Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ഞാങ്ങള വീട്ടിലെത്തിയത് ഇഷ്ടക്കാരിയെ വിവാഹ നിശ്ചയത്തെ കുറിച്ച് അറിയിക്കാൻ; എല്ലാവരേയും പിണക്കി വീടുവിട്ടിറങ്ങിയിട്ടും ഭർത്താവിന്റെ കൂട്ടുകാരനും ചതിച്ചെന്ന തിരിച്ചറിവിൽ തുടങ്ങിയ ബഹളം; നിരാശ പൂണ്ട് ഷാളിൽ കെട്ടിതൂങ്ങി മരിക്കാനുള്ള ശ്രമം ചെറുക്കാൻ കാമുകൻ നടത്തിയ ശ്രവും വിഫലമായി; ക്രെഷർ യൂണിറ്റിലെ പഴയ സഹപ്രവർത്തകന്റെ ഭാര്യയുടെ മരണം ജീവിതം കുളമാക്കുമെന്ന തിരിച്ചറിവിൽ യുവാവിന്റെ ആത്മഹത്യ; പുത്തൂരിൽ സ്മിതയുടേതും കൊലപാതകമല്ല? അവിഹിതം എത്തിയത് ആത്മഹത്യകളിൽ!

കുഞ്ഞാങ്ങള വീട്ടിലെത്തിയത് ഇഷ്ടക്കാരിയെ വിവാഹ നിശ്ചയത്തെ കുറിച്ച് അറിയിക്കാൻ; എല്ലാവരേയും പിണക്കി വീടുവിട്ടിറങ്ങിയിട്ടും ഭർത്താവിന്റെ കൂട്ടുകാരനും ചതിച്ചെന്ന തിരിച്ചറിവിൽ തുടങ്ങിയ ബഹളം; നിരാശ പൂണ്ട് ഷാളിൽ കെട്ടിതൂങ്ങി മരിക്കാനുള്ള ശ്രമം ചെറുക്കാൻ കാമുകൻ നടത്തിയ ശ്രവും വിഫലമായി; ക്രെഷർ യൂണിറ്റിലെ പഴയ സഹപ്രവർത്തകന്റെ ഭാര്യയുടെ മരണം ജീവിതം കുളമാക്കുമെന്ന തിരിച്ചറിവിൽ യുവാവിന്റെ ആത്മഹത്യ; പുത്തൂരിൽ സ്മിതയുടേതും കൊലപാതകമല്ല? അവിഹിതം എത്തിയത് ആത്മഹത്യകളിൽ!

മറുനാടൻ മലയാളി ബ്യൂറോ

പുത്തൂർ: കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂർ വീട്ടിൽ സ്മിത വെണ്ടാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാകുമെന്ന സംശയത്തിലേക്ക് പൊലീസ്. കോട്ടാത്തല മൂഴിക്കോട് ഏറത്തുമുക്കിൽ ഓരനല്ലൂർ വീട്ടിൽ രാജന്റെയും ശാന്തയുടെയും മകൾ സ്മിതയാണ് മരിച്ചത്. പിന്നാലെ സ്മിതയുടെ സുഹൃത്തായ കരിക്കോട് കാഞ്ഞിരക്കോട് മേലേതിൽ എസ്.സനീഷി(32)നെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനുസമീപം തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്മിതയെ കൊന്ന ശേഷം സനീഷ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ ചില വസ്തുതകൾ സംഭവം സ്മിതയുടേയ് ആത്മഹത്യയാകാമെന്ന നിഗമനം ശരിവയ്ക്കുന്നതായി പൊലീസ് അറിയിച്ചു. സീഷിനെ കുഞ്ഞാങ്ങള എന്നായിരുന്നു സ്മിത വിളിച്ചിരുന്നത്. എന്നാൽ ഭർ്ത്താവിന്റെ ബന്ധുവും കൂട്ടുകാരനുമായ ഇയാളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇത് സ്മിതയുടെ ഭർത്താവിൽ പോലും സംശയമുണ്ടാക്കുകയും ചെയ്തു. സനീഷിനെ അടുത്ത് കിട്ടാനാണ് കുടുംബ വീട്ടിൽ നിന്ന് സ്മിത വാടക വീട്ടിൽ താമസത്തിന് എത്തിയത്. ഇതിനിടെ സനീഷിന്റെ വിവാഹ നിശ്ചയമായി. ഇത് പറയനായിരുന്നു സംഭവ ദിവസം സനീഷ് വീട്ടിലെത്തിയത്. ഇത് കേട്ടതോടെ തന്നെ സ്മിത ബഹളം തുടങ്ങി. കുട്ടികളുടെ മുമ്പിൽ വച്ച് ഉന്തും തള്ളുമായി. അതിന് ശേഷമാണ് സ്മിതയുടെ മരണം പുറംലോകത്ത് അറിഞ്ഞത്. സനീഷ് തന്നെയാണ് വിവരം സ്മിതയുടെ കൂട്ടുകാരിയെ അറിയിച്ചത്. ഇതിന് ശേഷം ആത്മഹത്യയും ചെയ്തു.

ഇഷ്ടക്കാരന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞ സ്മിത നിരാശയായി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. സ്മിതയുടെ മരണം തിരിച്ചറിഞ്ഞ സനീഷ് നാണക്കേട് ഒഴിവാക്കാൻ ആത്മഹത്യ ചെയ്തുവെന്നും പൊലീസ് വിലയിരുത്തുന്നു. സ്മിതയുടെ ഷാളിന്റെ ഒരു ഭാഗം പിന്നിലെ മുറിയിൽ ഉയരത്തിലുള്ള പൈപ്പിൽ കെട്ടിയ നിലയിലും ബാക്കി വീട്ടിൽ നിന്നും സംഭവദിവസം തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ചു കഴുത്തു മുറുക്കിയതാണോ എന്ന സംശയവും ഉടലെടുത്തിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

സ്മിത തന്നെ ഈ ഷാളുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്നാണു പുതിയ സൂചന. സംഭവദിവസം രാത്രി വീട്ടിലെത്തിയ സനീഷ് സ്മിതയുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് പിന്നിലെ മുറിയിലേക്കു പോയ സ്മിത ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇതു ശ്രദ്ധയിൽപ്പെട്ട സനീഷ് ഷാൾ അറുത്തു സ്മിതയെ ഹാളിലേക്കു കൊണ്ടുവന്നു കിടത്തിയതായി കരുതുന്നു. സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെടുത്തിരുന്നു. ഇതും ആത്മഹത്യാ വാദത്തിന് തെളിവാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം. കഴുത്തിൽ ഷാളോ സമാനമായ മറ്റെന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മരണം ശ്വാസംമുട്ടിയാണെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന പ്രാഥമിക സൂചനയെന്നും പൊലീസ് പറഞ്ഞു.

തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു. പിന്നീട് സനീഷ് ട്രെയിനിനു മുന്നിൽച്ചാടി ജീവൻ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമാകും. വ്യാഴം രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

പൊലീസ് പറയുന്നത്: രണ്ടുവർഷമായി സ്മിതയും രണ്ടു കുട്ടികളും വെണ്ടാറിലെ വാടകവീട്ടിൽ താമസിക്കുകയാണ്. സനീഷ് ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെ സ്മിതയ്ക്ക് സുഖമില്ലെന്ന് കോട്ടാത്തലയിലുള്ള അവരുടെ കൂട്ടുകാരിയെ സനീഷ് ഫോണിൽ വിളിച്ച് അറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടിലേക്ക് ചെല്ലണമെന്നും പറഞ്ഞു. സ്മിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാത്തതിനെ തുടർന്ന് ഇവരും ഭർത്താവും വെണ്ടാറിലെ വാടകവീട്ടിലെത്തി. മുൻഭാഗത്തെ വാതിൽ പൂട്ടി താക്കോൽ അവിടെത്തന്നെ ഇട്ടിരുന്നു. കതകുതുറന്ന് അകത്തുകയറിയപ്പോൾ സ്മിതയെ മരിച്ചനിലയിൽ കണ്ടെത്തി. ഉടൻതന്നെ സമീപവാസികളെക്കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

സ്മിതയുടെ മക്കളായ നീരജും നിരഞ്ജനും വീട്ടിലുണ്ടായിരുന്നെങ്കിലും ബഹളംകേട്ടാണ് ഉണർന്നത്. ഭർത്താവ് ദീപേഷ് വിദേശത്താണ്. സഹോദരനാണെന്നാണ് സനീഷിനെ നാട്ടുകാർക്ക് സ്മിത പരിചയപ്പെടുത്തിയിരുന്നത്. ബുധനാഴ്ച രാത്രി സനീഷും സ്മിതയും തമ്മിൽ വഴക്കുണ്ടായതായി മക്കൾ മൊഴിനൽകിയിട്ടുണ്ട്. വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിലായിരുന്നു സനീഷെന്ന് പൊലീസ് പറഞ്ഞു. സ്മിതയുടെ ഭർത്താവ് ദീപേഷിന്റെ ഉറ്റ സുഹൃത്തും ബന്ധുവുമാണ് സനീഷ്. ദീപേഷും സനീഷും കൊല്ലത്തെ ഒരു ക്രഷർ യൂണിറ്റിൽ ജീവനക്കാരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആയതിനാൽ ഈ അടുപ്പം നിലനിൽക്കുകയും ചെയ്തു.ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ക്രഷർ യൂണിറ്റിൽ ജോലി ചെയ്യവേ തന്നെയാണ് ദീപേഷ് ഗൾഫിലേക്ക് പോകുന്നത്. ദീപേഷ് പോയപ്പോഴും സനീഷ് ക്രഷർ യൂണിറ്റിൽ ഡ്രൈവർ ആയി തുടരുകയായിരുന്നു. പക്ഷെ ഇതിന്നിടയിൽ തന്നെ ദീപേഷിന്റെ ഭാര്യ സ്മിതയും സനീഷും തമ്മിൽ അടുത്തിരുന്നു. ഈ അടുപ്പം അവിഹിതത്തിലേക്ക് വഴി മാറുകയും ചെയ്തു. ദീപേഷ് ഗൾഫിലായതിനാൽ സ്മിതയുടെ സഹായിയായി സനീഷ് ഒപ്പം നിൽക്കുകയായിരുന്നു.

സ്മിതയ്ക്ക് അസുഖം വന്നാൽ ആശുപത്രിയിൽ ഒപ്പം പോവുക, പുറത്ത് പോകുമ്പോൾ ഒപ്പം പോകുക, രാത്രി വീട്ടിൽ കൂട്ടുകിടക്കാൻ എത്തുക നിലയിലേക്ക് വന്നപ്പോൾ ഈ ബന്ധം വളരുകയും ചെയ്തു. ഇതോടെ സനീഷ് സ്മിതയ്ക്ക് കുഞ്ഞാങ്ങളയുമായി. അത് പക്ഷെ പൊതുദൃഷ്ടിയിൽ മാത്രമായിരുന്നു. സനീഷും സ്മിതയും തമ്മിലുള്ള അടുപ്പം സ്മിതയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഈ അടുപ്പം വളരാതിരിക്കാൻ ചെറുത്തുനിൽപ്പും സ്മിതയുടെ വീട്ടിൽ നിന്നും വന്നിരുന്നു.സ്മിതയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. കുടുംബവീട്ടിൽ നിൽക്കാനുള്ള സാഹചര്യവും സ്മിതയ്ക്കുണ്ട്. എന്നാൽ താമസത്തിനു സ്മിത വാടകവീട് തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഗൾഫിലായിട്ടും ഒറ്റയ്ക്ക് രണ്ടു മക്കളെയും കൂട്ടി വെണ്ടാറിലെ വാടക വീട്ടിലേക്ക് സ്മിത ഒറ്റയ്ക്ക് താമസം മാറ്റിയതിന് കാരണം ഈ എതിർപ്പ് തന്നെയാണ് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം പുത്തൂരിലെ പലർക്കും അറിയുകയും ചെയ്യുമായിരുന്നു. സനീഷ് അവിവാഹിതനായി തുടരുന്നതിലെ അപകടം മനസിലാക്കിയാണ് സനീഷിന്റെ വീട്ടുകാർ സനീഷിനു പെണ്ണന്വേഷിച്ച് തുടങ്ങിയത്. സനീഷിന്റെ വിവാഹനിശ്ചയവും നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് നാടിനെ നടുക്കി മരണമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP