംഘനത്തിന് ശബരിമലയിൽ എത്തിയ യുവതിയാണ് ഷാനിലാ സജീഷ്. നീലിമലയിൽ ഇവരെ ഭക്തർ തടയുകയായിരുന്നു. പമ്പയിൽ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേർ ശരണം വിളിച്ച് തടയുകയായിരുന്നു. അന്ന് പുലർച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടർടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേർ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തിൽ കുറച്ച് പൊലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് കൂടുതൽ പേരെത്തി വലയം തീർത്തു. അസി കമ്മീഷണർ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് അവർ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി. യുവതികൾ നിലപാട് മാറ്റാൻ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടർന്നെങ്കിലും പ്രതിഷേധക്കാരാണ് ജയിച്ചത്. ഇരുവരും മടങ്ങി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അന്ന് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കർമ്മ സമിതിയുടെയും മറ്റ് സംഘപരിവർ സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ദുഷ്കരമായതിനാലാണ് പൊലീസ് ഇവരെ മടക്കിയയച്ചത്. അന്ന് ദർശനം നടത്താതെ മടങ്ങില്ലെന്ന് രേഷ്മ നിശാന്തും ഷാനില സജേഷും നിലപാട് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ രഹസ്യകേന്ദ്രത്തിൽ ഇരുവരും ദർശന സൗകര്യം ആവശ്യപ്പെട്ട് നിരാഹാരവും നടത്തി. നീലിമലയിൽനിന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതികളെ പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ മാറ്റുന്നതിൽ പൊലീസും വേണ്ട സൗകര്യം ഒരുക്കുന്നതിൽ സർക്കാരും പരാജയപ്പെട്ടെന്ന്, യുവതീപ്രവേശനത്തിന് നേതൃത്വം നൽകിയ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ ആരോപിക്കുകയും ചെയ്തു. ഇങ്ങനെ ശബരിമല കയറ്റം നടക്കാതെ പോയ യുവതിയാണ് ആചാര ലംഘനം നടന്നുവെന്ന പ്രചരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.
കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നത് ഈ മാസം 16നാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നിലക്കലിൽ നിന്നും പമ്പയിലേക്ക് ഈ മാസം മുതൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ പമ്പയിൽ പാർക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഒരു എസ്പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് സുരക്ഷ ചുമതല. ജൂലൈ 21 ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍