ഹലോ കട്ടപ്പന എസ് ഐ ആണോ? ആശാ ശരത്തിന്റെ ഭർത്താവിനെ കിട്ടിയോ? ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തത് എസ് ഐ സതീഷ് സജീവൻ; സിനിമാക്കാരുടെ പ്രെമോഷൻ അതിബുദ്ധിയിൽ നിലയ്ക്കാതെ റിങ് ചെയ്ത് സ്റ്റേഷനിലെ ലാൻഡ് ഫോണും; പറ്റിക്കൽ വീഡിയോയെ കുറിച്ച് വിശദീകരിച്ച് മടുത്ത് പൊലീസുകാരും; അതൊരു റിക്കോർഡ് വീഡിയോ എന്ന് വിശദീകരിച്ച് ആശാ ശരത്തും; സക്കറിയയെ കാണാതായ പ്രചരണത്തിൽ നടിക്കെതിരെ കേസ് എടുത്തേക്കും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ഭർത്താവിനെ കാണാനില്ലെന്ന നടി ആശാ ശരത്തിന്റെ സിനിമാ പ്രെമോഷൻ പോസ്റ്റിൽ പെട്ടത് കട്ടപ്പന എസ് ഐ. വീഡിയോ കണ്ട ചിലർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോൺ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്ഐ. സന്തോഷ് സജീവൻ പറഞ്ഞു. വിഷയത്തിൽ ഇടുക്കി പൊലീസിന് പരാതിയും കിട്ടിയിട്ടുണ്ട്. എവിടെ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് 'ഭർത്താവിനെ' കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ ആശാ ശരത് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇതാണ് എസ് ഐയെ വെട്ടിലാക്കിയത്.
മേക്കപ്പില്ലാതെ 'ദുഃഖിത'യായാണ് ആശ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്തു. കളിപ്പിക്കലാണെന്ന വാർത്ത പുറത്തുവന്നതോടെ ആശയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഐ.പി.സി. 107, 117, 182 വകുപ്പുകൾ, ഐ.ടി. ആക്ട്- സി.ആർ.പി.സി. വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി ലോക്സഭയിൽ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആശാ ശരത്തിനെതിരെ കേസെടുക്കണമോ എന്ന ചോദ്യം പൊലീസിന് മുന്നിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക.
കെ.കെ രാജീവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ വീഡിയോ. ചിത്രത്തിൽ ആശ അവതരിപ്പിക്കുന്ന കഥാപാത്രമായ ജെസ്സിയുടെ ഭർത്താവ് സക്കറിയയെ കാണാതെ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വീഡിയോയിൽ കട്ടപ്പന സ്റ്റേഷനെ കുറിച്ച് പറഞ്ഞതോടെ നിലയ്ക്കാത്ത ഫോൺ കോളുകളാണ് എത്തിയത്. ആശാ ശരത്തിന്റെ ഫോൺ നമ്പർ അറിയാത്തവരാണ് ഇങ്ങോട്ട് വിളിച്ചത്. ചിലർ എസ് ഐയുടെ ഔദ്യോഗിക ഫോണിലേക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും പെട്ടു പോയത് കട്ടപ്പനയിലെ പൊലീസ് സ്റ്റേഷനായിരുന്നു.
അത് ലൈവ് ആയിരുന്നില്ലെന്ന് ആശാ ശരത്
അത് റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. തീർത്തും പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു വീഡിയോ. അതിന് 'എവിടെ' പ്രൊമോഷണൽ വീഡിയോ എന്ന് നമ്മൾ ഹെഡിങ്ങും കൊടുത്തിരുന്നു. അത് മാത്രമല്ല വീഡിയോയുടെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. പിന്നെ അതിൽ ഞാൻ പറഞ്ഞതൊന്നും എന്റെ കാര്യങ്ങൾ അല്ലല്ലോ. എന്റെ ഭർത്താവിന്റെ ശരത് എന്നാണെന്നും വർഷങ്ങളായി ദുബായിൽ ജീവിക്കുന്നവർ ആണെന്നും എന്റെ പേജിൽ ഉള്ളവർക്കൊക്കെ അറിയാവുന്നതാണ്. പടത്തിന്റെ പ്രൊമോഷൻ മാത്രം ലക്ഷ്യം വച്ച് കൊണ്ടുള്ള വീഡിയോ ആണ്. അതിലെ എന്റെ കഥാപാത്രം ജെസി വന്നു സംസാരിക്കുന്ന പോലെയാണ് ഞാൻ ആ വീഡിയോ ചെയ്തിട്ടുള്ളത്. അല്ലാതെ ആശാ ശരത് സംസാരിക്കുന്നത് പോലെ അല്ല. അതുകൊണ്ടാണല്ലോ അതിന്റെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നത്.-ഇതാണ് വിവാദത്തോട് നടിയുടെ പ്രതികരണം.
ഞാൻ പറയുന്ന കാര്യമാണെങ്കിൽ അങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമില്ലല്ലോ, ഞാൻ പറയുന്ന കാര്യമാണെങ്കിൽ സക്കറിയയെ കുറിച്ചല്ലല്ലോ ശരത്തിനെ കുറിച്ചല്ലേ പറയേണ്ടത്. ഈ സിനിമ കാണുമ്പോൾ അറിയാം എന്തായിരുന്നു അങ്ങനെ ഒരു വീഡിയോയുടെ പശ്ചാത്തലം എന്ന്. ഇടുക്കിയിൽ നടക്കുന്ന ഒരു കഥയാണ്. പക്കാ നാട്ടിൻപുറത്തുകാരിയാണ് അതിലെ ജെസി. ആ വീഡിയോയിൽ ഉള്ള ലുക്ക് പോലും ജെസിയുടേതാണ്. ഭയങ്കര ഡൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വീഡിയോ പൂർണമായും കണ്ടവർക്കൊക്കെ മനസ്സിലായിട്ടുണ്ടാകും അതൊരു പ്രൊമോഷണൽ വീഡിയോ മാത്രമാണെന്ന്. പക്ഷേ പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോൾ എന്നെ സ്നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചു എന്നറിഞ്ഞതിൽ സങ്കടമുണ്ട്.
ശരത്തിന്റെ ഫോട്ടോ ഒക്കെ വച്ച് കാണാതായി എന്നുള്ള തരത്തിലും പല കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നതിനെ കുറിച്ചൊന്നും നമ്മൾ ആകുലപ്പെട്ടിട്ട് കാര്യമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. അവരുടെ കയ്യിൽ ഫോൺ ഇരിക്കുന്നു. അവർ എന്തും ചെയ്യുന്നു. അതൊന്നും നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാറേയില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഭയങ്കര ആക്റ്റീവ് ആയിട്ടുള്ള ആളല്ല.. എന്റെ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അങ്ങനെ ഒരു വിഡിയോ ചെയ്തത് തന്നെ. ആ പടം എന്ന് പറയുന്നത് അതാണ്. ജെസി എന്ന കഥാപാത്രം അവരുടെ കാണാതെ പോയ ഭർത്താവിനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ്.
എനിക്കൊരു പ്രശ്നം ഉണ്ടെങ്കിൽ ഞാനിങ്ങനെ വീഡിയോ ആയി വരേണ്ട ആവശ്യമുണ്ടോ?. ഫേസ്ബുക്കിലൂടെ അല്ലലോ ആദ്യം പൊലീസിലല്ലേ ഞാൻ അറിയിക്കേണ്ടത്. ഞാൻ കട്ടപ്പനക്കാരി അല്ല എന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നല്ല, എന്റെ ഭർത്താവ് ഇൻസ്ട്രുമെന്റസ് വായിക്കുന്ന ആളല്ല. ഇതെല്ലം എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.. ഞാൻ ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലല്ലോ. വീഡിയോ തുടങ്ങുന്നത് തന്നെ എവിടെ എന്ന ഹെഡിങ് ഇട്ടിട്ടാണ്. വീഡിയോ അവസാനിക്കുന്നതും എവിടെയുടെ ടൈറ്റിൽ എഴുതിയക്കാണിച്ചിട്ടാണ്.
പക്ഷേ ആ വീഡിയോ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനായിട്ട് എഡിറ്റ് ചെയ്തു പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാവില്ല.. അത് ഞങ്ങളുടെ എവിടെ ടീം ഒരുമിച്ച് തീരുമാനിച്ച് ചെയ്ത ഒരു വീഡിയോ ആയിരുന്നു. മാർക്കറ്റിങ് എന്ന രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. അതിൽ തെറ്റിദ്ധാരണ പരത്തുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും ആശാ ശരത് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍