സണ്ണി ഡയമണ്ട് ഗ്രൂപ്പിന് വേണ്ടി സർക്കാരിലെ വകുപ്പുകളും ഒത്തുകളിച്ചു; ഹൈക്കോടതിയിൽ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ എടുത്തത് അലൈന്മെന്റ് മാറ്റിയാലും കുഴപ്പമില്ലെന്ന നിലപാട്; അതിരൂക്ഷമായ പവർ ക്രൈസിസിനിടെ അത്യന്താപേക്ഷിതമായ കൂടംകുളം ലൈൻ മുടങ്ങിയതിന് പിന്നിലെ കാരണങ്ങൾ മറുനാടനോട് വിശദീകരിച്ച് കെഎസ്ഇബി ചെയർമാൻ; സുപ്രീംകോടതിയിലെ കേസിൽ വൈദ്യുതി ബോർഡും കക്ഷി ചേരും; ചർച്ചയാകുന്നത് രത്ന വ്യാപാരി പൗലോസ് സണ്ണിക്ക് വേണ്ടി നടന്ന അണിയറയിലെ കള്ളകളികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കൂടംകുളം ലൈനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേരുമെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിൽ കെഎസ്ഇബി കക്ഷിയല്ല. അതിനാൽ ഈ കേസിൽ കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് കക്ഷിചേരാനാണ് തീരുമാനം. സർക്കാരിലെ ചിലരാണ് ഇതിന് പിന്നിലാെന്നാണ് എൻ എസ് പിള്ള നൽകുന്ന സൂചന. സണ്ണി ഡയമണ്ട് ഉടമയുടെ കോടതിയിലെ ഇടപെടലാണ് ഇതിന് കാരണം.
കേരളത്തിൽ അതിരൂക്ഷമായ പവർ ക്രൈസിസ് നിലനിൽക്കുകയാണ്. പവർ കേരളത്തിൽ എത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ കൂടംകുളം ലൈൻ അത്യന്താപേക്ഷിതമാണ്. പക്ഷെ കേസ് സുപ്രീംകോടതിയിലാണ്. കേന്ദ്രത്തിന്റെ പവർ ഗ്രിഡും കേരളത്തിലെ സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസ് ആണ് നടക്കുന്നത്. കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ ഹൈക്കോടതി സ്വകാര്യ വ്യക്തിക്ക് അനുകൂലമായാണ് വിധി നൽകിയത്. കൂടംകുളം ലൈൻ അലൈന്മെന്റ് മാറ്റണം എന്നാണ് ഹൈക്കോടതി വിധിച്ചത്. അതിനു കേരള സർക്കാരിലെ ചില വകുപ്പുകൾ നൽകിയ അനുകൂല നിലപാട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി ആ രൂപത്തിൽ വന്നത്. കേരളത്തിലെ ചീഫ് ഇലക്ട്രിക്കൽ ഓഫീസും വേണമെങ്കിൽ അലൈന്റ്മെന്റ് മാറ്റാം എന്നാണ് ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അലൈന്മെന്റ് മാറ്റത്തിന് സ്വകാര്യ വ്യക്തിക്ക് തുണയായി-കെ എസ് ഇ ബി ചെയർമാൻ പറയുന്നു.
അലൈന്മെന്റ് മാറ്റുമ്പോൾ വരുന്ന ചെലവ് മുഴുവൻ സ്വകാര്യ വ്യക്തി വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സണ്ണി ഡയമണ്ട്സ് ആണ് പരാതിക്കാർ. എത്ര കോടി ഈ കാര്യത്തിൽ ചെലവ് വന്നാലും ഇവർ തന്നെ അത് വഹിക്കേണ്ടി വരും. അലൈന്റ്മെന്റ് മാറ്റിയാൽ ഉള്ള കുഴപ്പം അറിയാവുന്നതിനാൽ പവർഗ്രിഡ് നേരെ സുപ്രീംകോടതിയിൽ പോയി. ചില സാങ്കേതിക കാര്യങ്ങൾ ഉള്ളതിനാൽ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടില്ല. സാങ്കേതിക കാര്യങ്ങൾ പരിഹരിച്ചു ഈ കേസ് വീണ്ടും സുപ്രീംകോടതിക്ക് മുന്നിൽ വരും. അപ്പോഴേക്കും കേസിൽ കക്ഷിചേരാനാണ് കെഎസ്ഇബിയുടെ തീരുമാനം. പക്ഷെ റൂൾ അനുസരിച്ച് അലൈന്മെന്റ് മാറ്റുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പവർഗ്രിഡ് നേരെ സുപ്രീംകോടതിയിൽ പോയത്. ഈ കേസ് അടുത്ത് തന്നെ സുപ്രീംകോടതി ലിസ്റ്റ് ചെയ്യും. അപ്പോൾ കെഎസ്ഇബി കൂടി കക്ഷി ചേരും. കേരളത്തിൽ അതിരൂക്ഷമായ വൈദ്യുതി ക്ഷാമം നിലനിൽക്കുകയാണ്-ചെയർമാൻ പറയുന്നു. സർക്കാരിന് കീഴിലെ ഒരു വകുപ്പാണ് ചീഫ് ഇലക്ട്രിക്കൽ ഓഫീസ്. വൈദ്യുതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഈ വകുപ്പാണ്. ഈ സാഹചര്യത്തിലാണ് സണ്ണി ഡയമണ്ട് ഗ്രൂപ്പിന് അനുകൂലമായ വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിട്ടത്.
വെറും 600 മീറ്റർ ലൈൻ പൂർത്തിയാകാത്ത പ്രശ്നമാണ് കൂടംകുളം ലൈനിൽ നിലനിൽക്കുന്നത്. അതുവരെ രണ്ടു വശത്തു നിന്നും ലൈൻ പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ വൈദ്യുതിക്ഷാമം പരിഗണിച്ച് കേസ് എത്രയും വേഗം പൂർത്തിയാക്കാനാണ് കെഎസ്ഇബി നോക്കുന്നത്. കേരളത്തിലെ ഡാമുകളിൽ 15 ശതമാനത്തിൽ താഴെയേ വെള്ളമുള്ളൂ. ആഭ്യന്തര ഉത്പാദനം കുറച്ചിരിക്കുകയാണ്. അപ്പോൾ കൂടംകുളം ലൈൻ വഴി നമുക്ക് വൈദ്യുതി വേണം. അതിനുള്ള തടസങ്ങൾ അതിവേഗം മാറണം. ഇതാണ് കെഎസ്ഇബിയുടെ ലക്ഷ്യം. അലൈന്മെന്റ് മാറ്റാൻ കാലതാമസം എടുക്കും എന്ന് ഹൈക്കോടതിയിൽ തന്നെ വ്യക്തമായ കാര്യമാണ്. 148 ടവറിൽ 147 ഉം തീർന്നു. വെറും 600 മീറ്റർ മാത്രമേ ബാക്കിയുള്ളൂ. അതിനാൽ തടസങ്ങൾ എത്രയും വേഗം മാറണം. കേരളം ലോഡ് ഷെഡ്ഡിംഗിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ കേസിൽ കെഎസ്ഇബി കക്ഷി ചേരും-എൻ.എസ്പിള്ള പറയുന്നു.
കെഎസ്ഇബി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം അതിരൂക്ഷമായ വൈദ്യുതി ക്ഷാമമാണ് കേരളം നേരിടുന്നത്. ഡാമുകളിൽ വെള്ളമില്ല, നീരൊഴുക്കുമില്ല. ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി, ഷോളയാർ എന്നീ ഡാമുകളിലെ നിലവിലെ അവസ്ഥയാണിത്. ഇതാണ് കെഎസ്ഇബിയുടെ പ്രധാന റിസർവോയറുകൾ. പതിനഞ്ച് ശതമാനത്തിൽ താഴെമാത്രമാണ് ഡാമുകളിൽ വെള്ളമുള്ളത്. ജൂലൈ നാലുമുതൽ പതിനാലാം തീയതിമുതൽ നീരൊഴുക്ക് ശരാശരി 13.6 ദശലക്ഷം യൂണിറ്റാണ്. ജലവൈദ്യുതിയുടെ ഉപഭോഗം 5.8 ദശലക്ഷം യൂണിറ്റും കൂടുതൽ 10.07 ദക്ഷലക്ഷം യൂണിറ്റുമാണ്. ഇപ്പോൾ ആഭ്യന്തര ഉത്പാദനം കുറച്ചുകൊണ്ടാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. ഉപയോഗിക്കുന്നത് മുഴുവൻ പുറത്തു നിന്നുള്ള വൈദ്യുതിയാണ്. 70 ദശലക്ഷം മില്യൺ യൂണിറ്റ് ആണ് ശരാശരി ഉപഭോഗം. അഞ്ച്-ആറ് ദശലക്ഷം മില്യൺ യൂണിറ്റ് മാത്രമാണ് ആഭ്യന്തര ഉത്പാദനം. ബാക്കി 64 ദശലക്ഷം മില്യൺ യൂണിറ്റും ഇപ്പോൾ പുറത്തുനിന്നു കൊണ്ടുവരികയാണ് ചെയ്യുന്നത്. കൊണ്ടുവരാനുള്ള കപ്പാസിറ്റിയും 64 ദശലക്ഷം മില്യൺ യൂണിറ്റ് മാത്രവുമാണ്. ഇവിടെയാണ് കൂടംകുളം ലൈനിന്റെ പ്രാധാന്യം വരുന്നത്.
കൂടംകുളം ലൈൻ പൂർത്തിയായാൽ കേരളത്തിന് 800 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് നിന്നും എത്തിക്കാം. കൂടംകുളം ലൈൻ വന്നാൽ ലോഡ്ഷെഡ്ഡിങ് പവർകട്ട് എന്നിവ ഏർപ്പെടുത്താതെ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയും-കെഎസ്ഇബി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഉത്പാദനമായ അഞ്ച്-ആറ് ദശലക്ഷം മില്യൺ യൂണിറ്റ് കൊണ്ട് അമ്പത്-അറുപത് ദിവസങ്ങൾ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയൂ. മഴ കിട്ടിയില്ലെങ്കിൽ സ്ഥിതി പരിതാപകരവുമാകും. നിലവിലെ മൺസൂൺ ആണ് കേരളത്തിന് മഴ ലഭിക്കുന്നത്. പക്ഷെ ഇക്കുറി മഴയില്ല. മഴ കിട്ടിയില്ലെങ്കിൽ മുന്നോട്ടു പോവുക പ്രയാസവുമാകും. മഴ കിട്ടിയില്ലെങ്കിൽ 450-500 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിന് കുറവ് വരും. ഈ ഘട്ടത്തിലാണ് പവർകട്ട്-ലോഡ്ഷെഡ്ഡിങ് തീരുമാനം എടുക്കാൻ സാധ്യത വരുന്നത്-കെ എസ് ഇ ബി വിശദീകരിക്കുന്നത്.
വികസനത്തിന് ശാന്തിവനം വൈദ്യുത മന്ത്രി എം എം മണിക്ക് തടസ്സമല്ല. ജൈവസമ്പത്തിനെ തകർത്തെറിഞ്ഞ് വൈദ്യുതി ലൈനുമായി മുമ്പോട്ട് പോകും. ഇവിടെ ഉടുമ്പചോലക്കാരൻ പുലിയാണ്. എന്നാൽ കൂടംകുളം ലൈനിന് തടസ്സം നിൽക്കുന്ന മുതലാളിയുടെ പേരു പോലും പറയില്ല. ഇതിനൊപ്പമാണ് സർക്കാർ വകുപ്പുകളും മുതലാളിക്ക് വേണ്ടി കളിച്ചുവെന്ന സൂചനകൾ കെ എസ് ഇ ബി പുറത്തു വിടുന്നത്. സണ്ണി ഡയമണ്ട് മുതലാളിയുടെ സ്ഥലത്തു കൂടി ലൈൻ വലിക്കുന്നത് തടഞ്ഞതോടെ 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭിച്ചു. 148 കിലോമീറ്ററുള്ള ലൈനിൽ ഇനി പൂർത്തിയാകാനുള്ളത് 644 മീറ്റർ മാത്രമാണ്. ഇതു പൂർത്തിയായിരുന്നുവെങ്കിൽ മഴയില്ലെങ്കിലും ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. കൂടംകുളം ആണവ നിലയത്തിൽ നിന്നും കേരളത്തിനു വൈദ്യുതി എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയാണ് കൊച്ചി-ഇടമൺ ലൈൻ.
തമിഴ്നാട്ടിലെ തിരുനൽവേലി- കൊല്ലം ജില്ലയിലെ ഇടമൺ-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പവർഗ്രിഡ് കോർപ്പറേഷൻ 400 കെവി ലൈൻ നിർമ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാർച്ച് 30നു 99.5 ശതമാനവും പൂർത്തീകരിച്ചു. എന്നാൽ എറണാകുളം ജില്ലയിലെ കാണിനാട്ടിൽ ടവറിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി ടവർ നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ സ്ഥലമുടമ എതിർപ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തിൽ കൂടി ലൈൻ വലിക്കാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമൺ ലൈൻ പൂർണമായും സ്തംഭിച്ചു.
സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണി എന്നാണ്. യോഹന്നാൻ എന്ന ആളിൽ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമി. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാൻ എഡിഎമ്മിന് മുമ്പിൽ പരാതിയുമായി പോയി. ഈ പരാതിയിൽ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാൻ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നൽകി. ആദ്യം അത് അനുവദിച്ചു. എന്നാൽ പിന്നീടെത്തിയ എഡിഎം ഇതിൽ വികസന അജണ്ട മുൻനിർത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങൾ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിലെത്തി. ഡിവിഷൻ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്.
തിരുനൽവേലി മുതൽ മൈസൂർ വരെ എല്ലാ ടവറുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ സണ്ണി ഡയമണ്ടിന്റെ സ്ഥലത്തുള്ള ഒരു ടവർ മാത്രമാണ് പൂർത്തിയാകാനുള്ളത്. സ്ഥലമുടമകൾക്ക് കെ.എസ്.ഇ.ബിയും സർക്കാരും പവർഗ്രിഡ് കോർപ്പറേഷനും ചേർന്ന് മികച്ച നഷ്ടപരിഹാരപാക്കേജ് നൽകിയതോടെ ലൈൻ സംബന്ധിച്ച 99 ശതമാനം കേസുകളും ഒത്തുതീർന്നിരുന്നു. എന്നാൽ വ്യക്തിപരമായ വൈരാഗ്യം കാരണം സണ്ണി ഡയമണ്ട് ഉടമ കേസുമായി മുമ്പോട്ട് പോയി. ഈ ലൈനിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പുറത്ത് നിന്നും 2000 മെഗാവാട്ട് വൈദ്യുതി വരെ എത്തിക്കാൻ കഴിയും. കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള തിരുനൽവേലി ഇടമൺ കൊച്ചി വൈദ്യുതി ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയും കൂടും. പ്രസരണ നഷ്ടവും പ്രസരണ ഫീസും കുറയും.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- ചവറയിലെ തോറിയം ന്യൂക്ലിയർ പ്ലാന്റ് യാഥാർത്ഥ്യമായാൽ കേരളം രക്ഷപ്പെടും
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്