നിനച്ചിരിക്കാതെ വരുന്ന മഴയും കോടമഞ്ഞിൽ മുങ്ങിയ പാതകളും കുളിർകാറ്റും നിറഞ്ഞ വാഗമൺ സഞ്ചാരികളുടെ മനം കവരുന്നു; പൈൻ മരത്തോട്ടങ്ങളും തങ്ങൾ പാറയും മുതൽ ഓർക്കിഡേറിയം വരെ സഞ്ചാരികൾക്ക് നൽകുന്നത് കാഴ്ച്ചകളുടെ വസന്തം; ബോട്ടിംഗും ട്രക്കിംഗും ക്യാമ്പ് ഫയറും ഉൾപ്പെടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇവിടെ എല്ലാം സജ്ജം
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: പുൽനാമ്പുകൾ വളർന്നുപൊങ്ങിയ മൊട്ടക്കുന്നുകൾ കൂടുതൽ സുന്ദരം. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരുണ്ടും വെളുത്തും ആകാശം. നിനച്ചിരിക്കാത്ത നേരത്തെത്തിയും മിനിട്ടുകൾക്കുള്ളിൽ പെയ്തൊഴിഞ്ഞും മഴ. കോടമഞ്ഞിൽ മൂങ്ങി പാതകളും താഴ്വാരങ്ങളും.കുളിരുപകർന്ന്, തലങ്ങും വിലങ്ങും വീശി ശീതക്കാറ്റും.പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടവും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രവുമായ വാഗമണ്ണിലെ മഴക്കാല കാഴ്ചകൾ ഇങ്ങിനെ.
മഴക്കാലം വാഗമണ്ണിന് സമ്മാനിക്കുന്നത് കാഴ്ചകളുടെ വസന്തമാണെന്നാണ് വിനോദസഞ്ചാരികളുടെ വിലയിരുത്തൽ. ഇവിടുത്തെ മഴക്കാല കാഴ്ചകൾ ആസ്വദിക്കാൻ നുറുകണക്കിന് വിനോദ സഞ്ചാരികൾ ദിനം പ്രതിയെത്തുന്നുണ്ട്. മൊട്ടക്കുന്നുകളും കോടമഞ്ഞ് മൂടിയ താഴ്വാരങ്ങളുമാണ് കുളിരുപകരുന്ന കാലാവസ്ഥയുമാണ് വാഗമണ്ണിന്റെ പ്രധാന സവിശേഷത. മഴ ലഭിച്ചതുമൂലം പുൽനാമ്പുകൾ വളർന്നുപൊങ്ങി മൊട്ടക്കുന്നുകളുടെ ഹരിതശോഭ വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം ഇവിടുത്തെ പുൽമേടുകളിൽ ചുറ്റിക്കറങ്ങാൻ വിനോദസഞ്ചാരികളുടെ തിക്കും തിരക്കും പതിവായിട്ടുണ്ട്.
പൈന്മരതോട്ടങ്ങളിലും തങ്ങൾപാറയിലും സുയിസ്സൈഡ് പോയന്റിലുമെല്ലാം വിട്ടുവിട്ട് പെയ്യുന്ന മഴ വകവയ്ക്കാതെ സഞ്ചാരികളെത്തുന്നുണ്ട്. വാഗമൺ സിറ്റിയിൽ നിന്നും 5 കിലോമാറ്ററോളം അകലെ സ്ഥിതിചെയ്യുന്ന കേരള വനംവികസന കോർപ്പറേന്റെ ഓർക്കിഡേറിയം ആൻഡ് ഫ്ലോറികൾച്ചർ സെന്ററും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. 2015 മുതലാണ് മുഖ്യമായും ഓർക്കിഡ് ചെടികളുടെ പരിപാലനവും വിതരണവും ലക്ഷ്യമിട്ട് ഇവിടെ കോർപ്പറേഷൻ ഇത്തരത്തിലൊരു സ്ഥാപനം ആരംഭിച്ചത്. ഇവിടുത്തെ മൊട്ടക്കുന്നുകളും തടാകവും മറ്റുമുൾപ്പെടുന്ന പ്രദേശത്താണ് ഓർക്കിഡേറിയം സ്ഥിപിച്ചിട്ടുള്ളത് 15.22 ഹെക്ടർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സന്ദർശനം ഒരു ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ പ്രതീതിയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെ എല്ലാ ദിവസവും ഈ കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഓർക്കിഡേറിയവും പരിസരവും ചുറ്റിക്കാണുന്നതിന് മുതിർന്നവർക്ക് 25 രൂപയും 6 മുതൽ 12 വയസ് വരെ ഉള്ളവർക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. ബോട്ടിങ്, ട്രെക്കിങ്, പക്ഷിനിരീക്ഷണം, ബട്ടർഫ്ളൈ വാച്ചിങ്, ടെന്റ് ക്യാമ്പിംങ്ങ്, ഓർക്കിഡേറിയം വിസിറ്റ് എന്നിവയാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ. മൊട്ടക്കുന്നിൽ ടെന്റിൽ തങ്ങുന്നതിന് ഒരാൾക്ക് 2160 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള എല്ലാ വിനോതോപാധികളും ആസ്വദിക്കുന്നതിനും ഭക്ഷണത്തിനുമടക്കാണ് ഈ തുക ഈടാക്കുന്നതെന്ന് കെ എഫ് ഡി സി അധികൃതർ അറിയിച്ചു. ഡൂം ടെന്റുകളിൽ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ക്യാംമ്പ് ഫയർ, രാത്രി -പ്രഭാത ഭക്ഷണം എന്നിവയും ഏർപ്പെടുത്തിയിരിക്കുന്നു. കഫേറ്റീരിയയും വനോൽപ്പന്നങ്ങൾ ലഭിക്കുന്ന ഇക്കോ ഷോപ്പും ചെടികൾ വാങ്ങാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 14 ഇനത്തിൽപ്പെട്ട ഓർക്കിഡുകളും 15 ഇനം ചെടികളും ഇവിടെ പരിപാലിക്കുന്നുണ്ട്.ഓർക്കിഡിൽ 6 ഇനം അപൂർവ്വഗണത്തിൽപ്പെടുന്നവയാണ്. കുന്നിൻ മുകളിൽ വലിയ ഷെഡ്ഡിൽ നിരനിരയായി വളർന്നുനിൽക്കുന്ന ഓർക്കിഡുകൾ പൂവിട്ടുനിൽക്കുന്ന കാഴ്ച സന്ദർശകരെ ആകർഷിക്കുന്നുണ്ട്. സിനിമ - വിവാഹ ആൽബങ്ങളുടെ ചിത്രീകരണത്തിനും മറ്റും ഇവിടം പശ്ചാത്തലമാവുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
തൊടുപുഴയിൽ നിന്നും മുട്ടം -കാഞ്ഞാർ വഴി വാഗമണ്ണിലേയ്ക്കുള്ള യാത്രയിൽ പാതയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ ഏറെ ഹൃദ്യമാണ്. വിസ്തൃതമായ തേയിലക്കാടുകളും വെൺമേഘങ്ങൾ വലംവയ്ക്കുന്ന മലനിരകളും താഴ്വാരങ്ങളുമെല്ലാം ഈ വഴിയുള്ള കാഴ്ചകളിൽ പ്രധാനപ്പെട്ടവയാണ്. കൊടുംളവുകളും കുത്തനേ കയറ്റവും ഇറക്കവും മറ്റുമുള്ള ഈ പാതവഴിയുള്ള യാത്ര അൽപ്പം കരുതലോടെ വേണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വഴി പൊതുഗതാഗത മാർഗ്ഗങ്ങളൊന്നുമില്ലന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ചില സ്ഥലങ്ങളിൽ ഒരു വശം അഗാതമായ കൊക്കകളും എതിർവശം മലനിരകളുമാണ്. പല സ്ഥലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായ അവസ്ഥയിലാണ്. ഇടയ്ക്ക് വഴി കാണാൻ കഴിയിയാത്ത സ്ഥിതിയിൽ കോടമഞ്ഞും പരക്കും. ഈ സ്ഥിതിയിൽ മുന്നോട്ടന്നോട്ടുള്ള യാത്ര ഏറെ ശ്രദ്ധയോടെ ആയിരിക്കണമെന്നും ഇല്ലങ്കിൽ വാഹനയാത്രികരുടെ ജീവനുതന്നെ ആപത്ത് നേരിട്ടേയ്ക്കാവുന്ന അപകടത്തിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കൂടതലും ബൈക്കിലും ജീപ്പിലും കാറിലും മറ്റുമായിട്ടാണ് ഈ വഴി വിനോദ സഞ്ചാരികൾ വാഗമണ്ണിലേയ്ക്ക് എത്തുന്നത്. 2 കിലോ മീറ്ററാണ് തൊടുപുഴ -മുട്ടം-കാഞ്ഞാർ വഴി വാഗമണ്ണിലേയ്ക്കുള്ള ദൂരം.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍