Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വന്തമാക്കാനാകില്ലെന്ന് ബോധ്യമായതോടെ ദീക്ഷയെ കൊലപ്പെടുത്താനുള്ള തീരുമാനവുമായി കാത്തുനിന്നത് കോളജിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ; പെൺകുട്ടി കുത്തേറ്റു വീണിട്ടും സുശാന്ത് ക്രൂരമായി കുത്തിയത് വയറ്റിലും നെഞ്ചിലും കാലിലുമായി 12 തവണ; സ്വയം മരണം വരിക്കാൻ കഴുത്തറുത്തതും കൂസലേതുമില്ലാതെ

സ്വന്തമാക്കാനാകില്ലെന്ന് ബോധ്യമായതോടെ ദീക്ഷയെ കൊലപ്പെടുത്താനുള്ള തീരുമാനവുമായി കാത്തുനിന്നത് കോളജിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ; പെൺകുട്ടി കുത്തേറ്റു വീണിട്ടും സുശാന്ത് ക്രൂരമായി കുത്തിയത് വയറ്റിലും നെഞ്ചിലും കാലിലുമായി 12 തവണ; സ്വയം മരണം വരിക്കാൻ കഴുത്തറുത്തതും കൂസലേതുമില്ലാതെ

മറുനാടൻ മലയാളി ബ്യൂറോ

മംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. പട്ടാപ്പകൽ പെൺകുട്ടിയെ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച ശേഷം യുവാവും സ്വയം കഴുത്ത് മുറിച്ചു. എം ബി എ വിദ്യാർത്ഥിനി ദീക്ഷയെയാണ് സുഹൃത്ത് സുശാന്ത് പൈശാചികമായി കുത്തി വീഴ്‌ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ ദീക്ഷ ഇപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നടുറോഡിൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടക്കുന്നത് കണ്ട് നാട്ടുകാർ തടയാൻ ശ്രമിച്ചപ്പോൾ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കോളജിൽ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.

കർക്കലയിലെ ഒരു സ്വകാര്യ കോളജിലെ എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടി കെഎസ്ഇഎംഎ ബസ് സ്റ്റാൻഡിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമം നടത്തിയത്. സ്‌കൂട്ടറിൽ പിന്നിൽ നിന്ന് വന്ന സുശാന്ത് പെട്ടെന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരിൽ ചിലർ സുശാന്തിനെ തടയാൻ ശ്രമിച്ചങ്കെിലും നടന്നില്ല. യുവതിയുടെ കാലിലും നെഞ്ചിലും വയറിലും മാറിമാറി കുത്തുകയായിരുന്നു.

വിദ്യാർത്ഥിനിയെ ക്രൂരമായി മുറിവേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിക്ക് പിന്നിലുള്ള റോഡിൽ വീഴുകയായിരുന്നു. വിറകും മരക്കഷണങ്ങളും എടുത്ത് ചിലർ പെൺകുട്ടിയെ യുവാവിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് നിരവധി തവണ സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. സുശാന്ത് ദീക്ഷയെ 12 തവണയിൽ കൂടുതൽ കുത്തിയെന്നാണ് പറയപ്പെടുന്നത്.

നാട്ടുകാരുടെ സഹായത്തോടെ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ പെൺകുട്ടിയെയും സുശാന്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടനടി ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സിറ്റി പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാമ റാവു, ഉല്ലാൽ സ്റ്റേഷൻ ഓഫീസർ ഗോപികൃഷ്ണൻ, കോനജെ സ്റ്റേഷൻ ഓഫീസർ രവീഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

സുശാന്തിന് ആറുവർഷമായി ദീക്ഷയെ അറിയാമെന്നും നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയതായും റിപ്പോർട്ടുണ്ട്. ദീക്ഷാ സുശാന്തിൽ നിന്ന് കുറച്ച് കാലമായി അകലം പാലിക്കുന്നുണ്ടായിരുന്നു. കാർക്കലയിൽ ബിരുദാനന്തര ബിരുദ കോഴ്സിൽ ചേർന്ന ശേഷം സുശാന്ത് കാർക്കലയിലെ കോളേജിന് സമീപം വന്ന് ഉപദ്രവിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അവിടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉള്ളാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP