സ്കൂളുകളിൽ സ്പോർട്സ് സാമഗ്രികൾ എത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ പങ്കാളിയാക്കാം എന്ന വാഗ്ദാനം നൽകി ശങ്കർദാസ് പ്രവാസികളിൽ നിന്നും അടിച്ചുമാറ്റിയത് നാലേകാൽ ലക്ഷം; സംഘപരിവാർ ബന്ധം പറഞ്ഞ് അടുത്തുകൂടിയ ആളെ വിശ്വസിച്ച കുവൈത്ത് മലയാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി; ഡിജിപിക്ക് പരാതി നൽകിയപ്പോൾ ഇനി ആ വഴിക്ക് മേടിക്ക്... അല്ലാതെ പണം നല്കില്ലെന്ന് ഭീഷണിയും; അടിമുടി വ്യാജനായ ശങ്കർദാസിനെ തേടി പൊലീസും
എം മനോജ് കുമാർ
കണ്ണൂർ: സംഘപരിവാർ നേതാക്കളുമായി അടുത്ത ബന്ധം പറഞ്ഞു കണ്ണൂരിൽ നടത്തിയ തട്ടിപ്പിൽ കുരുങ്ങിയ പ്രവാസി മലയാളികൾക്ക് നാലേകാൽ ലക്ഷത്തോളം രൂപ നഷ്ടമായി. ഹിന്ദു ഐക്യവേദി പ്രവർത്തകനും പരിവാർ നേതാക്കളോട് അടുത്ത ബന്ധവും ഉണ്ടെന്നു പറഞ്ഞാണ് ശങ്കർദാസ് എന്നയാൾ തട്ടിപ്പു നടത്തിയത്. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം കേരളത്തിലെ സർക്കാർ സ്കൂളുകളിലേക്ക് അഞ്ചു വർഷത്തേക്ക് സ്പോർട്സ് സാമഗ്രികൾ എത്തിക്കാൻ കേന്ദ്രത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ പങ്കുകാരാക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീഴ്ത്തിയാണ് ഇരുവരെയും ശങ്കർദാസ് വലയിൽ വീഴ്ത്തിയത്. അങ്ങിനെ ഒരു കേന്ദ്രസർക്കാർ ഓർഡർ കയ്യിലുണ്ടോ, ശങ്കർദാസ് തട്ടിപ്പുകാരനാണോ എന്നൊന്നും അന്വേഷിക്കാതെ ശങ്കർദാസിനെ വിശ്വസിച്ചതാണ് പ്രവാസി മലയാളികൾക്ക് അടിയായത്. സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാക്കിയ ആൾ എന്ന് പൊലീസ് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ശങ്കർദാസ് നടത്തിയ തട്ടിപ്പിലാണ് കുവൈത്ത് പ്രവാസികളായ അനീഷ് കുമാറിനും ജയപ്രകാശിനും പണം നഷ്ടമായത്. അനീഷിന്റെ കയ്യിൽ നിന്ന് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയും ജയപ്രകാശിൽ നിന്നും രണ്ടുലക്ഷം രൂപയുമാണ് ശങ്കർദാസ് അടിച്ചുമാറ്റിയത്. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പ്, തലശേരി പൊലീസ് സംയുക്തമായാണ് തട്ടിപ്പിന്റെ കാര്യത്തിൽ അന്വേഷണം തുടരുന്നത്.
കേന്ദ്ര സർക്കാർ സ്കീം അനുസരിച്ച് അഞ്ച് വർഷത്തേക്ക് കേരളത്തിലെ സ്കൂളുകളിലേക്ക് സ്പോർട്സ് സാമഗ്രികൾ എത്തിക്കാനുള്ള ഓർഡർ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പ്രവാസി മലയാളി അടക്കമുള്ളവരെ സമീപിച്ചത്. സാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന തന്റെ പേരിലുള്ള കമ്പനിയുടെ ഓഫീസും ഇയാൾ ഇവർക്ക് മുന്നിൽ ഉയർത്തിക്കാട്ടി. ആദ്യം തട്ടിപ്പ് ആണെന്ന സംശയം ഇവർക്കുണ്ടായിരുന്നു. പക്ഷെ ഹേമലത എന്ന സംഘപരിവാർ നേതാവ് ഇയാൾ തട്ടിപ്പ് അല്ല എന്ന് അനീഷിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രണ്ടേകാൽ ലക്ഷത്തോളം രൂപയും ജയപ്രകാശ് രണ്ടു ലക്ഷവും രൂപയും നൽകിയത്. എന്നാൽ സംരംഭം മുന്നോട്ടു പോയപ്പോൾ ആദ്യം ശങ്കർദാസ് ഹേമലതയെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് കമ്പനിയിൽ ശങ്കർദാസും അനീഷും ജയപ്രകാശും മാത്രമായി. നാലേകാൽ ലക്ഷം രൂപ ഇരുവരും ശങ്കർദാസിന് നൽകിയിട്ടും പിന്നേയും ശങ്കർദാസ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം ജനിച്ചതോടെയാണ് ഇവർ പിന്നെ പണം നൽകാതായത്. ഇതോടെ ശങ്കർദാസ് രൂപവും ഭാവവും മാറ്റുകയായിരുന്നു. പിന്നെ ഭീഷണിയായി. പണം സൗകര്യം പോലെ നൽകാം എന്നായി. തന്നെ തൊടാൻ പൊലീസിനും മാരാർജി ഭവനിലെ ആളുകൾക്കും കഴിയില്ല എന്ന ഭീഷണിയായി. ഒടുവിൽ ജനുവരി മാസം പണം നൽകാം എന്ന് പറഞ്ഞു. ജനുവരിയും പിന്നിട്ടു മാസങ്ങൾ കഴിഞ്ഞതോടെ ശങ്കർദാസിനെതിരെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. അനീഷിന്റെ കയ്യിൽ നിന്നും പണം വാങ്ങാൻ അനീഷ് ജോലി ചെയ്യുന്ന കുവൈത്തിൽ അതിഥിയായി ശങ്കർദാസ് എത്തി. ഒരാഴ്ച അനീഷിന്റെ അതിഥിയായി കഴിഞ്ഞു വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പിന് ശങ്കർദാസ് അരങ്ങൊരുക്കിയത്.
സാമ്പത്തിക തട്ടിപ്പിന്റെ കഥ അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:
ഞങ്ങൾ സംഘപരിവാറിനോട് ആഭിമുഖ്യം ഉള്ളവരാണ്. സംഘപരിവാർ ബന്ധം പറഞ്ഞാണ് ശങ്കർദാസ് ഞങ്ങളെ വഞ്ചിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇത്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ ആണെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഇതൊരു കള്ളമായിരുന്നു. ഇത് പറഞ്ഞിട്ടാണ് ഞങ്ങളെ വഞ്ചിച്ചത്. സംഘപരിവാറിന് ശങ്കർദാസുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന്. പിന്നീട് മനസിലായി. ഞങ്ങൾക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകയായ ഹേമലതയെ പരിചയമുണ്ട്. കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂളുകളിൽ സ്പോർട്സ് സാമഗ്രികൾ എത്തിക്കാനുള്ള കരാർ ശങ്കർദാസിന് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പങ്കാളികളാകണം. ഹേമലതയും ശങ്കർദാസിന്റെ വലയിൽ കുരുങ്ങിയിരുന്നു. ഇത് ഞങ്ങൾക്ക് അറിയാമായിരുന്നില്ല.
ഇത് തട്ടിപ്പായിരിക്കും. ഉഡായിപ്പ് പരിപാടികൾ ആയിരിക്കും.അതിനാൽ തത്ക്കാലം പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്നില്ല എന്നാണ് ഞാൻ ഹേമലതയോട് പറഞ്ഞത്. പക്ഷെ ഹേമലത ശങ്കർദാസിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരുന്നു. ശങ്കർദാസ് ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകനാണ്. എന്ന് പറഞ്ഞു. ഇതോടെയാണ് ഞങ്ങൾ ശങ്കർദാസുമായി സംസാരിക്കുന്നത്. സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ശങ്കർദാസ് കുവൈത്തിൽ നേരിട്ട് വന്നു. ഒരാഴ്ചയാണ് ഇവിടെ ഉണ്ടായിരുന്നത്. ആധാർ കാർഡ് വേണം, പാസ്പോർട്ടിന്റെ കോപ്പി വേണം. എല്ലാം എനിക്ക് അയച്ചുതരണം. നാലാളുടെ പേരിലാണ് പാർട്ണർ ഷിപ്പ് വരുന്നത്. ശങ്കർദാസ്, ഹേമലത, അനീഷ്, ജയപ്രകാശ് എന്നിവരുടെ പേരിലാണ് പാർട്ണർ ഷിപ്പ് രജിസ്റ്റർ ചെയ്യുന്നത് എന്നാണ് ശങ്കർദാസ് പറഞ്ഞത്. കേന്ദ്രത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. നാലുപേരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന്റെ കോപ്പി നിങ്ങളുടെ വീട്ടിലേക്ക് അയക്കും എന്നാണ് ശങ്കർദാസ് പറഞ്ഞത്. കുവൈത്തിൽ നിന്നും പണവും വാങ്ങിയിട്ടാണ് ശങ്കർദാസ് മടങ്ങിയത്.
ശങ്കർദാസ് ഒരു ഷോപ്പ് എടുത്തിരുന്നു. എല്ലാം സാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിലുള്ള ഷോപ്പ്. പക്ഷെ കടയുടെ വാടക വരെ നൽകിയിരുന്നില്ല. അതിനാൽ കടക്കാരൻ കട കൈവശപ്പെടുത്തിരുന്നു എന്നാണ് അറിഞ്ഞത്. ഷോപ്പിന്റെ കമ്പ്യുട്ടർ. ഫർണീഷിങ്, സ്റ്റാഫിന്റെ ശമ്പളം, ഓഫീസിന്റെ മറ്റു ചെലവ് എന്തിനു ഓട്ടോക്കൂലി പോലും കണക്കുപറഞ്ഞു വാങ്ങി. പക്ഷെ ഞങ്ങളുടെ പേരിൽ ഒന്നും ശങ്കർദാസ് രജിസ്റ്റർ ചെയ്തില്ല. പക്ഷെ കാശിനു ആവശ്യം മുഴക്കിക്കൊണ്ടിരുന്നു. ഇതോടെ ഞങ്ങൾ സംശയത്തിലായി. താൻ ചതിക്കില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഇനിയും കാശ് അയച്ചു കൊടുക്കാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ എന്തിനു ഇനി പണം നൽകണം എന്ന ചിന്തയിൽ പിന്നീട് പണം നൽകിയില്ല. ഇതോടെ ഞങ്ങൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ശങ്കർദാസിന്റെ മട്ടുമാറി. ഇതിന്നിടയിൽ ഹേമലതയെ ശങ്കർദാസ് ഒഴിവാക്കിയിരുന്നു. ഒരു ലക്ഷം രൂപ ഹേമലതയിൽ നിന്നും ശങ്കർദാസ് പറ്റിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ മൂന്നു പേർ മാത്രമായി. ഹേമലതയോട് പിന്നീട് ആരോ പറഞ്ഞു. ശങ്കർദാസ് തട്ടിപ്പാണെന്ന്. ഇതോടെ ഹേമലത ഞങ്ങളെ വിളിച്ചു പറഞ്ഞു. നിങ്ങൾ ആദ്യം പറഞ്ഞത് ശരി.ശങ്കർദാസ് തട്ടിപ്പാണ്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ പണം മുടക്കിക്കഴിഞ്ഞിരുന്നു.
സൗകര്യം പോലെ കാശ് വാങ്ങിച്ചോ എന്ന മട്ടായി. ഭീഷണിയും വന്നു. ഒടുവിൽ ശങ്കർദാസ് പറഞ്ഞു. സ്ഥാപനത്തിന് ഓർഡർ ലഭിച്ചിട്ടുണ്ട്. നിങ്ങളെ ബിസിനസിൽ നിന്നും നിങ്ങളെ ഒഴിവാക്കിയിരിക്കുന്നു. നിങ്ങളുടെ സ്വഭാവം കൊണ്ട് നിങ്ങൾ രണ്ടുപേരെയും എനിക്ക് വേണ്ട, എന്റെ തീരുമാനം അങ്ങിനെയാണ്. പണം തിരികെ നൽകാം. അത് പക്ഷെ പെട്ടെന്ന് നടക്കില്ല. പറഞ്ഞു. ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് സന്തോഷമായി. മുടക്കിയ പണം മാത്രം തിരികെ നൽകിയാൽ മതി. നാലും മാസം കൊണ്ട് നിങ്ങളുടെ പണം തിരികെ നൽകാം. അതായത് ഈ ഏപ്രിലിൽ നൽകാം എന്നാണ് പറഞ്ഞത്. ഇപ്പോൾ അതും കഴിഞ്ഞു വീണ്ടും രണ്ടുമാസം കഴിഞ്ഞു. ഒടുവിൽ ഞങ്ങൾ ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകി. പക്ഷെ ശങ്കർദാസ് ആധാറിൽ വരെ കാണിച്ച തിരുവനന്തപുരം വിലാസം വ്യാജമായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു വ്യക്തിയേ അവിടെ ഇല്ല. വാടക വീട്ടിന്റെ അഡ്രസ് നൽകിയാണ് ആധാർ എടുത്തിരുന്നത്. വിവിധ ഫോൺ നമ്പറിൽ നിന്നാണ് വിളിച്ചു കൊണ്ടിരുന്നത്. എല്ലാം പിന്നീട് ഒന്നൊന്നായി സ്വിച്ച് ഓഫ് ആയി.
ശങ്കർദാസിന്റെ അവസാന സംഭാഷണം ഇങ്ങനെ:
നിങ്ങൾ പൈസയുടെ ആവശ്യം പറഞ്ഞു ഡിജിപിക്ക് പരാതി നൽകിയില്ലേ.... പൊലീസിൽ പരാതി നൽകിയില്ലേ.... മാരാർജി ഭവനിൽ പരാതി നൽകിയില്ലേ.... ഇനി ആ വഴിക്ക് മേടിക്ക്....അപ്പോൾ അല്ലാതെ പണം നല്കില്ലേ....ഞാനിപ്പോൾ ചിത്രയെന്നു നിങ്ങൾ പറയുന്ന എന്റെ ഭാര്യയുടെ വീട്ടിൽ ഇരിക്കുകയാണ്. ഈ വീട്ടിൽ വന്നു കയറി അടി ചെവിക്കല്ലിനു കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അവളെയൊന്നും വിളിച്ച് നീ ഉണ്ടാക്കേണ്ട....
എല്ലാം ചെയ്ത് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഉണ്ടാക്ക്...മാന്യമായി എന്നോട് സംസാരിക്ക്....മാന്യമായി വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടേ? ഒളിച്ചു കളിക്കാതെ ഫോൺ എടുക്കണം. വിളിച്ചാൽ ഫോൺ എടുക്കണം....ഇനി എന്റെ പൊണ്ടാട്ടിയെ വിളിച്ച് നീ ഉണ്ടാക്കേണ്ട....മര്യാദയ്ക്ക് വിളിച്ചാൽ ഫോൺ എടുക്കണം....നിനക്ക് കുറച്ചു കൂടെ വേണോ.....വിളിക്കുമ്പോൾ ഫോൺ എടുക്കുക, സംസാരിക്കുക....നിങ്ങൾ വാക്കിനു വില കൽപ്പിക്കണം.
ഏപ്രിലിൽ പണം മടക്കി നൽകാം എന്ന് പറഞ്ഞതാണ്. കള്ളത്തരം പറഞ്ഞിട്ട് നിങ്ങൾ ബിസിനസ് ഉണ്ടാക്കി....ഡിജിപിക്ക് നിങ്ങൾ പരാതി നൽകിയിട്ടു എന്തായി....എന്തോന്ന് ഉണ്ടാക്കാൻ....നിങ്ങൾ ഫോൺ എടുക്കാറില്ല....നമ്പർ നിങ്ങൾ മാറിക്കൊണ്ടിരിക്കുന്നു....നിങ്ങൾ പണം തിരികെ നൽകുന്നില്ല.....നിങ്ങൾ എന്നെ വെല്ലുവിളിക്കുന്നു....എന്നോട് സംസാരിച്ചാൽ കാര്യങ്ങൾ ക്ലിയർ ആകും....എന്നെ ഒന്നും ചെയ്യാൻ കഴിയില്ല... നിങ്ങൾ ഈ ഫോൺ സംഭാഷണം ഡിജിപിക്ക് നൽകി ഡിജിപിയെക്കൊണ്ട് എന്നെ വിളിപ്പിക്ക്.....ഇങ്ങിനെയാണ് ഫോണിൽ സംഭാഷണം നടന്നത്...ശങ്കർദാസ് പറഞ്ഞത്. പിന്നീട് ശങ്കർദാസിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല-അനീഷ് പറയുന്നു.
അനീഷിന്റെയും ജയപ്രകാശിന്റെയും പരാതിയിൽ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് സിഐ സത്യനാഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ശങ്കർദാസിന്റെ വിലാസം വ്യാജമാണ്. അയാളെ കണ്ടുകിട്ടിയില്ല. പരാതിയുടെ സ്വഭാവം പരിശോധിച്ചപ്പോൾ ഇയാൾ സ്ഥിരമായി സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്ന ആളെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇയാളെ കണ്ടുകിട്ടിയാൽ മാത്രമേ കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്ത് വരുകയുള്ളൂ. ഇയാളെ പെട്ടെന്ന് തന്നെ പിടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്- സിഐ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്