ഇവിടെ എന്തുക്രൈമും നടക്കും; സിസി ടിവി ക്യാമറകൾ കണ്ണടയ്ക്കാതെ വന്നപ്പോൾ ഉഗ്രൻ പണികൊടുത്ത് അടപ്പിച്ചു; അദ്ധ്യാപകർ പോലും ക്യാമ്പസിലേക്ക് കാലെടുത്ത് കുത്തുന്നത് ജീവഭയത്തോടെ; സുരക്ഷാജീവനക്കാരുടെ ചുമതല എസ്എഫ്ഐക്കാരുടെ സേവപിടുത്തവും പെട്ടിയെടുപ്പും; ഇൻവിജിലേറ്റർ കണ്ണടച്ചാൽ പിഎസ് സി പരീക്ഷയിലും എന്തുമാവാം! എതിർപ്പുകൾ ഉയരുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ സെന്റർ അനുവദിക്കുന്നതിൽ പിഎസ് സി ചെയർമാന് നൂറുനാവും
എം മനോജ് കുമാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ കയറിക്കൂടിയത് വിവാദമായി തുടരവേ തന്നെയാണ് പിഎസ്സി പരീക്ഷാ സെന്റർ യൂണിവേഴ്സിറ്റി കോളേജിൽ അനുവദിക്കുന്നതും വിവാദമായത്. യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്സി പരീക്ഷാ സെന്ററിനെക്കുറിച്ച് ഇന്നലത്തെ പിഎസ്സി ചെയർമാന്റെ വിശദീകരണ വാർത്താ സമ്മേളനത്തിൽ മറുനാടൻ ചോദ്യമുന്നയിച്ചപ്പോഴും സെന്റർ വളരെ പെർഫെക്ട് സെന്റർ എന്നാണ് പിഎസ്സി ചെയർമാൻ പ്രതികരിച്ചത്. സർക്കാർ കോളേജ്, നല്ല വെളിച്ചവും സൗകര്യങ്ങളും. അടച്ചുറപ്പുള്ള മുറി. പിഎസ്സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പിഎസ്സി സ്ക്വാഡിന്റെ പരിശോധന. യൂണിവേഴ്സിറ്റി കോളേജിനെ വാഴ്ത്താനാണ് പിഎസ്സി ചെയർമാൻ ശ്രമിച്ചത്.
നിലവിലെ കൊലപാതക ശ്രമവും അതിനു തൊട്ടു മുൻപിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമവും വന്നപ്പോൾ തന്നെ യൂണിവേഴ്സിറ്റി കോളേജ് എന്താണ് എന്നും അതിലെ എസ്എഫ്ഐ ഭീകരവാഴ്ചയുടെ യഥാർത്ഥ ചിത്രമെന്ത് എന്ന് ഒരിക്കൽക്കൂടി കേരളം മനസിലാക്കുകയും ചെയ്തു. പിഎസ്സി പരീക്ഷയിൽ ഡ്യൂട്ടി നോക്കുന്ന ഒരു ഇൻവിജിലേറ്റർ വിശ്വസ്തനല്ലെങ്കിൽ പിഎസ്സി പരീക്ഷയിൽ എന്ത് ക്രമക്കേടും സാധ്യമാകും. യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്സി പരീക്ഷയെക്കുറിച്ചും ഇത്തരം പരാതികൾ തന്നെയാണ് ഉയരുന്നത്.
പിഎസ്സി പരീക്ഷാ സെന്റർ ആയ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ്. ഏറെക്കാലമായി ഇവിടുത്തെ ക്യാമറകൾ പ്രവർത്തന രഹിതമാണ് എന്നാണ് പുറത്തു വരുന്ന വാർത്ത. ക്യാമറകൾ കണ്ണടച്ചതല്ല, ക്യാമറകൾ മനഃപൂർവം കേടുവരുത്തിയാണ് എന്നാണു അറിയാൻ കഴിയുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകളാണ് ഇവിടെ കണ്ണടച്ചിരിക്കുന്നത്. ഇതുകൊണ്ട് തന്നെ എന്ത് ക്രൈം നടന്നാലും ഒന്നും ക്യാമറക്കണ്ണിൽ പതിയുകയുമില്ല. അതിനാണ് ലക്ഷങ്ങൾ മുടക്കിയുള്ള ക്യാമറകൾ പ്രവർത്തന രഹിതമാക്കിയിട്ടുള്ളത്. ഇവിടെ പിഎസ്സി സെന്റർ അനുവദിക്കുകയും പിഎസ്സി പരീക്ഷകൾ നടക്കുകയും ചെയ്യുമ്പോൾ എന്താണ് സംഭവയ്ക്കുക എന്ന് ഊഹിക്കാൻ കഴിയുന്ന കാര്യമാണ്. യൂണിവേഴ്സിറ്റി കോളെജിലെ സിസിടിവി ക്യാമറകൾ പകുതിയും പ്രവർത്തന രഹിതമാണെന്ന് പ്രിൻസിപ്പാൾ മറുനാടൻ മലയാളിയോട് സമ്മതിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പാൾ വിശ്വംഭരൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
യൂണിവേഴ്സിറ്റി കോളേജിൽ ജീവഭയം കൂടാതെ കാലെടുത്ത് കുത്താൻ കഴിയില്ല എന്നാണ് അവിടുത്തെ അദ്ധ്യാപകർ തന്നെ രഹസ്യമായി സമ്മതിക്കുന്നത്. ഇവിടെ രാത്രി സുരക്ഷാ ജീവനക്കാരുണ്ട്. പക്ഷെ എസ്എഫ്ഐക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കലാണ് രാത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ഡ്യൂട്ടി. അഡ്മിനിസ്ട്രേഷൻ വിഭാഗം എല്ലാ കാര്യത്തിനും ഒത്താശയും നൽകുന്നു എന്നാണ് ആരോപണം വരുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ആണ് നിലവിലുള്ളത്. പിഎസ്സി പരീക്ഷകളിൽ മാത്രമല്ല യൂണിവേഴ്സിറ്റി കോളെജിൽ വെച്ച് നടത്തുന്ന യുപിഎസ്സി പരീക്ഷയിലും ക്രമക്കേടുകൾ ആരോപിക്കപ്പെടുന്നുണ്ട്. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് കോളേജിലെ പരീക്ഷാ സെക്ഷന്റെ ഗുരുതരവീഴ്ചയാണ്. ഉത്തരക്കടലാസ് സെക്ഷനിൽ നിന്നും വിദ്യാർത്ഥിക്ക് കൊടുത്തുവിട്ടതാണ് എന്ന് സൂചനകളുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസിൽ മാഫിയപോലെ ഒരു സംഘം ജീവനക്കാർ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. ഒരു പാലം പോലെയാണിത്. വിദ്യാർത്ഥികൾക്ക് ഇവരെക്കൊണ്ടും വിദ്യാർത്ഥികൾക്ക് തിരിച്ചും പ്രയോജനം ലഭിക്കും. പരീക്ഷാ ജോലികൾക്ക് വിരമിച്ച ജീവനക്കാർ എത്താറുണ്ട്. വിരമിച്ച ജീവനക്കാരെ പരീക്ഷാ ജോലികളിൽ നിയോഗിക്കരുത് എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചാണ് ഇവർക്ക് പരീക്ഷാ ജോലികൾ നൽകുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്കാരനായ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളായ ഇതേ കോളേജിലെ ശിവരഞ്ജിത്തിന്റെ സ്പോർട്സ് ക്വാട്ട വിവാദമായിരിക്കെ കോളേജിലെ സ്പോർട്സ് ക്വാട്ടയെക്കുറിച്ച് ഉയരുന്നത് നിരവധി പരാതികളാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ചുമതലയുണ്ടായിരുന്നത് കായിക വിഭാഗത്തിലെ ഒരു അദ്ധ്യാപകനാണ് അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. നേതാക്കന്മാർക്ക് പ്രവേശനം നൽകാനുള്ള വഴി അടഞ്ഞതോടെ യൂണിറ്റംഗങ്ങൾ ആകെ കലിപ്പിലായി. എവിടെ വച്ച് കണ്ടാലും പരസ്യമായി ചീത്തവിളിയും ഭീഷണിയും. അദ്ധ്യാപകൻ സ്ഥലം മാറിപ്പോയി. 'ഇവിടം ഭരിക്കുന്നത് ഞങ്ങളാണ്, പ്രിൻസിപ്പലല്ല'.എന്നാണ് എസ്എഫ്ഐ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നത്. അത് സത്യമാണെന്ന് അദ്ധ്യാപകരും സമ്മതിക്കും. കോളേജിന്റെ നിയന്ത്രണം തങ്ങളുടെ കൈയിൽ തന്നെയാകണമെന്നതാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം.
മതമൗലികവാദത്തെക്കാൾ ശക്തമായ ഫാസിസ്റ്റ് മനസ്സാണ് കോളേജിലെ എസ്എഫ്ഐയ്ക്ക് എന്നാണ് ആരോപണം വരുന്നത്. ഭീഷണിപ്പെടുത്തുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഗുണ്ടകളും എല്ലാക്കാലവും എസ്.എഫ്.ഐ. യൂണിറ്റിലുണ്ടാകും. എന്നാൽ അതിന്റെ മൂർധന്യത്തിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ ദുരന്തം. യൂണിറ്റിന്റെ നിർദ്ദേശം മറികടക്കുന്നു എന്നു തോന്നിയപ്പോഴാണ് ഒപ്പമുള്ളവരെപ്പോലും കുത്തിവീഴ്ത്താൻ ഇവർ തീരുമാനിച്ചതും. തങ്ങൾക്കെതിരാണെന്ന് തോന്നുന്ന അദ്ധ്യാപകരെ നിലയ്ക്ക് നിർത്താൻ ഇവർ സർവ തന്ത്രവും പയറ്റും. അകമ്പടിയായി തെറിവിളികൾ എത്തും.
2001 ൽ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം വന്നപ്പോൾ പൊലീസ് അകത്ത് കയറിയതാണ്. എന്നാൽ ഇപ്പോഴത്തെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മുന്മന്ത്രി ശിവദാസ മേനോന്റേയും നേതൃത്വത്തിൽ അകത്ത് കയറി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. അക്രമികളെ രക്ഷിക്കുകയും ചെയ്തു. അതിനു ശേഷം പൊലീസ് കയറിയിട്ടില്ല. പ്രിൻസിപ്പൽമാർ പരാതിയും നൽകിയിട്ടില്ല
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്