Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്യാണത്തലേന്ന് വൈകുന്നേരം സദ്യവട്ടം ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും ഇരുവരും ഉത്സാഹകമ്മിറ്റിയായി; പുലർച്ചെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വിളിച്ചപ്പോൾ യുവതിയെ കാണാനില്ല; അർദ്ധരാത്രി വധു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി; ഇത്രയും നാൾ എങ്ങനെ പ്രണയം ഒളിച്ചുവച്ചുവെന്ന് അന്തം വിട്ട് വീട്ടുകാർ; വരന്റെ വീട്ടുകാർ ക്ഷമിച്ചതോടെ രണ്ടുപേരെയും കണ്ടെത്താൻ നാട്ടുകാർ നെട്ടോട്ടത്തിൽ

കല്യാണത്തലേന്ന് വൈകുന്നേരം സദ്യവട്ടം ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും ഇരുവരും ഉത്സാഹകമ്മിറ്റിയായി; പുലർച്ചെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വിളിച്ചപ്പോൾ യുവതിയെ കാണാനില്ല; അർദ്ധരാത്രി വധു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി; ഇത്രയും നാൾ എങ്ങനെ പ്രണയം ഒളിച്ചുവച്ചുവെന്ന് അന്തം വിട്ട് വീട്ടുകാർ; വരന്റെ വീട്ടുകാർ ക്ഷമിച്ചതോടെ രണ്ടുപേരെയും കണ്ടെത്താൻ നാട്ടുകാർ നെട്ടോട്ടത്തിൽ

എം മനോജ് കുമാർ

കാട്ടാക്കട: വിവാഹത്തലേന്നുള്ള ഒളിച്ചോട്ടങ്ങൾ ഏറുകയാണ്. പുതിയ സംഭവം തലസ്ഥാനത്താണ്. വിവാഹസദ്യ വരെ റെഡിയായിരിക്കെയാണ് വധു കാമുകന് ഒപ്പം ഒളിച്ചോടിയത്. കാട്ടാക്കടയിൽ വധുവിന്റെ ഒളിച്ചോട്ടം നാടകീയമായ രംഗങ്ങൾ തന്നെ സൃഷ്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വിവാഹസദ്യ ശരിയാകുന്നത് നോക്കിനിന്ന വധുവും കാമുകനുമാണ് അർദ്ധരാത്രി രണ്ടു മണിയോടെ വീട്ടുകാരെ കുഴപ്പത്തിലാക്കി ഒളിച്ചോടിയത്. ഒളിച്ചോടിയ വധുവും കാമുകനും എവിടെയുണ്ടെന്നു ഇതുവരെ ആർക്കും അറിയുകയുമില്ല. വധു ഒളിച്ചോടിയതോടെ ഇന്നലെ രാവിലെ കട്ടയ്‌ക്കോട് പാരിഷ് പള്ളി ഹാളിൽ നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി. കട്ടയ്‌ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹമാണ് വധുവിന്റെ ഒളിച്ചോട്ടം കാരണം വെള്ളത്തിലായത്. രാത്രി വൈകും വരെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന കാമുകനാണ് വധുവിനെ പൊക്കി കടന്നു കളഞ്ഞത്. രാത്രി ഒന്നിനും അഞ്ചിനും ഇടയിലാണ് പെൺകുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കടുത്ത പ്രണയത്തിൽ ആയിരുന്ന കാമുകനും യുവതിയും കാര്യങ്ങൾ രഹസ്യമായി വെയ്ക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആളായതിനാൽ കാമുകന്റെ സാന്നിധ്യത്തിൽ വീട്ടുകാർക്ക് സംശയം വന്നതുമില്ല. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെങ്കിലും ഇവർ ഒളിച്ചോടുന്ന കാര്യം വരന്റെ കൂട്ടുകാർക്കും വധുവിന്റെ കൂട്ടുകാർക്കും വിവരവും ലഭിച്ചിരുന്നില്ല. വിവാഹ തലേന്ന് കൂടി ആയതിനാൽ പറഞ്ഞുറപ്പിച്ച വിവാഹം നടക്കുമെന്ന് തന്നെ ഈ ബന്ധം അറിയാവുന്ന വളരെ ചിലർ മാത്രം കരുതി. പക്ഷെ കാമുകനും കാമുകിയും കൂടി തീരുമാനം മുൻപേ തന്നെ എടുത്തതിനാൽ ഇവർക്ക് മാത്രമാണ് സംശയം ബാക്കിയുണ്ടാകാതിരുന്നത്. വിവാഹ തലേന്ന് അർദ്ധ രാത്രി ഇവർ സ്ഥലം കാലിയാക്കുകുകയും ചെയ്തു. വിവാഹ സദ്യ നോക്കി നെടുവീർപ്പിട്ട വീട്ടുകാരും നാട്ടുകാരും കൂടി സദ്യയ്ക്ക് വിവാഹത്തിന്റെ അവസ്ഥ വരേണ്ട എന്ന് കരുതി വയോജന മന്ദിരത്തിൽ എത്തിക്കുകയും ചെയ്തു. വധുവും കാമുകനും എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസും ഇരുവീട്ടുകാരുടെ ബന്ധുക്കളും.

രാവിലെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വധുവിനെ തേടി വീട്ടുകാർ മുറിയിൽ നോക്കുമ്പോൾ വധു ഹാജരുണ്ടായിരുന്നില്ല. എവിടെയും തിരഞ്ഞു കണ്ടതുമില്ല. ഇതേ സമയം തന്നെയാണ് നാല് വീടുകൾക്ക് അപ്പുറത്തുണ്ടായിരുന്ന യുവാവിനെയും കാണാതായി എന്ന വിവരം വന്നത്. ഇതോടെ വീട്ടുകാർ ഒളിച്ചോട്ടം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്നിടയിൽ ഒളിച്ചോടിയ യുവാവ് തന്റെ അമ്മയെ വിളിച്ച് പെൺകുട്ടി തന്റെ ഒപ്പമുണ്ടെന്നു പറഞ്ഞു. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞതിനാലാണ് ഒളിച്ചോട്ടം നടത്തിയത് എന്നാണ് യുവാവ് പറഞ്ഞത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇവർ എവിടെയുണ്ടെന്ന് വീട്ടുകാർക്കും അന്വേഷണം നടത്തുന്ന കാട്ടാക്കട പൊലീസിനും കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല.

ഇന്നലെ രാവിലെ എട്ടോടെ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും കാമുകനെയും കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു പോവുകയാണ്. പെൺകുട്ടിയും കാമുകനും തമ്മിൽ അടുപ്പമുണ്ട് എന്ന കാര്യം വളരെ രഹസ്യമായി ഇവർ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾക്കും കാമുകന്റെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ ഈ അടുപ്പം അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഈ കാര്യം കാമുകന്റെ വീട്ടുകാരോ പെൺവീട്ടുകാരോ അറിഞ്ഞതുമില്ല. മിനിഞ്ഞാന്ന് കല്യാണ തലേന്ന് കാമുകനും കാമുകന്റെ അച്ഛൻ അടക്കമുള്ള ബന്ധുക്കളും ഈ പെൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിന് സഹായമായി നിലകൊണ്ടിരുന്നു. അതുകൊണ്ട് കാമുകന്റെ അച്ഛനോ പെൺവീട്ടുകാരോ ഈ കാര്യം അറിഞ്ഞതുമില്ല.

രാത്രി വൈകിയും കാമുകനും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയും രാത്രി വൈകുന്നത് വരെ പുറത്ത് തന്നെയുണ്ടായിരുന്നു. ആരും ഈ കാര്യത്തിൽ അസ്വാഭാവികത ദർശിച്ചതുമില്ല. പക്ഷെ ഒരുക്കാനായി പെൺവീട്ടുകാർ രാവിലെ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനുണ്ടായിരുന്നില്ല. യുവാവിനെ കൂടി കാണാതായതോടെ ഒളിച്ചോട്ടം ഉറപ്പിച്ച് പെൺകുട്ടിയുടെ വീട്ടുകാർ രാവിലെ എട്ടുമണിയോടെ തന്നെ കാട്ടാക്കട സ്റ്റേഷനിലേക്ക് പരാതിയുമായി നീങ്ങി. ഒപ്പം വിവാഹം തീരുമാനിച്ച വരന്റെ വീട്ടുകാരും എത്തി. വരന്റെ വീട്ടുകാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നാണക്കേട് കാരണം പെണ്ണിന്റെ വീട്ടുകാർക്ക് തലയുയർത്താനുമായില്ല. പെണ്ണിന്റെ വീട്ടുകാരുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ ചെക്കന്റെ വീട്ടുകാർ പരാതി നൽകാതെ തന്നെ പോവുകയും ചെയ്തു. ചർച്ചകൾക്ക് കാട്ടാക്കട പൊലീസ് മധ്യസ്ഥത വഹിക്കുകയും ചെയ്തു.

ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹത്തിനു പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. പക്ഷെ പെൺകുട്ടി ഈ കാര്യം ഒളിച്ചു വയ്ക്കുകയായിരുന്നു. പക്ഷെ ഇവർ ഒളിച്ചോട്ടത്തിനു പദ്ധതിയിട്ടോ എന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വ്യക്തതയില്ല. പക്ഷെ ഇവരെ കണ്ടുപിടിക്കാൻ വേണ്ടി പെണ്ണിന്റെ സുഹൃത്തുക്കളെയും കാമുകന്റെ സുഹൃത്തുക്കളെയും പൊലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നാടാർ സമുദായക്കാരാണ് പെൺകുട്ടിയും കാമുകനും. കാമുകൻ നാടാർ ഹിന്ദുവാണ്. പെൺകുട്ടി ക്രിസ്ത്യൻ
നാടാർ . സംഭവത്തിൽ നാട്ടുകാർ ആകമാനം ഞെട്ടലിലാണ്.

വിവാഹ തലേന്ന് സജീവമായി കാമുകൻ വിവാഹവീട്ടിലുണ്ട്. കാമുകന്റെ അച്ഛനും പെൺകുട്ടിയുടെ വീട്ടിലുണ്ട്. പക്ഷെ കാമുകന്റെ അച്ഛനോ വീട്ടുകാർക്കോ ഒന്നും അറിയുമായിരുന്നില്ല. പക്ഷെ ഒളിച്ചോട്ടം വന്നപ്പോഴാണ് കടുത്ത പ്രണയത്തിലായിരുന്നു കാമുകനും യുവാവുമെന്നും ഇപ്പോൾ നാട്ടുകാർ അറിയുന്നത്. പക്ഷെ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല. വിവാഹം അലസിയതിൽ ആർക്കും പരാതിയില്ല. ഇതുവരെയും പരാതി വന്നിട്ടില്ല. അതിനാൽ കാണാതായ പരാതി മാത്രമാണ് അന്വേഷിക്കുന്നത് എന്ന് കാട്ടാക്കട പൊലീസ് മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP