വാക്ക് പാലിക്കാൻ കോഹ്ലി ഭാര്യയോടൊപ്പം ലീഡ്സിലെ മലയാളി ഹോട്ടലിൽ; വിവരം ഇന്റർനെറ്റിൽ ചോർന്നപ്പോൾ കടയിൽ ആൾക്കൂട്ടം; മസാലദോശയുടെയും അപ്പത്തിന്റെയും മുട്ടക്കറിയുടെയും രുചി പിടിച്ചു ആരുമറിയാതെ പിറ്റേന്നും ടാക്‌സിയിലെത്തി; മലയാളി രുചി തേടി കോഹ്ലി എത്തിയത് 40 മിനിറ്റു ദൂരെ നിന്നും, ഭാര്യക്ക് വേണ്ടി സസ്യാഹാര പ്രിയനായ കഥ പറഞ്ഞതും കോഹ്ലി തന്നെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നല്ല രുചിയുള്ള ഭക്ഷണം, വീണ്ടും വരാം കേട്ടോ....'', നല്ല ഭക്ഷണം വിളമ്പുന്ന മിക്ക ഹോട്ടലുടമകളും പലവട്ടം കേട്ടിരിക്കാൻ ഇടയുള്ള വാചകം. എന്നാൽ സാധാരണക്കാർ പോലും പിന്നീട് ആ കടയുടെ പേര് മറന്നുപോകുകയും വീണ്ടും ആ വഴി എത്താൻ മിനക്കെടാറുമില്ല. എന്നാൽ സാക്ഷാൽ വിരാട് കോഹ്ലി അത്തരത്തിൽ പെട്ടയാളല്ല. മുൻപ് രണ്ടു വട്ടം യുകെ പര്യടനം നടത്തിയപ്പോൾ അറിഞ്ഞ മലയാളി രുചി തേടി ഇത്തവണ ലോകകപ്പ് തിരക്കിനിടയിൽ നിന്നും അദ്ദേഹം ലീഡ്സിലെ മലയാളി ഹോട്ടൽ തറവാടിനെ തേടിയെത്തി. അതും ഒറ്റയ്ക്കല്ല, പ്രിയതമ അനുഷ്‌കയോടൊപ്പം തന്നെ.
മുൻപ് ലീഗ് മത്സരത്തിനും കഴിഞ്ഞ വർഷം ചമ്പ്യാൻസ് ട്രോഫിക്ക് എത്തിയപ്പോഴും കോഹ്ലി ഭക്ഷണം കഴിക്കാൻ എത്തിയത് തറവാട്ടിൽ തന്നെയാണ്. അന്ന് ഭക്ഷണം ഇഷ്ടപ്പെട്ട ശേഷം ഹോട്ടൽ മാനേജ്മെന്റിന് കോഹ്ലി നൽകിയ വാക്കാണ് താൻ തിരികെ വരും എന്നത്. എന്നാൽ ലോകകപ്പിന്റെ തിരക്കിനിടയിൽ അതും ഭാര്യ അനുഷ്‌ക ശർമ്മക്കൊപ്പം തന്നെ അപ്രതീക്ഷിത ഞെട്ടൽ നൽകാൻ കോഹ്ലി എത്തുമെന്ന് ഹോട്ടലിന്റെ നടത്തിപ്പുകാരായ മലയാളി സുഹൃത്തുക്കൾ ഒരിക്കലും കരുതിയിരുന്നില്ല. തങ്ങളെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തന്നെയാണെന്ന് ഹോട്ടൽ നടത്തിപ്പിലെ പ്രധാനിയായ പാലാക്കാരൻ സിബി ജോസ് പറയുന്നു.
തറവാട്ടിലെ സ്പെഷ്യൽ കോഹ്ലിക്കും പിടിച്ചു
തറവാട്ടിൽ എത്തുന്ന ഭക്ഷണ പ്രിയർക്കു മാനേജ്മെന്റ് നൽകുന്ന സ്പെഷ്യൽ ട്രീറ്റാണ് കാരണവർ മസാല ദോശ. ഒരിക്കൽ കഴിച്ചവർ വീണ്ടും കഴിക്കാൻ തേടിയെത്തുന്ന രുചിക്കൂട്ട്. സാധാരണ മസാല ദോശയിൽ തറവാടിന്റെ സ്പെഷ്യൽ ചേരുവകളും ചേർത്താണ് തറവാട് മസാല ദോശ തീൻ മേശയിൽ എത്തുക. മുൻപ് ഈ ദോശ കഴിച്ചിട്ടുള്ള കോഹ്ലി ഇത്തവണ എത്തിയപ്പോഴും അത് ചോദിച്ചു വാങ്ങുക ആയിരുന്നു. ഇന്ത്യ - ശ്രീലങ്ക മത്സരം നടക്കുന്നതിന്റെ ഭാഗമായാണ് കോഹ്ലി ലീഡ്സിൽ എത്തിയത്. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കളിക്കാർക്ക് ഭക്ഷണ കാര്യത്തിൽ കർശന നിർദ്ദേശമാണുള്ളത്. വല്ലതുമൊക്കെ കഴിച്ചു വയർ തകരാറിലായാൽ കളിയും കുഴപ്പത്തിലാകും.
അതിനാൽ ലോകകപ്പ് മത്സരം നടക്കുമ്പോൾ പ്രത്യേക നിഷ്‌കർഷയിലാണ് കളിക്കാർക്ക് ഭക്ഷണം നൽകുക. എന്നാൽ തറവാടിനെ വിശ്വാസമുള്ള കോഹ്ലി മുൻകൂട്ടി പറയാതെ എത്തിയപ്പോൾ തറവാട്ടുകാരും ഞെട്ടി. ഒരു മുൻ ഒരുക്കവും ഇല്ലാതിരുന്നതിനാൽ മറ്റു അതിഥികളെക്കൊപ്പം തന്നെയാണ് കോഹ്ലിയും അനുഷ്‌കയും ഇരുന്നു ഭക്ഷണം കഴിച്ചത്. തറവാട്ടിലെ പാചക വിദഗ്ധരുടെ രുചിക്കൂട്ടുകൾ അറിയാവുന്നതിനാൽ അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്ത കോഹ്ലി മസാല ദോശക്കൊപ്പം താലി ഭക്ഷണവും രുചിച്ചു. ഓരോ പ്ലേറ്റ് ഭക്ഷണം ഓർഡർ ചെയ്തു രണ്ടു പേരും ചേർന്ന് പങ്കിട്ടു കഴിക്കുക ആയിരുന്നു.
ഇന്റർനെറ്റ് ചതിച്ചു, വിവരം ചോർന്നു, കടയിൽ ആൾക്കൂട്ടം
കോഹ്ലി പറയാതെ എത്തിയെങ്കിലും കടയിൽ നല്ല തിരക്കുള്ള വൈകുന്നേരമായിരുന്നതിനാൽ മാനേജ്മെന്റിന് പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഒഴിഞ്ഞ ഒരു ടേബിൾ കണ്ടപ്പോൾ ഇരുവരും അതിൽ സ്ഥാനം പിടിച്ചു. ഇതിനിടയിൽ കടയിലെ സാധാരണ അതിഥികൾ കോഹ്ലിയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തങ്ങൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോയും മറ്റും എടുക്കരുതെന്ന് കോഹ്ലി ഹോട്ടൽ നടത്തിപ്പുകാരോട് അഭ്യർത്ഥിച്ചിരുന്നു. ടീം സുരക്ഷാ അടക്കമുള്ള കർശന നിർദ്ദേശം ഉള്ളതിനാലാണ് അദ്ദേഹം ഈ നിയന്ത്രണം അഭ്യർത്ഥിച്ചത്.
എന്നാൽ ഏതോ മേശയിൽ ഇരുന്നു ഭക്ഷണം കഴിച്ചവർ കൊഹ്ലിയുടെയും പത്‌നിയുടെയും ഭക്ഷണം കഴിക്കുന്ന ഫോട്ടോകൾ ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നൽകി. തങ്ങൾ കോഹ്ലിയോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത് എന്ന അടിക്കുറിപ്പും നൽകി. നിമിഷങ്ങൾക്കകം ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. പൊടുന്നനെ കടയിലും പുറത്തും ആൾക്കൂട്ടമായി. ഇതിനകം ഒരു മണിക്കൂറിലധികം കടയിൽ ചെലവിട്ട ഇരുവരും പൊടുന്നനെ ഭക്ഷണം കഴിച്ചു പൂർത്തിയാക്കി മടങ്ങുക ആയിരുന്നു.
ആരോരുമറിയാതെ രണ്ടാം വരവ്, എത്തിയത് 40 മിനിറ്റ് ദൂരെ നിന്ന്
ബുധനാഴ്ചത്തെ ആദ്യ സന്ദർശനം ആൾക്കൂട്ടം കൂടിയതിനാൽ അൽപം ടെൻഷൻ അടിപ്പിച്ചതിനാൽ പിറ്റേന്ന് ആരും അറിയാതെ കോഹ്ലിയും ഭാര്യയും എത്തുക ആയിരുന്നു. കടയിൽ പ്രത്യേക മുറികൾ ഇല്ലാത്തതിനാൽ ഫോണിൽ വിളിച്ചു ടേക്ക് എവേ മതിയെന്നു കോഹ്ലി നിർദ്ദേശിക്കുക ആയിരുന്നു. സാധാരണ ഈ ഹോട്ടലിൽ ടേക്ക് എവേ സംവിധാനം ഇല്ലാത്തതാണ്. എന്നാൽ തങ്ങളുടെ സെലിബ്രിറ്റി ഗെസ്റ്റിനെ നിരാശപ്പെടുത്താതിരിക്കാൻ പൊടുന്നനെ ടേക്ക് എവേ സൗകര്യങ്ങൾ ഒരുക്കി അദ്ദേഹം ആവശ്യപ്പെട്ട ഭക്ഷണം വ്യാഴാഴ്ചയും നൽകാനായി എന്ന് സിബി പറയുന്നു.
സാധാരണ ലീഡ്‌സ് സ്റ്റേഡിയത്തിൽ കളി ഉള്ളപ്പോൾ മാരിയറ്റ് ഹോട്ടലിലാണ് ഇന്ത്യൻ ടീം താമസിക്കുന്നത്, എന്നാൽ ഇത്തവണ 40 മിനിറ്റ് ദൂരെയുള്ള സ്പാ ഹോട്ടലിലാണ് ടീം തങ്ങിയത്. അതിനാൽ അത്രയും ദൂരം ടാക്‌സി പിടിച്ചാണ് കോഹ്ലിയും ഭാര്യയും തറവാട് തേടിയെത്തിയത്. ബുധനാഴ്ച ലീഡ്സിൽ എത്തി താമസിക്കുന്ന ഹോട്ടലിൽ റിപ്പോർട്ട് ചെയ്ത ഉടൻ കോഹ്ലിയും ഭാര്യയും മുങ്ങിയതും തറവാട്ടിലേക്കാണ്.
പ്രാതൽ വിളമ്പി നേടിയ സ്‌നേഹം, ദോശയും ഇഡലിയും പ്രഭാത വിഭവം
മുൻപ് ഇന്ത്യൻ ടീം രണ്ടു വട്ടം കളിക്കാൻ ലീഡ്സിൽ എത്തിയപ്പോൾ താമസിച്ച മാരിയറ്റ് ഹോട്ടലിലെ മലയാളി മാനേജർ ഷമീർ വഴിയാണ് തറവാട് ഇഇന്ത്യൻ ടീമിന്റെ മെനുവിൽ എത്തിയത്. ഹോട്ടലിൽ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൊടുന്നനെ ഷമീർ തറവാടിനെ കുറിച്ച് ഓർക്കുക ആയിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണത്തിന്റെ ഓർഡർ തറവാട്ടിലെത്തി.
ടീം അംഗങ്ങൾക്ക് നൽകാനുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനുള്ള മാവും സാമ്പാറിനും ചട്ണിക്കും ഉള്ള വിഭവങ്ങളുമായി തറവാട്ടുകാർ മാറിയറ്റിൽ എത്തി നൽകിയ സ്‌നേഹം ടീം അംഗങ്ങൾ ഇന്നും മനസ്സിൽ സൂക്ഷ്‌കുകയാണ്. അന്ന് മുതൽ ടീമിനൊപ്പം ഉള്ള ഫിറ്റ്‌നസ് മാനേജരും മലയാളിയുമായ ശ്രീധർ ശ്രീറാം വഴിയും തറവാടിന്റെ രുചിക്കൂട്ടുകൾ ടീമിൽ പാട്ടായി. അങ്ങനെ ടീമിലെ മിക്കവരും തറവാടിന്റെ ഇഷ്ടക്കാരായി. ഇത്തവണ ടീം താമസിക്കുന്നത് ദൂരെ ആയതിനാൽ പ്രഭാത ഭക്ഷണം നൽകാനായില്ല എന്ന സങ്കടവും തറവാട്ടുകാർക്കുണ്ട്.
സഞ്ജു സാംസൺ തേടി വന്നതു പുട്ടും ബീഫും
വിവാഹത്തിന് മുൻപ് ഇറച്ചിയും മീനും ഒക്കെ നന്നായി ആസ്വദിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു കോഹ്ലി. മുൻപ് ലീഗ്, ചാമ്പ്യൻസ് ട്രോഫി മത്സര സമയങ്ങളിൽ തറവാട്ടിൽ എത്തിയപ്പോൾ ബ്രിട്ടനിൽ പോപ്പുലറായ സീ ബാസ് മീൻ കേരള ശൈലിയിൽ ഗ്രിൽ ചെയ്തു കൊടുത്തതു അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു. വായിൽ കൊതിയൂറുന്ന രുചി കേട്ടറിഞ്ഞു അന്ന് ടീമിൽ ഉണ്ടായിരുന്ന മലയാളി കളിക്കാരൻ സഞ്ജു സാംസൺ ഓടിക്കിതച്ചു എത്തി ആവശ്യപ്പെട്ടത് പുട്ടും പോത്തും. എന്നാൽ പുട്ടു തറവാട്ടിലെ മെനുവിൽ ഇല്ലാത്തതിനാൽ പൊറോട്ടയും കറിയും നൽകി ആശ്വസിപ്പിച്ചു.
പിറ്റേന്ന് സഞ്ജുവിന് വേണ്ടി സ്പെഷ്യൽ ആയി പുട്ടും പോത്തു കറിയും നൽകിയാണ് തറവാട് മടക്കിയത്. വിവാഹത്തിന് ശേഷം ശുദ്ധ വെജിറ്റേറിയൻ ആയി മാറുക ആയിരുന്നു എന്ന് കോഹ്ലി വെളിപ്പെടുത്തുന്നു. ഇപ്പോൾ ഭക്ഷണ മേശയിൽ അനുഷ്‌കയുടെ ഇഷ്ട്ടങ്ങളാണ് കോഹ്ലിയുടെ ഇഷ്ടവും. തറവാട്ടിൽ എത്തിയപ്പോൾ ഓരോ ഇനവും ഓർഡർ ചെയ്യുമ്പോൾ ഭാര്യയുടെ ഇഷ്ടങ്ങളും അദ്ദേഹം തിരക്കുന്നുണ്ടായിരുന്നു.
നാട്ടുകാരുടെയും ഇഷ്ട ബ്രാൻഡ്, വിളമ്പുന്നത് തനി മലയാളി രുചികൾ
ലണ്ടൻ പോലെ ലോകത്തിലെ ഏതു ഭക്ഷണവും തേടിയെത്തുന്ന സഞ്ചാരികൾ ഉള്ള സ്ഥലമല്ല ലീഡ്‌സ്. എന്നിട്ടും ഒരു മലയാളിയെ പോലും പ്രതീക്ഷയ്ക്കാതെയാണ് അഞ്ചു വർഷം മുൻപ് തറവാട് ആരംഭിക്കുന്നത്. കസ്റ്റമേഴ്സിൽ 99 ശതമാനവും ബ്രിട്ടീഷുകാർ. അതിൽ തന്നെ 75% ലേറെ കേരളത്തിൽ പോയിട്ടുള്ളവരും കേരളത്തിന്റെ രുചിക്കൂട്ടുകൾ പരിചിതം ആയവരും. ലക്ഷക്കണക്കിന് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഓരോ വർഷവും കേരളത്തിൽ എത്തുന്നു എന്ന സത്യമാണ് തറവാടിന്റെ നേട്ടത്തിലേക്കും വിരൽ ചൂണ്ടുന്നത്.
ചിലരാകട്ടെ കേരളത്തിൽ പോയപ്പോൾ മുഴുവൻ സമയവും ദോശ കഴിച്ചതാണ് വേറെ എന്തെങ്കിലും തരൂ എന്ന് പോലും തറവാട്ടിൽ എത്തിയാൽ തമാശയായി പറയാറുണ്ട്. കുത്തരി ചോറും മീൻ കറിയും ഞണ്ടു കറിയും അടക്കം മിക്ക മലയാളി രുചിക്കൂട്ടും ഇവിടെയുണ്ട്. ചില കറികളിൽ മാത്രം അൽപം എരിവ് കുറയ്ക്കും. സിനിമയിൽ ഓസ്‌കർ എന്നത് പോലെ ഹോട്ടൽ വ്യവസായ രംഗത്തെ അവാർഡായ മിഷേലിൻ പുരസ്‌കാരം നൽകുന്ന സമിതി പുറത്തിറക്കുന്ന മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിൽ കഴിഞ്ഞ മൂന്നു വർഷമായി തറവാടുണ്ട്. ഈ അംഗീകാരം ഉള്ള ലീഡ്സിലെ ഏക ഇന്ത്യൻ റെസ്റ്റോറന്റും ഇതു തന്നെ.
അഞ്ചു കൂട്ടുകാർ, അഞ്ചു വർഷം, സ്റ്റാർ ടിവിയിൽ പോലും സാന്നിധ്യം
അഞ്ചു കൂട്ടുകാരാണ് തറവാടിന്റെ നട്ടെല്ല്. പാലാക്കാരൻ സിബി ജോസ്, ഷെഫ് കൂടിയായ കോട്ടയംകാരൻ അജിത് നായർ, മറ്റൊരു ഷെഫായ പാലാക്കാരൻ രാജേഷ് നായർ, ഉടുപ്പിക്കാരൻ പ്രകാശ് മെൻഡോൺക, തൃശൂർക്കാരൻ മനോഹരൻ ഗോപാൽ എന്നിവരാണ് ഈ അഞ്ചു പേര്. ഇതിൽ പ്രകാശിന്റെ ജീവിതവും മതവും ഒക്കെ ക്രിക്കറ്റാണ്. പ്രഭാത ഭക്ഷണം വിളമ്പാൻ കിട്ടിയ അവസരം മുതലാക്കി ഇപ്പോൾ ക്രിക്കറ്റ് ടീമിലെ മിക്ക കളിക്കാരും പ്രകാശിന്റെ സുഹൃത്തുക്കൾ. ഭക്ഷണം കഴിക്കാൻ താൻ വീണ്ടും വരും എന്ന് പറഞ്ഞത് ഓർമ്മയില്ലേ എന്ന് കടയിൽ എത്തിയപ്പോൾ കോഹ്ലി ചോദിച്ചത് കേട്ട് പ്രകാശിന് കണ്ണ് നിറഞ്ഞു, തൊണ്ട ഇടറി, ശബ്ദം പോലും പുറത്തു വന്നില്ല എന്നാണ് സത്യം.
കാരണം ഇങ്ങനെ ഒരു അപ്രതീക്ഷിത വരവ് പ്രതീക്ഷിച്ചില്ല എന്നത് തന്നെ. എന്തിനു പറയുന്നു, ഇപ്പോൾ ലോക കപ്പു സംപ്രേഷണം ചെയുന്ന സ്റ്റാർ ടിവിക്കു ക്രിക്കറ്റ് അവലോകനം നടത്താൻ പോലും തറവാട് വേണം. അങ്ങനെ രണ്ടു നാൾ മുൻപ് അവതാരകരും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണയും അടക്കമുള്ളവർ തറവാട്ടിൽ എത്തി ടോക് ഷോ തന്നെ നടത്തി . അര മണിക്കൂർ ദൈർഘ്യം ഉള്ള ഈ പരിപാടിയിൽ ഇന്ത്യൻ ടീമിന്റെ സ്ട്രാറ്റജി, ക്യപ്റ്റൻ കോഹ്ലിയുടെ മനസിലെ തന്ത്രങ്ങൾ എന്നിവ ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ഒരു വട്ടം സംപ്രേഷണം ചെയ്ത ഈ പരിപാടി ഇന്ന് മത്സരത്തിന് മുൻപ് രാവിലെ പത്തു മണിക്ക് വീണ്ടും സംപ്രഷണം ചെയുന്നുണ്ട്.
ഇത്രയൊക്കെ കേട്ടപ്പോൾ ഒന്ന് തറവാട്ടിൽ പോകാൻ മോഹം തോന്നുന്നുണ്ടോ, എങ്കിൽ മടിക്കേണ്ട വണ്ടി വിട്ടോളൂ, കോഹ്ലി ഭാര്യയോട് പറഞ്ഞത് വെറുതെ അല്ലെന്നു നിങ്ങൾക്കും ബോധ്യമാകും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍