തുടക്കം മുതൽ വാഴ്ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും
വേൾഡ്കപ്പ് ഡെസ്ക്
ലോഡ്സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്. ഇതെന്ത് നിയമം എന്ന് ആരാധകർ നെറ്റി ചുളിക്കുമ്പോൾ വിജയിച്ചത് ക്രിക്കറ്റ് ആണ്. ഏഴാഴ്ച നീണ്ട ടൂർണമെന്റിൽ ഇംഗ്ലണ്ട് തന്നെയാണ് കിരീട സാധ്യതയുടെ കാര്യത്തിൽ മുന്നിൽ നിന്നത്. ഇടയ്ക്ക് അപ്രതീക്ഷിതമായി ചില മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ഏറ്റവും ബാലൻസ്ഡ് ടീമും അവർ തന്നെയായിരുന്നു.
ബാറ്റിങ്ങിൽ ബെയർസ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ജോസ് ബട്ലർ എന്നിങ്ങനെ നീളുന്ന നിര. ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടർ. ജോഫ്രാ ആർച്ചർ, ക്രിസ് വോക്സ്, പ്ലങ്കറ്റ് എന്നിങ്ങനെ മികച്ച ബൗളിങ് നിര എന്നിങ്ങനെ ലോകത്ത് ആരെയും കൊതിപ്പിക്കുന്ന ലൈനപ്പായരുന്നു അവരുടേത്. ടൂർണമെന്റിൽ കിരീട സാധ്യതയിൽ ഒപ്പം ഉണ്ടായിരുന്ന ഇന്ത്യ, ഓസ്ട്രേലിയ എന്നിവരെ തോൽപ്പിച്ചപ്പോൾ തന്നെ ഇംഗ്ലണ്ട് ഈ ലോകകപ്പ് നേടും എന്ന് ഉറപ്പിച്ചതാണ്.
മറുവശത്ത് ന്യൂസിലാൻഡിനെ സ്വന്തം ദൗർഭാഗ്യത്തെ മാത്രമെ പഴിക്കാൻ കഴിയുകയുള്ളു. നിശ്ചിത സമയത്ത് വിജയിച്ചു എന്ന ഉറപ്പിച്ച മത്സരമാണ് അവർക്ക് നഷ്ടമായത്. ബൗണ്ടറിയിൽ ത്ടടിയതിന്റെ പേരിൽ ക്യാച്ച് സിക്സായി മാറിയപ്പോഴും, ഓവർത്രോയിൽ ആറ് റൺസ് ലഭിച്ചപ്പോളും ഉറപ്പിച്ചു ഇന്ന് ന്യൂസിലാൻഡിന്റെ ദിവസമല്ല എന്ന്. തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ കിരീടം ന്ടമാകുന്ന വേദന കടിച്ചമർത്തി നിൽക്കാനെ ന്യൂസിലാൻഡുാകർക്ക് കഴിഞ്ഞുള്ളു. തുടർച്ചയായി രണ്ട ലോകകപ്പ് ഫൈനലുകൾ തോൽക്കുന്ന ടീം എന്ന ഖ്യാതി ഇംഗ്ലണ്ട് (1987,1992) ശ്രീലങ്ക (2007,2011) എന്നിവർക്ക് ശേഷം ഇപ്പോൾ ന്യൂസിലാൻഡിനേയും തേടി എത്തിയിരിക്കുകയാണ്.
ടൂർണമെന്റിൽ തുടക്കം മുതൽ നന്നായി തന്നെയാണ് ഇരു ടീമുകളും കളിച്ചത്. ഇടയ്ക്ക് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. സമാനമായി തന്നെ അവസാന മൂന്ന് മത്സരങ്ങളും തോറ്റെങ്കിലും സെമിയിൽ സാക്ഷാൽ ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ഫൈനലിന് എത്തിയത്.
നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയപ്പോൾ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ഫൈനലിലും തോൽവി. 16 റൺസ് സൂപ്പർ ഓവറിൽ അടിച്ചെടുക്കാൻ ന്യൂസിലാൻഡ് രംഗത്തിറക്കിയത് മാർട്ടിൻ ഗപ്റ്റിലും ജെയിംസ് നീഷവും. ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞത് ജോഫ്രാ ആർച്ചർ. ആദ്യ പന്ത് വൈഡ്. ആറ് പന്തിൽ 15 റൺസ് നേടിയാൽ കിവികൾക്ക് ലോകകപ്പ്. റീ ബോളിൽ രണ്ട് റൺസ്. രണ്ടാം പന്തിൽ ജെയിംസ് നീഷത്തിന്റെ വക സിക്സ്. ജയം നാല് പന്തിൽ ഏഴ് റൺസ് അകലെ. മൂന്നാം പന്തിൽ രണ്ട് റൺസ്. വീണ്ടും രണ്ട് റൺസ്. ജയം രണ്ട പന്തിൽ മൂന്ന് റൺസ് അകലെ. അവസാന പന്തിൽ ജയിക്കാൻ രണ്ട റൺസ്. ബോൾ നേരിട്ടത് മാർട്ടിൻ ഗപിറ്റിൽ. ഒരു റൺ മാത്രം നേടി സൂപ്പർ ഓവറും ടൈ ആയതോടെ ഇംഗ്ലണ്ടിന് ലോകകപ്പ്.
ദൗർഭാഗ്യം ഓവർ ത്രോയുടെ രൂപത്തിലെത്തിയപ്പോൾ ന്യൂസിലാൻഡിന് സൂപ്പർ ഓവറിലേക്ക് പോകേണ്ടി വന്നു. സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യേണ്ടത് ഇംഗ്ലണ്ട്. ക്രീസിലെത്തിയത് ബെൻ സ്റ്റോക്സ് ജോസ് ബട്ലർ സഖ്യം. ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ വീണത് 15 റൺസ്. ആദ്യ ബോൾ ബോൾ ബെൻസ്റ്റോക്സ് തേഡ് മാനിൽ എഡ്ജ് മൂന്ന് റൺസ്.രണ്ടാം ബോൾ ബട്ലർ ലെഗ് സൈഡിൽ സിംഗിൾ.മൂന്നാം ബോൾ ബെൻസ്റ്റോക്ക്സ് ലെഗ് സൈഡിൽ ഫോർ.നാലാം ബോൾ ബെൻ സ്റ്റോക്സ് സിംഗിൾ അഞ്ചാം ബോൾ ബട്ലർ കവറിൽ ഡബിൾ ആറാം ബോൾ ലെഗ് സൈഡിൽ ബട്ലർ ഫോർ.
ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് കിരീട ജയം എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ശ്രദ്ധയോടെയാണ് തുടങ്ങിയത്. ട്രെന്റ് ബോൾട്ടിനെ അനായാസം നേരിട്ട് തുടങ്ങിയ ഇംഗ്ലീഷ് ഓപ്പണർമാരായ ബെയർസ്റ്റോയും റോയിയും പക്ഷേ മാറ്റ് ഹെന്റിയെ ശ്രദ്ധയോടെയാണ് നേരിട്ടത്. നിരന്തരം നന്നായി പന്തെറിഞ്ഞ ഹെന്റിക്ക് തന്റെ മൂന്നാം ഓവറിൽ ആദ്യ പ്രതിഫലം ജെയ്സൺ റോയ് 20(17) വിക്കറ്റ് കീപ്പർ ടോം ലഥാം പിടിച്ച് പുറത്ത്. ഇംഗ്ലണ്ട് 28-1. മൂന്നാമനായി ക്രീസിലെത്തിയത് മികച്ച ഫോമിൽ കളിക്കുന്ന ജോ റൂട്ട്. പക്ഷേ ടൂർണമെന്റിലെ മികവ് ഫൈനലിന്റെ സമ്മർദ്ദത്തിൽ റൂട്ടിന് ആവർത്തിക്കാൻ കഴിഞ്ഞില്ല കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ പന്തിൽ കീപ്പർ ലഥാമിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ജോ റൂട്ട് നേടിയത് 7(30) മാത്രം. ഇംഗ്ലണ്ട് സ്കോർ 59-2
നായകൻ ഓയിൻ മോർഗൻ ആയിരുന്നു നാലാമനായി ക്രീസിലെത്തിയത്. ഇതിനിടയ്ക്ക് ജോണി ബെയർസ്റ്റോ 36(55) ലോക്കി ഫെർഗൂസന്റെ പന്തിൽ പ്ലെയ്ഡ് ഓൺ. ഇംഗ്ലണ്ട് സ്കോർ 19.3 ഓവറിൽ 71-3. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു അഞ്ചാമനായി ക്രീസിലെത്തിയത്. ഇതിനിടയിൽ ജെയിംസ് നീഷം എറിഞ്ഞ 24ാം ഓവറിലെ ആദ്യ പന്തിൽ സ്വീപ്പർ കവറിൽ ലോക്കി ഫെർഗൂസന്റെ തകർപ്പൻ ക്യാച്ചിൽ ഓയിൻ മോർഗൻ 9(22) പുറത്തായി. ഇംഗ്ലണ്ട് 86-4.
അവിടെ നിന്നാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തിരിച്ച് കൊണ്ട് വന്ന ബെൻ സ്റ്റോക്സ് ജോസ് ബട്ലർ കൂട്ടുകെട്ട് പിറന്നത്. തുടക്കം മുതൽ ബട്ലർ നന്നായി തന്നെ ബാറ്റ് വീശി പതിയെ കൂട്ടുകെട്ട് ഉയർത്തിയപ്പോൾ കിവീസ് ക്യാമ്പിൽ ആശങ്ക പടർന്നു. 2011 ലോകകപ്പ് ഫൈനലിൽ എംഎസ് ധോണി കളിച്ച ഇന്നിങ്സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബട്ലറുടെ ഇന്നിങ്സ്. അവസാന ഏഴോവറിൽ കപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ ദൂരം വെറും 59 റൺസ്. ബോൾട്ട് എറിഞ്ഞ 44ാം ഓവറിൽ ബൗണ്ടറി നേടി ജോസ് ബട്ലർ ഹാഫ് സെഞ്ച്വറി തികച്ചു. അഞ്ച് ഫോറുകളുടെ സഹായത്തിൽ 53 പന്തുകളിൽ നിന്നായിരുന്നു ഇത്. അതേ ഓവറിൽ തന്നെ ബെൻ സ്റ്റോക്സും അർധ സെഞ്ച്വറി തികച്ചു. 81 പന്തുകൾ നേരിട്ട് മൂന്ന ബൗണ്ടറി പായിച്ചാണ് സ്റ്റോക്സ് നേട്ടത്തിലെത്തിയത്.
എന്നാൽ നാടകീയത അവിടെയും അവസാനിച്ചില്ല. ലോക്കി ഫെർഗൂസൻ എറിഞ്ഞ 45ാം ഓവറിൽ സീപ്പർ കവറിൽ പകരക്കാരൻ ഫീൽഡർ പിടിച്ച് ബട്ലർ 59(60) മടങ്ങുമ്പോൾ ഇംഗ്ലണ്ട് 44.5 ഓവറിൽ 196-5 ജയം 31 പന്തിൽ 46 റൺസ് അകലെ. ഏഴാമനായി ക്രീസിലെത്തിയത് വമ്പനടിക്ക് കെൽപ്പുള്ള ക്രിസ് വോക്സ്. അവസാന അഞ്ചോവറിൽ ലക്ഷ്യം 46 റൺസ് അകലെ. 46ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. അവസാന പന്ത് സ്റ്റോക്സ ബൗണ്ടറി നേടിയത് ഉൾപ്പടെ വന്നത് ഏഴ് റൺസ്. അവസാന നാലോവറിൽ ഇംഗ്ലണ്ടിന്റെ കരങ്ങൾ ലോകകപ്പിൽ പതിക്കുന്നതിന് 39 റൺസിന്റെ ദൂരം. 47ാം ഓവറിന്റെ ആദ്യ പന്തിൽ ടോപ്പ് എഡ്ജ് എടുത്ത് കീപ്പർ ലഥാം പിടിക്കുമ്പോൾ ക്രിസ് വോക്സ 2(4) പുറത്ത്. സ്കോർ 46.1 ഓവറിൽ 203-6
എട്ടാമനായി ക്രീസിലെത്തിയത് ലിയാം പ്ലങ്കറ്റ്. 47ാം ഓവറിൽ വന്നത് വെറും അഞ്ച് റൺസ് അവസാന മൂന്നോവറിൽ ഇംഗ്ലണ്ടിന് വേണ്ടത് 34 റൺസ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 48ാം ഓവറിലെ ആദ്യ പന്ത് ബെൻ സ്റ്റോക്സ് ബൗണ്ടറി നേടി. തൊട്ടടുത്ത പന്തിൽ ഒരു രൺ. ജയം 16 പന്തിൽ 29 റൺസ് അകലെ. പ്ലങ്കറ്റ് വൈഡ് ലോങ് ഓണിൽ രണ്ട് റൺസ് നേടി. 15 പന്തിൽ 27 ആയി ലക്ഷ്യം ചുരുങ്ങി. അടുത്ത പന്തിൽ റൺ ഇല്ല. 27 ഓഫ് 14. തൊട്ടടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ്. 13 പന്തിൽ 25 റൺസ്. അവസാന പന്തിൽ ഒരു റൺ. രണ്ടോവർ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വേണ്ടത് 24 റൺസ്.
49ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ ബെൻ സ്റ്റോക്സിന് നേടാനായതും ഒരു റൺ മാത്രം. മൂന്നാം പന്തിൽ ലോങ് ഓഫിൽ ട്രെന്റ് ബോൾട്ട് പിടിച്ച് ലിയാം പ്ലങ്കറ്റ് 10(10) പുറത്ത്. ഏറ്റവും പ്രധാനം അത് ഒരു ഡോട്ട് ബോൾ ആയിരുന്നു. ജയം 9 പന്തിൽ 22 റൺസ് അകലെ. ഒൻപതാമനായി ക്രീസിലെത്തിയത് ജോഫ്രാ ആർച്ചർ. മിഡ് വിക്കറ്റിൽ ബോൾട്ട് പിടിച്ചെങ്കിലും കാലുകൾ ബൗണ്ടറി ലൈനിൽ ത്ട്ടി. സിക്സ്. 8 പന്തിൽ ജയം 16 റൺസ് അകലെ. അഞ്ചാം പന്തിൽ ഒരു റൺ. ജയം 7 പന്തിൽ 15 റൺസ് അകലെ. അവസാന പന്തിൽ ആർച്ചർ 0(1) ക്ലീൻ ബൗൾഡ്.
അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയം 15 റൺസ് അകലെ. ഓവർ എറിയാനെത്തിയത് തൊട്ട് മുൻപത്തെ ഓവറിൽ സ്റ്റോക്സിന് ജീവൻ സമ്മാനിച്ച ട്രെന്റ് ബോൾട്ട്. ആദ്യപന്തിൽ റണ്ണില്ല. ജയം അഞ്ച് പന്തിൽ 15 റൺസ് അകലെ. രണ്ടാം പന്തിലും റണ്ണില്ല. ജയം 4 പന്തിൽ 15 റൺസ് അകലെ. മൂന്നാം പന്തിൽ ബെൻ സ്റ്റോക്സ് സിക്സ് അടിച്ചു. മൂന്നാം പന്തിൽ ഓവർ ത്രോ സഹിതം ആറ് റൺസ്. ജയം രണ്ട് പന്തിൽ മൂന്ന് റൺസ് അകലെ. അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ട്. ജയം ഒരു പന്തിൽ രണ്ട് റൺ അകലെ. അവസാന പന്ത് അവസാന പന്തിലും ഒരു റൺ മാത്രം. ലോകകപ്പ് സൂപ്പർ ഓവറിലേക്ക്. പിന്നീട് സംഭവിച്ചത് ചരിത്രം.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താൻ രോഹിതും സംഘവും
- വിരമിക്കൽ തീരുമാനം പിൻവലിച്ച് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ഏകദിന ടീമിൽ
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളായി നടത്തണം - രോഹിത് ശർമ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്