ആറ് കോടി ടെണ്ടർ വിളിച്ചു ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാതയ്ക്ക് ചെലവായത് 18 കോടി! 74 കോടി മുടക്കി നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിവും കോടികളുടെ അഴിമതി; 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പുറപ്പള്ളിക്കാവ് പാലത്തിന് മുടക്കിയത് 132 കോടി; പാലാരിവട്ടം പാലത്തിന്റെ പേരിൽ കോടികൾ കട്ടുമുട്ടിച്ച ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ രൂപപ്പെടുന്നത് അനേകം അഴിമതി കേസുകൾ; പിണറായി രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇബ്രാഹിം കുഞ്ഞ് അകത്താകാൻ അനേകം കാരണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പാലാരിവട്ടം പാലത്തിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും വലിയ അഴിമതിക്കാരായ മന്ത്രിയുടെ വിവരങ്ങളാണ്. മന്ത്രിയായിരിക്കവേ അധികം ആരോപണങ്ങൾ ഉയരാതിരുന്നെങ്കിലും ഇബ്രാഹിം കുഞ്ഞിന്റെ അഴിമതിയുടെ കണക്കുകൾ ഇപ്പോഴാണ് ഓരോന്നായി പുറത്തുവരുന്നത്. ലീഗിന്റെ മന്ത്രിയെന്ന നിലയിൽ, പ്രത്യേകിച്ചും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിനോട് ഇപ്പോഴും സോഫ്റ്റ് കോർണർ സൂക്ഷിക്കുന്ന സിപിഎം നേതാക്കളുണ്ട്. ഇവരിലാണ് ഈ ലീഗ് മന്ത്രി അഭയം പ്രാപിക്കുന്നതും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കവേ ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടലിൽ കോടികൾ ഖജനാവിൽ നിന്നും ചോർന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് വിചാരണ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ആലുവ മണപ്പുറം നടപ്പാലം നിർമ്മാണ അഴിമതിയാണ് ഇതിൽ എടുത്തു കാണിക്കുന്നത്. മണപ്പുറം പാലം അഴിമതിക്കേസ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണനയിലാണ്. ജനപ്രതിനിധികൾക്കെതിരായ അഴിമതി കേസുകളിൽ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടണം എന്നതിനാലാണ് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പാലാരിവട്ടം പാലത്തിനു പുറമേ കുമ്പളം കായലിൽ 74 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ അഴിമതിയും നിയമനടപടികളിലാണ്. യു.ഡി.എഫ്. ഭരണകാലത്താണ് വിവാദമുയർത്തിയ ഈ പാലങ്ങളുടെ നിർമ്മാണം. ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാലത്തിന് ആറുകോടി രൂപയായിരുന്ന ടെൻഡർ തുക. നിർമ്മാണം പൂർത്തിയായപ്പോൾ 18 കോടിയായി. നിശ്ചിത തുകക്ക് പണിതീർക്കാമെന്ന കരാറായ ലംപ്സം കരാറിൽ നിർമ്മാണം തുടങ്ങിയ പാലത്തിന് 12 കോടി രൂപയോളമാണ് അധികം ചെലവായത്.
വിദഗ്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയാണു പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിലും വൻ അഴിമതിയാണ് കണ്ടെത്തിയത്. തുറന്നുകൊടുത്ത് ഒന്നരവർഷമായിട്ടും ഉപയോഗിക്കാനും കഴിയാതെ അപകടാവസ്ഥയിലാണ് ഈ പാലവും. 72.54 കോടി രൂപയാണു പൊതുമരാമത്ത് വകുപ്പ് ഇതിനായി ചെലവിട്ടത്. കൺസ്ട്രക്ഷൻ കോർപറേഷനും നിർമ്മാണ കരാർ നൽകി.
തുടർന്ന് സ്വകാര്യ കമ്പനിക്ക് 18 ശതമാനത്തിലേറെ തുക നൽകിയാണു പണി പൂർത്തിയാക്കിയത്. നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു പരിശോധന നടത്താൻ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജി. ഗിരീഷ് ബാബു നൽകിയ ഹർജിയിൽ വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്. അതിനിടെ, ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയില്ലെന്നു കണ്ടെത്തിയ വിജിലൻസ് അതേ മാനദണ്ഡം ഉപയോഗിച്ച് നിർമ്മിച്ച പാലാരിവട്ടം പാലത്തിന് നിർമ്മാണ അപാകത കണ്ടെത്തിയതാണു വിചിത്രം. വിജിലൻസിന്റെ ഈ നിലപാടും കോടതിയിൽ ചോദ്യംചെയ്യപ്പെടുകയാണ്.
ഇത് കൂടാതെ വികെ. ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതിലും ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പദ്ധതിക്കായി നബാർഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്. പുറപ്പള്ളിക്കാവ് പാലം നിർമ്മാണത്തിൽ മന്ത്രിയായിരുന്നപ്പോൾ വി.കെ. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് പദ്ധതി രേഖയിൽ മാറ്റം വരുത്തിയത്.
പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവിൽ റെഗുലേറ്റർ കം ബ്രിഡ്ജിനായി 68 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് നബാർഡ് അനുമതി നൽകിയികിയിരുന്നത്. എന്നാൽ നബാർഡ് നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിർമ്മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ട് നിർദ്ദേശിക്കുകയായിരുന്നു. മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ട ആവശ്യകതയില്ലെന്നായിരുന്നു നബാർഡിന്റെ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തൽ അംഗീകരിക്കാതിരുന്ന മന്ത്രി പുതിയ സ്ഥലത്ത് തന്നെ പാലം നിർമ്മിക്കണമെന്ന് വാശിപിടിച്ചു. ഇതിനായി വകുപ്പുതലത്തിൽ യോഗവും വിളിച്ചു. തുടർന്ന് പുതിയ സ്ഥലത്ത് തന്നെ പാലം പണിയാൻ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയർത്തി.
എന്നാൽ ആദ്യം വകയിരുത്തിയ 68 കോടി മാത്രമേ നൽകാനാകൂവെന്ന നബാർഡ് അറിയിച്ചതിനെ തുടർന്ന് അധികമായി വേണ്ട പണം സംസ്ഥാന സർക്കാർ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർന്ന് പാലം പണി പൂർത്തിയായപ്പോൾ നിർമ്മാണച്ചെലവ് 132 കോടി രൂപയായി ഉയരുകയും ചെയ്തു. നാബാർഡ് വിദഗ്ധ സമിതി മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലത്തിന്റെ ആവശ്യകത ഇല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടും അത് വക വെയ്ക്കാതിരുന്നതിലെ ഉദ്ദേശ്യശുദ്ധിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൂടാതെ പദ്ധതിക്കായി വകയിരുത്തിയതിലും കൂടുതൽ തുക പാലം നിർമ്മാണത്തിന് ചെലവഴിച്ചതോടെ സംസ്ഥാനത്തിനിത് അധിക ബാധ്യതയുമായി.
അതേസമയം പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ വീഴ്ചയിൽ ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന മന്ത്രി ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടികാട്ടിയുള്ള വിജിലൻസ് റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ ഗൗരവകരമായി നടപടി എടുക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അഴിമതി കാണിച്ച ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.
വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മെയ് 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലൻസ് റിപ്പോർട്ടിലെ ഒമ്പത് നിഗമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി നടത്തിയ 100ൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ സഭയെ അറിയിച്ചു.
പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദി ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമ്മാർജനം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സഭയിൽ ഉയർന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടിൽ നിർത്തിയത് കിറ്റ് കോയെ മാത്രം. ഒളിയമ്പ് വച്ചുള്ള പ്രവർത്തനമല്ല, ശക്തമായ നടപടി വേണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടതോടെയാണ് ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.
അതേസമയം നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമ്പോഴും ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികളിലേക്കക് സർക്കാർ കടന്നേക്കില്ല. പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ നടന്ന വൻ അഴിമതിയിൽ വ്യക്തമായ പങ്ക് ബോധ്യപ്പെട്ടിട്ടും മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർക്കാത്തത് സിപിഎം- ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനായി സിപിഎം നേതാക്കൾ രക്ഷയൊരുക്കാത്താ പക്ഷം മുന്മന്ത്രിക്ക് അഴിമതിക്കുരുക്ക് മുറുകുന്ന അവസ്ഥയാണുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്