കേരളാ കോൺഗ്രസ് ചെയർമാൻ തെരഞ്ഞടുപ്പ് കേസിൽ തൊടുപുഴ മുൻസിഫ് രാഷ്ട്രീയം കളിച്ചെന്ന് ആരോപണം; സ്റ്റേ നിലനിർത്തിക്കൊണ്ടു തന്നെ കേസിൽ നിന്നും ഒഴിവായതിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ജോസഫ് ഗ്രൂപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം; ജോസഫ് വിഭാഗം നേതാവിന്റെ ബന്ധുത്വം മറച്ചുവെച്ച് കേസ് പരിഗണിച്ചു; മുൻസിഫിനെ മാറ്റിനിർത്തി ഹൈക്കോടതി വിശദമായി അന്വേഷിക്കണമെന്ന് അഭിഭാഷകരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) ചെയർമാൻ തെരഞ്ഞെടുപ്പു കേസിലെ കോടതി ഇടപെടലിനെ ചൊല്ലിയും വിവാദം. കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുനിസിഫ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ കേസിൽ തുടർവാദം കേൾക്കുന്നതിൽ നിന്നും തൊടുപുഴ മുൻസിഫ് പിന്മാറുകയും ചെയ്തു. ഇതുസംബന്ധിച്ച് സിജെഎമ്മിന്നെ വിവരം അറിയിച്ചു. കേസിൽ വിധി പറയാൻ ഇരിക്കെയാണ് കോടതിയുടെ പിന്മാറ്റം. പുതിയ കോടതി ഏതെന്ന് സി ജെ എം അറിയിക്കുകയും ചെയ്തു.
കേസിൽ നിന്നും പിന്മാറിയതിന്റെ കാര്യം മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസ് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത ബന്ധുവാണ് എന്നതായിരുന്നു. അതേസമയം ഇക്കാര്യം വ്യക്തമാക്കാതെയാണ് ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. കൂടാതെ കേസിൽ നിന്നും പിന്മാറിയപ്പോഴും ഇക്കാര്യം എടുത്തു പറഞ്ഞില്ല.
കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത ജൂൺ 16-ാം തീയതിയിലെ കോട്ടയത്ത് നടന്ന സംസ്ഥാന യോഗത്തിൽ തന്റെ ഒപ്പു വ്യാജമായിട്ടാണ് ഇട്ടതെന്ന പരാതിയുമായി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത് സേവി കുരിശുവീട്ടിൽ എന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇയാളുമായി ബന്ധുത്വമുള്ളയാളാണ് തൊടുപുഴ മുൻസിഫ് മേരി ബിന്ദു ഫെർണാണ്ടസെന്ന കാര്യം അഭിഭാഷകർക്കിടയിൽ പാട്ടായതിനെ തുടർന്നാണ് കോടതിയിൽ 'അതുപറയാതെ' മുൻസിഫ് ഇന്നലെ കേസിൽ നിന്നും സ്വയം ഒഴിവായത്.
ഈ കേസിലെ മുൻസിഫിന്റെ നടപടികളെ ആദ്യ ദിവസം തന്നെ അഭിഭാഷകർ ചോദ്യം ചെയ്തിരിക്കുന്നു. 16-ാം തീയതി കോട്ടയത്ത് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ തൊട്ടടുത്ത ദിവസം 17-ാം തീയതി തന്നെ തൊടുപുഴ മുൻസിഫ് കോടതിയിൽ കേസെത്തി. 17ന് മൂന്നു മണിക്കാണ് കേസ് നമ്പരിടുന്നത്. സാധാരണ ഗതിയിൽ മുൻസിഫ് കോടതി മുറിയിലെത്തി അപ്പോൾ കോടതിയിലുള്ള അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഓപ്പൺ കോടതിയിൽ കേസ് കേൾക്കുകയാണ് പതിവ്. എന്നാൽ ജോസ് കെ മാണിയെ ചെയർമാൻ ആക്കിയതിന് എതിരെയുള്ള കേസിൽ ഈ നടപടിക്രമം പാലിച്ചില്ലെന്നും, രഹസ്യമായി മുൻസിഫിന്റെ ചേമ്പറിൽ കേസ് നൽകിയ വ്യക്തിയുടെ അഭിഭാഷകനെ മാത്രം കേട്ട് എതിർകക്ഷിയുടെ വാദം കേൾക്കാതെ അതിവേഗത്തിൽ കേസിൽ ഇൻജക്ഷൻ നൽകുകയായിരുന്നു. ഇതടക്കമുള്ള മുഴുവൻ കാര്യങ്ങളും ഹൈക്കോടതി തന്നെ നേരിട്ടന്വേഷിക്കണമെന്ന് തൊടുപുഴയിലെ തന്നെ മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 16-ാം തീയതി കോട്ടയത്ത് നടന്ന സംരക്ഷണ കമ്മിറ്റി തീരുമാനങ്ങൾക്കെതിരെ സാധാരണ ഗതിയിൽ കോട്ടയം മുൻസിഫ് കോടതിയിൽ തന്നെയായിരുന്നു ഇൻജംഗ്ഷൻ ഹർജി ഫയൽ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചതിൽ ദുരൂഹത ഉണ്ടെന്ന് തൊടുപുഴയിലെയും ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകർ അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എതിർഭാഗത്തെ കേൾക്കാതെ, സാധാരണ ഗതിയിൽ ഒരു മുൻസിഫിന് ഉത്തരവിടാൻ നിയമാനുസൃതം അവകാശമില്ലാത്ത വിഷയങ്ങളിൽ അസാധാരണമായ ഉത്തരവുകളാണ് അന്ന് മുൻസിഫ് നൽകിയതെന്നും അഭിഭാഷക പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കരുതെന്ന ഉത്തരവ് അന്നു തന്നെ വിവാദമായിരുന്നു. എന്നാൽ 16-ാംതീയതി നടന്ന ചെയർമാൻ തെരഞ്ഞെടുപ്പും അനുബന്ധ രേഖകളും 17-ാം തീയതി രാവിലെ തന്നെ തോമസ് ചാഴിക്കാടൻ എംപി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകി കൈപ്പറ്റു രസീതും സമ്പാദിച്ചിരുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് തടയുന്നതിനായിരുന്നു 16-ാം തീയതി നടന്ന തെരഞ്ഞെടുപ്പിനെതിരെ 17-ന് തന്നെ തൊടുപുഴ കോടതിയെ സമീപിച്ചത്.
കോട്ടയത്ത് കൂടിയ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത് തടഞ്ഞ തൊടുപുഴ മുൻസിഫ് കോടതി വിധിക്കാധാരമായ അന്യായത്തിൽ തന്നെ നിരവധി പിഴവുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടിയുടെ ഭരണഘടനയെ സംബിന്ധിച്ചതാണ്. അന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നതും അടിസ്ഥാന രേഖയായി കണക്കാക്കുന്നതും മെയ് 24ന് ഭേദഗതി ചെയ്യപ്പെട്ടതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർത്ഥിച്ചും അംഗീകാരം നേടിയ പാർട്ടി ഭരണഘടനയാണെന്ന് അന്യായത്തിന്റെ 5-ാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്യായത്തോടൊപ്പം ഫയൽ ചെയ്തിരിക്കുന്നത് ജോസ് കെ മാണിയുടെ പക്കലുള്ള 2013 മെയ് നാലിൽ ഭേദഗതി ചെയ്ത പുതിയ ഭരണഘടനയായിരുന്നു.
2013 ജൂണിലെ ഈ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നു ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. അന്യായത്തിൽ പലയിടത്തും 2010ലെ ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിൽ പല ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഭരണഘടനപ്രകാരം അത്തരം ആവശ്യങ്ങൾ ഗതികേടാണോ എന്നു നോക്കാനെങ്കിലും മുൻസിഫ് ഭരണഘടന പരിഗണിക്കണമായിരുന്നു. അങ്ങനെ നോക്കിയിരുന്നെങ്കിൽ ഈ വൈരുദ്ധ്യം പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെടുന്ന അവസ്ഥയുമുണ്ടാകുമായിരുന്നു. എന്നാൽ അങ്ങനെയില്ല എന്നത് തിടുക്കത്തിൽ പുറപ്പെടുവിച്ചത് കോടതിവിധിയെ തന്നെ വിവാദമാക്കുന്നു.
ഏറെ വാർത്താപ്രാധാന്യം നേടിയ രാഷ്ട്രീയമാനങ്ങളുള്ള ഒരു കേസിൽ പ്രത്യേകിച്ച് എതിർപാർട്ടിയെ കേൾക്കാതെ ഏകപക്ഷീയമായ ഉത്തരവുകൾ നൽകുന്ന കേസുകളിൽ ജുഡീഷ്യൽ ഓഫീസർമാർ കാണിക്കേണ്ട ജാഗ്രത ഈ കേസിൽ മുൻസിഫ് കാണിച്ചില്ല എന്ന ആരോപണമാണ് അഭിഭാഷകർ അടക്കം ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു ജാഗ്രത കാണിച്ചിരുന്നെങ്കിൽ അന്യായത്തിലെ പിഴവുകൾ കോടതിക്ക് തന്നെ പ്രാരംഭഘട്ടത്തിൽ കണ്ടെത്താനാകുമായിരുന്നു. എന്നാൽ, ഇന്നലത്തെ സംഭവ വികാസങ്ങളോടെ ജോസഫ് ഗ്രൂപ്പുമായി മുൻസിഫിന് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ വിഷയം ഗൗരവമായിരിക്കുന്നു. അന്യായത്തിന്റെ 8-ാമത്തെ ഖണ്ഡികയിൽ ഭരണഘടനയുടെ 8-ാം വകുപ്പ് പ്രകാരം നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ കമ്മിറ്റികളുടെ ജനറൽ ബോഡി യോഗം അതാത് കമ്മിറ്റിയുടെ അദ്ധ്യക്ഷന്മാർ വിളിച്ചു ചേർക്കണമെന്ന് വിവരിക്കുമ്പോൾ 2013 ലെ ഭരണഘടനയുടെ 8-ാം വകുപ്പ് പാർട്ടി ഘടകങ്ങളെപ്പറ്റി മാത്രമാണ് പറയുന്നത്. മീറ്റിംഗുകൾ വിളിച്ചു കൂട്ടാനുള്ള ഭരണഘടനാ വകുപ്പ് II ആണ്.
അന്യായത്തിന്റെ 9-ാം ഖണ്ഡികയിൽ പറയുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം കമ്മിറ്റി മീറ്റിംഗുകൾ വിളിച്ചു ചേർക്കേണ്ടത് അതാത് കമ്മിറ്റികളുടെ പ്രസിഡന്റുമാർ ആണെന്നാണ്. എന്നാൽ അന്യാത്തിന്റെ കൂടെ സമർപ്പിച്ചിരിക്കുന്ന ഭരണഘടയുടെ 21-ാം വകുപ്പ് എന്നത് സ്ഥിരം ക്ഷണിതാക്കളെ സംബന്ധിച്ചുള്ളതുമാണ്. ഇതിൽ ഏറ്റവും വിവാദമായിരിക്കുന്നത് ഭരണഘടനയുടെ 31-ാം വകുപ്പാണ്. 2013 ലെ ഭേദഗതി ചെയ്ത ഭരണഘടനയുടെ 31-ാം വകുപ്പ് പ്രകാരം പ്രാബല്യത്തിൽ വരുന്നത്. പഴയ ഭരണഘടന പ്രകാരം 06-03-2012 ൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 2013-ലെ പുതിയ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ തൽസ്ഥാനങ്ങളിൽ തുടരുമെന്നും അതിനിടയിൽ മരണം, പുറത്താക്കൽ, അയോഗ്യത കൽപ്പിക്കൽ എന്നിയിലൂടെ വരുന്ന ഒഴിവുകൾ അതാത് കമ്മിറ്റികൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നുമാണ്.
31-ാം വകുപ്പ് പുതിയ തെരഞ്ഞെടുപ്പ് വരെയുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമായിരുന്നതിനാൽ 'പ്രത്യേക സംവിധാനങ്ങൾ' എന്നാണ് പേര് കൊടുത്തിരുന്നത്. പുതിയ 2013 ലെ ഭരണഘടനാപ്രകാരം 20-04-2018 ൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നതോടെ ഭരണഘടയുടെ 31-ാം വകുപ്പ് തന്നെ ഇല്ലാതായി. നിലവിൽ ജോസഫ് നടത്തിക്കൊണ്ടിരിക്കുന്ന വാദമുഖങ്ങളുടെ കേന്ദ്രബിന്ദു തന്നെയാണ് ഭരണഘടന പ്രകാരം നിർവഹിക്കുന്നത്. വസ്തുതാപരമായും നിയമപരമായും തെറ്റായ അന്യായം ഫയൽ ചെയ്യുകയും തെറ്റായ രേഖകൾ സമർപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാകുന്നതുപോലെ തന്നെ ആർക്കും ഒറ്റ വായനയിൽ മനസിലാക്കാവുന്ന തെറ്റുകൾ മുൻസിഫിന്റെ കണ്ണിൽ പെടാത്തത് അന്യായം പ്രാഥമിക വായന പോലും നടത്താതെയാണ് എതിർഭാഗത്തെ കേൾക്കാതെ തിടുക്കത്തിൽ ഉത്തരവു നൽകിയെന്ന എതിർവാദത്തിനു ശക്തി പകരുന്നുണ്ട്. വിവാദത്തിന് ഇടയാക്കിയ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ 2013 ജൂണിന് ഭരണഘടനം ഈ വാർത്തക്കൊപ്പം പ്രസിദ്ധീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്