കിരീട വരൾച്ച അവസാനിപ്പിക്കാനെത്തുന്ന അർജന്റീനയ്ക്ക് ആലിസൺ ബെക്കർ വിലങ്ങുതടിയാകുമോ? ഇളകാത്ത ബ്രസീലിയൻ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനൊരുങ്ങി മെസ്സിയും സംഘവും; മധ്യനിരയിലും ഡിഫൻസിലും കാനറികൾ ഒരുപടി മുന്നിൽ; മുന്നേറ്റത്തിൽ അർജന്റീനയ്ക്ക് നേരിയ മുൻതൂക്കം മാത്രം; ബ്രസീലിന് തലവേദനയായി ഫിനിഷിങ്ങിലെ പോരായ്മകൾ; കോപ്പ സെമിയിൽ നാളെ ചിരവൈരികൾ നേർക്കുനേർ; വെറുമൊരു മത്സരമല്ല ഇത് ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധം
സ്പോർട്സ് ഡെസ്‌ക്
ബെലോ ഹൊറിസോണ്ട: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിലാണ്. എന്നാൽ ഇതൊക്കെ എന്ത് ആവേശം ആണ് ശരിക്കുള്ള ആവേശം കാണണമെങ്കിൽ നാളെ തെക്കേ അമേരിക്കയിലെ ബ്രസീൽ എന്ന രാജ്യത്തെ ബെലോ ഹൊറിസോണ്ട എന്ന മൈതാനത്തിലേക്ക് നിങ്ങൾ കണ്ണോടിക്കണം എന്ന് കണ്ണും പൂട്ടി പറയും ഇങ്ങ് കൊച്ച് കേരളത്തിലുൾപ്പടെയുള്ള കാൽപന്ത് കളിയുടെ ആരാധകർ. കണ്ണോടിച്ചാൽ പോര ഇമ ചിമ്മാതെ നോക്കിയിരിക്കണം 90 മിനിറ്റും അല്ലെങ്കിൽ ഒരുപക്ഷേ പെനാൽറ്റി ഷൂട്ടൗട്ട് എന്ന അനിശ്ചിതത്വത്തിന്റെ അറ്റം വരെ. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ആവേശവം അലയടിക്കുന്ന ഫുട്ബോൾ മതസരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത് സാക്ഷാൽ അർജന്റീനയും ബ്രസീലുമാണ്. പോരാട്ടത്തിന്റെ വീറും വാശിയും വർധിപ്പിക്കുന്നത് ഒറ്റ ലക്ഷ്യം മാത്രം! സൗത്തമേരിക്കൻ ഫുട്ബോൾ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനുള്ള കലാശക്കൊട്ടിന് യോഗ്യത നേടേണ്ട കോപ്പ അമേരിക്ക 2019 സെമി ഫൈനൽ ആണ് എന്നത് തന്നെയാണത്.
വെറും ഒരു ടൂർണമെന്റിന്റെ സെമി ഫൈനൽ മാത്രമല്ല ഈ മത്സരം. സ്ഥിരം ക്ലീഷേകളിൽ പറയുന്നത് പോലെ ഫൈനലിനെക്കാൾ വലിയ പോരാട്ടം എന്നും പറഞ്ഞാൽ പോര. ആധുനിക ഫുട്ബോളിൽ കേമന്മാർ യൂറോപ്പുകാർ തന്നെയെങ്കിലും ലോകകപ്പ് ഫൈനലിനെക്കാൾ വലിയ ആവേശമാണ് ബ്രസീൽ അർജന്റീന പോരാട്ടം കാൽപന്ത് കളിയെ നെഞ്ചിലേറ്റുന്നവന്. സെമി ഫൈനലിന് ബൂട്ട് കെട്ടുമ്പോൾ രണ്ട ടീമുകൾക്കും തെളിയിക്കാനും നേടാനും പലതുമുണ്ട്. 26 വർഷമായി ഒരു മേജർ കിരീടമില്ലാതെ മറഡോണയുടെ പിന്മുറക്കാരയ വെള്ളയും നീലയും കുപ്പായമണിഞ്ഞ് മൈതാനത്ത് എത്തുന്ന അർജന്റീന. ഒപ്പം തന്നെ ലയണൽ മെസി എന്ന ഫുട്ബോൾ മാന്ത്രികന് രാജ്യത്തിനായി ഒരു കിരീടം നേടാൻ ഇനി അവസരമില്ല എന്ന ബോധ്യം. പലപ്പോഴും ഇത്തരം സന്ദർഭത്തിന്റെ സമ്മർദ്ദത്തിൽ അവസാന ലാപ്പിൽ തട്ടി അആർജന്റീന വീഴാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 1993ലെ കോപ്പ ഫൈനൽ വിജയത്തിന് ശേഷം അവർക്ക് എടുത്ത് പറയാനുള്ളത് 2008 ബീജിങ് ഒളിമ്പിക്സിൽ നേടിയ ഒരു സ്വർണം മാത്രം.
1993ൽ മെക്സിക്കോയെ വീഴത്തി കിരീടം നേടിയ അർജന്റീന പിന്നീട് കോപ്പയിൽ മാത്രം കളിച്ചത് അവിടന്നിങ്ങോട്ട് അരങ്ങേറിയ 9 ടൂർണമെന്റുകളിലെ നാല് ഫൈനലുകൾ. 2014 ലോകകപ്പിലെ കലാശപ്പോരും ചേർത്താൽ 5 ഫൈനലുകൾ. ഇതിൽ എല്ലാ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പേടേണ്ടി വന്നു ആൽബിസെലസ്റ്റുകൾക്ക്. മൂന്ന് ഫൈനലുകളിൽ നായകനായി മെസ്സിയുണ്ടായിരുന്നിട്ടും അർജന്റീന രക്ഷപ്പെട്ടില്ല. കോപ്പ അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ ബ്രസീലെക്കാൾ കേമന്മാർ അർജന്റീനയാണ്. 14 കിരീടനേട്ടവുമായി ഉറുഗ്വായ്ക്ക് പിന്നിൽ രണ്ടാമത് ആണവർ. ഫൈനലിൽ തോറ്റതും പതിനാല് തവണ. എട്ട് തവണ കോപ്പയിൽ ബ്രസീൽ മുത്തമിട്ടു.രാജ്യന്തര കിരീടങ്ങളുടെ വരൾച്ചയിൽ അർജന്റീനയുടെ അത്രയും ദയനീയമല്ലെങ്കിലും ബ്രസീലിനും തെളിയിക്കാനുണ്ട്. 2013ൽ കോൺഫഡറേഷൻസ് കപ്പ് വിജയിച്ചതിന് ശേഷം മറ്റൊരു കിരീടനേട്ടമില്ല കാനറികൾക്കും.
ഇനി നാളത്തെ പോരാട്ടത്തിലേക്കും ഈ ടൂർണമെന്റിലേക്കും വന്നാൽ ചരിത്രത്തിന്റെ വിഴിപ്പ്ഭാണ്ഡം ഒതുക്കി വെക്കാം. ടൂർണമെന്റിന് മാസങ്ങൾ മുമ്പേ ഫേവറിറ്റുകൾ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം അത് ബ്രസീൽ! സൂപ്പർ താര നെയ്മർ ഇല്ലെങ്കിലും പ്രതിഭയ്ക്ക് പഞ്ഞമില്ല ടിറ്റെയുടെ കീഴിൽ എത്തുന്ന കാനറികൾക്ക്. ഏത് വരെ മുന്നേറും എന്ന് ചോദിച്ചാൽ ഒന്നു നെറ്റി ചുളിക്കുമായിരുന്നു ഏതൊരു അർജന്റീന ആരാധകനും. പക്ഷേ കളത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയവരാണ് ബ്രസീൽ. എന്നാൽ പരാഗ്വേയെ തോൽപ്പിച്ച് സെമിയിലെത്താൻ ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു മഞ്ഞപ്പടയ്ക്ക്. കൊളംബിയയോട് തോറ്റ് തുടങ്ങി ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി കടന്നുകൂടിയ അർജന്റീന പക്ഷെ ക്വാർട്ടറിൽ നിരാശരാക്കിയില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വെനിസ്വലയെ പരാജയപ്പെടുത്തി അർജന്റീന സെമിയിലെത്തിയത്. അല്ലെങ്കിലും ബ്രസീലും അർജന്റീനയും ഏറ്റ്മുട്ടുമ്പോൾ കണക്കിലെന്ത് പ്രസക്തി.
ഏറ്റവും മികച്ച ആക്രമണ നിരയാണ് അർജന്റീനയുടേത്. ലയണൽ മെസി നയിക്കുന്ന ആക്രമണനിരയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോളടിയന്ത്രം സെർജിയോ അഗ്യൂറോയും ഒപ്പം ല്വാത്താരോ മാർട്ടിനെസും. യുവതുർക്കി പൗളോ ഡിബാല പോലും പലപ്പോഴും പുറത്തിരിക്കേണ്ടിവരുന്നു എന്നത് അർജന്റീന ആക്രമണനിരയുടെ ശക്തി വെളിവാക്കുന്നതാണ്. എന്നുകരുതി ബ്രസീലും മോശക്കാരല്ല. നെയ്മറുടെ അഭാവത്തിൽ റോബർട്ടോ ഫിർമിനോ, വില്യൻ, ഗബ്രിയേൽ ജീസസ്, എവർട്ടൺ സാന്റോസ് എന്നിവരാണ് കാനറികളുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. പക്ഷേ പേരിനും പൈരുമയ്ക്കുമപ്പുറം കളത്തിൽ പലപ്പോഴും ഇഔ വലിയ പേരുകാർ നിരാശപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ശരാശരിക്ക് താഴെയായിരുന്ന അർജന്റീന സ്ട്രൈക്കർമാർ പക്ഷേ താളം വീണ്ടെടുത്തത് ക്വാർട്ടറിൽ വെനസ്വേലയ്ക്ക് എതിരെയാണ്. അപ്പോഴും ചോദ്യം ബാക്കിയാണ്, ബ്രസീലിനെതിരെ ഇത് മതിയോ?
ആദ്യ മത്സരത്തിൽ ബൊളിവിയക്കെതിരെ ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത ബ്രസീൽ മുന്നേറ്റനിര വെനിസ്വലക്കെതിരെ തീർത്തും നിറംമങ്ങി. പെറുവിനെതിരായ മത്സരത്തിൽ തിരിച്ചു വന്നെങ്കിലും ക്വാർട്ടറിൽ വീണ്ടും താഴേയ്ക്ക് തന്നെ പോയി ബ്രസീൽ മുന്നേറ്റനിരയുടെ പ്രകടനം. ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്രസീൽ നേരിടുന്ന പ്രധാന പ്രശ്നം. പരാഗ്വേയ്ക്കെതിരെ ഗോളിലേക്ക് എട്ട് ഷോട്ടുകളുതിർത്തെങ്കിലും, ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല എന്നത് ഇതിന്റെ തെളിവ്. അർജൻീനയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ഗോൾ കീപ്പറായ ആലിസൺ ബെക്കറാണ്. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കുന്നതിൽ വലിയ പങ്ക് ഉണ്ട് താരത്തിന്. മാത്രമല്ല ആലിസൺ അവസാനമായി ഒരു ഗോൾ വഴങ്ങിയത് ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ മെസ്സിക്ക് മുന്നിലാണ്. അവിടന്നിങ്ങോട്ട് മുഴുവൻ ക്ലീൻ ഷീറ്റ്. ആലിസൺ ബെക്കറുടെ അത്ര വരില്ലെങ്കിലും അർജന്റൈൻ ഗോൾ കീപ്പർ ഫ്രാങ്കോ അർമാനിയും അത്ര മോശക്കാരനല്ല. പല അപകട ഘട്ടത്തിലും അർമാനി രക്ഷകനായി അവതരിച്ചു.
അർജന്റീനയും ബ്രസീലും തമ്മിൽ ധ്രുവങ്ങളുടെ വ്യതാസമുണ്ട് പ്രതിരോധത്തിന്റെ കാര്യത്തിൽ. ശൂന്യതയിൽ നിന്ന് പോലും ഗോൾ വഴങ്ങുന്ന പ്രകൃതമാണ് അർജന്റീനയ്ക്ക്. വല്ല്യേട്ടൻ ജാവിയർ മഷറാനോ പോയതിന് പിന്നാലെ ഉണ്ടായ വിടവ് ഇനിയും അടഞ്ഞിട്ടില്ല.സെൻട്രൽ ഡിഫൻസിൽ തിയാഗോ സിൽവയും, മാർക്വിനസും. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഡാനി ആൽവസും, യൂയിസും. ടൂർണ്ണമെന്റിൽ എതിരാളികളെ ഇതുവരെ സ്‌കോർ ചെയ്യാൻ അനുവദിച്ചിട്ടില്ല ബ്രസീൽ പ്രതിരോധനിര. മറുവശത്ത് ദുർബലമാണ് അർജന്റീനയുടെ പ്രതിരോധ ഭടന്മാർ. നി്ക്കോളസ് ഒട്ടാമെൻഡി അടക്കമുള്ളവർ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ചവെയ്ക്കുന്നത്. ശക്തമായ ആക്രമണത്തെ ചെറുക്കാനുള്ള ശേഷി അർജന്റീന പ്രതിരോധത്തിന് ഇന്നില്ല. ഒ്നനു പിഴച്ചാൽ നാളെ ബ്രസീൽ വല നിറയ്ക്കും എന്നതിലും സംശയം വേണ്ട.
മധ്യനിരയുടെ കാര്യത്തിൽ ബ്രസീലാണ് മിടുക്കന്മാർ. ലിറ്റിൽ മജീഷ്യൻ കുട്ടീഞ്ഞോ, ആർതർ, കാസമിറോ എന്നിവർ നല്ല പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ട്. മറുവശത്ത് അത്ര ഒത്തിണക്കമില്ല അർജന്റീനിയൻ മധ്യനിരയ്ക്ക്. പരിചയസമ്പന്നതയുടെ അഭാവമാണ് അർജന്റീന മധ്യനിരയുടെ പ്രശ്നം. പരിചയസമ്പന്നനായ ഡി മരിയ ഫോമ്ലുമല്ല. റോഡ്രിഗോ ഡിപോൾ കഴിഞ്ഞ കളിയിൽ മികവ് കാട്ടിയത് പ്രതീക്ഷയാണ്. 79 വർഷത്തെ ചരിത്രമുണ്ട് അർജന്റീന ബ്രസീൽ പോരാട്ടത്തിന്. 1940ൽ ആദ്യമേറ്റുമുട്ടിയപ്പോൾ ജയം നീലകുപ്പായക്കാർക്ക് അവസാനമായി കഴിഞ്ഞ ഒക്റ്റോബറിൽ ജിദ്ദയിൽ പോരടിച്ചപ്പോൾ ജയം മഞ്ഞപ്പടയ്ക്ക്. ഈ കാലഘട്ടത്തിനിടയിൽ 110 തവണയാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്. ഇതിൽ 40 തവണ ബ്രസീലും, 38 തവണ അർജന്റീനയും വിജയിച്ചു. 32 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കോ്പ്പയിൽ അവസാനമായി രണ്ട് വട്ടം ഏറ്റുമുട്ടിയത് 2004,2007 വർഷങ്ങളിലെ ഫൈനലുകളിൽ. രണ്ട് തവണയും ബ്രസീൽ വിജയിച്ചു.
നെയ്മർ ഇല്ലെങ്കിലും ബ്രസീൽ കൊള്ളാം. പക്ഷഏ അർജന്റീനയ്ക്ക് താങ്ങും തണലും മെസ്സിയാണ്. എന്നാൽ ഈ ടൂർണമെന്റിൽ സഹതരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുവെന്നും താൻ ഇനിയും ഫോമിലായിട്ടി്ലെന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും മെസി തന്നെ പറയുമ്പോൾ അത് ടീമെന്ന നിലയിൽ അർജന്റീന മാറുന്നതിന്റെ ശുഭ സൂചന തന്നെയാണ്. മാത്രവുമല്ല സമ്മർദ്ദമില്ലാതെ കളി്കകാൻ മെസിയെ സഹതാരങ്ങളുടെ പ്രകടനം സഹായിക്കുമ്പോൾ ഒരുേേപക്ഷ അവർ കാനറികളെ കൂട്ടിലടച്ച് ഫൈലനിലേക്ക് മുന്നേറുമെന്നും അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നു. ഇനി കളി നടക്കുന്ന മൈതാനത്തിലേക്ക് വന്നാൽ ഇവിടെ ബ്രസീലിന് നടുക്കുന്ന ഓർമ്മകളാണ്. 2014 ലോകകപ്പ് സെമിയിൽ ജർമ്മനി 7-1ന് ബ്രസീലിനെ മുക്കിക്കൊന്ന അതേ ഭഹൊറിബിൾഭ ഹൊറിസോണ്ട.
Stories you may Like
- സൂപ്പർ മാർക്കറ്റിൽ കൈവണ്ടിയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ലയണൽ മെസി
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- 'ഫുട്ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല' ബലോൻ ദ് ഓർ വേദിയിൽ മെസ്സി
- 'അടുത്ത കോപ്പ അമേരിക്കയിൽ നന്നായി കളിച്ചാൽ തുടരാൻ സാധിച്ചേക്കാം': മെസ്സി
- സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജന്റീന
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍