ശ്രീജീവിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊന്ന പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നു; സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് സമരം തുടരുന്നത് ഇതുകൊണ്ട് തന്നെ; ഇതിനു മുന്നിൽ കൂടിയല്ലേ മുഖ്യമന്ത്രി പിണറായി ദിവസവും കടന്നുപോകുന്നത്; ഏതമ്മ പെറ്റാലും നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്; അവനെ ഒന്ന് കയറി കണ്ടുകൂടെ? ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെങ്കിൽ ശ്രീജീവിന്റെ മരണത്തിനു കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണം: കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ രമണി പ്രമീള മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായ ശ്രീജീവിനു നീതി അകലെയെന്നു ശ്രീജീവിന്റെ 'അമ്മ രമണി പ്രമീള മറുനാടൻ മലയാളിയോട് പറഞ്ഞു. ശ്രീജീവിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊന്ന പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നുവെന്നും രമണി പ്രമീള പറഞ്ഞു. അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓർഡർ ഇട്ടതാണ് കസ്റ്റഡി മരണത്തിനു ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും മാറ്റി നിർത്തിവേണം അന്വേഷണം നടത്താനെന്ന്. പക്ഷെ ഒന്നും നടന്നില്ല. സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. അതുകൊണ്ട് തന്നെയാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം തുടരുന്നതും. ഉന്നതരെ സ്വാധീനിച്ച് പൊലീസുകാർ സർവീസിൽ തുടരുകയാണ്. സർക്കാർ അതിനു ഒത്താശ നൽകുകയാണ്. സിപിഐയുടെ ആളുകളാണ് പൊലീസുകാരിൽ കൂടുതലും. ഒരു കസ്റ്റഡി മരണം നടന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുകയാണ്. പിണറായി സർക്കാർ ഇതുവരെ അതിനു തയ്യാറായിട്ടില്ല. പാവങ്ങൾക്ക് ഉരുട്ടിക്കൊലയ്ക്ക് വിധേയനായാൽ നടപടിയെടുക്കാൻ സർക്കാരിന് മടിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസുകാർ ഉരുട്ടിക്കൊന്ന എന്റെ മകന് നീതി വൈകുന്നത്.
ഉന്നത കുടുംബങ്ങളിൽ ഇതൊന്നും സംഭവിക്കില്ല. പാവങ്ങളുടെ കുടുംബത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. പൊലീസുകാർ ഉരുട്ടിക്കൊന്നാൽ അവർക്ക് ശിക്ഷ നൽകാൻ അവരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരിക. അല്ലാതെ ഒരുത്തനെ തല്ലിക്കൊന്നു കുറച്ചു പൈസയും എടുത്തെറിഞ്ഞിട്ട് ഇനി നീ വീണ്ടും ഇരുന്നോ. ഇനി നിന്റെ അടുത്ത മകന് എന്തെങ്കിലും സംഭവിക്കും... ഉണ്ടാകട്ടെ... എനിക്ക് ഒന്ന് തെരുവിൽ കിടക്കുകയാണ്. കന്റോൺമെന്റ് സിഐയും പൊലീസുകാരും അവനെ പെടുത്തുന്ന പാടേ..ഞാനും ഒരു പെറ്റ തള്ളയാണ്. വീട്ടിൽ കിടന്നാൽ എനിക്ക് ഉറക്കമില്ല. അവൻ കിടക്കുന്ന പായ വരെ എടുത്തോണ്ട് പോകുന്നു..ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അവിടെ കിടക്കുന്ന ഫ്ളെക്സ് എടുക്കരുതെന്ന്. സമരത്തിന്റെ ഫ്ളക്സ് എല്ലാം പൊലീസ് എടുത്തോണ്ട് പോകുന്നു. സിബിഐ അന്വേഷണത്തിന് വന്ന ശേഷം അവനെ ഇട്ടു കഷ്ടപ്പെടുത്തുകയാണ്. എന്റെ മകൻ നീതിയ്ക് വേണ്ടിയാണ് കിടക്കുന്നത്. എനിക്ക് ഉറപ്പുണ്ട്. സിബിഐ അന്വേഷണം ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഈ മാസം കേസ് കോടതിയിൽ പോസ്റ്റ് ചെയ്യുമെന്ന് സിബിഐ പറഞ്ഞിട്ടുണ്ട്.
എന്തായാലും എന്റെ മകന്റെ കാര്യത്തിൽ സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. സഹോദരന്റെ കസ്റ്റഡി മരണത്തെ തുടർന്ന് ശ്രീജിത്ത് സത്യഗ്രഹം കിടക്കുമ്പോൾ തന്നെ ഇപ്പോൾ വീണ്ടും ഉരുട്ടിക്കൊല വന്നു. കൊച്ചി വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിച്ചു. അവൻ നിരാഹാരം തുടരവേ തന്നെ ഇപ്പോൾ കസ്തൂരിക്ക് രാജ്കുമാർ എന്ന മകൻ നഷ്ടമായി. എല്ലാം കസ്റ്റഡി മരണങ്ങൾ. ഇതിന്നിടയിൽ തന്നെ പൊലീസുകാരുടെ ഒത്താശയോടെയുള്ള കെവിൻ കേസും വന്നു. ഏത് സർക്കാര് വന്നാലും കേരളത്തിൽ കസ്റ്റഡി മരണങ്ങൾ തുടരുക തന്നെ ചെയ്യും.
ഈ സർക്കാർ പറയുന്നത് പാവങ്ങളുടെ സർക്കാർ ആണെന്നാണ്. അത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പാവങ്ങൾക്ക് നീതി കിട്ടുന്നില്ല. മാസങ്ങൾ ആയി ശ്രീജിത്ത് തെരുവിൽ കിടക്കുകയാണ്. അതിന് മുന്നിൽ കൂടിയല്ലേ മുഖ്യമന്ത്രി പിണറായി വിജയൻ ദിവസവും കടന്നുപോകുന്നത്. ഉന്നത ഉദ്യോഗസ്ഥർ മുഴുവനും അതിന്റെ മുന്നിൽ കൂടിയല്ലേ പോകുന്നത്. സന്താനത്തെക്കുറിച്ച് ഒരു വിചാരമുണ്ടെങ്കിൽ, ഒരമ്മ പ്രസവിച്ചതാണ് ഏതമ്മ പ്രസവിച്ചാലും നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്. അവനെ ഒന്ന് കയറി കണ്ടുകൂടെ? അവൻ സുഖിച്ചല്ല കിടക്കുന്നത്. മഴയും വെയിലും ഏറ്റു കിടക്കുകയാണ് തെരുവിൽ. ബിഎ വരെ പഠിച്ച ചെറുക്കനാണ്. നീതിക്ക് വേണ്ടിയുള്ള കിടത്തത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അവനെ കൊത്തിവലിക്കുകയാണ്. ഒരു പുതിയ സിഐ വന്നിട്ടുണ്ട്. ആ സിഐ എന്റെ മകന് ഇരിക്കപ്പൊറുതി കൊടുക്കുന്നില്ല.
എന്റെ ശ്രീജിത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മരണത്തിന, ജഡത്തിന് ഈ പൊലീസുകാർ ഉത്തരം പറയേണ്ടിവരും.ഓരോ തള്ളമാര് മക്കളെ പോറ്റുന്നത് പോലെയല്ല എന്റെ മക്കളെ ഞാൻ നോക്കിയത്. എന്റെ മകൻ നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്. ഓരോന്നിനെ കൊന്നു കൊലവിളിച്ചു കുറെ പണം തരികയാണ്. കൊണ്ട് കുഴിയിൽ വെയ്ക്കാൻ.... ആരോഗ്യമുള്ള ചെറുക്കൻ ആയിരുന്നു. രണ്ടു പൊറോട്ടയും ബീഫും കൊണ്ട് വന്നു മുൻപിൽ വെച്ചിട്ടു അതുപോലും കഴിക്കാൻ അനുവദിക്കാത്ത ദുഷ്ടന്മാർ ആണ്. .. ഇവർക്ക് സന്താനം ഉണ്ടെങ്കിൽ.. ഞാൻ നെഞ്ചിൽ കൈ വെച്ച് പറയുകയാണ് ... ഇവന്മാർ അനുഭവിക്കും... അനുഭവിക്കും....(കരയുന്നു)...അവന്റെ സന്താനം അനുഭവിക്കും.... ഇത് ചെയ്തവന്മാർ ആരായിരുന്നാലും... ഈ ചെയ്തന്മാർ എല്ലാം എന്റെ വീടിനടുത്ത് വരുന്നവരാണ്. എന്റെ കടയിൽ വരുന്നവരാണ്. കാക്കിയിട്ടവന്മാർ അവന്മാർ വായിൽ തോന്നിയത് പറയും...മുണ്ടഴിച്ച് പൊക്കും.... ഇതൊക്കെയാണ് ഞാൻ അനുഭവിക്കുന്നത്....ഈ ശ്രീജിത്തിനെ അവർ എന്ത് വേണമെങ്കിലും ചെയ്യും.... അവന്മാർ ആണ് ഈ നാട്ടിലെ പൊലീസ്. സിബിഐ അന്വേഷണത്തിൽ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. .. ഉപ്പ് തിന്നവർ വെള്ളം കുടിക്കും...ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെങ്കിൽ ശ്രീജീവിനെ കൊന്ന പ്രതികളായ പൊലീസുകാർ സർവീസിൽ നിന്ന് മാറ്റിനിർത്തപ്പെടണം. എങ്കിൽ മാത്രമേ ശ്രീജിത്ത് സമരം അവസാനിപ്പിക്കുകയുള്ളൂ. നാല് വർഷം കഴിഞ്ഞില്ലേ... മഴയും വെയിലും പൊലീസുകാരുടെ ഇടിയും തൊഴിയും എല്ലാം സഹിച്ചാണ് ശ്രീജിത്ത് സമരം ഇരിക്കുന്നത്. പുതിയ കന്റോൺമെന്റ് സിഐ കോർപ്പറേഷനിൽ നിന്നും ആളുകളെയും വേറെ ഗുണ്ടകളെയും എത്തിക്കുകയാണ്. ശ്രീജിത്തിനെ കുടിയൊഴിപ്പിക്കാൻ വേണ്ടി. എന്തായാലും ശ്രീജിത്ത് സമരം നിർത്തണമെങ്കിൽ പൊലീസുകാർക്ക് എതിരെ നടപടി വരണം. അവർ സർവീസിൽ നിന്നും മാറ്റിനിർത്തപ്പെടണം. എങ്കിൽ മാത്രമേ സമരം ശ്രീജിത്ത് അവസാനിപ്പിക്കൂ.
എന്റെ അനുഭവം കസ്തൂരിക്ക് അവർത്തിക്കാതിരിക്കാനാണ് നീതി തേടി കസ്തൂരി നടത്തുന്ന സമരത്തിലേക്ക് ഞാൻ എത്തിയത്. ഇനിയും കസ്റ്റഡി മരണങ്ങൾ ആവർത്തിക്കും.ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ എത്തിയത്. പൊലീസിന് എല്ലാ സ്വാതന്ത്ര്യവും കൊടുത്തിരിക്കുകയല്ലേ? ആൾക്കാരുടെ കണ്ണിൽ മണ്ണിടാൻ വേണ്ടി ഒരറസ്റ്റ്. കുറച്ചു കഴിഞ്ഞാൽ അവന്മാരെ സർവീസിൽ കയറ്റും. കസ്തൂരിയും എന്നെപ്പോലെ ഒരു വിധവയാണ്. അവർക്കും നീതിവേണം. ഇവരുടെ മകൻ നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ഇവർക്ക് നീതി വേണമെങ്കിൽ അത് സിബിഐ വഴി മാത്രമേ ലഭിക്കുകയുള്ളൂ-രമണി പ്രമീള പറയുന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തിയിരുന്നു. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതേ പോലെ കസ്റ്റഡി മരണത്തിനു ഇരയായി സ്വന്തം മകൻ ശ്രീജീവ് നഷ്ടമായ പ്രമീള കൂടി നിയമസഭാ മാർച്ചിലേക്ക് എത്തിയത്. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്