പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ഇന്ന് ബുധനാഴ്ച്ച ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. തന്റെ ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയതോടെ സുരക്ഷാ സംവിധാനങ്ങൾ ജാഗരൂഗരായി. അപ്പോഴാണ് സുരക്ഷാ സംവിധാനങ്ങളെയൊട്ടാകെ വിറപ്പിച്ച് ആ മുദ്രാവാക്യം ഉയർന്നു കേട്ടത്. കെ.എസ്.യു കെ.എസ്.യു സെക്രട്ടേറിയറ്റ് ഒരുനിമിഷം വിറച്ചു. അങ്ങനെ പിണറായിയും ഞെട്ടി. എന്തു ചെയ്യണമെന്ന് അറിയാതെ ഭരണസിരാകേന്ദ്രം ഞെട്ടിവിറച്ചു. യുഡിഎഫ് ഭരണകാലത്ത് എസ് എഫ് ഐക്കാരുടെ ഈ വിധ സമരങ്ങൾ പതിവാണ്. എന്നാൽ കെ എസ് യുവിന്റെ മുദ്രാവാക്യം എല്ലാ സുരക്ഷയേയും മറികടന്ന് പിണറായിയുടെ മുമ്പിലെത്തി. അങ്ങനെ കെ എസ് യുവിലെ താരോധയമാകുകയാണ് ശിൽപ.
മൂന്നിലേറെ കെ.എസ്.യു പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്റെ മതിൽചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യങ്ങളുമായി കുതിച്ചത്. ഇതിൽ പലരെയും പൊലീസ് അറ്സ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംസ്ഥാന സെക്രട്ടറി ശിൽപ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ എത്തുകയായിരുന്നു. ഒരു പെൺകുട്ടിയെ തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സകല സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെടു. മുഖ്യമന്ത്രിയുടെ ഓഫീസായ നോർത്ത് ബ്ലോക്കിന് മുമ്പിൽ ശിൽപ കെ എസ് യു മുദ്രാവാക്യം ഉയർത്തിയത് പൊലീസിനും തലവേദനയായി. മുദ്രാവാക്യം വിളി അവസാനിപ്പിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. ജീപ്പിലേക്ക് കയറ്റുമ്പോഴും ശിൽപ മുദ്രാവാക്യം വിളി തുടർന്നു. അങ്ങനെ സെക്രട്ടറിയേറ്റിന് പുറത്തെ സമരത്തെ ഭരണസിരാ കേന്ദ്രത്തിനുള്ളിലും ശിൽപയെന്ന അരിമ്പൂരിൽ നിന്നുള്ള കനൽ തിരി എത്തിച്ചു.
അഭിഭാഷകയാണ് ശിൽപ. തൃശൂരിലെ അരിമ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം. ഇടത് കോട്ടയാണ് ഇവിടെ. ആകെയുള്ള പതിനെട്ട് വാർഡിൽ 14ലും ഇടത് കൗൺസിലർമാർ. ഇതിനിടെ പൊരുതുന്നത് ശിൽപയാണ്. ശിൽപയ്ക്ക് കൂട്ടായി സുധാ സുധാകരനും. അരിമ്പൂരെന്ന വനിതാ സംവരണ വാർഡിൽ നിന്നായിരുന്നു കെ എസ് യുവിലെ ചുറുചുറുക്കുമായി ശിൽപ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. അതും ഇരുപത്തിയൊന്നാം വയസ്സിൽ. ഇടത് കോട്ടയിൽ വാടിത്തളരുമെന്നാണ് ഏവരും വിലയിരുത്തിയത്. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി ജയിച്ചു കയറി. അന്ന് തൃശൂരിൽ നിയമ വിദ്യാർത്ഥിയായിരുന്നു ശിൽപ്പ. പഞ്ചായത്തിലെ സാമുഹിക ഇടപെടലിനൊപ്പം പഠനം പൂർത്തിയാക്കി അഭിഭാഷക കുപ്പായവും ഇട്ടു. ഇതിന് ശേഷവും പഞ്ചായത്തിൽ മാത്രം ഒതുങ്ങിയില്ല ശിൽപ്പയുടെ പോരാട്ട വീര്യം. തൃശൂരിലെ വിദ്യാർത്ഥി സമരങ്ങളിൽ സജീവ സാന്നിധ്യമായി.
സംഘടനാ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ശിൽപയും മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെയുള്ള മത്സരത്തിൽ പക്ഷേ ശിൽപയ്ക്ക് ജയിക്കാനായില്ല. എന്നാൽ ശിൽപയുടെ സംഘടനാ മികവ് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കെ എസ് യുവിന്റെ സംഘടനാ സ്ഥാനം ശിൽപയ്ക്ക് കിട്ടി. കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയാണ് അരിമ്പൂരിലെ പോരാട്ട മികവിനെ തിരിച്ചറിഞ്ഞ് കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇത് വെറുതെയായില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് സെക്രട്ടറിയേറ്റിലെ ശിൽപയുടെ സമരവീര്യം. കെ എസ് യുവിൽ ഇത് പതിവില്ലാത്തതാണ്. ഇന്നലെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന സമരത്തെ നയിച്ചതും ശിൽപ്പയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ അക്രമപരമ്പരകളെക്കുറിച്ചും നേതാക്കളുടെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നിൽ മൂന്നാം ദിവസം പിന്നിടുന്ന വേളയിലാണ് ശിൽപ ഏവരേയും ഞെട്ടിച്ച് നോർത്ത് ബ്ലോക്കിന് മുമ്പിൽ തനിച്ചെത്തി പ്രതിഷേധിച്ചത്. അഭിജിത്തിന്റെ സമരം തുടങ്ങിയതു മുതൽ ശിൽപ തലസ്ഥാനത്തുണ്ട്. നിരാഹാര സമര പന്തലിലും സജീവം. ഇന്നലെ യൂണിവേഴ്സിറ്റി വിസിക്കെതിരെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കാനും ശിൽപയുണ്ടായിരുന്നു. കെ എസ് യുവിലെ പുതു തലമറുയ്ക്ക് സമരാവേശം വിതച്ചാണ് ശിൽപ ഇന്നലേയും ഞെട്ടിച്ചത്. യൂണിവേഴ്സിറ്റിയിൽ ആരും കയറാതിരിക്കാൻ പഴുതടച്ച സുരക്ഷ പൊലീസ് ഉയർത്തി. ഇതും ശിൽപയും കൂട്ടരും നിഷ്പ്രയാസം മറികടന്നിരുന്നു.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ വിസിയെ ഉപരോധിച്ചതിനു പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെഎസ്യു പ്രവർത്തകർ കേരള സർവകലാശാല കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അരമണിക്കൂറിലധികം കെട്ടിടത്തിനു മുകളിൽ കഴിഞ്ഞവരെ ചെങ്കൽചൂളയിൽ നിന്ന് അഗ്നിശമനസേന എത്തി താഴെയിറക്കി. സെക്യൂരിറ്റി ജീവനക്കാർ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് ശിൽപയും കൂട്ടരും മുകളിൽ എത്തിയത്. കെട്ടിടത്തിനു മുകളിൽ ആത്മഹത്യാഭീഷണിയുമായി മുദ്രാവാക്യം വിളികൾ ഉയർന്നതോടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. ഇത് തന്നെയാണ് ഇന്നും സംഭവിച്ചത്. കെ.എസ്.യു. മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് ശിൽപ പഞ്ചായത്ത് അംഗമാകുന്നത്. ഇതിന് ശേഷമാണ് സംസ്ഥാന നേതാവാകുന്നതും. അരിമ്പൂരിലെ ചങ്കരംകണ്ടത്താണ് ശിൽപയുടെ വീട്.
അരിമ്പൂരിലെ അറിയപ്പെടുന്ന കുടുംബമാണ് ശിൽപയുടേത്. ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരൻ ഓമനയുടേയും ഒരേയൊരു മകളാണ് ശിൽപ. കുടുംബത്തിൽ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിനൊപ്പമായിരുന്നു. അങ്ങനെയാണ് കുട്ടിക്കാലത്തെ ശിൽപ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തുന്നത്. അയ്യന്തോൾ കോടതിയിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ഇത് മാത്രമാണ് ശിൽപയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. അച്ഛന് ഓട്ടോറിക്ഷയുണ്ടായിരുന്നുവെങ്കിലും അത് ഇടയ്ക്ക് വിറ്റു. പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണ് ശിൽപയുടെ കുടുംബത്തിന് ഉള്ളത്. വനിതാ സംവരണ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി പഞ്ചായത്ത് അംഗമായതോടെ തൃശൂരിലെ ജില്ലാ നേതാക്കളും ശിൽപയുടെ മികവ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് കെ എസ് യുവിന്റെ സംസ്ഥാന നേതാവായത്.
പഠന മികവിൽ ഒന്നാമതായ എസ് എഫ് ഐയുടെ കണ്ണിലെ കരട്
അരിമ്പൂർ സ്കൂളിൽ പഠന മികവിലും ഒന്നാമതായിരുന്നു ശിൽപ. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിടുമിടുക്കി. കോളേജിലെത്തിയതോടെ ജില്ലയിലെ കെ എസ് യുവിന്റെ മുഖമായി മാറുകയായിരുന്നു ശിൽപ. ഇതോടെയാണ് 21 വയസ്സായപ്പോൾ തന്നെ പഞ്ചായത്തിൽ മത്സരിക്കാൻ അവസരമൊരുങ്ങിയത്. തൃപ്രയാർ എസ് എൻ കോളേജിൽ നിന്നും കെ എസ് യു പ്രവർത്തനം ആരംഭിച്ചു. പിന്നീട് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ ചേർന്നു. ലോ കോളേജിലെ യൂണിറ്റ് കമ്മറ്റി അംഗമായി. കെ എസ് യുവിന്റെ വിദ്യാർത്ഥിനി വിഭാഗമായ പ്രിയദർശനി ഫോറത്തിന്റെ ലോകോളേജ് യൂണിറ്റ് ചെയർപേഴ്സണായി പ്രവർത്തിച്ചു. കെ എസ് യു ജില്ലാതല പ്രവർത്തനങ്ങളിലും അതേ സമയം സജീവമായിരുന്നു ശിൽപ.
ഡി സോൺ കലോൽസവമുമായി ബന്ധപ്പെട്ട് തൃശ്ശൂർ കേരളവർമ്മ കോളേജിൽ വെച്ച് ശിൽപയെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയും സ്കൂട്ടർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു .നിരവധി സമര പോരാട്ടങ്ങളിൽ ശിൽപ്പ പങ്കെടുത്ത് പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട് .പത്തിലധികം പൊലീസ് കേസുകൾ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോ കോളേജിൽ പഠിക്കവെ എസ് എഫ് പ്രവർത്തകരെ ആക്രമിച്ചു എന്ന് കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി. സ്വന്തം വീട്ടിൽ നിന്നു പോലും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഗടഡ നിയോജക മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുകയും, അതിൽ കേരളത്തിലെ ആദ്യത്തെ വനിത നിയോജക മണ്ഡലം പ്രസിഡന്റായി, മണലൂർ നിയോജക മണ്ഡലത്തിൽ ശിൽപ യെ നിയമിക്കുകയും ചെയ്തു .
തുടർന്നുള്ള പ്രവർത്തനങ്ങളിൽ പോരാട്ടം നയിച്ച ശിൽപ ഇക്കഴിഞ്ഞ കെ എസ് യു സംഘടനാ ടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെടുകയും പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ശിൽപ യെ ദേശീയ നേതൃത്വവും കെ എസ് യു സംസ്ഥാന നേതൃത്വവും ചേർന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ പ്രിയദർശനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയാണ് ശിൽപ. നിലവിൽ തൃശൂരിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ് ശിൽപ.. 2018ൽ അഡ്വക്കേറ്റായി എൻ റോൾ ചെയ്ത് തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.
അരിമ്പൂർ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ ശിൽപ ,സെന്റ് അലോഷ്യസ് കോളേജിൽ പ്ലസ് ടു പഠനവും, തൃപ്രയാർ എസ് എൻ കോളേജിൽ ഡിഗ്രി പഠനം തുടരവെ , എൻട്രൻസ് എക്സാമിലൂടെ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയും ചെയ്തു .അരിമ്പൂർ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടിൽ പരമശിവന്റെയും, ഓമനയുടെയും ഏകപുത്രിയാണ് ശിൽപ.
അരിമ്പൂരിലെ പ്രതിപക്ഷ മുഖം
അരിമ്പൂർ പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് മെമ്പർമാരേയുള്ളൂ. എങ്കിലും ശിൽപയുടെ പോരാട്ട വീര്യം സിപിഎമ്മിന് വലിയ തലവേദനയാണ്. പെരുമ്പുഴപ്പാടത്ത് പണി തുടങ്ങിയ അരിമ്പൂർ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പൽപ്പള്ളിക്ക് എതിർവശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാൻ അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനെ എതിർത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പോരാട്ടം. വിഷയത്തിൽ സുധാ സദാനന്ദൻ എന്ന അംഗത്തോടൊപ്പം ശില്പ നടത്തിയ പോരാട്ടം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
വിസ്തൃതിയുള്ള എറവിലെ നിർദിഷ്ട കുളത്തിനെ ജലസംഭരണിയാക്കി പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെരുമ്പുഴ തെക്കേഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് പൈപ്പുകൾ വഴി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതാണ് അട്ടിമറിക്കപ്പെട്ടത്. അപ്പോഴേക്കും മഴക്കാലമായി. അത് കഴിഞ്ഞപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പും വന്നു. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ എംഎൽഎ അനിൽ അക്കര മുൻകൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.
മണലൂർ നിയോജകണ്ഡലം സമ്പൂർണ വൈദ്യുതീകരണ യോഗത്തിൽ അരിമ്പൂരിലെ ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ അജിതയെ വിളിച്ചില്ലെന്നത് രാഷ്ട്രീയ ചർച്ചയാക്കിയതും ശിൽപയാണ്. പഞ്ചായത്തിൽ പ്രളയം ബാധിച്ച ഒട്ടേറെ കുടുംബങ്ങൾക്ക് ഒന്നര മാസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം നൽകിയില്ലെന്ന് ആരോപിച്ചു പ്രതിഷേധം സംഘടിപ്പിച്ചതും ശിൽപയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്