Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കീറിയ ടാർപോളിന് കീഴിൽ മഴയും വെയിലും കൊണ്ടു തളർന്നു നാലു സെന്റിൽ 40 പശുക്കൾ; തിന്നാനോ കുടിക്കാനോ ഒന്നു കൊടുക്കില്ല; ദുർഗന്ധം വമിക്കുന്ന ഗോശാലയിലെ ഗർഭിണികളായ പശുക്കളെ പോലും മാറ്റിക്കെട്ടില്ല; പശുക്കിടാങ്ങളെ തെരുവുനായ കടിച്ചു കീറി കൊന്നിട്ടു പോലും ആർക്കും കുലുക്കമില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ചു സർവ നിയമങ്ങളും തെറ്റിച്ച് നിയമ വിരുദ്ധമായി ഗോശാല നടത്തുന്നത് പശുവിന് നൊന്താൽ തല്ലിക്കൊല്ലുന്ന ബിജെപിയുടെ എംപി സുരേഷ് ഗോപി അടങ്ങിയ ട്രസ്റ്റ്

കീറിയ ടാർപോളിന് കീഴിൽ മഴയും വെയിലും കൊണ്ടു തളർന്നു നാലു സെന്റിൽ 40 പശുക്കൾ; തിന്നാനോ കുടിക്കാനോ ഒന്നു കൊടുക്കില്ല; ദുർഗന്ധം വമിക്കുന്ന ഗോശാലയിലെ ഗർഭിണികളായ പശുക്കളെ പോലും മാറ്റിക്കെട്ടില്ല; പശുക്കിടാങ്ങളെ തെരുവുനായ കടിച്ചു കീറി കൊന്നിട്ടു പോലും ആർക്കും കുലുക്കമില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ചു സർവ നിയമങ്ങളും തെറ്റിച്ച് നിയമ വിരുദ്ധമായി ഗോശാല നടത്തുന്നത് പശുവിന് നൊന്താൽ തല്ലിക്കൊല്ലുന്ന ബിജെപിയുടെ എംപി സുരേഷ് ഗോപി അടങ്ങിയ ട്രസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മേൽക്കൂരയെന്ന് പറയാൻ സാധിക്കില്ല.. പണ്ടെങ്ങോ വലിച്ചു കെട്ടിയ ടാർപോളിൻ പൊട്ടിപ്പൊളിഞ്ഞു പോയതോടെ കനത്ത വെയിലും മഴയു കൊണ്ട് കഴിയുന്നത് നാൽപ്പതോളം പശുക്കൾ. നിലം വൃത്തിഹീനവും പരിസരം മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. പശുക്കളുടേയും കിടാങ്ങളുടെയും കാര്യം ഇതിലും കഷ്ടം. മതിയായ ഭക്ഷണമില്ലാത്തതിനെ തുടർന്ന് എല്ലും തോലുമായ പശുക്കളെ കണ്ടാൽ അൽപ്പം മനസ്സാക്ഷിയുള്ള ആർക്കും കണ്ണു നിറയും. ഒരുദിവസം കഴിക്കാനായി കൊടുക്കുന്നത് വൈക്കോലാണ്, എന്നാൽ, പലപ്പോഴും ഇതുകൊടുക്കാറില്ല. 19 പശുക്കളും 17 കിടാവുമാണ് ഇവിടെയുള്ളത്. ഇവയെ പരിപാലിക്കാനുള്ളത് ഒരു ജീവനക്കാരൻ മാത്രം. ഗോശാലയുടെ പേരിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടെ പിരിവ് നടക്കുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും ഗുണഫലം മിണ്ടാപ്രാണികൾക്ക് ലഭിക്കാറില്ല.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോടു ചേർന്ന് സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതമാണ് മുകളിൽ വിവരിച്ചത്. ആകെയുള്ള നാല് സെന്റ് സ്ഥലത്ത് 40 പശുക്കൾ വീർപ്പുമുട്ടി കഴിയുന്നു. ഉത്തരേന്ത്യൻ മോഡൽ പശുപ്രേമം മൂത്ത ചിലരാണ് ഈ ഗോശാലയ്ക്ക് പിന്നിൽ. ബിജെപി എംപി സുരേഷ് ഗോപിയും ഇക്കൂട്ടത്തിൽ ഉണ്ട്. ഇങ്ങനെ പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളാണ് മിണ്ടാപ്രാണികളെ ദുരിതത്തിൽ തള്ളിവടുന്നത്. സംഭവം മൃഗസ്‌നേഹികൾ വഴി വാർത്തയാകുകയും ഇതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തുകയും ചെയ്തിരുന്നു. മിണ്ടാപ്രാണികൾ വലിയ രീതിയിലുള്ള ക്രൂരതയാണു നേരിടുന്നതെന്നും ആവശ്യമെങ്കിൽ ഏറ്റെടുത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാൻ കലക്ടർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

മിണ്ടാപ്രാണികളാണു മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നത്. മേൽക്കൂര മറയ്ക്കാൻ ഉപയോഗിച്ച ടാർപോളിൻ കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണമില്ലാത്ത അവസ്ഥയിലാണു പശുക്കൾ ഷെഡിനുള്ളിൽനിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നുവെന്നും ഭക്തർ മന്ത്രിയോട് പരാതിപ്പെട്ടു. കൃത്യമായി ഭക്ഷണം നൽകാറില്ലെന്നും ഉള്ളപ്പോൾ കൊടുക്കുകയാണു പതിവെന്നും ഗോശാലാ ജീവനക്കാരൻ സമ്മതിച്ചു. ആഹാരം കൊടുക്കാൻ പണമില്ല എന്ന മറുപടിയാണു ട്രസ്റ്റ് ഭാരവാഹികളിൽ നിന്നു ലഭിക്കാറുള്ളത് എന്നും ജീവനക്കാരൻ വിശദീകരിച്ചു.

ട്രസ്റ്റ് ഭാരവാഹികളുമായി സംസാരിച്ചു കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. താൽക്കാലികമായി ഇവയ്ക്കുള്ള ആഹാരം എത്തിച്ചു നൽകാനുള്ള ഏർപ്പാടു ചെയ്യാൻ ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസർക്ക് നിർദ്ദേശം നൽകി. ക്ഷേത്രത്തിലേക്കുള്ള പാൽ ലഭിക്കുവാൻ ക്ഷേത്രം വക ഗോശാല പ്രവർത്തിക്കുന്നതിനു പുറമേ സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാലയിലാണു പശുക്കളുടെ ദുരിതം. സ്ഥലത്തെത്തിയ മന്ത്രി മിണ്ടാ പ്രാണികളോട് ചിലർ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ കണ്ടറിഞ്ഞ രോഷാകുലനായി. ഈ നിലയിൽ ഗോശാലയുടെ പ്രവർത്തനം തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണികളോടുള്ള മഹാക്രൂരതയാണിത്. വല്ലപ്പോഴുമാണ് പശുക്കൾക്ക് തീറ്റ കിട്ടുന്നത്.

വലിയ പ്രമാണിമാർ അടങ്ങുന്ന സ്വകാര്യ ട്രസ്റ്റാണ് ഗോശാല നടത്തുന്നത്. സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കരുതായിരുന്നു. ട്രസ്റ്റിന്റെ ഭാരവാഹികളുമായി സംസാരിക്കും. നല്ല രീതിയിൽ നടത്താൻ കഴിയില്ലെങ്കിൽ പശുക്കളെ ക്ഷേത്രത്തിന്റെ ഗോശാലയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടിണി കിടക്കുന്ന പശുക്കൾക്ക് അടിയന്തരമായി തീറ്റ നൽകാൻ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയിൽ നായ്ക്കൾ കടിച്ചു കൊന്നതും ഞെട്ടിച്ചു

മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയുടെ ഒടുവിലെ ഉദാഹരണം പുറത്തുവന്നത് കുറച്ച് ദിവസംമുമ്പ് 11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയ്ക്കുള്ളിലിട്ട് നായ്ക്കൾ കടിച്ചു കൊന്ന സംഭവമാണ്. മേൽക്കൂരയില്ലാതെ ചോർന്നൊലിക്കുന്ന ഗോശാലയിൽ മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. അതുകൊണ്ട് തന്നെ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രവുമാണ് ഇവിടം. ചാണകം സംസ്‌കരിക്കുന്നതിന് പോലും സംവിധാനവുമില്ല. നിയമപ്രകാരം നഗരസഭയുടെ ലൈസൻസോ മൃഗസംരക്ഷണവകുപ്പിന്റെ ചട്ടങ്ങളോ പലിച്ചിട്ടില്ല. ഗോശാല നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ പശുക്കളുടെ ദുരിതത്തെക്കുറിച്ച് റിപ്പോർട്ടും നല്കിയിട്ടുണ്ട്.

ഇതോടെ ഭക്ഷണംപോലും ഇല്ലാതെ വലയുന്ന മിണ്ടാപ്രാണികളുടെ ജീവനും സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കണ്ണൻ എന്ന കിടാവിനെ നായ്ക്കൾ കടിച്ചുകൊന്നത്. അന്ന് മുതൽ ഗോശാലയിലെ മറ്റ് കിടാങ്ങളും പേടിച്ചു കരയുന്ന അസ്ഥയിലായിരു്ന്നു. കുതിര മാളികയ്ക്ക് സമീപത്താണ് ഈ ഗോശാല സ്ഥിതി ചെയ്യുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് ട്രസ്റ്റിന് പശുക്കളെ നൽകിയത്. എന്നാൽ ഉദ്ഘാടന ശേഷം ഇവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിന് പിന്നാലെ ക്ഷേത്രഭരണ സമിതി പുതിയ ഗോശാല നിർമ്മിച്ച് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ മാറ്റി. എന്നാൽ ട്രസ്റ്റിന്റെ കീഴിലുള്ള പശുക്കളേയും കിടാങ്ങളേയും അവിടെ നിലനിർത്തി. തൊഴുത്ത് വൃത്തിയാക്കി മതിയായ സംരക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റുകാർ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ് വെറുംവാക്കായി. കീറിയ ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയാണ് ഗോശാലയുടേത്. നിലം വൃത്തിഹീനമാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കൾക്കായി പുതിയ ഗോശാല നിർമ്മിച്ചതോടെ ഗോശാല ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന അനധികൃത ഗോശാലയിൽ പാർപ്പിച്ചിരുന്ന ക്ഷേത്രത്തിന്റെ പത്ത് പശുക്കളെ മാറ്റിയ അവസ്ഥയുമുണ്ടായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലുള്ള നമ്പി മഠത്തിലാണ് സൗകര്യങ്ങളുള്ള പുതിയ ഗോശാല നിർമ്മിച്ചത്. അനധികൃത ഗോശാലയിൽ മിണ്ടാപ്രാണികൾക്ക് പീഡനമേൽക്കുന്നുവെന്നുള്ള വാർത്ത പുറത്തുവന്നതോടെ കോട്ടയ്ക്കകം പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രഭരണസമിതിക്ക് പരാതിയും നൽകി. തുടർന്നാണ് ക്ഷേത്രത്തിന്റെ പശുക്കൾക്കായി പുതിയ ഗോശാല നിർമ്മിച്ചത്.

പശുവളർത്തൽ കേന്ദ്രം നിയമവിരുദ്ധം

'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോശാല' എന്നപേരിൽ സുരേഷ് ഗോപി അടക്കമുള്ള ട്രസ്റ്റ് ഗോശാല നടത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് ് വിവരാവകാശരേഖയും പുറത്തുവന്നിരുന്നു. ഗോശാല നടത്തിപ്പിനുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും വിവരം ലഭിച്ചു. ഗോശാലയ്ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നാണ് ക്ഷേത്രാധികൃതരും തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം ക്ഷേത്രത്തെ മറയാക്കിയാണ് ട്രസ്റ്റ് പ്രവർത്തിച്ചിരുന്നത്. നേരത്തെ നമ്പി മഠത്തിൽ പ്രവർത്തിച്ചിരുന്ന ഗോശാല താല്ക്കാലികമായി നിലവിലെ സ്ഥലത്തേക്ക് മാറ്റിയതാണ്. മറ്റൊരു തൊഴുത്ത് കെട്ടി അങ്ങോട്ട് മാറ്റുമെന്നാണ് ഗോശാലാ അധികൃതർ പറഞ്ഞിരുന്നതെന്നും കൊട്ടാരം അധികൃതർ പറയുന്നു.

നാൽപ്പതിലേറെ പശുക്കളാണ് ഇവിടെയുള്ളത്. ഇത്രയും പശുക്കളെ പരിപാലിക്കാൻ നഗരസഭയുടെ ലൈസൻസ് ആവശ്യമാണ്. ലൈസൻസ് ഇല്ലാതെയാണ് ഗോശാല നടത്തുന്നതെന്ന് വിവരാവകാശരേഖ പറയുന്നു. ഇത്രയും പശുക്കളെ പരിപാലിക്കുന്നതിന് 50 സെന്റോളം സ്ഥലം വേണമെന്നും മാലിന്യസംസ്‌ക്കരണ പ്ലാന്റുകൾ ഉണ്ടാകണമെന്നും നിയമമുണ്ട്. എന്നാൽ, അത്രയം സ്ഥലവും ഇവിടെയില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കാനുമുള്ള സൗകര്യങ്‌ളൊന്നും ഇവിടെയില്ല.

ഗർഭിണികളായ പശുക്കൾക്ക് പോലും വേണ്ടത്ര പരിരക്ഷ ലഭിക്കാറില്ല. ദിവസേന ഒരു പശുവിന് 30 കിലോ പച്ചപ്പുല്ല് നല്കണമെന്നാണ് മൃഗസംരക്ഷണച്ചട്ടം. ഗോക്കളെ ദിവസേന നടത്തിക്കണമെന്നും മാറ്റിക്കെട്ടണമെന്നും നിയമം അനുശാസിക്കുന്നു. ഇതിനു വേണ്ട സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പശുക്കൾക്ക് രോഗങ്ങൾ വരുന്നുണ്ട്. ഗോശാല ട്രസ്റ്റിന്റെ പേരിൽ ചില വിവിഐപികളും ഗോസംരക്ഷകരും മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ വൻപ്രതിഷേധം ഉയർന്നിട്ടുണ്ട്.

അതേസമയം സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുന്നുവെന്നോണ് ഗോശാല ട്രസ്റ്റിന്റെ അവകാശവാദം ഗോശാലയുടെ വികസനം, പ്രവർത്തനം എന്നിവയെ സുരക്ഷാകാരണം പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് ട്രസ്റ്റ്. കൊട്ടാരം ട്രസ്റ്റ് തുടക്കത്തിൽ വാടകയില്ലാതെയാണ് ഗോശാലയ്ക്കു സ്ഥലംനൽകിയത്. പിന്നീടുണ്ടായ തർക്കത്തിൽ മേൽക്കൂര നിർമ്മാണം തടസ്സപ്പെട്ടു. മേൽക്കൂര നിർമ്മിക്കാൻ കോടതി ഉത്തരവുണ്ടെങ്കിലും നിർമ്മാണവസ്തുക്കൾ ഉള്ളിലെത്തിക്കാൻ പ്രയാസമുണ്ട്. പശുക്കൾക്കുള്ള തീറ്റ എത്തിക്കാനും ഇതേ പ്രയാസം നേരിടുന്നു. സമീപത്തെ കല്യാണമണ്ഡപങ്ങളിൽനിന്നും ഭക്ഷണാവശിഷ്ടം കൊണ്ടുതള്ളുന്നത് ഗോശാലയ്ക്കു സമീപത്താണ്. ഇതാണ് പട്ടിശല്യത്തിനു കാരണമെന്നും ഇവർ വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP