മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി
തിരുവനന്തപുരം: 116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ എം മാണി അനധികൃതമായി സ്റ്റേ നൽകിയെന്ന് വി ശിവൻകുട്ടി എംഎൽഎ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. 211 വ്യാപാരികൾക്കെതിരായ നടപടിയാണ് മന്ത്രി സ്റ്റേ ചെയ്തത്. ഇതിനായി കോഴ വാങ്ങിയെന്നും ശിവൻകുട്ടി ആരോപിച്ചു.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവുകൾ അടങ്ങിയ സിഡി വി ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചു.
അതേസമയം, ആരോപണങ്ങൾ തള്ളി മന്ത്രി കെ എം മാണി രംഗത്തെത്തി. വി ശിവൻകുട്ടിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ബജറ്റ് അവതരണം മുടക്കാൻ ആകില്ലെന്ന് മനസിലാക്കിയാണ് ആരോപണം. സ്റ്റീഫൻ എന്ന പേരിൽ തനിക്ക് മരുമകൻ ഇല്ലെന്നും മാണി പറഞ്ഞു.
റവന്യൂ റിക്കവി സ്റ്റേ ചെയ്ത നടപടി മാണിയുടെ ഇഷ്ടക്കാരായ ബിസിനസുകാർക്കു വേണ്ടിയായിരുന്നു. 2014 മാർച്ച് ഒന്നാം തിയതി വരെയുള്ള തുകയാണിത്. 211 ബിസിനസുകാർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഈ നടപടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും വി ശിവൻകുട്ടി വെളിപ്പെടുത്തി.
ബാർകോഴക്കേസ് ഒത്തു തീർക്കാൻ ശ്രമം നടന്നതായും ശിവൻകുട്ടി ആരോപിച്ചു. കെ.എം മാണിക്കു വേണ്ടി ജോർജ് എന്ന ഇടനിലക്കാരനും ബിജു രമേശും തമ്മിലുള്ള ഫോൺ സംഭാണത്തിന്റെ സിഡി അദ്ദേഹം നിയമസഭയുടെ മേശപ്പുറത്തു വച്ചു. മാണിയുടെ മരുമകൻ സ്റ്റീഫനാണ് ഇടനലക്കാരൻ വഴി ബിജു രമേശിനെ ബന്ധപ്പെട്ടതെന്നും ശിവൻകുട്ടി ആരോപണമുന്നയിച്ചു.
കെ എം മാണി സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കഴിഞ്ഞ 50 വർഷത്തെ സ്വത്ത് സമ്പാദനം സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആരോപണങ്ങളെല്ലാം അദ്ദേഹം രേഖാമൂലം നിയമസഭയിൽ എഴുതി നൽകി. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ച കാര്യത്തിലും ഗുരുതര ആരോപണമാണ് ശിവൻകുട്ടി ഉന്നയിച്ചത്. മാണിയുടെ വരുമാനവും ആസ്തിയും തമ്മിൽ വലിയ അന്തരമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണം.
മാണിയുടെ ബന്ധുവുമായി ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ സിഡിയാണ് ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവൻകുട്ടി സഭയുടെ മേശപ്പുറത്തുവച്ചത്. ബിജു രമേശ് വിജിലൻസിന് കൈമാറിയ സിഡിയിലെ സംഭാഷണമാണ് ഇന്നു പുറത്ത് വന്നത്. മന്ത്രി കെ എം മാണിക്കായി മരുമകന്റെ നിർദ്ദേശമനുസരിച്ച് ജോർജെന്നു പേരുള്ള ഇടനിലക്കാരനാണ് വിളിച്ചതെന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തിൽ പറയുന്നത് വ്യക്തമാണ്.
10 കോടി തനിക്കും ഒരു കോടി സംഘടനയ്ക്കും തരാമെന്ന് കെ.എം. മാണി പറഞ്ഞതായി ബിജു രമേശ് പറയുന്നു. എന്നാൽ ജീവൻ പോയാലും കേസിൽ നിന്നു പിന്മാറിലെന്ന് ബിജു പറയുന്നത് ശബ്ദ രേഖയിലുണ്ടെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഒപ്പം കൊച്ചിയിലെ ഒരു ബാറുടമയുടെ സംഭാഷണവും സിഡിയിലുണ്ട്. ഈ സംഭാഷണം ജോസ് കെ. മാണിയുമായെന്ന് ബാറുടമ പറയുന്നു. ഈ രണ്ടു സിഡികളും വി ശിവൻകുട്ടി എംഎൽഎ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
സ്വർണക്കടക്കാർക്ക് 16.55 കോടി, സ്വകാര്യ ആയുർവേദ മെഡിക്കൽ ഹോസ്പിറ്റലിന് 50 കോടി, എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് 16.21 കോടി എന്നിങ്ങനെയാണ് മാണി ഇളവ് നൽകിയതെന്ന് ശിവൻകുട്ടി പറഞ്ഞു.
മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്, കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാനും ശ്രമിച്ചു. മാണിയുടെ മരുമകൻ ഡോ. സ്റ്റീഫന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റുമായി പ്രവർത്തിക്കുന്ന ജോർജ് എന്നു ഇടനിലക്കാരൻ വഴിയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ തമ്മിൽ നടത്തിയ ഒരു മണിക്കൂർ 54 മിനിട്ട് ദൈർഘ്യമുള്ള ടെലഫോൺ സംഭാഷണത്തിന്റെ സിഡിയും ശിവൻകുട്ടി സഭയിൽ ഹാജരാക്കി.
സംഭാഷണം ഒരു മണിക്കൂർ 32 മിനിട്ടാകുമ്പോൾ ജോർജ് പറയുന്നത് ഇങ്ങനെയാണ്: 'കേസിൽ നിന്ന് പിന്മാറാൻ പത്തു കോടി രൂപ നൽകാം'. എന്നാൽ ബിജു ഇതിന് വിസമ്മതിക്കുന്നു. മാണി സാറിന്റെ സ്വത്ത് മുഴുവൻ തൂക്കിയാലും ഞാൻ തൂങ്ങില്ലെന്ന് ബിജു മറുപടി പറയുന്നതും സംഭാഷണത്തിൽ വ്യക്തമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ സംഭവത്തിന് ശേഷവും ബിജുവിനെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ മാണി ശ്രമം നടത്തി. രാധാകൃഷ്ണ പിള്ള എന്ന ഏജന്റ് വഴിയാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
കേരളത്തിലെ റിലയൻസാണ് കെ എം മാണിയെന്നും അനധികൃത സ്വത്തിനെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയിൽ മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അതിനിടെ, ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ബിജു രമേശ് നടത്തുന്ന വ്യാജപ്രചാരണങ്ങൾ ഇടതുപക്ഷത്തെ പ്രമുഖർ പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നിൽ ഗൂഢലക്ഷ്യവും കേരളാ കോൺഗ്രസ്സ് പാർട്ടിയെ തകർക്കാനുള്ള ശ്രമവുമുണ്ട്. കേസിൽ ഞാൻ ആരെയും സ്വാധീിച്ചിട്ടില്ല. സ്വാധീനിക്കാൻ ശ്രമിക്കുകയുമില്ല. കെ എം മാണിയുടെ മരുമകൻ എന്ന് പറഞ്ഞ് ഏതോ ഒരു ഡോ. സ്റ്റീഫന്റെ പേര് മാദ്ധ്യമങ്ങളിൽ വരുന്നത് കണ്ടു. കെ. എം മാണിക്ക് അങ്ങനെ ഒരു മരുമകൻ ഇല്ല. ഇത്തരം വ്യാജപ്രചാരണങ്ങൾ ജനം പുച്ഛിച്ചു തള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതിനിടെ, സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചക്കിടെയായിരുന്നു ഗണേശിന്റെ ആരോപണം. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങൾക്കു തേനും പാലും വിളമ്പേണ്ടതെന്നു ഗണേശ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായിൽ പണം തിരുകികയറ്റാൻ ശ്രമിക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍