കല്യാണത്തലേന്ന് വൈകുന്നേരം സദ്യവട്ടം ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും ഇരുവരും ഉത്സാഹകമ്മിറ്റിയായി; പുലർച്ചെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വിളിച്ചപ്പോൾ യുവതിയെ കാണാനില്ല; അർദ്ധരാത്രി വധു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി; ഇത്രയും നാൾ എങ്ങനെ പ്രണയം ഒളിച്ചുവച്ചുവെന്ന് അന്തം വിട്ട് വീട്ടുകാർ; വരന്റെ വീട്ടുകാർ ക്ഷമിച്ചതോടെ രണ്ടുപേരെയും കണ്ടെത്താൻ നാട്ടുകാർ നെട്ടോട്ടത്തിൽ
എം മനോജ് കുമാർ
കാട്ടാക്കട: വിവാഹത്തലേന്നുള്ള ഒളിച്ചോട്ടങ്ങൾ ഏറുകയാണ്. പുതിയ സംഭവം തലസ്ഥാനത്താണ്. വിവാഹസദ്യ വരെ റെഡിയായിരിക്കെയാണ് വധു കാമുകന് ഒപ്പം ഒളിച്ചോടിയത്. കാട്ടാക്കടയിൽ വധുവിന്റെ ഒളിച്ചോട്ടം നാടകീയമായ രംഗങ്ങൾ തന്നെ സൃഷ്ടിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വിവാഹസദ്യ ശരിയാകുന്നത് നോക്കിനിന്ന വധുവും കാമുകനുമാണ് അർദ്ധരാത്രി രണ്ടു മണിയോടെ വീട്ടുകാരെ കുഴപ്പത്തിലാക്കി ഒളിച്ചോടിയത്. ഒളിച്ചോടിയ വധുവും കാമുകനും എവിടെയുണ്ടെന്നു ഇതുവരെ ആർക്കും അറിയുകയുമില്ല. വധു ഒളിച്ചോടിയതോടെ ഇന്നലെ രാവിലെ കട്ടയ്ക്കോട് പാരിഷ് പള്ളി ഹാളിൽ നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹമാണ് വധുവിന്റെ ഒളിച്ചോട്ടം കാരണം വെള്ളത്തിലായത്. രാത്രി വൈകും വരെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന കാമുകനാണ് വധുവിനെ പൊക്കി കടന്നു കളഞ്ഞത്. രാത്രി ഒന്നിനും അഞ്ചിനും ഇടയിലാണ് പെൺകുട്ടിയെ കാണാതായത് എന്ന് വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കടുത്ത പ്രണയത്തിൽ ആയിരുന്ന കാമുകനും യുവതിയും കാര്യങ്ങൾ രഹസ്യമായി വെയ്ക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആളായതിനാൽ കാമുകന്റെ സാന്നിധ്യത്തിൽ വീട്ടുകാർക്ക് സംശയം വന്നതുമില്ല. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെങ്കിലും ഇവർ ഒളിച്ചോടുന്ന കാര്യം വരന്റെ കൂട്ടുകാർക്കും വധുവിന്റെ കൂട്ടുകാർക്കും വിവരവും ലഭിച്ചിരുന്നില്ല. വിവാഹ തലേന്ന് കൂടി ആയതിനാൽ പറഞ്ഞുറപ്പിച്ച വിവാഹം നടക്കുമെന്ന് തന്നെ ഈ ബന്ധം അറിയാവുന്ന വളരെ ചിലർ മാത്രം കരുതി. പക്ഷെ കാമുകനും കാമുകിയും കൂടി തീരുമാനം മുൻപേ തന്നെ എടുത്തതിനാൽ ഇവർക്ക് മാത്രമാണ് സംശയം ബാക്കിയുണ്ടാകാതിരുന്നത്. വിവാഹ തലേന്ന് അർദ്ധ രാത്രി ഇവർ സ്ഥലം കാലിയാക്കുകുകയും ചെയ്തു. വിവാഹ സദ്യ നോക്കി നെടുവീർപ്പിട്ട വീട്ടുകാരും നാട്ടുകാരും കൂടി സദ്യയ്ക്ക് വിവാഹത്തിന്റെ അവസ്ഥ വരേണ്ട എന്ന് കരുതി വയോജന മന്ദിരത്തിൽ എത്തിക്കുകയും ചെയ്തു. വധുവും കാമുകനും എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസും ഇരുവീട്ടുകാരുടെ ബന്ധുക്കളും.
രാവിലെ അഞ്ചിന് ബ്യൂട്ടി പാർലറിൽ പോകാൻ വധുവിനെ തേടി വീട്ടുകാർ മുറിയിൽ നോക്കുമ്പോൾ വധു ഹാജരുണ്ടായിരുന്നില്ല. എവിടെയും തിരഞ്ഞു കണ്ടതുമില്ല. ഇതേ സമയം തന്നെയാണ് നാല് വീടുകൾക്ക് അപ്പുറത്തുണ്ടായിരുന്ന യുവാവിനെയും കാണാതായി എന്ന വിവരം വന്നത്. ഇതോടെ വീട്ടുകാർ ഒളിച്ചോട്ടം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്നിടയിൽ ഒളിച്ചോടിയ യുവാവ് തന്റെ അമ്മയെ വിളിച്ച് പെൺകുട്ടി തന്റെ ഒപ്പമുണ്ടെന്നു പറഞ്ഞു. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞതിനാലാണ് ഒളിച്ചോട്ടം നടത്തിയത് എന്നാണ് യുവാവ് പറഞ്ഞത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇവർ എവിടെയുണ്ടെന്ന് വീട്ടുകാർക്കും അന്വേഷണം നടത്തുന്ന കാട്ടാക്കട പൊലീസിനും കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല.
ഇന്നലെ രാവിലെ എട്ടോടെ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും കാമുകനെയും കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു പോവുകയാണ്. പെൺകുട്ടിയും കാമുകനും തമ്മിൽ അടുപ്പമുണ്ട് എന്ന കാര്യം വളരെ രഹസ്യമായി ഇവർ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾക്കും കാമുകന്റെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ ഈ അടുപ്പം അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഈ കാര്യം കാമുകന്റെ വീട്ടുകാരോ പെൺവീട്ടുകാരോ അറിഞ്ഞതുമില്ല. മിനിഞ്ഞാന്ന് കല്യാണ തലേന്ന് കാമുകനും കാമുകന്റെ അച്ഛൻ അടക്കമുള്ള ബന്ധുക്കളും ഈ പെൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിന് സഹായമായി നിലകൊണ്ടിരുന്നു. അതുകൊണ്ട് കാമുകന്റെ അച്ഛനോ പെൺവീട്ടുകാരോ ഈ കാര്യം അറിഞ്ഞതുമില്ല.
രാത്രി വൈകിയും കാമുകനും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയും രാത്രി വൈകുന്നത് വരെ പുറത്ത് തന്നെയുണ്ടായിരുന്നു. ആരും ഈ കാര്യത്തിൽ അസ്വാഭാവികത ദർശിച്ചതുമില്ല. പക്ഷെ ഒരുക്കാനായി പെൺവീട്ടുകാർ രാവിലെ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനുണ്ടായിരുന്നില്ല. യുവാവിനെ കൂടി കാണാതായതോടെ ഒളിച്ചോട്ടം ഉറപ്പിച്ച് പെൺകുട്ടിയുടെ വീട്ടുകാർ രാവിലെ എട്ടുമണിയോടെ തന്നെ കാട്ടാക്കട സ്റ്റേഷനിലേക്ക് പരാതിയുമായി നീങ്ങി. ഒപ്പം വിവാഹം തീരുമാനിച്ച വരന്റെ വീട്ടുകാരും എത്തി. വരന്റെ വീട്ടുകാർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നാണക്കേട് കാരണം പെണ്ണിന്റെ വീട്ടുകാർക്ക് തലയുയർത്താനുമായില്ല. പെണ്ണിന്റെ വീട്ടുകാരുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ ചെക്കന്റെ വീട്ടുകാർ പരാതി നൽകാതെ തന്നെ പോവുകയും ചെയ്തു. ചർച്ചകൾക്ക് കാട്ടാക്കട പൊലീസ് മധ്യസ്ഥത വഹിക്കുകയും ചെയ്തു.
ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹത്തിനു പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. പക്ഷെ പെൺകുട്ടി ഈ കാര്യം ഒളിച്ചു വയ്ക്കുകയായിരുന്നു. പക്ഷെ ഇവർ ഒളിച്ചോട്ടത്തിനു പദ്ധതിയിട്ടോ എന്ന കാര്യത്തിൽ സുഹൃത്തുക്കൾക്കും വ്യക്തതയില്ല. പക്ഷെ ഇവരെ കണ്ടുപിടിക്കാൻ വേണ്ടി പെണ്ണിന്റെ സുഹൃത്തുക്കളെയും കാമുകന്റെ സുഹൃത്തുക്കളെയും പൊലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നാടാർ സമുദായക്കാരാണ് പെൺകുട്ടിയും കാമുകനും. കാമുകൻ നാടാർ ഹിന്ദുവാണ്. പെൺകുട്ടി ക്രിസ്ത്യൻ
നാടാർ . സംഭവത്തിൽ നാട്ടുകാർ ആകമാനം ഞെട്ടലിലാണ്.
വിവാഹ തലേന്ന് സജീവമായി കാമുകൻ വിവാഹവീട്ടിലുണ്ട്. കാമുകന്റെ അച്ഛനും പെൺകുട്ടിയുടെ വീട്ടിലുണ്ട്. പക്ഷെ കാമുകന്റെ അച്ഛനോ വീട്ടുകാർക്കോ ഒന്നും അറിയുമായിരുന്നില്ല. പക്ഷെ ഒളിച്ചോട്ടം വന്നപ്പോഴാണ് കടുത്ത പ്രണയത്തിലായിരുന്നു കാമുകനും യുവാവുമെന്നും ഇപ്പോൾ നാട്ടുകാർ അറിയുന്നത്. പക്ഷെ എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല. വിവാഹം അലസിയതിൽ ആർക്കും പരാതിയില്ല. ഇതുവരെയും പരാതി വന്നിട്ടില്ല. അതിനാൽ കാണാതായ പരാതി മാത്രമാണ് അന്വേഷിക്കുന്നത് എന്ന് കാട്ടാക്കട പൊലീസ് മറുനാടനോട് പറഞ്ഞു.
Stories you may Like
- കാട്ടക്കടയിലെ എസ് എഫ് ഐ ആൾമാറാട്ടം നേതാക്കളിൽ എത്തില്ല
- കാഞ്ഞാർ പൊലീസ് ഒടുവിൽ സമാധാനം കണ്ടെത്തുമ്പോൾ
- മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
- നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള വികസന രേഖകൾ മാതൃകാപരമെനന് പി ശ്രീരാമകൃഷ്ണൻ
- കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്