തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ
എം എസ് ശംഭു
തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സജീവ് പാഴുർ തിരക്കഥയുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോൾ ദിലീഷ് പോത്തന് പകരം സംവിധാനം ഒരുക്കിയിരിക്കുന്നത് ജി.പ്രജിത്താണെന്ന പ്രത്യേകത മാത്രമേയുള്ളു. കെട്ടിലും മട്ടിലും കഥയിലും, സന്ദർഭങ്ങളിലുമെല്ലാം തന്നെ തൊണ്ടിമുതലിന്റെ ഇഫക്ട് നിലനിർത്തിയ ചിത്രം ശരാശരി പ്രേക്ഷകന്റെ പ്രതീക്ഷ നിറവേറ്റുന്നു.
ബിജു മേനോൻ, സംവൃത സുനിൽ, അലൻസിയർ, ശ്രീകാന്ത് മുരളി, സുധീഷ കോപ്പ സുധീഷ്, സൈജു കുറുപ്പ്, ഭഗത് മാനുവൽ തുടങ്ങി മലയാളത്തിന്റെ മികച്ച താരനിരയെ ചിത്രത്തിൽ അണിനിരത്തിയിട്ടുണ്ട്. സജീവ് പാഴൂരിന്റെ തിരക്കഥയിലെ സൂഷ്മതയും കഥാസൃഷ്ടിയും അതേ തോതിൽ തന്നെ പ്രേക്ഷകന് സമ്മാനിച്ച ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ'. അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കരിയർ തുടങ്ങിയ ജി. പ്രജിത്തിന്റെ സംവിധാന കരിയറിലെ മികച്ച വിജയം തന്നെയായിരിക്കും ഈ കൊച്ചു ചിത്രം. ജേക്കബിന്റെ സ്വർഗരാജ്യം, ഒരു വടക്കൻ സെൽഫി, തിര, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റായിട്ടുള്ള ജി പ്രജിത്ത് സ്വന്തം ചിത്രവുമായി എത്തുമ്പോൾശൈലിയിലും സംവിധാനത്തിലെ മികവിനും പ്രശംസ അർഹിക്കുന്നത് തന്നെ.
48 മണിക്കൂർ സുനിൽകുമാറെന്ന സുനിയുടെയും സുഹൃത്തുക്കളുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമ. സുനി എന്ന മേസ്തിരിയായി കടന്നെത്തുന്നത് ബിജു മോനോനാണ്. കൂട്ടാളികളായി കറുപ്പായി എന്ന റോളിൽ അലൻസിയർ, സുധീഷ് കോപ്പയുടെ അമ്പിൽ എന്നീ കഥാപാത്രങ്ങൾ സിനിമയിലേക്ക് കടന്നെത്തുന്നു. ഇവരെ കൂടാതെ, സൈജു കുറുപ്പ് , സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാധാരണ നാട്ടിൻ പുറത്തെ കോൺക്രീറ്റ് പണിക്കാരനായ സുനി, സുനിയുടെ ജീവിതവും പണിസ്ഥലവും വീടും വീട്ടുകാരുമെല്ലാം ഒന്നാം പകുതിയിൽ കൂട്ടികൊണ്ടുപോകുമ്പോൾ തനി നാട്ടിൻപുറത്തുകാരി ഭാര്യയായി ഗീത എന്ന റോളിൽ അരങ്ങിലെത്തുന്ന സംവൃതയുടെ പെർഫോമൻസാണ് കൈയടിച്ച് പോകുന്നത്. ഇടവേളയ്ക്ക് ശേഷം സംവൃത തിരിച്ചെത്തുമ്പോൾ പ്രേക്ഷകന് മനസിൽ തട്ടുന്ന റോൾ തന്നെയാണ് ഈ ചിത്രം സമ്മാനിച്ചത്. സാധാരണ കൂലിപ്പണിക്കാരനായ സുനിൽ പണി സൈറ്റിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. ആദ്യ പകുതിയിൽ തന്നെ സുനിയുടെ ജീവിതരീതികളെല്ലാം കാട്ടിത്തരുന്നുണ്ട്. പണിസൈറ്റിലൈ ഒരു നർമരംഗത്തെ കാണിച്ചുകൊണ്ടാണ് ബിജു മേനോന്റെ കഥാപാത്രത്തിന്റെ തുടക്കം തന്നെ. പിന്നീട് നാട്ടിൻപുറത്തെ കൂലിപ്പണിക്കാരുടെ സ്ഥിരം കാഴ്ചകൾ. ഒത്തുചേർന്നുള്ള മദ്യപാനം. വൈകിട്ട് രണ്ടെണ്ണം അടിക്കാനുള്ള വഴി കണ്ടെത്തൽ അതൊക്കെ തന്നെ. ഇടയ്ക്ക് മരണവീട്ടിലേക്ക് മരണം കൂടാനെന്ന പേരിലെത്തിയിട്ട് അവിടേയും മദ്യപാന സദസൊക്കെ ഒരുക്കുന്നത് കാണാം.
രണ്ടാം വരവിൽ ലക്ഷ്യം പിഴയ്ക്കാതെ സംവൃത
ഒന്നാം പകുതി സുനിയുടെ ധൂർത്തും, മദ്യപാനവും, അടുപ്പ് പുകയാത്ത വീടും ഭാര്യയുടേയും കഷ്ടപ്പാടും എല്ലാം തന്നെ കാണിച്ചുതരുന്നു. സംവൃതയുടെ അസാധാരണമായ പെർഫോമൻസാണ് സിനിമയിൽ എടുത്ത് പറയേണ്ടത്. ഡയമണ്ട് നെക്ലക്സ് ഉൾപ്പടെ ക്യാരക്റ്റർ റോളുകളിൽ തിളങ്ങിയ സംവൃതയ്ക്ക് തീർത്തും വൈകാരിക ഭാവങ്ങൾ സമ്മാനിക്കുന്ന കഥാപാത്രം തന്നെയാണ് ഇത്. രസികനെന്ന ചിത്രത്തിൽ നാട്ടിൻപുറത്തുകാരി റോളിലെത്തി തകർത്ത സംവൃത രണ്ടാം വരവിലും സമാനമായ രീതിയുള്ള ഒരു കഥാപാത്രത്തെ അഭിനയിച്ച് തകർക്കുകയാണ്. സുനിയുടെ ജീവിതത്തിലെ ദുർച്ചെലവുകളും, മദ്യപാനവും മറ്റുള്ളവരിൽ നിന്നുള്ള പരിഹാസവുമെല്ലാം ഏൽക്കേണ്ട രംഗത്തിലും നിസഹായായി മാറുന്ന ഭാര്യയെ പലപ്പോഴും സംവൃതയിൽ പ്രേക്ഷകൻ കണ്ടിരിക്കും.
ഒന്നാം പകുതി പാട്ടും അൽപം കോമഡിയുമൊക്കൊയായി കഥ ഇങ്ങനെ കൊണ്ടുപോകുമ്പോൾ രണ്ടാംപകുതിയിൽ കാമ്പിലേക്ക് വരുന്നു. രണ്ടാം പകുതിയിൽ കടത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമെല്ലാം രക്ഷപെടാനുള്ള സുനിയുടെ ശ്രമത്തിനിടയിൽ മദ്യവുമായി കടന്നെത്തുന്ന ഒരു ലോറി അപകടത്തിൽപെടുന്നതും തുടർന്ന് ഇതേ സാഹചര്യത്തിൽ അവിടെയുണ്ടാകുന്ന ഒരു യുവതിയുടെ തിരോധാനവും ഇവരിലേക്ക് നിഴലിക്കുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം.
കോമഡി ത്രില്ലർ കാറ്റഗറിയിൽപെടുത്തുമ്പോൽ തന്നെ ക്രൈംത്രില്ലർ മൂഡിലേക്കും ചിത്രത്തിന്റെ രണ്ടാം പകുതി എത്തും. ഒന്നാം പകുതി സുനിലിന്റെ ധൂർത്തും അലക്ഷ്യമായ ജീവിതവും സമ്മാനിക്കുമ്പോൾ രണ്ടാം പകുതിയിൽ സുനിലിന്റെ ജീവിത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സന്ദർഭങ്ങളുമാണ്. മലയാളത്തിലെ റിയലിസ്റ്റിക് സിനിമയുടെ ശ്രേണിയിൽപെടുത്താവുന്ന ചിത്രം എന്നതിനപ്പുറം വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രമോ കഥയോ ആയി കണക്കാക്കാൻ കഴിയില്ല. ബിജു മേനോൻ നായകറോൾ ഉഗ്രനായി അഭിനയിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന അഭിനയമാണ് സംവൃത അടക്കം പലരും കാഴ്ചവയ്ക്കുന്നത്.
അലൻസിയറിന്റെ കറുപ്പായി എന്ന കഥാപാത്രത്തെ എടുത്താൽ ചക്കിക്കൊത്ത ചങ്കരൻ എന്നൊക്കെ പഴമൊഴി പറയും പോലെ സുനിയുടെ ഗ്യാങ്ങിന് പറ്റിയ കൂട്ടാണ്. ജയിലിലുൾപ്പെടുള്ള സീനുകളിൽ അലൻസിയറിന്റെ പെർഫോമൻസ്. തീർത്തും രസികനായി സദാ സമയവും നിറഞ്ഞു നിന്ന സുധീഷ് കോപ്പയുടെ കഥാപാത്രം ഇവയൊക്കെ ജീവാംശം ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളായി. ഇടയ്ക്ക് മലയാള സിനിമയിലേക്ക് കടന്നെത്തിയ ബംഗാളി റോൾ, ഇവയൊക്കെയാണ് എടുത്ത് പറയാവുന്ന മറ്റ് അഭിനയങ്ങൾ.
ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണത്തിലെ മികച്ച ഫ്രെയിമുകൾ, ഹരിനാരായണന്റെ രചനയിലുള്ള ഗാനം എന്നിവ പ്രശംസ അർഹിക്കുന്നു. ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി,സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെഹനാദ് ജലാൽ ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. ഒരു വടക്കൻ സെൽഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍