അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ ലക്ഷ്യമിട്ട 'ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ്' പാതിവഴിയിൽ ഉപേക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്; ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ രഹസ്യ നിർദ്ദേശം; രാത്രികാല പരിശോധനക്ക് ഫുൾസ്റ്റോപ്പിടാൻ കൈമറിഞ്ഞത് കോടികളെന്ന് സൂചന; ഒരു ആവശ്യവും നേടിയെടുക്കാൻ കഴിയാതെ ബസ് സമരം പിൻവലിച്ചത് സർക്കാർ കർശന നടപടികളിലേക്ക് കടക്കുമെന്ന ഭീഷണിയോടെയും
എം മനോജ് കുമാർ
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ ഒരാഴ്ച്ചയായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതിന് പിന്നിൽ കോടികളുടെ ഇടപാട് നടന്നതായി സൂചനകൾ. ഈ വിഷയത്തിൽ സർക്കാർ പിടിമുറുക്കുമെന്ന ഘട്ടം വന്നതോടെ പ്രശ്നപരിഹാരമെന്ന നിലയിൽ മൂന്നു കോടിയോളം രൂപ ഉന്നതർക്കായി കൈമാറിയെന്നാണ് ഉയരുന്ന ആരോപണം. ബസ് സമരം തുടർന്നപ്പോൾ സർക്കാർ കയ്യൊഴിഞ്ഞതോടെയാണ് പണം അങ്ങോട്ടു നൽകി സമരം പിൻവലിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാലപരിശോധന അവസാനിപ്പിക്കുക, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ പരിശോധിച്ച് പിഴയിടുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് സമരം ആരംഭിച്ചതും.
ദിവസേനയുള്ള ചെക്കിങ് ഒഴിവാക്കി നൽകാം എന്ന ധാരണയാണ് അടിത്തട്ടിൽ രൂപപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്. ദിവസേനയുള്ള ചെക്കിങ് തുടരുക തന്നെ ചെയ്യുമെന്ന് തിങ്കളാഴ്ച ട്രാൻസ്പോർട്ട് സെക്രട്ടറിയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ചെക്കിങ് ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിങ്കളാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം അന്തർ സംസ്ഥാന ബസുകൾ പുനരാരംഭിച്ചപ്പോൾ ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ് നിന്നും മോട്ടോർ വാഹനവകുപ്പ് ഒഴിഞ്ഞു നിൽക്കുകയാണ്.
ഓരോ അന്തർസംസ്ഥാന ബസിനും 5000 രൂപയാണ് ഫൈനായി മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ നൈറ്റ് റെയ്ഡേഴ്സ്' വഴി സ്വരൂപിച്ചു കൊണ്ടിരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് വാങ്ങി സ്റ്റേജ് കാര്യേജിൽ സർവീസ് നടത്തുന്നതിനെ തുടർന്ന് ഈടാക്കിവരുന്ന ഫൈൻ ആണ് സ്വകാര്യ ബസ് ഉടമകൾക്ക് തലവേദനയായത്. ഈ തലവേദന ഒഴിവാക്കാനാണ് മൂന്നു കോടിയോളം രൂപ ഇവർ ബന്ധപ്പെട്ടവർക്ക് നൽകിയത് എന്നാണ് അറിയുന്നത്. ഇപ്പോഴും കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ആയാണ് സർവീസ് നടത്തിവരുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ആണെങ്കിൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസിൽ മറ്റിടങ്ങളിലേക്ക് യാത്രക്കാരെ കയറ്റാൻ കഴിയില്ല. സ്റ്റേജ് കാര്യേജ് ആയാൽ മാത്രമേ ഇതിന്നിടയിലുള്ള ജില്ലകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുകയുള്ളൂ. അന്തർസംസ്ഥാന ബസുകൾ മുഴുവൻ കോൺട്രാക്ട് കാര്യേജ് ആണ്. അതുകൊണ്ട് തന്നെ ചെക്കിങ് നടന്നാൽ ഫൈൻ അടയ്ക്കേണ്ടി വരും.
റെയിഡ് നടക്കുകയാണെങ്കിൽ ഇപ്പോഴും ഓരോ ബസിൽ നിന്നും 5000 രൂപ വീതം മോട്ടോർ വാഹനവകുപ്പിന് ഈടാക്കാവുന്നതാണ്. ഓപ്പറേഷൻ നൈറ്റ് റെയിഡ് ഒഴിവാക്കില്ല എന്ന് സർക്കാർ പറഞ്ഞെങ്കിലും രഹസ്യമായി റെയ്ഡ് ഒഴിവാക്കി നിർത്താൻ മോട്ടോർ വാഹനവകുപ്പിനു നിർദ്ദേശം നൽകുകയായിരുന്നു. ഇതാണ് പൊടുന്നനെയുള്ള സമരം പിൻവലിക്കലിന് കാരണമായത്. സമരം നീണ്ടുപോയപ്പോൾ അന്തർസംസ്ഥാന ബസ് ലോബി വെള്ളം കുടിച്ച അവസ്ഥയായിരുന്നു. എന്നാൽ കെഎസ്ആർടിസിക്ക് വരുമാനത്തിൽ വൻ വർദ്ധനവ് വരുകയും ചെയ്തിരുന്നു. വരുമാന നഷ്ടം വന്നതിനെ തുടർന്നാണ് അടിയന്തിരമായി സമരം ഒത്തുതീർക്കാൻ ബസ് ലോബി തയ്യാറായത്. തുക കൈമറിഞ്ഞപ്പോൾ നൈറ്റ് റെയിഡ് ഒഴിവാക്കാൻ ട്രാൻസ്പോർട്ട് മന്ത്രി തലത്തിൽ തന്നെ രഹസ്യ തീരുമാനം വരുകയും ചെയ്തിരുന്നു.
സർക്കാരിനെതിരെ വൻ രോഷപ്രകടനവുമായി കഴിഞ്ഞ മാസം 24 നു ആരംഭിച്ച സമരമാണ് ഒരാവശ്യവും നടക്കാതെ തിങ്കളാഴ്ച പിൻവലിച്ചത്. സർക്കാർ മുട്ടുമടക്കും എന്ന് കരുതി തുടങ്ങിയ സമരം പൊടുന്നനെ ബസ് ഉടമകൾ പിൻവലിക്കുകയായിരുന്നു. അന്തർ സംസ്ഥാന ബസുകൾ മുടങ്ങിയപ്പോൾ ചർച്ചകൾക്ക് സർക്കാർ തയ്യറായിരുന്നില്ല. ദിവസേനയുള്ള ചെക്കിങ് അവസാനിപ്പിക്കണം എന്ന് തുടങ്ങി നിരവധി ആവശ്യങ്ങളാണ് അന്തർ സംസ്ഥാന ലോബി ഉന്നയിച്ചിരുന്നത്. സമരം വന്നപ്പോൾ മുട്ടുമടക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ഒരാവശ്യവും അംഗീകരിക്കപെടാതെ തന്നെ സമരം പിൻവലിക്കുകയായിരുന്നു. ഈ പിൻവലിക്കലിന് പിന്നിലാണ് കോടികളുടെ ഇടപാടുകൾ നടന്നതായി ആരോപണം വരുന്നത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ പേരിൽ പരിശോധന നടത്തുന്നതും വൻതുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ സർവീസ് നിർത്തി വച്ചത്. സമരത്തെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസുകൾ ഉണ്ടായിരുന്നില്ല. കല്ലട ബസിൽ യാത്രക്കാർക്ക് നേരെ നിരന്തരം നടക്കുന്ന കയ്യേറ്റങ്ങൾ ചർച്ചയായപ്പോഴാണ് ഇതര സംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കർശന നിർദേശങ്ങളുമായി സർക്കാർ രംഗത്തുവന്നത്. ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനായി 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്ന പരിശോധന സർക്കാർ നടത്തിവരികയാണ്. ഇതോടെയാണ് 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെ സമരവുമായി ഇവർ രംഗത്തിറങ്ങിയത്.
സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന രീതിയാണ് ട്രാൻസ്പോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ അനുവർത്തിക്കുന്നത് എന്ന് ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം വരവ് മുതൽ ആരോപണമുണ്ട്. മംഗളം ചാനലുമായി ബന്ധപ്പെട്ടു വന്ന ഹണിട്രാപ്പ് കുരുക്കിൽ നിന്ന് ശശീന്ദ്രന് പുറത്തുവരാൻ വഴിയൊരുക്കിയത് കല്ലട ഉൾപ്പെടയുള്ള സ്വാകര്യ ബസ് ലോബിയാണ് എന്ന് മുൻപ് തന്നെ ആരോപണം വന്നിരുന്നു. ഹണി ട്രാപ്പ് കുരുക്കിൽ ശശീന്ദ്രനെ കുരുക്കിയ മംഗളത്തിലെ സബ് എഡിറ്റർ മൊഴിമാറ്റിയതാണ് ശശീന്ദ്രന് സഹായകരമായത്. ഈ മൊഴിമാറ്റത്തിനു പിന്നിൽ കല്ലട അടക്കമുള്ള സ്വകാര്യ ബസ് ലോബിയാണ് എന്നാണ് ആരോപണം വന്നിരുന്നത്. ശശീന്ദ്രൻ മന്ത്രിയായപ്പോൾ കല്ലട അടക്കമുള്ള ബസ് ലോബി കാട്ടിക്കൂട്ടിയ തെമ്മാടിത്തത്തിനും വഴിവെച്ചത് ശശീന്ദ്രന്റെ ഹണി ട്രാപ്പ് കുരുക്ക് ആണെന്ന് സംസാരമുണ്ടായിരുന്നു. കല്ലട കുടുങ്ങിയപ്പോൾ റെയിഡിന്റെ കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച ശശീന്ദ്രനെ ലക്ഷ്യവും മറ്റൊന്ന് ആയിരുന്നില്ലെന്ന് ആരോപണം വന്നിരുന്നു.
Stories you may Like
- തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരും
- ഇലക്ട്രിക് ബസുകൾ: ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി വി.കെ.പ്രശാന്ത്
- ആപാദ തീർത്ഥം അഭിഷേകത്തിൽ മണ്ണാറശ്ശാല നാഗപൂജയ്ക്ക് പിൻഗാമി വരുമ്പോൾ
- ലേഡി വി ടി ഭട്ടതിരിപ്പാട് ദേവകി നിലയങ്ങോട് വിടപറയുമ്പോൾ
- ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദം തള്ളി കെഎസ്ആർടിസിയുടെ റിപ്പോർട്ട്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്