എനിക്ക് അതിവിനയമില്ല; സാമാന്യ ബുദ്ധിയുണ്ട് താനും; മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ബുദ്ധിമോശം എനിക്കില്ല; 'താക്കോലിന്റെ' തിരക്കഥ ഡിഫറന്റാണ്; സിനിമയ്ക്കാകമാനം ഒരുനിഗൂഢതയുണ്ട്; ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രവും കഥാപാത്രവും: രഞ്ജി പണിക്കർ മറുനാടനോട് മനസ് തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഐ.വി.ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയവും ശക്തമായ കുട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ സിനിമകൾ. തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, കിങ് തുടങ്ങിയ ഒട്ടനവധി തകർപ്പൻ ഹിറ്റുകളാണ് ഈ കുട്ടുകെട്ട് സമ്മാനിച്ചത്. ഇപ്പോൾ ഇതേ ടീമിന് രൂപപരിണാമം സംഭവിച്ചിരിക്കുന്നു.
'താക്കോലിൽ' സംവിധായകൻ ഷാജി കൈലാസ് നിർമ്മാതാവിന്റെ റോളിലാണ്. മലയാള സിനിമ ഇഷ്ടപ്പെട്ട ശക്തനായ തിരക്കഥാകൃത്ത് രൺജി പണിക്കർ അഭിനേതാവിന്റെ റോളിലും. എഴുത്തുകാരനായ കിരൺ പ്രഭാകർ സംവിധായകനായി മാറിയ താക്കോലിൽ ഒരു പ്രധാന റോൾ കയ്യാളുന്നത് രൺജി പണിക്കരാണ്. ക്ലമന്റ് അപ്പാപ്പനെന്നും ക്ലമന്റ് മുതലാളിയെന്നും വിളിക്കപ്പെടുന്ന കുഴിമറ്റത്ത് ക്ലമന്റിനെയാണ് താക്കോലിൽ രൺജി പണിക്കർ അവതരിപ്പിക്കുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെക്കുറിച്ചും ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അതിന്റെ മാനറിസങ്ങളെക്കുറിച്ചും തനിക്ക് ഏറെ പ്രിയപ്പെട്ട നെടുമുടി വേണുവുമായുള്ള കോമ്പിനേഷൻ സീനിനെക്കുറിച്ചും തങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും രൺജി പണിക്കർ സിനി ലൈഫിനോട് സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്....
മലയാള സിനിമയിൽ ഒരു കാലത്ത് ശക്തമായി നിലനിന്ന ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ട് 'താക്കോൽ' എന്ന സിനിമയിലൂടെ വേറെ രൂപത്തിൽ വരികയാണ്. എന്താണ് താക്കോലിലെ കഥാപാത്രത്തിന്റെ ഒരനുഭവം?
ഈ സിനിമയ്ക്ക് ആകമാനം ഒരു മിസ്റ്ററിയുണ്ട്. ഒരു രഹസ്യാത്മകതയുണ്ട്. അതിന്റെ ഒരു നിഗൂഢതയുണ്ട്. ആ നിഗൂഢതയുടെ ഭാഗമാണ് ഈ കഥാപാത്രം. ഇയാൾ എന്താണ് എന്നതിനെക്കുറിച്ച് പതുക്കെ പതുക്കെയാണ് ഈ സിനിമയിലൂടെ റിവീൽ ചെയ്യുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം.
മികച്ച തിരക്കഥാകൃത്ത് എന്ന രീതിയിൽ താക്കോലിലെ തിരക്കഥയെ എങ്ങിനെ കാണുന്നു?
മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ഒരു ബുദ്ധിമോശം എനിക്കില്ല. എന്നെക്കാൾ മികച്ച തിരക്കഥാകൃത്തുക്കളെ കണ്ട ഭാഷയാണ്, ഇപ്പോഴും മികച്ച തിരക്കഥാകൃത്തുക്കൾ ഉള്ള ഭാഷയാണ്. ഞാൻ ചില പ്രത്യേകതരം സിനിമകൾ ചെയ്തു പോയ ഒരാൾ എന്നതിനേക്കാൾ കവിഞ്ഞ ഒരു പ്രസക്തി ഞാൻ അവകാശപ്പെടില്ല. അതെന്റെ അതിവിനയം കൊണ്ടല്ല. എനിക്ക് സാമാന്യം ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ സിനിമയുടെ തിരക്കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം ഇഷ്ടവും താത്പര്യവും കൗതുകവും തോന്നിച്ചിട്ടുള്ള എഴുത്തുകാരനാണ് കിരൺ.
കിരൺ പലപ്പോഴും എന്റെ അടുക്കൽ കഥകൾ പറഞ്ഞിട്ടുണ്ട്. ഈ കഥകൾക്കൊക്കെ മറ്റാരിലും കേട്ടിട്ടില്ലാത്ത ഒരു തലം, ആ തലത്തിലുള്ള കഥകൾ ആണ് കിരൺ പറഞ്ഞത്. ഈ കഥകൾക്കൊക്കെ വലിയ കൗതുകങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഫുൾ സ്ക്രിപ്റ്റ് വായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കിരൺ ഈ സിനിമയെക്കുറിച്ച് ഒരൊറ്റ വരിയിൽ പറഞ്ഞ ഒരു സംഗ്രഹം എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചു എന്നാണ്. ഈ കഥാപാത്രത്തെക്കുറിച്ചും അതിലേറെ ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ചോദിച്ചറിയാൻ താൽപര്യപ്പെട്ടില്ല.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ കിരൺ എന്നിലുണ്ടാക്കിയ അമിതമായ വിശ്വാസംകൊണ്ടും ഞാൻ അങ്ങിനെ ഒരെഴുത്തുകാരനായി കിരണിനെ വിലയിരുത്തുന്നതുകൊണ്ടുമാണ്. ഞാൻ താക്കോലിന്റെ മുഴുവൻ തിരക്കഥ വായിച്ചിട്ടില്ല. പക്ഷെ ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും പിന്നീടും ഈ സിനിമയെക്കുറിച്ച് ഞാൻ മനസിലാക്കിയിടത്തോളം, ഞാൻ കണ്ട രംഗങ്ങൾ എനിക്ക് വളരെ ഹൃദ്യമായി തോന്നി. വളരെ വ്യത്യസ്തമായ ഒരു സിനിമ എന്ന് പറയുന്ന ഒരു സമ്പ്രദായമുണ്ടെങ്കിൽ പോലും എനിക്ക് ഉറപ്പു തോന്നിയ കാര്യം ഈ സിനിമ വ്യത്യസ്തമായിരിക്കും എന്നാണ്. വളരെ വ്യത്യസ്തവും ഉദ്വേഗജനകവുമായ ഒരു സിനിമ ആയിരിക്കും ഇത്. ഈ തിരക്കഥയുടെ ക്രാഫ്റ്റ് മലയാള സിനിമയിൽ ഞാൻ മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു വഴി തുറക്കൽ ഈ ക്രാഫ്റ്റിലുണ്ട് എന്നും ഞാൻ കരുതുന്നു. ഒരു സിനിമ അതിന്റെ ടോട്ടാലിറ്റിയിൽ വിലയിരുത്തപ്പെടുമ്പോൾ ഈ സിനിമയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അത് ഈ സിനിമയെ വേറിട്ട് നിർത്തുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.
ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ ചെയ്തു. അത്തരം കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആ മാനറിസങ്ങൾ ഒന്നും ഇല്ലാത്ത കഥാപാത്രമാണോ ഇത്?
എന്റെ അംശങ്ങൾ തീരെ ആവശ്യമില്ലാത്ത ഒരു സിനിമയാണ്. രൺജി പണിക്കർ എന്ന വ്യക്തിയുടെ ചേഷ്ടകളോ ശരീരഭാഷയോ അല്ലെങ്കിൽ സംഭാഷണ രീതികളോ ഒന്നും തന്നെ ഈ കഥാപാത്രത്തിന് ആവശ്യമില്ല എന്ന് മാത്രമല്ല അതിനൊന്നും പ്രയോഗ സാധ്യതയുമില്ല. ഈ കഥാപാത്രം ആവശ്യപ്പെടുന്നത് വേറൊരുതരം ബോഡി ലാംഗ്വേജ്ജും വേറൊരുതരം അപ്പിയറൻസും വേറൊരുതരം സംഭാഷണ രീതിയും ശബ്ദവും ഒക്കെയാണ്. അത് പൂർണമായും ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, അതിന്റെ ഒരു ചലഞ്ച് വളരെ കൂടുതലാണ്. സാധാരണ ഒരു കഥാപാത്രത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും നമ്മളുടെ അംശങ്ങൾ കടന്നുകൂടും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. പക്ഷെ ഇത് ഒട്ടും തന്നെ പഴുത് തരാത്തവിധം വേറൊരു കഥാപാത്രമാണ്.
സംവിധായകനോട് സംസാരിച്ചപ്പോൾ കഥാപാത്രത്തിന്റെ ഭാവങ്ങൾ വളരെ ആഴത്തിൽ മനസിലാക്കിയിട്ടാണ് ഈ കഥാപാത്രം ചെയ്തത് എന്നാണ് പറഞ്ഞത്. അതിനു ഹോംവർക്ക് ആവശ്യം വന്നോ?
കഥാപാത്രത്തിനെക്കുറിച്ച് ഒരു മുൻ ധാരണയുമില്ലാതെയാണ് ഞാൻ ലൊക്കേഷനിൽ ചെന്നത്. എനിക്ക് രണ്ടു മൂന്നു സീനുകൾ അയച്ചു തന്നു. അതല്ലാതെ ഈ കഥാപാത്രത്തിന്റെ രൂപം എന്താണ്, അതിനെ സംബന്ധിച്ചും ഈ കഥയിൽ, കഥയുടെ ഘടനയിൽ ഈ കഥാപാത്രത്തിന്റെ ഇരിപ്പ് എന്താണ് എന്നതിനെക്കുറിച്ചും എനിക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നില്ല. പക്ഷെ സീൻ തുടങ്ങുമ്പോൾ പതുക്കെ നമ്മൾ കഥാപാത്രമായി മാറുന്നത് നമ്മളും മനസിലാക്കുന്നു എന്നാണ്. അങ്ങിനെയൊരു മാറ്റമാണ് സത്യത്തിൽ സംഭവിച്ചിട്ടുള്ളത്. വലിയ ഹോം വർക്കോ അല്ലെങ്കിൽ വലിയ തയ്യാറെടുപ്പോ ഒന്നും ഇല്ലാതെ വെറും കയ്യോടെ അഭിനയിക്കാൻ ചെല്ലുകയും സംവിധായകൻ നമുക്ക് ഈ കഥാപാത്രത്തിന്റെ, സിനിമയിൽ എന്താണ് കഥാപാത്രം എന്നതിനെ സംബന്ധിച്ചും അയാളുടെ ഭാഷയെന്താണ്? അയാളുടെ സ്ളാങ് എന്താണ്? അയാളുടെ ശരീരഭാഷ എന്താണ്? അയാളുടെ വേഷം എന്താണ്? കാഴ്ചയിൽ അയാൾ എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ചും അയാളുടെ വിനിമയങ്ങളെ സംബന്ധിച്ചും ഒരേകദേശ രൂപം തരുമ്പോൾ നമ്മൾ അതിനു സജ്ജമാവുകയും അത് ക്യാമറയുടെ മുന്നിൽ അതങ്ങിനെ നമുക്കും കൂടി റിവീൽ ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് സംഭവിക്കുക. ഇത്തരം കഥാപാത്രങ്ങളുടെ കാര്യത്തിൽ.
നെടുമുടി-രൺജി പണിക്കർ കോമ്പിനേഷൻ സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. എങ്ങിനെയായിരുന്നു അതിന്റെ ഒരു കെമിസ്ട്രി രൂപപ്പെട്ടത്?
വേണുച്ചേട്ടനും ഞാനുമായി ഒരു വലിയ വ്യക്തിബന്ധമുണ്ട്. ഞങ്ങൾ ഒരു പ്രദേശത്ത് നിന്നുമുള്ള ആളുകളാണ്. ഒരേ നാട്ടിന്റെ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിലുള്ള രണ്ടു വീടുകളിൽ നിന്നുമുള്ളവർ. ഞങ്ങൾ തമ്മിൽ പലതരത്തിൽ ബന്ധങ്ങളുണ്ട്. പിന്നെ ഞാൻ എന്റെ കുട്ടിക്കാലം മുതൽ വലിയ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒരു കലാകാരനാണ്. വേണുച്ചേട്ടൻ മിമിക്രിയിൽ തുടങ്ങിയ കാലം, കാവാലത്തിന്റെ അവനവൻ കടമ്പയിൽ കണ്ട കാലം, കലാകൗമുദിയിൽ പത്രപ്രവർത്തകൻ ആയി കണ്ട കാലം, പിന്നീടിങ്ങോട്ട് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാൻ സിനിമയിൽ വന്നതിനു മുൻപും അതിന് ശേഷവും ഞാൻ വളരെ ബഹുമാനത്തോടും ആദരവോടും സ്നേഹത്തോടും നോക്കിക്കാണുന്ന കലാകാരനാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുമ്പോൾ, ഇങ്ങിനെ ഒരു രസകരമായ കോമ്പിനേഷനിൽ അഭിനയിക്കുക എന്ന് പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ അവസരവും അംഗീകാരവുമാണ്. സിനിമ കാണുമ്പോൾ ആ കെമിസ്ട്രി എങ്ങിനെ സംഭവിച്ചു എന്നുള്ളത് കാണാൻ കഴിയും. അത് ആസ്വദിക്കാനും കഴിയും. അതാണെന്റെ വിശ്വാസം.
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുമ്പോൾ അതിൽ ഒരു ചാലഞ്ച് ഇല്ലേ?
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുക എന്ന് പറയുമ്പോൾ അത് ഒരു സാധ്യതയും ഒരു ചാലഞ്ചുമാണ്. അത് പ്രയോഗിക്കുന്ന ഒരു ക്രാഫ്റ്റ് ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്. ഇതിന്റെ ഒരു നർമ്മം, ആദിമധ്യാന്തം ഇതിന്റെ ഒരു നർമ്മം വളരെ സജീവമാണ്. പക്ഷെ അതിലൂടെ പറഞ്ഞുപോകുന്ന കാര്യങ്ങൾക്ക് വേറൊരു തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാനും അനുഭവിക്കാനും കഴിയുകയും ചെയ്യും.
ജീവിതത്തിലെ നന്മ വെളിപ്പെടുത്തുന്ന കഥയും കഥാപാത്രങ്ങളുമാണോ താക്കോലിൽ ഉള്ളത്?
കഥയും കഥാപാത്രങ്ങളെയും കുറിച്ച് സമഗ്രമായി സംസാരിക്കേണ്ടത് ഞാനല്ല. ഞാൻ ഒരു കഥാപാത്രം ചെയ്ത ആളാണ്. സംവിധായകനും എഴുത്തുകാരനുമായ കിരൺ വേണം അത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ.
Stories you may Like
- നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്