മോന്തക്ക് ഒന്ന് തരും ഞാൻ.........! അപകട സ്ഥലത്ത് തന്നെ തടഞ്ഞ നാട്ടുകാരോട് ജലീലിന്റെ പ്രതികരണം ഇങ്ങനെ; മന്ത്രി വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് മുസ്ലിം ലീഗ് ആരോപണം; തന്റെ വാഹനത്തിന് മുമ്പിൽ യുവാക്കൾ ബൈക്കിൽ തെന്നി വീണതാണെന്ന വിചിത്രവാദവുമായി മന്ത്രിയും; വിവാദത്തിന് കാരണം വിരുദ്ധ ജ്വരം ബാധിച്ച ലീഗ് മനസ്സെന്ന് സിപിഎം; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന അപകടത്തിൽ നിറയുന്നത് മലപ്പുറത്തെ രാഷ്ട്രീയം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മന്ത്രി കെടി ജലീലും മുസ്ലിം ലീഗും തമ്മിലെ ഭിന്നത പുതിയ തലത്തിലേക്ക്. ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടതിനെച്ചൊല്ലി, മന്ത്രി കെ.ടി.ജലീലും യുവാക്കളും തമ്മിൽ റോഡിൽ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഇതിന് കാരണം. പൊലീസ് ഈ വിഷയത്തിൽ മന്ത്രിയുടെ പക്ഷത്താണ്. അതുകൊണ്ട് തന്നെ 3 ലീഗുകാർക്കെതിരെ കേസുമെടുത്തു. ഈ വിഷയം ചർച്ചയാക്കാനാണ് അപ്പോഴും മുസ്ലിം ലീഗിന്റെ തീരുമാനം. മോന്തക്ക് ഒന്ന് തരും ഞാൻ'... എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന മന്ത്രിയെ ദൃശ്യങ്ങളിൽ കാണാം.
മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചപ്പോൾ, മുൻപിൽ ബൈക്ക് തെന്നിവീണതു കണ്ട് കാർ നിർത്തി നോക്കുകയാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോട്ടയ്ക്കലിനു സമീപം കോഴിച്ചെന കുറ്റിപ്പാല റോഡിൽ ചെട്ടിയാംകിണറിലാണ് സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം കണ്ട യുവാക്കൾ ബൈക്ക് പെട്ടെന്ന് ഒരു വശത്തേക്കു മാറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നെന്ന് മന്ത്രി പറയുന്നു. അമിത വേഗതയിൽ വരുന്ന പൈലറ്റ് വാഹനം കണ്ടാണ് യുവാക്കൾ മാറിയതെന്നതും ചർച്ചയാകുന്നുണ്ട്. ഏതായാലും മന്ത്രിയുടെ വാഹനവ്യാഹത്തിന് മുമ്പിൽ ബൈക്ക് വീണു. പിന്നാലെ എത്തിയ ജലീൽ, സംഭവം അന്വേഷിക്കാനായി പുറത്തിറങ്ങി.
ഇതോടെ, സമീപത്തുണ്ടായിരുന്നവർ വാഹനങ്ങളുടെ അമിതവേഗത്തെച്ചൊല്ലി ജലീലുമായി കയർത്തു. ജലീൽ അതേരീതിയിൽ പ്രതികരിക്കുകയും ചെയ്തു. യുവാക്കളിലൊരാൾ ജലീലിനു നേരെ ചീത്ത പറഞ്ഞടുക്കുന്നതും ജലീൽ യുവാവിന്റെ കൈപിടിച്ച് തള്ളുന്നതും വിഡിയോയിലുണ്ട്. ഇതിനിടെയിൽ മന്ത്രി കയർത്ത് സംസാരിക്കുകയും ചെയ്യുന്നു. ഈ സംഭവാണ് വിവാദത്തിന് കാരണം. ബൈക്കിൽനിന്ന് വീണവർക്ക് സഹായം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവർ തന്നെ തടഞ്ഞുനിർത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.ടി. ജലീലും യുവാക്കളും വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
'താൻ വാഹനത്തിൽ പോകുന്നതിനിടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണിരുന്നു. ഇത് കണ്ടാണ് വാഹനം നിർത്തിയത്. തുടർന്ന് അവരെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾക്കിടെയാണ് ചിലർ ഓടിക്കൂടിയെത്തി തനിക്കെതിരെ തിരിഞ്ഞത്. തന്റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ തന്നോട് തട്ടിക്കയറിയത്. ബൈക്കിൽനിന്ന് വീണ കുട്ടികളോട് കാര്യങ്ങൾ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
മന്ത്രിയെ തടഞ്ഞുനിർത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കൽപ്പകഞ്ചേരി പൊലീസും അറിയിച്ചു. മന്ത്രിയുടെ വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ല. ബൈക്കിൽനിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറിൽനിന്നിറങ്ങിയത്. എന്നാൽ സമീപത്തുണ്ടായിരുന്ന ചില യുവാക്കൾ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ മന്ത്രി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. അമിതവേഗത്തിൽ കുതിച്ച മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്നും അവർ പറഞ്ഞു. തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി.ജലീൽ ഇതിന് നൽകുന്ന വിശദീകരണം. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
പുറത്തൂരിലെ സ്ക്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിന് ശേഷം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി. ഇതിനിടെ ചെട്ടിയാകിണറിൽവെച്ച് ബൈക്കിൽ നിന്നും റോഡിലേക്ക് രണ്ട് യുവാക്കൾ വീണത് കണ്ട മന്ത്രി വാഹനം നിർത്തി ഇറങ്ങുകയും കുട്ടികളുടെ സമീപത്തേക്ക് പോയി അപകടവിവരങ്ങൾ ചോദിച്ചു. പരുക്ക് സാരമില്ലെന്നറിഞ്ഞ് തിരികെ കാറിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. 3 യൂത്ത് ലീഗ് പ്രവർത്തകർ ഓടിയെത്തി മന്ത്രിയെ തടയുകയും മന്ത്രിയുടെ കാറിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാരോപിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.
റോഡിലെ ചരലിൽ കയറിയാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രികർ പറഞ്ഞെങ്കിലും കെ ടി ജലീൽ വിരുദ്ധ ജ്വരം ബാധിച്ച യൂത്ത് ലീഗുകാർ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സിപിഎം വിശദീകരണം. മന്ത്രിയുമായി വാക്കുതർക്കമുണ്ടാക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച് മന്ത്രിയുടെ വാഹനം ഇടിപ്പിച്ചതായി ആരോപിച്ച് മന്ത്രിയെ അപമാനിക്കും വിധം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍