കീറിയ ടാർപോളിന് കീഴിൽ മഴയും വെയിലും കൊണ്ടു തളർന്നു നാലു സെന്റിൽ 40 പശുക്കൾ; തിന്നാനോ കുടിക്കാനോ ഒന്നു കൊടുക്കില്ല; ദുർഗന്ധം വമിക്കുന്ന ഗോശാലയിലെ ഗർഭിണികളായ പശുക്കളെ പോലും മാറ്റിക്കെട്ടില്ല; പശുക്കിടാങ്ങളെ തെരുവുനായ കടിച്ചു കീറി കൊന്നിട്ടു പോലും ആർക്കും കുലുക്കമില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ചു സർവ നിയമങ്ങളും തെറ്റിച്ച് നിയമ വിരുദ്ധമായി ഗോശാല നടത്തുന്നത് പശുവിന് നൊന്താൽ തല്ലിക്കൊല്ലുന്ന ബിജെപിയുടെ എംപി സുരേഷ് ഗോപി അടങ്ങിയ ട്രസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മേൽക്കൂരയെന്ന് പറയാൻ സാധിക്കില്ല.. പണ്ടെങ്ങോ വലിച്ചു കെട്ടിയ ടാർപോളിൻ പൊട്ടിപ്പൊളിഞ്ഞു പോയതോടെ കനത്ത വെയിലും മഴയു കൊണ്ട് കഴിയുന്നത് നാൽപ്പതോളം പശുക്കൾ. നിലം വൃത്തിഹീനവും പരിസരം മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. പശുക്കളുടേയും കിടാങ്ങളുടെയും കാര്യം ഇതിലും കഷ്ടം. മതിയായ ഭക്ഷണമില്ലാത്തതിനെ തുടർന്ന് എല്ലും തോലുമായ പശുക്കളെ കണ്ടാൽ അൽപ്പം മനസ്സാക്ഷിയുള്ള ആർക്കും കണ്ണു നിറയും. ഒരുദിവസം കഴിക്കാനായി കൊടുക്കുന്നത് വൈക്കോലാണ്, എന്നാൽ, പലപ്പോഴും ഇതുകൊടുക്കാറില്ല. 19 പശുക്കളും 17 കിടാവുമാണ് ഇവിടെയുള്ളത്. ഇവയെ പരിപാലിക്കാനുള്ളത് ഒരു ജീവനക്കാരൻ മാത്രം. ഗോശാലയുടെ പേരിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടെ പിരിവ് നടക്കുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും ഗുണഫലം മിണ്ടാപ്രാണികൾക്ക് ലഭിക്കാറില്ല.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോടു ചേർന്ന് സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതമാണ് മുകളിൽ വിവരിച്ചത്. ആകെയുള്ള നാല് സെന്റ് സ്ഥലത്ത് 40 പശുക്കൾ വീർപ്പുമുട്ടി കഴിയുന്നു. ഉത്തരേന്ത്യൻ മോഡൽ പശുപ്രേമം മൂത്ത ചിലരാണ് ഈ ഗോശാലയ്ക്ക് പിന്നിൽ. ബിജെപി എംപി സുരേഷ് ഗോപിയും ഇക്കൂട്ടത്തിൽ ഉണ്ട്. ഇങ്ങനെ പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളാണ് മിണ്ടാപ്രാണികളെ ദുരിതത്തിൽ തള്ളിവടുന്നത്. സംഭവം മൃഗസ്നേഹികൾ വഴി വാർത്തയാകുകയും ഇതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തുകയും ചെയ്തിരുന്നു. മിണ്ടാപ്രാണികൾ വലിയ രീതിയിലുള്ള ക്രൂരതയാണു നേരിടുന്നതെന്നും ആവശ്യമെങ്കിൽ ഏറ്റെടുത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാൻ കലക്ടർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
മിണ്ടാപ്രാണികളാണു മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നത്. മേൽക്കൂര മറയ്ക്കാൻ ഉപയോഗിച്ച ടാർപോളിൻ കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണമില്ലാത്ത അവസ്ഥയിലാണു പശുക്കൾ ഷെഡിനുള്ളിൽനിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നുവെന്നും ഭക്തർ മന്ത്രിയോട് പരാതിപ്പെട്ടു. കൃത്യമായി ഭക്ഷണം നൽകാറില്ലെന്നും ഉള്ളപ്പോൾ കൊടുക്കുകയാണു പതിവെന്നും ഗോശാലാ ജീവനക്കാരൻ സമ്മതിച്ചു. ആഹാരം കൊടുക്കാൻ പണമില്ല എന്ന മറുപടിയാണു ട്രസ്റ്റ് ഭാരവാഹികളിൽ നിന്നു ലഭിക്കാറുള്ളത് എന്നും ജീവനക്കാരൻ വിശദീകരിച്ചു.
ട്രസ്റ്റ് ഭാരവാഹികളുമായി സംസാരിച്ചു കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. താൽക്കാലികമായി ഇവയ്ക്കുള്ള ആഹാരം എത്തിച്ചു നൽകാനുള്ള ഏർപ്പാടു ചെയ്യാൻ ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർക്ക് നിർദ്ദേശം നൽകി. ക്ഷേത്രത്തിലേക്കുള്ള പാൽ ലഭിക്കുവാൻ ക്ഷേത്രം വക ഗോശാല പ്രവർത്തിക്കുന്നതിനു പുറമേ സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതം. സ്ഥലത്തെത്തിയ മന്ത്രി മിണ്ടാ പ്രാണികളോട് ചിലർ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ കണ്ടറിഞ്ഞ രോഷാകുലനായി. ഈ നിലയിൽ ഗോശാലയുടെ പ്രവർത്തനം തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണികളോടുള്ള മഹാക്രൂരതയാണിത്. വല്ലപ്പോഴുമാണ് പശുക്കൾക്ക് തീറ്റ കിട്ടുന്നത്.
വലിയ പ്രമാണിമാർ അടങ്ങുന്ന സ്വകാര്യ ട്രസ്റ്റാണ് ഗോശാല നടത്തുന്നത്. സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കരുതായിരുന്നു. ട്രസ്റ്റിന്റെ ഭാരവാഹികളുമായി സംസാരിക്കും. നല്ല രീതിയിൽ നടത്താൻ കഴിയില്ലെങ്കിൽ പശുക്കളെ ക്ഷേത്രത്തിന്റെ ഗോശാലയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടിണി കിടക്കുന്ന പശുക്കൾക്ക് അടിയന്തരമായി തീറ്റ നൽകാൻ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയിൽ നായ്ക്കൾ കടിച്ചു കൊന്നതും ഞെട്ടിച്ചു
മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയുടെ ഒടുവിലെ ഉദാഹരണം പുറത്തുവന്നത് കുറച്ച് ദിവസംമുമ്പ് 11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയ്ക്കുള്ളിലിട്ട് നായ്ക്കൾ കടിച്ചു കൊന്ന സംഭവമാണ്. മേൽക്കൂരയില്ലാതെ ചോർന്നൊലിക്കുന്ന ഗോശാലയിൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. അതുകൊണ്ട് തന്നെ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രവുമാണ് ഇവിടം. ചാണകം സംസ്കരിക്കുന്നതിന് പോലും സംവിധാനവുമില്ല. നിയമപ്രകാരം നഗരസഭയുടെ ലൈസൻസോ മൃഗസംരക്ഷണവകുപ്പിന്റെ ചട്ടങ്ങളോ പലിച്ചിട്ടില്ല. ഗോശാല നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ പശുക്കളുടെ ദുരിതത്തെക്കുറിച്ച് റിപ്പോർട്ടും നല്കിയിട്ടുണ്ട്.
ഇതോടെ ഭക്ഷണംപോലും ഇല്ലാതെ വലയുന്ന മിണ്ടാപ്രാണികളുടെ ജീവനും സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കണ്ണൻ എന്ന കിടാവിനെ നായ്ക്കൾ കടിച്ചുകൊന്നത്. അന്ന് മുതൽ ഗോശാലയിലെ മറ്റ് കിടാങ്ങളും പേടിച്ചു കരയുന്ന അസ്ഥയിലായിരു്ന്നു. കുതിര മാളികയ്ക്ക് സമീപത്താണ് ഈ ഗോശാല സ്ഥിതി ചെയ്യുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് ട്രസ്റ്റിന് പശുക്കളെ നൽകിയത്. എന്നാൽ ഉദ്ഘാടന ശേഷം ഇവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിന് പിന്നാലെ ക്ഷേത്രഭരണ സമിതി പുതിയ ഗോശാല നിർമ്മിച്ച് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ മാറ്റി. എന്നാൽ ട്രസ്റ്റിന്റെ കീഴിലുള്ള പശുക്കളേയും കിടാങ്ങളേയും അവിടെ നിലനിർത്തി. തൊഴുത്ത് വൃത്തിയാക്കി മതിയായ സംരക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റുകാർ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ് വെറുംവാക്കായി. കീറിയ ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയാണ് ഗോശാലയുടേത്. നിലം വൃത്തിഹീനമാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കൾക്കായി പുതിയ ഗോശാല നിർമ്മിച്ചതോടെ ഗോശാല ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന അനധികൃത ഗോശാലയിൽ പാർപ്പിച്ചിരുന്ന ക്ഷേത്രത്തിന്റെ പത്ത് പശുക്കളെ മാറ്റിയ അവസ്ഥയുമുണ്ടായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലുള്ള നമ്പി മഠത്തിലാണ് സൗകര്യങ്ങളുള്ള പുതിയ ഗോശാല നിർമ്മിച്ചത്. അനധികൃത ഗോശാലയിൽ മിണ്ടാപ്രാണികൾക്ക് പീഡനമേൽക്കുന്നുവെന്നുള്ള വാർത്ത പുറത്തുവന്നതോടെ കോട്ടയ്ക്കകം പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രഭരണസമിതിക്ക് പരാതിയും നൽകി. തുടർന്നാണ് ക്ഷേത്രത്തിന്റെ പശുക്കൾക്കായി പുതിയ ഗോശാല നിർമ്മിച്ചത്.
പശുവളർത്തൽ കേന്ദ്രം നിയമവിരുദ്ധം
'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോശാല' എന്നപേരിൽ സുരേഷ് ഗോപി അടക്കമുള്ള ട്രസ്റ്റ് ഗോശാല നടത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് ് വിവരാവകാശരേഖയും പുറത്തുവന്നിരുന്നു. ഗോശാല നടത്തിപ്പിനുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും വിവരം ലഭിച്ചു. ഗോശാലയ്ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നാണ് ക്ഷേത്രാധികൃതരും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം ക്ഷേത്രത്തെ മറയാക്കിയാണ് ട്രസ്റ്റ് പ്രവർത്തിച്ചിരുന്നത്. നേരത്തെ നമ്പി മഠത്തിൽ പ്രവർത്തിച്ചിരുന്ന ഗോശാല താല്ക്കാലികമായി നിലവിലെ സ്ഥലത്തേക്ക് മാറ്റിയതാണ്. മറ്റൊരു തൊഴുത്ത് കെട്ടി അങ്ങോട്ട് മാറ്റുമെന്നാണ് ഗോശാലാ അധികൃതർ പറഞ്ഞിരുന്നതെന്നും കൊട്ടാരം അധികൃതർ പറയുന്നു.
നാൽപ്പതിലേറെ പശുക്കളാണ് ഇവിടെയുള്ളത്. ഇത്രയും പശുക്കളെ പരിപാലിക്കാൻ നഗരസഭയുടെ ലൈസൻസ് ആവശ്യമാണ്. ലൈസൻസ് ഇല്ലാതെയാണ് ഗോശാല നടത്തുന്നതെന്ന് വിവരാവകാശരേഖ പറയുന്നു. ഇത്രയും പശുക്കളെ പരിപാലിക്കുന്നതിന് 50 സെന്റോളം സ്ഥലം വേണമെന്നും മാലിന്യസംസ്ക്കരണ പ്ലാന്റുകൾ ഉണ്ടാകണമെന്നും നിയമമുണ്ട്. എന്നാൽ, അത്രയം സ്ഥലവും ഇവിടെയില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കാനുമുള്ള സൗകര്യങ്ളൊന്നും ഇവിടെയില്ല.
ഗർഭിണികളായ പശുക്കൾക്ക് പോലും വേണ്ടത്ര പരിരക്ഷ ലഭിക്കാറില്ല. ദിവസേന ഒരു പശുവിന് 30 കിലോ പച്ചപ്പുല്ല് നല്കണമെന്നാണ് മൃഗസംരക്ഷണച്ചട്ടം. ഗോക്കളെ ദിവസേന നടത്തിക്കണമെന്നും മാറ്റിക്കെട്ടണമെന്നും നിയമം അനുശാസിക്കുന്നു. ഇതിനു വേണ്ട സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പശുക്കൾക്ക് രോഗങ്ങൾ വരുന്നുണ്ട്. ഗോശാല ട്രസ്റ്റിന്റെ പേരിൽ ചില വിവിഐപികളും ഗോസംരക്ഷകരും മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ വൻപ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുന്നുവെന്നോണ് ഗോശാല ട്രസ്റ്റിന്റെ അവകാശവാദം ഗോശാലയുടെ വികസനം, പ്രവർത്തനം എന്നിവയെ സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് ട്രസ്റ്റ്. കൊട്ടാരം ട്രസ്റ്റ് തുടക്കത്തിൽ വാടകയില്ലാതെയാണ് ഗോശാലയ്ക്കു സ്ഥലംനൽകിയത്. പിന്നീടുണ്ടായ തർക്കത്തിൽ മേൽക്കൂര നിർമ്മാണം തടസ്സപ്പെട്ടു. മേൽക്കൂര നിർമ്മിക്കാൻ കോടതി ഉത്തരവുണ്ടെങ്കിലും നിർമ്മാണവസ്തുക്കൾ ഉള്ളിലെത്തിക്കാൻ പ്രയാസമുണ്ട്. പശുക്കൾക്കുള്ള തീറ്റ എത്തിക്കാനും ഇതേ പ്രയാസം നേരിടുന്നു. സമീപത്തെ കല്യാണമണ്ഡപങ്ങളിൽനിന്നും ഭക്ഷണാവശിഷ്ടം കൊണ്ടുതള്ളുന്നത് ഗോശാലയ്ക്കു സമീപത്താണ്. ഇതാണ് പട്ടിശല്യത്തിനു കാരണമെന്നും ഇവർ വിവരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്