കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്. ഇത്തരത്തിൽ തലസ്ഥാന നഗരത്തിൽ മോശം ഭക്ഷണം വിളമ്പുന്ന വമ്പന്മാർക്കെതിരെ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം. തലസ്ഥാനത്തുകൊച്ച് കുട്ടികൾക്ക് പോലും അറിയാവുന്ന വമ്പൻ പേരുകാരെയാണ് ഇപ്പോൾ മോശം ഭക്ഷണം നൽകി ജനങ്ങളെ ചതിക്കുന്നതിന് നടപടിക്ക് വിധേയമാക്കിയിരിക്കുന്നത്.
തലസ്ഥാനത്തെ രാത്രികാല ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായ ബുഹാരി, പാളയത്ത് സദാ തിരക്കും സീറ്റ് കിട്ടാൻ പോലും മണിക്കൂറുകൾ കാത്തുനിൽക്കാൻ ആളുകൾ തയ്യാറാവുന്ന സംസം, എംആർഎ എന്നിവയും വെജിറ്റേറിയൻ ഭക്ഷണത്തിന് പേര് കേട്ട ആര്യാസ് എന്നിങ്ങനെ പല വമ്പന്മാരും നാട്ടുകാരുടെ ആരോഗ്യം വെച്ച് കളിക്കുന്നവരാണ്. കൊടുക്കുന്ന വിലയ്ക്ക് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്.
പരിശോധനയിൽ കുടുങ്ങിയ ഹോട്ടലുകൾ
ബുഹാരി
തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ് ബുഹരി. പാതിരാത്രിയും വെളുപ്പിനും പോലും ഭക്ഷണം കിട്ടുന്ന ബുഹാരിയിൽ സദാ തിരക്കാണ്. ബിവറേജും പെട്രോൾ പമ്പും കഴിഞ്ഞാൽ തലസ്ഥാന നഗരവാസികൾ ഏറ്റവും അധികം സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഈ ഹോട്ടൽ. മട്ടൻ വിഭവങ്ങൾക്ക് പ്രശസ്തമാണ് ബുഹരി. യുവാക്കൾ കൂട്ടമായും കുടുംബ സമേതവും ഭക്ഷണം കഴിക്കാനെത്തുന്നത് പതിവ് കാഴ്ചയാണ് ഇവിടെ. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല. എന്നിങ്ങനെയാണ് ബുഹാരിക്ക് എതിരെയുള്ള കുറ്റങ്ങൾ. നേരത്തെ ഇവിടെ നിന്നും ആടിന്റെ തോലി സഹിതം മട്ടൻ കറിയിൽ നിന്ന് കിട്ടിയത് വലിയ വിവാദമായിരുന്നു
സംസം റസ്റ്റോറന്റ്, പാളയം
യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ സം സം നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ്. ഇവിടെ ഇരിക്കാൻ സീറ്റ് കിട്ടണമങ്കിൽ പോലും മണിക്കൂറുകൾ കാത്ത് നിൽക്കണം. മണിക്കൂറുകൾ കാത്ത് നിന്ന് ഒരുമിച്ച് സീറ്റ് കിട്ടിയില്ലെങ്കിലും ഫാമിലിയായി എത്തുന്നവർ പോലും പല സീറ്റിലിരുന്നാലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് പോയാൽ മതി എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഭക്ഷണവും രുചിയും നഗരത്തിൽ ഹിറ്റായതോടെ ഉടായിപ്പ് പരിപാടികൾ ഹോട്ടൽ ഉടമകൾ ആരംഭിക്കുകയും ചെയ്തു. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല ,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു എന്നിങ്ങനെയാണ് കണ്ടെത്തലുകൾ.
എം ആർ എ റസ്റ്റോറന്റ്, പാളയം
സംസം ഹോട്ടലിന് തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് എംആർഎ സംസമ്മിന് സമാനമായി തന്നെ തിരക്കിന്റെ കാര്യത്തിലും കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ് എംആർഎ.ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പാചകം ചെയ്ത പെറോട്ട, ചപ്പാത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടൽ പങ്കജ്, സ്റ്റാച്യു
സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് പ്രവർ്തതിക്കുന്ന ഹോട്ടലിൽ നൂറ് കണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. എന്നാൽ മോശം ഭക്ഷണം നൽകുന്നതിൽ പങ്കജ് ഒ്ട്ടും പിന്നിലല്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും എത്തുന്ന ആളുകളെ പിഴിയു്‌നന റേറ്റും മോശം ഭക്,ണവും എന്നതാണ് പങ്കജിന്റെ ശൈലി. ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പൊതുശുചിത്വ നിലവാരം തൃപ്തികരമല്ല.പഴകിയ ചോറ്, പുഴുങ്ങിയ പഴകിയ മുട്ട എന്നിവ സ്‌ക്വാഡ് പിടിച്ചെടുത്തു.
സ്റ്റാച്യു റസ്റ്റോറന്റ്, സ്റ്റാച്യു
സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് തൊട്ട് എതിർവശം സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് സ്റ്റാച്യു ഹോട്ടൽ. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇടുങ്ങിയ വെളിച്ചക്കുറവുള്ള സ്ഥലത്ത് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. മോട്ടോർ ഇൻസ്റ്റലേഷൻ പെർമിറ്റില്ലാതെ മുകളിലത്തെ നിലയിൽ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു.
ഹോട്ടൽ ആര്യാസ്- പുളിമൂട്
വെജിറ്റേറിയൻ ഭക്ഷണത്തിന്റെ കലവറ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരും തട്ടിപ്പ് നടത്തിയതായി തന്നെയാണ് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, ആഹാരം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളും, പക്ഷികളും കടന്നുവന്ന് മലിനപെടുത്തന്ന വിധം കാണപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളി അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. ജീവനകാർക്ക് മാസ്‌ക്, തൊപ്പി എന്നിവ ധരിച്ചിട്ടില്ല.
ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ
തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശമാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് കെഎസ്ആർടിസ് സ്റ്റാൻഡിന് തൊട്ടടുത്ത് ആമയിഴഞ്ചാൻ തോട് ഒഴുകുന്നതിന് തൊട്ട് മുകളിലായി സ്ഥിതി ചെയ്യുന്നു എന്ന് പറയുന്നതായിരിക്കും ഏവർക്കും മനസ്സിലാവുക.ജീവനക്കാർക്ക് ഹെðത്ത് കാർഡ് ഇñ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഇവിടെ നിന്ന് മുൻപും വൃത്തിയില്ലാത്ത ഭക്ഷണം പിടികൂടിയിട്ടുമുണ്ട്. സദാ ഈച്ചയരിക്കുന്ന ഭക്ഷണം ആണ് ഇവിടെ വിളമ്പുന്നത്.
എസ് പി കാറ്റേഴ്‌സ്, പിആർഎസ് ഹോസ്പിറ്റൽ ക്യാന്റീൻ
കരമന - ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
തന്നൂസ് റസ്റ്റോറന്റ്, കമലേശ്വരം
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.
സീനത്ത് ഹോട്ടൽ, മണക്കാട്
ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു, ടോയിലറ്റ് വൃത്തിഹീനം.
അശ്വതി ടീസ്റ്റാൾ, മണക്കാട്
ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു.
റാഹത്ത് ഹോട്ടൽ, മണക്കാട്പ
ഴകിയതും ഉപയോഗ യോഗ്യവുമല്ലാത്ത ബിരിയാണി, ചിക്കൻ, ബീഫ്, ബട്ടർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്,നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല.
ഗീതാഞ്ജലി ടിഫിൻ സെന്റർ, മണക്കാട്
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല.
അൽസഫാ റസ്റ്റോറന്റ്, കമലേശ്വരം -
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പഴകിയതും ഉപയോഗ്യമല്ലാത്തതുമായ പെറോട്ട പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്, തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡിൽ, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടിൽ, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടിൽ, ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിൽ. കൂടാതെ പഴകിയ പാചകംചെയ്ത ബീഫ്, കോഴിയിറച്ചി, മീൻ, നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ എന്നിയും പിടിച്ചെടുത്തു.
ഓപ്പൺഹൗസ്
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല,ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. പഴകിയതും ഉപയോഗയോഗ്യമല്ലാത്ത 12 ലിറ്റർ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു, അടുക്കളയിൽ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നു.
ചിരാഗ്-ഇൻ, സെക്രട്ടറിയേറ്റ്
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും മനുഷ്യ ഉപയോഗ്യ ശൂന്യമായ ചോറ്, ഐസ്‌ക്രീം, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഹോട്ടൽ ഗീത്, പുളിമൂട്
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു,ചുവരുകളിൽ യഥാസമയം പെയിന്റടിച്ചിട്ടില്ല, പഴകിയ ഇറച്ചി, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.
നെസ്റ്റ് റസ്റ്റോറന്റ്, പി ആർ എസ്, കരമന
ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
ഹോട്ടൽ കൃഷ്ണദീപം, കാലടി
മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു. ഉറവിടമാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടിñ.
ഹോട്ടൽ സ്വാഗത്, പാളയം
ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല.മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു
മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.
മാളിക റസ്റ്റോറന്റ്
ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,ഉപയോഗ യോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിൽപനക്കായി സൂക്ഷിച്ചിരുന്നു.
ഹോട്ടൽ ടൗൺ ടവർ
മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമിñ,ഉപയോഗയോഗ്യമñാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടിñ.
ഹോട്ടൽ കൃഷ്ണ
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.
ഹോട്ടൽ, വിനോദ്, മാഞ്ഞാലിക്കുളം
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം റോഡ്
ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല,മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല.
ഹോട്ടൽ മുരളി, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ
മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
ശ്രീ ഗുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിഅമ്മൻകോവിൽ റോഡ്, തമ്പാനൂർ
ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
ഹോട്ടൽ ട്രാവൻകൂർ അരമന
മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.
ബിസ്മി ഹോട്ടൽ, അട്ടകുളങ്ങര
മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു.പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.
ഇഫ്താർ, അട്ടകുളങ്ങര
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമാകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
ഡീനത്ത് ഫാമിലി റസ്റ്റോറന്റ്, മണക്കാട്
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, അടുക്കളയില്ല ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ അടുക്കള മറ്റൊരു കെട്ടിടത്തിൽ നഗരസഭാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു.
ബിസ്മി ഫാമിലി റസ്റ്റോറന്റ്, മണക്കാട്
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരിക്കുന്നു. സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.
അയാസ്, അട്ടകുളങ്ങര
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമകാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, പഴകിയ എണ്ണ പിടിച്ചെടുത്തു.
സൺ വ്യു, ഈസ്റ്റ് ഫോർട്ട്
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല, അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും, ശുദ്ധവായവും ലഭിക്കുന്നതിന് മാർഗ്ഗമില്ല, സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല, സ്ഥാപനത്തിന് ശുദ്ധവായുവും വെളിച്ചവും ലഭിക്കാനുള്ള സംവിധാനമില്ല.
ഹോട്ടൽ സിറ്റിടവർ, ഓവർബ്രിഡ്ജ്
നഗരസഭ ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്നിവയില്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്, ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു, സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു.
അരുളകം ഹോട്ടൽ, തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.
ഹോട്ടൽ ന്യുപാരഗൺ,തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു, പാചകം ചെയ്ത ആഹാരാസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല.ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല.
ഹോട്ടൽ ചിഞ്ചൂസ്,തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
ശ്രീനാരായണാ റസ്റ്റോറന്റ്, തമ്പാനൂർ
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു,വാട്ടർ ടാങ്ക് വൃത്തിഹീനമായി കാണുന്നു.
ഹോട്ടൽ അന്നപൂർണ്ണ, കിള്ളിപ്പാലം
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
ഹോട്ടൽ ഫാത്തിമ, കരമന
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
സ്‌നാഫ് കിച്ചൻ, കരമന
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല, മാലിന്യം തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല,സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
സ്‌ക്വാഡിന് ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്ത് കുമാർ, പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹന ചന്ദ്രൻ, അനൂപ്‌റോയ്, അനികുമാർ എൻ വി, സുജിത്ത് സുധാകർ എന്നിവർ നേതൃത്വം നൽകി. അപാകത കെണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 7 ദിവസത്തിനകം അപാകത പരിഹരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭ ഓഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്ന സുഭോജനം പദ്ധതിയിലൂടെ നഗരപരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ് യൂണിറ്റുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് പരിശീലനം നൽകി ഐഡന്റിറ്റി കാർഡ് അനുവദിക്കും. ഇതിന് മുന്നോടിയായി മെഡിക്കൽ പരിശോധനയും നടത്തും. പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുമെന്നും മേയർ അഡ്വ. വി കെ പ്രശാന്ത് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍