സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ
എം എസ് ശംഭു
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ ലീഡ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും തന്റെ അടുത്ത ചുവടുവയ്പ്പ് അടിതെറ്റിയില്ല എന്ന വേണം കരുതാൻ. വ്യാസൻ കെ.പി കഥയും തിരക്കഥയും സംവിധാനവും ഒരുക്കി അരങ്ങിലെത്തിച്ച ദിലീപ് ചിത്രം കുടുംബ പ്രേക്ഷകർക്ക് മനസിൽ തട്ടിയിരിക്കും. വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ റിലീസിനെത്തിയ ഈ ചിത്രം വിജയമാകുന്നത് ഒരു യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ചിടത്താണ്.
ആക്ഷൻ രംഗങ്ങളോ, ദിലീപിന്റെ റൊമാന്റിക് കാമുകനോ, ഒറ്റശ്വാസത്തിൽ പറയുന്ന സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കണ്ട. ദിലീപ് ചിരി സമ്മാനിക്കാതെ അരങ്ങിലെത്തുന്ന ചിത്രം ഒരുപക്ഷേ ആദ്യമാകാം! ഒരു ഫ്ളാഷ് ബാക്ക് പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ. മൂന്ന് കൗമാരക്കാർ ഒരാളെ അക്രമിച്ച ശേഷം പണം കവരുന്ന രംഗത്തോടെയാണ് കഥ തുടങ്ങുന്നത് തന്നെ. ഇതിന് ശേഷം ചിത്രം വർത്താമനത്തിലേക്ക് കൊണ്ടുപോകുന്നു, തുടക്കത്തിൽ മാത്രം ഭൂതകാലത്തെ കാണിക്കുകയും പിന്നീട് വർത്തമാനകാലത്തിന്റെ കഥപറയുന്ന ഡ്രാമാറ്റിക് സ്റ്റൈലാണ് സിനിമയുടെ മേക്കിങ്.
മുഹമ്മദ് എന്ന കഥാപാത്രമായി കടന്നെത്തുന്ന സിദ്ദിഖിലൂടെയാണ് സിനിമ രണ്ടരമണിക്കൂർ കടന്നുപോകുന്നത് . മധ്യതിരുവിതാംകൂറിലെ ഭേദപ്പെട്ട മുസ്ലിം കുടുംബങ്ങളും അവിടേക്ക് കടന്നെത്തുന്ന ഒരു ഫോൺ സന്ദേശവും. എൻ.ഐ.എ നിരീക്ഷണത്തിലിരുന്ന യുവാവ് സിറിയയിൽ ഐ.എസ് പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്ന് സന്ദേശത്തിന്റെ ഉള്ളടക്കം. പിന്നീട് ഈ ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ക്യാമറ തിരിയുന്നു. പിതാവായി സായി കുമാർ കടന്നെത്തുന്നു. പൊലീസ് പത്രപ്രവർത്തകർ, കണ്ണീരും വിലാപവും.
വിരസത സമ്മാനിച്ച ഒന്നാം പകുതി
പക്ഷേ ഇതൊന്നുമല്ല സിനിമയിലെ കഥ. വ്യക്തവും സത്യസന്ധവുമായ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഥയെ ആ ഗതിയിലേക്ക് കൊണ്ടുപോയതാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ ചിത്രത്തിൽ പ്രയോഗിച്ച ബ്രില്യൻസ്. സിദ്ദിഖിന്റെ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ മാത്രം ഒന്നേകാൽ മണിക്കൂർ ഇഴച്ച് കൊണ്ടുപോകുന്നത് തീയറ്ററിൽ പ്രേക്ഷകൻ നേരിട്ട ഏക ബോറഡി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന് കോട്ടയം കുഞ്ഞച്ചനിൽ പറയുന്ന പോലെ ദിലീപ് വരുമോ ആരാണ് ചിത്രത്തിൽ ദിലീപ് എന്നൊക്കെയുള്ള പല ചോദ്യങ്ങളും പല കോണിൽ നിന്ന് ഉയർന്നു കേട്ടു.
ഈ കാത്തിരിപ്പ് തന്നെയാണ് സിനിമയിലെ ഏക രസംകൊല്ലിയായി തോന്നിയതെങ്കിലും അത്തരത്തിലൊരു മേക്കിങ്ങിന് ഈ ചിത്രത്തിൽ കാര്യമായ റോളുണ്ടെന്ന് തോന്നുന്നത് സിനിമയുടെ പകുതി കഴിയുമ്പോൾ മാത്രമാണ്. മുഹമ്മദ് എന്ന കഥാപാത്രം ഹജ്ജിനായി പോകാനൊരുങ്ങുന്നു. ഗൾഫിലുള്ള മക്കളും മരുമക്കളുമൊക്കെ കടന്നെത്തുന്നു. ഹജ്ജിന് പോകുന്നതിന് മുൻപായി തന്റെ വീട്ടുകാരേയും വേണ്ടപ്പെട്ടവരേയുമൊക്കെ പോയി കണ്ട് പൊരുത്തപ്പെടുന്നു.
(ഹജ്ജിനായി പോകുന്നതിന് മുൻപ് തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്ന ചടങ്ങാണിത്) ഇടവേളയേക്ക് ശേഷമാണ് ബാലകൃഷ്ണനെന്ന ദിലീപിന്റെ കഥാപാത്രം കഥയിലെത്തുന്നത്. ആദ്യ പകുതി മുഹമ്മദിന്റെ കുടുംബവും കൂട്ടുകാരും ഗൃഹാതുരുത്വവും മാത്രം നൽകി കടന്നു പോകുമ്പോൾ ഒറ്റ സീനിൽ മാത്രം അജു വർഗീസ് കടന്നെത്തുന്നു. വളരെ ലളിതവും എന്നാൽ വളരെ പക്വവുമായി ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
നിറഞ്ഞു നിന്ന സിദ്ധിഖും പകുതിയിലെത്തിയ ദിലീപും
വർക് ഷോപ്പ് ജീവനക്കാരനായ ബാലകൃഷ്ണന്റെ പ്രണയവും വിവാഹവുമെല്ലാം ഒരുപാട്ട് സീനിൽ കാണിക്കുന്നു. ബാലകൃഷ്ണന്റെ നായികയായി കഥയിലെത്തുന്നത് അനു സിത്താരയാണ്. രേഖ എന്ന റോളിലാണ് കഥയിൽ താരം കടന്നെത്തുന്നത്. ബാലകൃഷ്ണന്റെ ജീവിത്തിലേക്ക് അവിചാരിതമായി കടന്നെത്തുന്ന കേസും തുടർന്നുള്ള ജയിൽ വാസവും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള നായകന്റെ നൊട്ടോട്ടവുമൊക്കായണ് ചിത്രം. സാധാരണക്കാരനായ ബാലകൃഷ്ണൻ, സമ്പന്ന കുടുംബത്തിൽ ജനിച്ച നായിക. പ്രേമവിവാഹം... ഒളിച്ചോട്ടം. കേസിൽ പെടുന്നതോടെ നായിക വീട്ടിലേക്ക്.
നിരപരാധിത്വം തെളിയിക്കാൻ ബാലകൃഷ്ണൻ നിസ്സഹായനായി പോകുന്ന പല അവസരങ്ങൾ.. ഇത്തരത്തിൽ രണ്ടാംപകുതി കഥയെ വളരെ വൈകാരികമായിട്ടാണ് കൊണ്ടുപോകുന്നത്. സിദ്ധിഖും ബാലകൃഷ്ണനുമായിട്ടുള്ള കൂടിക്കാഴ്ച തന്നെയാണ് ചിത്രത്തിന്റെ ഒന്നാം പകുതി ഒരുക്കിയ സസ്പെൻസ്. ആദ്യ ഒരു മണിക്കൂറിന് മുകളിൽ ഇതിന്റെ കഥ എന്താണെന്നോ ഇതിനെ തുടർന്ന് എന്ത് സംഭവിക്കുമെന്നോ യാതൊരു ഐഡിയയും പ്രേക്ഷകന് കിട്ടില്ല. വിരസത നൽകുന്ന ചില സീനുകൾ ഒഴിച്ചാൽ ചില നന്മയുള്ള രംഗങ്ങൾ കൂടി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ആനുകാലികമായ പല സംഭവങ്ങളെയും തിരക്കഥയിൽ കുത്തി കയറ്റുന്നുണ്ടെങ്കിലും ഇത് കഥയിൽ ആവശ്യം തന്നെയെന്ന് ക്ലൈമാക്സിൽ പ്രേക്ഷകന് മനസിലാകും.
മുസ്ലിം സമുദായത്തിലെ പരമപ്രധാനമായ വിശ്വാസങ്ങളിൽ ഒന്നാണ് സക്കാത്ത്. കഥാവഴിയിൽ ഇടയ്ക്ക് സ്വർഗം ലഭിക്കാൻ വേണ്ടി ആയുധം എടുത്ത് ഐ.എസിൽ ചേരാൻ പോകുന്ന മുസ്ലിം ചെറുപ്പക്കാരുടെ ദയനീയ അവസ്ഥ കാണിക്കുന്നു. രണ്ടാം പകുതിയിൽ ആയുധമെടുക്കലല്ല പുണ്യപ്രവൃത്തിയാണ് യഥാർത്ഥ വിശ്വാസമെന്ന് കഥയിൽ പറഞ്ഞവസാനിപ്പിക്കുന്നു.
തൊണ്ണൂറുകളുടെ മധ്യത്തിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ക്ലാപ്പന എന്ന സ്ഥാലത്ത് നടന്ന യഥാർത്ഥ സംഭവമാണ് ഈ കഥയ്ക്ക് ആധാരമെന്ന് കഥയുടെ അവസാനം പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. ക്ലാപ്പന സ്വദേശിയായ കുഞ്ഞിമുഹമ്മദ് എന്ന മധ്യവയസ്കന്റെ വീട്ടിൽ നടക്കുന്ന ഒരു കവർച്ചയും ഈ യുവാവിന്റെ ആവശ്യമറിഞ്ഞ് സഹായിച്ച കുഞ്ഞി മുഹമ്മദിന്റെ യഥാർത്ഥ ജീവിതവുമാണ് കഥയായി മാറിയതെന്ന് പ്രേക്ഷകൻ അവസാനനിമിഷം തിരിച്ചറിയുന്നു.
സത്യത്തിൽ ഈ സിനിമയിലെ നായകൻ സിദ്ധിഖാണെന്നതാണ് യാഥാർത്ഥ്യം. തുടക്കം മുതൽ ഒടുക്കം വരെ അമ്പരപ്പിച്ച പ്രകടനം. ഇടവേളയ്ക്ക് ശേഷം കടന്നെത്തിയ ദിലീപിന് കാര്യമായ റോളുണ്ടായിരുന്നില്ലെങ്കിലും സിദ്ദിഖിന്റെ പ്രസൻസാണ് സിനിമയുടെ ഹൈലൈറ്റ്.
കഥാപാത്രങ്ങളിലേക്ക് വന്നാൽ അനു സിത്താര, ശാന്തികൃഷ്ണ, ആശാ ശരത്ത് ഇടവേളയ്ക്ക് ശേഷമുള്ള നാദിർഷായുടെ ഷാനു എന്ന കഥാപാത്രം, സായി കുമാറിന്റെ റോൾ എന്നിവ മികച്ച് നിൽക്കുന്നു. ഹരിനാരയാണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയ ഗാനങ്ങൾ ഏറെ മനോഹരമെന്ന് പറയാതിരിക്കാൻ വയ്യ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍