ആനവണ്ടിയെ കരകയറ്റാൻ മുഖ്യതടസ്സം പിടിപ്പില്ലാത്ത മിഡിൽ മാനേജ്മെന്റിന്റെ തറവേലകൾ; നടത്തിപ്പ് പ്രൊഫഷണൽ ടീമിനെ ഏൽപിക്കണമെന്ന് ശുപാർശ വന്നിട്ടും കണ്ടഭാവമേയില്ല; കെഎസ്ആർടിസിയെ വെട്ടിച്ച് സർവീസ് നടത്തുന്ന അന്ത:സംസ്ഥാന ബസുകളുടെ ഗൂണ്ടായിസം പിടിക്കാനും ആരുമില്ല; സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാതെ കോർപറേഷനെ വെള്ളം കുടിപ്പിക്കുന്നത് കെ.ആർ.ജ്യോതിലാലോ? ഗതാഗത സെക്രട്ടറിക്ക് സ്ഥാന ചലനം വരാതെ പിണറായിയുടെ കോപം തണുപ്പിച്ചത് മന്ത്രി എ.കെ.ശശീന്ദ്രൻ
എം മനോജ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ട് സർക്കാർ ഏർപ്പെടുത്തിയ സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യതടസം ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ? കഴിഞ്ഞ മാർച്ചിൽ സുശീൽ ഖന്ന അന്തിമ റിപ്പോർട്ടു നൽകിയിട്ടും റിപ്പോർട്ട് നടപ്പിലാക്കാനോ അത് പുറത്തുവിടാനോ ഒന്നും കെഎസ്ആർടിസി തയ്യാറല്ല. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ തടസം നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നിരയിൽ നിന്നും വന്ന ആക്ഷേപം. അന്തിമ റിപ്പോർട്ട് സുശീൽഖന്ന സമർപ്പിച്ചിട്ടും ഇതുവരെ അത് നടപ്പിൽ വരാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ടു ജ്യോതിലാലിന് സ്ഥാന ചലനം വന്നുവെന്നു പ്രചാരണം വന്നെങ്കിലും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ ഈ കാര്യം മറുനാടനോട് നിഷേധിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെങ്കിൽ കാബിനറ്റ് തീരുമാനം വരണം. അങ്ങിനെയൊരു കാബിനറ്റ് തീരുമാനം വരണം. ഈ മൂന്നിന് കൂടിയ കാബിനറ്റ് ഒന്നും ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചാരണത്തിന്റെ രൂപത്തിൽ നടക്കുന്നത്-ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
അതേസമയം സുശീൽഖന്ന റിപ്പോർട്ട് സഭയിൽ ചർച്ചയാക്കാനും മറുപടി പറയിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ നീക്കവും പരാജയമായി. സഭ പിരിയുന്ന ദിവസം കഴിഞ്ഞ അഞ്ചിന് അതായത് കഴിഞ്ഞ വെള്ളി കെഎസ്ആർടിസി ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും പറയുന്ന ദിനമായിരുന്നു. പക്ഷെ വ്യാഴാഴ്ച തന്നെ സഭ പിരിഞ്ഞു. അതിനാൽ പ്രതിപക്ഷം സഭയിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയും ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഗതാഗതവകുപ്പും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും രക്ഷപ്പെടുകയും ചെയ്തു. സുശീൽ ഖന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ടു അതിപ്രധാനമായ ചോദ്യങ്ങൾ ആണ് പ്രതിപക്ഷ സാമാജികരും ഭരണപക്ഷ സാമാജികരും എഴുതി നൽകിയിരുന്നത്. എന്നാൽ സഭ നേരത്തെ പിരിഞ്ഞതുകാരണം ഒരു ചോദ്യത്തിനും ഉത്തരം വന്നില്ല.
ഷെഡ്യൂൾ പ്രകാരം അഞ്ചാം തീയതി പിരിയേണ്ട സഭ നാലാം തീയതി തന്നെ പിരിയുകയായിരുന്നു. ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാനും കൂട്ടാനും സ്പീക്കർക്ക് പരമാധികാരം ഉള്ളപ്പോൾ ഇത് സംസാരവിഷയമായതുമില്ല. സഭ നേരത്തെ പിരിഞ്ഞത് കാരണം ഗതാഗതവകുപ്പും മന്ത്രി എ.കെ.ശശീന്ദ്രനുമാണ് രക്ഷപ്പെട്ടത്. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള സുശീൽഖന്ന റിപ്പോർട്ടും അന്തർ സംസ്ഥാന ബസ് ലോബിയുടെ ഗുണ്ടായിസവും ഉൾപ്പെടെ ഒട്ടുവളരെ പ്രശ്നങ്ങൾ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ടു ഉയരുന്നതിനിടെയാണ് ചോദ്യങ്ങൾക്ക് ഉത്തരം പോലും നൽകാതെ മന്ത്രിക്കും വകുപ്പിനും രക്ഷപ്പെടാൻ വഴിതെളിഞ്ഞത്.
കെഎസ്ആർടിസിയുടെ മിഡിൽ മാനേജ്മെന്റ് പൂർണപരാജയമായതിനാലാണ് കെഎസ്ആർടിസി ഇത്ര വലിയ നഷ്ടത്തിലായതെന്നും അതിനാൽ പ്രൊഫഷണൽ ടീമിനെ വയ്ക്കണമെന്ന സുശീൽ ഖന്നയുടെ നിർദ്ദേശം നടപ്പാക്കാൻ വന്ന കാലതാമസം വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്ത് നിന്ന് അൻവർ സാദത്ത് ചോദ്യമായി എഴുതി നൽകിയിരുന്നത്. കെഎസ് ആർടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനു കാരണക്കാരായ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് പകരം പ്രൊഫഷണൽ ടീമിനെ വയ്ക്കുന്നതിന് ഈ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കണമെന്നും ഇതേ ചോദ്യത്തിനു ഉപചോദ്യമായി നൽകിയ ചോദ്യത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രൊഫഷണൽ ടീമിനെ ക്ഷണിക്കാൻ നോട്ടിഫിക്കേഷൻ ക്ഷണിച്ചിരുന്നോ, അതിൽ എത്രപേർ അപേക്ഷിച്ചിട്ടുണ്ട്. അവരുടെ യോഗ്യതകൾ എന്തൊക്കെ എന്ന ചോദ്യവും ഇതേ ചോദ്യത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിൽ കെഎസ്ആർടിസി ലാഭകരമാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇടക്കാല നിർദ്ദേശങ്ങൾ എന്തെന്ന് എന്ന് വ്യക്തമാക്കണമെന്നു വി.ഡി.സതീശനും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസ് സർവീസിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന് ടി.വി.ഇബ്രാഹിമും എഴുതി ചോദിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിയെ സംബന്ധിച്ച ഒരു ചോദ്യത്തിനും സഭയിൽ ഗതാഗതവകുപ്പിന് ഉത്തരം നൽകേണ്ടി വന്നിരുന്നില്ല. ഈ ചോദ്യത്തിന് ഉത്തരങ്ങൾ കെഎസ്ആർടിസിയിൽ തയ്യാറാക്കിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞത് തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഉത്തരങ്ങൾ പുറത്ത് വന്നില്ല.
പ്രതിപക്ഷം ഉന്നയിച്ച അതേ തീവ്രതയിൽ ഭരണപക്ഷവും കെഎസ്ആർടിസിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അന്തർസംസ്ഥാന ബസ് ഗുണ്ടായിസത്തിന്നെതിരെയാണ് ഭരണപക്ഷത്തു നിന്നും ചോദ്യങ്ങൾ ഉയർന്നത്. ഗുരുതര നിയമലംഘനം നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും നിയമലംഘനം തടയുന്നതിലും ബസുകൾ പിടിച്ചെടുക്കുന്നതിലും ഗതാഗതവകുപ്പിന് കഴിയാത്തതെന്ത് എന്നും ചോദ്യം ഭരണപക്ഷത്തു നിന്നും ഉയർന്നിരുന്നു. ഇ.എസ്.ബിജിമോൾ, ജി.എസ്.ജയലാൽ ഉൾപ്പെടെയുള്ളവരാണ് കെഎസ്ആർടിസിയെക്കുറിച്ച് ചോദ്യങ്ങൾ നൽകിയത്.
പ്രതിദിനം നൂറിലേറെ ബസുകൾ അനധികൃതമായി ബംഗളൂരുവിലേക്ക് ലാഭകരമായി സർവീസ് നടത്തുന്നു. ഇത് തടഞ്ഞു സ്വന്തം ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റിന് നിർദ്ദേശം നൽകുമോ? അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഗതാഗത നിയമത്തിൽ മാറ്റം വരുത്തുമോ തുടങ്ങി അതിപ്രധാനമായ ചോദ്യങ്ങളാണ് ഭരണപക്ഷത്ത് നിന്നും വന്നിരുന്നത്. കെഎസ്ആർടിസിയെപോലെ തന്നെ ഭാഗ്യദോഷമാണ് ഈ ചോദ്യങ്ങൾക്കും വന്നുപെട്ടത്. ഒറ്റ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ വെളിയിൽ വന്നില്ല. പ്രധാനമായും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട സുശീൽഖന്ന റിപ്പോർട്ടിന്റെ വിവരങ്ങൾ വെളിയിൽ വരാതിരുന്നത് കെഎസ്ആർടിസിയെ സംബന്ധിച്ച് ദൗർഭാഗ്യകരവുമായി. കെഎസ്ആർടിസി പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് അകപ്പെട്ടുകൊണ്ടിരിക്കവേ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടവർ ഉറ്റുനോക്കുന്ന റിപ്പോർട്ട് ആണ് സുശീൽ ഖന്ന റിപ്പോർട്ട്.
കെഎസ് ആർടിസിയെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നു രക്ഷിക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അന്തിമറിപ്പോർട്ടിൽ സുശീൽ ഖന്ന ശുപാർശ നൽകിയിരുന്നു. കെഎസ്ആർടിസിയുടെ നടത്തിപ്പ് പ്രഫഷനൽ മികവുള്ളവരെ ഏൽപ്പിക്കണമെന്നും ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെന്നും സുശീൽ ഖന്ന നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ട് പഠിച്ച് ഒരുമാസത്തിനുള്ളിൽ പ്രായോഗികമായ ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലിനാണ് നിർദ്ദേശം നൽകിയിരുന്നത്.
ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശം നൽകിയിരുന്നു. കെഎസ്ആർടിസിയെ നവീകരിക്കാൻ വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2016 ഒക്ടോബറിലാണു കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അദ്ധ്യാപകനായ സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്.
പലവിധത്തിൽ പ്രതിസന്ധി നേരിട്ടാണ് കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പോക്ക്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിലവിൽ പ്രതിസന്ധി രൂക്ഷമാണ്. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ഏകദേശം 200 ഓളം സർവീസുകളാണ് സംസ്ഥാനമൊട്ടാകെഅവസാനിപ്പിച്ചത്. തിരുവനന്തപുരം സോണിൽമാത്രം 100ൽ അധികം സർവീസുകൾ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ നീക്കം തുടങ്ങിയിരുന്നു. ഈ മാസത്തെ ശമ്പളവും പല യൂണിറ്റിലും വളരെ വൈകിമാത്രമാണ് വിതരണം ചെയ്തത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരുടെ കുറിപ്പുകൾ പലതും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൈറലും ആയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്