യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയ്ക്ക്...എംജി കോളേജ് എബിവിപിക്ക്! എബിവിപിക്കാർ പൊലീസിനെ ആക്രമിച്ചതോടെ ഹൈക്കോടതിയെ ശരണം പ്രാപിച്ച് എൻഎസ്എസ് കോളേജ് മാനേജ്മെന്റ്; എസ്എഫ്ഐയുടെ പഴയകോട്ട കോടതി രാഷ്ട്രീയമുക്തമാക്കിയപ്പോൾ ആശ്വസിച്ചത് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ; എംജി കോളേജ് നന്നാക്കാൻ എൻഎസ്എസും സുകുമാരൻ നായരും കാണിച്ച ചുണയും ചങ്കുറപ്പും പിണറായി സർക്കാർ കാട്ടുമോ? അഖിലിന്റെ രക്തം വീണ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നുയരുന്ന ചോദ്യങ്ങൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ കോട്ടയായി തുടരുമ്പോൾ സംഘപരിവാർ കോട്ടയായി തുടർന്നിരുന്ന എംജി കോളേജിൽ കലാലയ രാഷ്ട്രീയം അവസാനിപ്പിച്ചതിന് കോളേജ് നടത്തുന്ന എൻഎസ്എസ് മാനേജ്മെന്റിനും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും നന്ദി പറയണം. അല്ലെങ്കിൽ ഇന്നലെ യൂണിവേഴ്സിറ്റി കോളെജിൽ വീണ അഖിലിന്റെ രക്തം പോലെ ഒട്ടുവളരെ വിദ്യാർത്ഥികളുടെ രക്തത്തുള്ളികൾ ഇതിനിടെ എംജി കോളെജിലും വീണേനെ. പാർട്ടി കോട്ടയായി ഒരു കാലത്ത് സംഘപരിവാർ സംരക്ഷിച്ച് നിർത്തിയിരുന്ന എംജി കോളെജ് ഇപ്പോൾ രാഷ്ട്രീയ വിമുക്തമാണ്. എംജി കോളേജിൽ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നേടിയാണ് എൻഎസ്എസ് മാനേജ്മെന്റ് എംജി കോളേജിൽ തുടർന്നിരുന്ന എബിവിപി മേധാവിത്തം അവസാനിപ്പിച്ചത്.
ഹൈക്കോടതി വിധിയുടെ നിഴലിൽ എംജി കോളേജിൽ കലാലയ രാഷ്ട്രീയത്തിന് വിലക്ക് വീണപ്പോഴും അതൊന്നും ബാധകമല്ലാത്ത യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ആധിപത്യം തുടരുക തന്നെയായിരുന്നു. ഇതേ ആധിപത്യം തന്നെയാണ് ഈയിടെ നടന്ന ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിനും ഇപ്പോൾ എസ്എഫ്ഐക്കാരനായ അഖിലിനെ എസ്എഫ്ഐ യൂണിറ്റ് നേതാവ് ശിവരഞ്ജിത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തുന്നതിനും വഴിവെച്ചത്. എംജി കോളേജിൽ എസ്എഫ്ഐ നടത്തിയിരുന്ന ഗുണ്ടായിസത്തിനു സമാനമായ ഗുണ്ടായിസമാണ് ഒരു കാലത്ത് എംജി കോളേജിൽ എബിവിപിയും നടത്തിയിരുന്നത്. എംജി കോളേജിലെ എബിവിപി ഗുണ്ടായിസത്തെ എസ്എഫ്ഐയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടായിസത്തെ എബിവിപിയും ചോദ്യം ചെയ്തിരുന്നില്ല. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയ്ക്ക്. എംജി കോളെജ് എബിവിപിക്ക് എന്നതായിരുന്നു രീതി. അതുകൊണ്ട് തന്നെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു രീതി തന്നെ ഇരു പ്രസ്ഥാനങ്ങൾക്കിടയിലും നിലനിന്നിരുന്നു.
യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്ഐ അടക്കി ഭരിക്കുമ്പോൾ എംജി കോളെജ് കൈവശം വെച്ച് എബിവിപിയും ഭരണം തുടരുകയായിരുന്നു. ഒരു വിദ്യാർത്ഥി സംഘടനയ്ക്കും യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്തപ്പോൾ ഇതേ മനോഭാവം തന്നെയാണ് എംജി കോളേജിൽ എബിവിപിയും പുലർത്തിയത്.
പൊലീസിനെയും വെറുതെ വിട്ടില്ല
കോളെജ് എബിവിപിയുടെ കയ്യിലായിരുന്ന ഘട്ടത്തിൽ എബിവിപി-ആർഎസ്എസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. 2005 നവംബറിലായിരുന്നു ഇത്. സെൻകുമാർ അന്ന് തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. എബിവിപി-ആർഎസ്.എസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ സ്ഥലത്തെത്തിയ മ്യൂസിയം സിഐക്ക് നേരെ ബോംബേറുണ്ടായി. ഇതോടെ സെൻകുമാറടക്കമുള്ള ഉന്നതഉദ്യോഗസ്ഥർ കോളേജിലെത്തി. മുഴുവൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ച് കോളേജ് അടയ്ക്കാൻ സെൻകുമാർ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളെ മർദ്ദിക്കരുതെന്നും നിർദ്ദേശിച്ചു. ഇതിന് വിരുദ്ധമായി ഒരു പൊലീസുകാരൻ വിദ്യാർത്ഥി മർദ്ദിച്ചു. ഇതോടെ സെൻകുമാർ നിർദ്ദേശം ലംഘിച്ച ഉദ്യോഗസ്ഥന്റെ കുത്തിന് പിടിച്ച് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ഈ സംഭവം അന്ന് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് എംജി കോളെജ് അധികൃതർ എബിവിപി രാഷ്ട്രീയത്തിന്നെതിരെ രംഗത്ത് വന്നത്. എംജി കോളേജ് രാഷ്ട്രീയ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ഈ സംഭവത്തോടെ ജീവൻ വയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് എൻഎസ്എസ് കോളേജ് മാനേജ്മെന്റ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലായാണ് നിയമപോരാട്ടം കൂടി വന്നത്. ഈ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി വിധി വഴി എംജി കോളേജിലെ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ എൻഎസ്എസ് മാനേജ്മെന്റിന് കഴിഞ്ഞത്.
ചങ്കുറപ്പോടെ എൻഎസ്എസ്
ഇത് തലവേദനയായി മാറിയപ്പോഴാണ് എൻഎസ്എസ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. എബിവിപിയുടെ പ്രവർത്തനങ്ങൾ കാരണം കോളേജിന്റെ മതേതരത്വം തകർന്നെന്നും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷയില്ലെന്നും കാണിച്ച് കോളേജ് മാനേജ്മെന്റ് 2013ൽ ഹൈക്കോടതിയിൽ പരാതി നൽകി. ഈ പരാതിയിൻ മേൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയാണ് ഉണ്ടായത്. തുടർന്നു മാനേജ്മെന്റ് കോളേജിൽ രാഷ്ട്രീയം നിരോധിക്കുകയും എബിവിപി ആധിപത്യത്തിൽ നിന്ന് കോളേജിനെ വിമുക്തമാക്കുകയുമായിരുന്നു.
എംജി കോളേജിലെ സംഭവഗതികൾ ഒന്നും പക്ഷെ യൂണിവേഴ്സിറ്റി കോളേജിനെ ബാധിച്ചില്ല. എസ്എഫ്ഐ കോളേജിൽ കൂടുതൽ പിടിമുറുക്കുകയാണ് ചെയ്തത്. മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ എസ്എഫ്ഐയ്ക്ക് എതിര് നിന്ന വിദ്യാർത്ഥികളെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കാനും എസ്എഫ്ഐയ്ക്ക് നേതാക്കൾക്ക് ഒരു മടിയുമുണ്ടായില്ല. എസ്എഫ്ഐ നടത്തുന്ന മാർച്ചുകൾക്കും പാർട്ടി പരിപാടികൾക്കും ഇവർക്ക് നിർബന്ധപൂർവം പോകേണ്ട അവസ്ഥ വരുകയും ചെയ്തു. ഇതൊന്നും ആരും ചോദ്യം ചെയ്യാൻ തയ്യാറായതുമില്ല. എസ്എഫ്ഐ ഗുണ്ടായിസം നിർബാധം തുടരുമ്പോൾ തന്നെയാണ് അഖിലിന് കോളെജ് ക്യാമ്പസിൽ നിന്ന് തന്നെ കുത്തേൽക്കുകയും ഒരു വിദ്യാർത്ഥിനി കോളെജ് ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിരിക്കുന്നത്.
കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയരുന്നു
കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവെയാണ് കലാലയ രാഷ്ട്രീയം തുടരുകയും വിദ്യാർത്ഥികൾ കാമ്പസിൽ കുത്തേറ്റു വീഴുകയും ചെയ്യുന്ന അവസ്ഥ വന്നത്. മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി അഭിമന്യു കുത്തേറ്റു വീഴുന്നത്. അഭിമന്യുവിന്റെ മരണത്തെക്കുറിച്ചുള്ള നാൻ പെറ്റ മകൻ എന്ന സിനിമ കൂടി അതിന് ശേഷം വന്നു. ഈ സിനിമ വന്നിട്ടും കേരളത്തിലെ രാഷ്ട്രീയ അവസ്ഥകൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. ക്യാമ്പസ് കൊലപാതകങ്ങളെ മഹത്വവത്ക്കരിക്കുകയാണോ ഇത്തരം സിനിമകൾ വഴി സംഭവിക്കുന്നത് എന്ന സംശയവും അഖിലിന്റെ കുത്തേറ്റ് വീഴൽ ഇപ്പോൾ ഉയർത്തുന്നുമുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുഇപ്പോഴും കൂസലേതുമില്ല. അവർ വിദ്യാർത്ഥി രാഷ്ട്രീയത്തെയും കൊലപാതകത്തെയും ന്യായീകരിക്കുക തന്നെയാണ്. ഇത് തന്നെയാണ് അഖിലിന്റെ കുത്തേറ്റത് വീഴലിലും വഴി തെളിച്ചത്.
ക്യാമ്പസുകളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധി കേരളത്തിൽ നിലനിൽക്കുകയാണ്. കഴിഞ്ഞ 15 വർഷമായി കോടതികൾ ഇക്കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എംജി കോളെജ് നന്നാക്കാൻ എൻഎസ്എസ് മാനേജ്മെന്റും സുകുമാരൻ നായരും കാണിച്ച ഇച്ഛാശക്തിയും തന്റേടവും കേരള സർക്കാർ കൂടി കൈക്കൊള്ളുകയാണെങ്കിൽ അഭിമന്യുവിന്റെ മരണവും അഖിലിന്റെത് പോലുള്ള കുത്തേറ്റു വീഴലുകളും ക്യാമ്പസിൽ നിന്നും ഒഴിവാക്കി നിർത്താൻ കഴിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍