അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഏത് കച്ചിത്തുരുമ്പും ആയുധമാക്കി രാഷ്ട്രീയ എതിരാളികൾക്കെതിരെ സൈബർ പോര് നടത്തുന്നതിൽ വിദഗ്ധരാണ് സിപിഎം സൈബർ പോരാളികൾ. പക്ഷെ ഏഷ്യാനെറ്റ് ചീഫ് ന്യൂസ് കോ-ഓർഡിനേറ്റർ വിനു.വി.ജോണിനെതിരെ നടത്തിയ സൈബർ പോരാട്ടത്തിൽ സൈബർ സഖാക്കൾക്ക് അടിപതറുന്നു. പഠിച്ചിരുന്ന കോളെജുകളിൽ ഏതെങ്കിലും പാർട്ടികൾക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിനു.വി.ജോൺ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലാണ് സൈബർ സഖാക്കൾക്ക് പരാജയം നേരിട്ടത്. രാഷ്ട്രീയമില്ലാതെ അസോസിയേഷൻ സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബർ ലോകത്ത് പ്രചരിക്കപ്പെടുന്നത്. ഈ ഫോട്ടോ പ്രചരിപ്പിച്ച് വിനുവിന് കോൺഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് സൈബർ സഖാക്കൾ ശ്രമം നടത്തുന്നത്.
വിനു രാഷ്ട്രീയക്കാരനാണ് എന്ന് തെളിയിക്കാൻ സഖാക്കൾക്ക് കഴിഞ്ഞാൽ മാധ്യമ പ്രവർത്തനം തന്നെ അവസാനിപ്പിക്കും എന്നാണ് വിനു വെല്ലുവിളി നടത്തിയത്. ഇതിൽ കയറിപിടിച്ച് വിനുവിന്റെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമോ എന്ന തിരച്ചിലിലായിരുന്നു സൈബർ സഖാക്കൾ. ഇതിനു ഒടുവിലാണ് വിനു അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോൾ സഖാക്കൾ പ്രചരിപ്പിക്കുന്നത്. ഈ അസോസിയേഷൻ തിരഞ്ഞെടുപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാതെ തന്നെ ഓരോരുത്തരെ ചുമതലപ്പെടുത്തുന്ന അസോസിയേഷൻ സെക്രട്ടറി ഫോട്ടോയാണ് സഖാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനു ചുവടെ നിരവധി കമന്റുകളും പ്രചരിക്കുന്നുണ്ട്. എല്ലാം സൈബർ സഖാക്കൾ വഴി.
അസോസിയേഷൻ സെക്രട്ടറിയായി വിനു വന്നതിനാൽ ഈ പണി അവസാനിപ്പിക്കുമോ എന്നാണ് സഖാക്കൾ ചോദിക്കുന്ന ചോദ്യം. വിനു വാക്കുപാലിക്കണം, മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം, ഏത് പണിയാ നിർത്തുന്നത് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയിൽ പ്രചരിക്കുന്നത്. എന്നാൽ യാഥ്യാർഥ്യം വ്യത്യസ്തവും. വിനു പഠിച്ചിരുന്ന കോളേജുകളിൽ ഒരു കോളേജിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല. പക്ഷ കലാമത്സരങ്ങൾ ഏകോപിപ്പിക്കാനും മറ്റും ഡിപ്പോർട്ട്മെന്റുകളിൽ ചിലർക്ക് ചുമതല കൊടുക്കാറുണ്ട്. ഇത്തരം ചുമതലയിൽ വിനു വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സഖാക്കൾ പ്രചരിപ്പിക്കുന്നത്. താൻ സഖാക്കൾക്ക് മുൻപിൽ നടത്തിയേ വെല്ലുവിളി ഏതെന്നു പോലും അറിയാത്ത സഖാക്കളാണ് എന്റെ ഫോട്ടോ രാഷ്ട്രീയ പ്രവർത്തകൻ എന്ന രീതിയിൽ പ്രചരിക്കുന്നത്-വിനു വി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. .
ഞാൻ പറഞ്ഞത് പഠിച്ചിരുന്ന നാലുകോളേജുകളിൽ കാതോലിക്കേറ്റ് കോളെജ്, യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഗവ.ലോ കോളെജ് ഈ ഏതെങ്കിലും കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി എന്ന് തെളിയിക്കാനാണ് വെല്ലുവിളി നടത്തിയത്. അങ്ങിനെ തെളിയിച്ചാൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് പറഞ്ഞത്. ഈ കോളേജുകളിൽ ഞാൻ ഒരു വിദ്യാർത്ഥി സംഘടനയുടെയും നേതാവായിരുന്നില്ല. അത് അവർ തെളിയിക്കട്ടെ. ഡിപ്പാർട്ട്മെന്റുകളിൽ കലാ പ്രവർത്തനം ഏകോപിപ്പിക്കാൻ ആർക്കെങ്കിലും ചുമതല നൽകും. അങ്ങിനെ എനിക്ക് ചുമതല കിട്ടിയിട്ടുണ്ട്. അപ്പോൾ ഫോട്ടോയും വന്നിട്ടുണ്ടാകും. അതിന് പക്ഷെ രാഷ്ട്രീയ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല.
കാതോലിക്കേറ്റ് കോളേജിൽ ഞാൻ കെഎസ് യു നേതാവായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് എന്നാണ് ആരോപണം വന്നത്. ഞാൻ കെഎസ് യു നേതാവല്ല എന്ന വിശദീകരണമാണ് നൽകിയത്. ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടുമില്ല. ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ അടിസ്ഥാനത്തിൽ മത്സരിച്ചിട്ടുമില്ല. ഇതാണ് ഞാൻ പറഞ്ഞത്. ഏതെങ്കിലും ഒരു നേതാവ് വന്നു പറയട്ടെ. എല്ലാ നേതാക്കൾക്കും അറിയാമല്ലോ. ആർക്കെങ്കിലും വന്നു പറയാം. വിനു എന്ന് കോളേജിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ മത്സരിച്ചിട്ടുണ്ട്. ഞാൻ സാക്ഷി എന്ന്. ആരും ഇതേവരെ അങ്ങിനെ പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം ഒളിച്ചു നടത്താവുന്ന ഒരു കാര്യമാണോ? എന്റൊപ്പം പഠിച്ചവർ നേതാക്കളായി കേരളത്തിൽ തന്നെയുണ്ട്. ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ അങ്ങിനെ ചെയ്തിട്ടില്ല എന്ന് പറഞ്ഞു ഈ കാലത്ത് അങ്ങിനെ വെല്ലുവിളിക്കാൻ മാത്രം മണ്ടനാണോ ഞാൻ. കള്ളം പറഞ്ഞു രക്ഷപ്പെടാൻ കഴിയുമോ എനിക്ക്? തിരഞ്ഞെടുപ്പ് നടന്നാൽ രേഖ ആ കോളേജിൽ കാണും. അല്ലെങ്കിൽ അന്നത്തെ ഫോട്ടോകൾ വരെ കാണും. ഇപ്പോൾ ഫോട്ടോ പ്രചരിക്കുന്നവർ ഇതുകൂടി ഓർക്കണം-വിനു പറയുന്നു.
സംഘടനാ സംവിധാനമുയർത്തിക്കാണിച്ച് സിപിഎം നടത്തുന്ന അഴിഞ്ഞാട്ടങ്ങളെ തുറന്ന് കാണിക്കുന്ന മാധ്യമ പ്രവർത്തകരിൽ പ്രമുഖനാണ് വിനു വി ജോൺ. യൂണിവേഴ്സിറ്റി കോളെജിൽ എസ്എഫ്ഐക്കാരനെ എസ്എഫ്ഐ നേതാവ് കുത്തിയതോടെയാണ് ചാനൽ ചർച്ചകളെ നയിക്കുന്ന വിനുവിനെതിരെ സൈബർ സഖാക്കൾ രംഗത്ത് വന്നത്. വിനു കെഎസ്.യു നേതാവായിരുന്നുവെന്നാണ് അതിൽ ഒന്ന്. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വിദ്യാർത്ഥി സംഘടനയുടേയും ഭാഗമായിരുന്ന ആളല്ലെന്നും അങ്ങനെ എവിടെയെങ്കിലും പ്രവർത്തിച്ചുവെന്ന് തെളിയിച്ചാൽ അന്ന് പണി നിർത്തി പോകും എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്. നാല് കോളേജുകളിൽ പഠിച്ചിരുന്നുവെന്നും ഒരിക്കലും അത്തരം സംഘടന പ്രവർത്തനം നടത്തിയിട്ടില്ലെന്നുമാണ് വിനു പറയുന്നത്. വിനുവിന്റെ ട്വീറ്റ് ഇങ്ങനെ:-
4 കോളേജുകളിൽ പഠിച്ചിട്ടുണ്ട്.ഒരിടത്തുംഒരു സംഘടനയുടെയും നേതാവായിട്ടില്ല. ആർക്കുംവേണ്ടി മത്സരിച്ചിട്ടില്ല.സൈബർ സഖാക്കളുടെ നുണ ഫാക്ടറികൾ ഉപ്പാദിപ്പിക്കുന്ന പെരുംനുണകൾ തെളിയിക്കാൻ നട്ടെല്ലുള്ള സിപിഎം/ ഡിവൈഎഫ്ഐ/എസ്എഫ്ഐ നേതാക്കളെ വെല്ലുവിളിക്കുന്നു. അന്ന് പണി നിർത്തും-വിനു ട്വീറ്റ് ചെയ്തിരുന്നു. വിനു പറയുന്നത് ശരിയാണ് എന്നും അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വിനു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ തന്നെ അറിയാമായിരുന്നുവെന്നും ഒരു സംഘടനയിലും അംഗമായിരുന്നില്ലെന്നും മുൻ ആർഎസ്പി നേതാവ് സലിം പി ചാക്കോ ട്വീറ്റിന് മറുപടിയുമായി എത്തി. വിനു വി. ജോൺ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ ഞാനാണ് എസ്.എഫ്. ഐ. ജില്ല പ്രസിഡന്റ്. താങ്കൾ ഒരു സംഘടനയുടെയും പ്രവർത്തകൻ ആയിരുന്നില്ല. എന്നാണ് സലിം പി ചാക്കോയുടെ മറുപടി.
ചാനൽ ചർച്ചയിൽ സ്ഥിരമായി വിനു വി ജോൺ സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അദ്ദേഹം ഒരു വലത്പക്ഷ വക്താവായത്കൊണ്ടാണ് എന്നാണ് സൈബർ സഖാക്കൾ പ്രചരിപ്പിച്ചത്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് വിനു ചാനൽ ചർച്ചയിൽ അവതരിപ്പിക്കുന്നതെന്നും ഒരു അവതാരകൻ പുലർത്തേണ്ട ഒരു നിക്ഷ്പക്ഷത ചർച്ചയിൽ പുലർത്തുന്നില്ല എന്നതാണ് പ്രധാനമായും ഉയർന്ന പരിഹാസം. എന്നാൽ ഇതെല്ലാം നുണയാണ് എന്നതാണ് വിനുവിന്റെ വാദം.
ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നാണം കെട്ട എസ്എഫ്ഐക്കാരും പഴയ എസ്െഫ്ഐക്കാരും ചേർന്ന് തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നാണ് വിനു പറഞ്ഞ് വയ്ക്കുന്നത്. വിനു രാഷ്ട്രീയ പ്രവർത്തനം നടത്തി എന്നതിന് തെളിവായിട്ടാണ് കൾച്ചറൽ ഏകോപനത്തിന് വിനുവിനെ തിരഞ്ഞെടുത്തപ്പോൾ നൽകിയ ഫോട്ടോ സൈബർ സഖാക്കൾ ഏറ്റെടുത്തത്. പ്രചരിക്കുന്ന ഫോട്ടോ കോളേജ് ഡിപ്പാർട്ട്മെന്റിൽ കലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ മാത്രമായിരുന്നുവെന്നും തിരിച്ചറിയുന്നതിനാലാണ് വിനു വ്യാജ പ്രചാരണത്തിന്നെതിരെ ശക്തമായി രംഗത്ത് വന്നത്.
യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്നത് പ്രിൻസിപ്പാൾ അല്ല. എസ്എഫ്ഐയാണ്. ഈ വസ്തുതയാണ് ചാനൽ ചർച്ചകളിലിൽ ഉയർന്നുവന്നത്. സ്വാഭാവികമായും സിപിഎമ്മും എസ്എഫ്ഐയും സൈബർ സഖാക്കളും എല്ലാം രോഷാകുലരായി. ഇതോടെയാണ് മാധ്യമവാർത്തകൾക്കെതിരെ സിപിഎമ്മും സൈബർ സഖാക്കളും പോരിൽ ഏർപ്പെട്ടത്. . മതമൗലികവാദത്തെക്കാൾ ശക്തമായ ഫാസിസ്റ്റ് മനസ്സ് ചോദ്യം ചെയ്യപ്പെടുമ്പോൾ സിപിഎമ്മിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇപ്പോഴും പുറത്തുവരുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ അധികാരം പിടിക്കുക പ്രധാനകാര്യമായി മുന്നിൽ ഉള്ളതിനാൽ ഈ പ്രശ്നത്തിൽ തങ്ങൾക്കെതിരെ നിലകൊള്ളുന്നവരെ അടപടലം എതിർക്കുകയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് വിനു വി ജോണിനെ പോലുള്ള മാധ്യമ പ്രവർത്തകർ മുന്നോട്ടു വരുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്