വെൽഫെയർ പാർട്ടിയിൽ ദളിതരോട് ചിറ്റമ്മനയം; മതേതര ജനാധിപത്യം വാതോരാതെ പ്രസംഗിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടിയിൽ നിന്ന് 11 ദളിത് നേതാക്കൾ രാജി വച്ചു; ദളിതരെ നേതാക്കൾ പണിക്കാരായാണ് കാണുന്നതെന്നും മതേതര മുഖംമൂടി അണിയാൻ മാത്രമെന്നും നേതാക്കൾ; അംഗീകാരം ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് മാത്രമെന്നും ദളിതരോട് പുച്ഛമെന്നും ആരോപണം
ജംഷാദ് മലപ്പുറം
പാലക്കാട്: മതേതര ജനാധിപത്യത്തിലൂടെ മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്പം എന്ന മുദ്രവാക്യവുമായി ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ വെൽഫെയർപാർട്ടിയിൽ കടുത്ത ദളിത് വിരുദ്ധ സമീപനം നടക്കുന്നതായി ആരോപിച്ച് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു, വെൽഫെയർ പാർട്ടിയുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റും പാർട്ടിയുടെ പാലക്കാട് ജില്ല എക്സിക്യൂട്ടീവ് മെമ്പറുമായ പ്രദീപ് നെന്മാറയും, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് ഉൾപ്പെടെ 11 പേരാണ് ഇതിനോടകം രാജിവെച്ചത്. 11പേരും നൽകിയ രാജിവെച്ചതായി കാണിക്കുന്ന ഒപ്പിട്ട കത്ത് തന്റെ കയ്യിലുണ്ടെന്നു പ്രദീപ് നന്മാറ പറഞ്ഞു. ഇതിനു പുറമെ സംസ്ഥാന തലത്തിൽ കൂടുതൽ ദളിത് നേതാക്കൾ വരും ദിവസങ്ങളിൽ രാജിവെക്കുമെന്നുംഇവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മാത്രമാണ് വെൽഫെയർപാർട്ടി നേതാക്കൾ പാർട്ടി പ്രവർത്തകരായി കാണുന്നുള്ളുവെന്നും ദളിതരെ ഇവരുടെ പണിക്കാരായാണ് കാണുന്നതെന്നും രാജിവെച്ച പ്രദീപ് നെന്മാറ മറുനാടൻ മലയാളിയോട് പറഞ്ഞു.
നേരത്തെ ചെങ്ങന്നൂർ ഉപതരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സസ്പെൻഡ് ചെയ്ത രണ്ടു ദളിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പാർട്ടിക്കു തങ്ങൾ 23 ദളിതർ ഒപ്പിട്ടു നൽകിയ കത്തിനെ ജാതീയമായി ചിത്രീകരിച്ച് പുച്ഛിക്കുന്ന അവസ്ഥയാണ് വെൽഫെയർപാർട്ടി നേതാക്കൾ ചെയ്തതെന്നും ദളിതരായ തങ്ങൾ വിഭാഗീയതുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് ജാതീയമായി കാണുന്ന അവസ്ഥയുണ്ടെന്നും പ്രദീപ് നെന്മാറ പറഞ്ഞു. ഇതിനാൽ തന്നെ ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടിയായി വെൽഫെയർപാർട്ടി മാറി. രാജ്യത്തെ ജനാധിപത്യത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന വെൽഫെയർ പാർട്ടി ആഭ്യന്തര ജനാധിപത്യമില്ലാത്തതിനാൽ തന്നെ ഈപാർട്ടിക്കൊപ്പം നിലനിൽക്കാൻ സാധിക്കില്ല. ഇതിന് പുറമെ ദളിതരെ ഇവർ ഒരിക്കലും ഒരു പ്രവർത്തകരായി കണ്ടിട്ടില്ല, തങ്ങളുടെ മുഖം ഉപയോഗിച്ച് ഇവർ മതേതര പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ ദളിതരെ കാണുന്നത് ഇവരുടെ ജോലിക്കാരെ പോലെയാണ്. ഇതെല്ലാം തിരിച്ചറിയാൻ കുറിച്ചുവൈകിയെന്നും പ്രദീപ് നന്മാറ പറഞ്ഞു. ഇതിന് പുറമെ ഒരു ദളിതനേയും ഇവർ പാർട്ടി ഫണ്ടു കൈകാര്യം ചെയ്യാൻ അനുവദിച്ചിട്ടില്ല, ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റാക്കിയതും മതേതര മുഖം കാണിച്ച് ശ്രദ്ധനേടിയെടുക്കാൻ മാത്രമാണ്, ഇരുവർക്കും പുറമെ നേതാക്കളായ സുമേഷ് കുനിശേരി, കൃ്ഷണൻ മുതലമട, പ്രമോദ് നാരായണൻ, കൃഷ്ണൻ വിനാശേരി, രാധാകൃഷ്ണൻ, മാരൂർ, രഞ്ജിൻ കൃഷ്ണ, പി.ഡി. രാജേഷ് ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്.
മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് സംഘടന ഉയർത്തിപ്പിടിക്കുക എന്നാണ് വെൽഫെയർപാർട്ടി അവകാശപ്പെടുത്.പാർട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ദളിത് നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയിലെ ദളിത് വിരുദ്ധതയിൽ പ്രതിഷേധിച്ച് രാജിവെച്ചത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് രാജിവെച്ചത്. ദളിത്-മുസ്ലിം ഐക്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് 2011ലാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി രൂപം കൊള്ളുന്നത്. കഴിഞ്ഞ എട്ടു വർഷത്തോളമായി കേരളത്തിലെ മുസ്ലിം ദളിത് ആദിവാസി മേഖലയിൽ 'പ്രകടമായ ഇടപെടലുകൾ' നടത്തിയിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും എന്തുകൊണ്ടാണ് ദളിത് വിരുദ്ധത അനുഭവിച്ച്, അത് തുറന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ പുറത്തുപോകുന്നത് എന്നത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
പാർട്ടിക്കകത്തെ ദളിതർ സാമുദായികമായി സംഘടിക്കാൻ നോക്കിയതു കൊണ്ടാണ് പ്രവർത്തകരെ സസ്പെന്റ് ചെയ്തതെന്നും പിന്നീട് അവർ രാജിവെക്കുകയായിരുന്നു എന്നുമാണ് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത്. ജനാധിപത്യ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന വെൽഫെയർ പാർട്ടിക്കകത്ത് ദളിതർ സാമുദായികമായി സംഘടിക്കാൻ പാടില്ല എന്ന് പറയുന്നത് സംഘടനയുടെ ധാർഷ്ഠ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇതുതന്നെയാണ് പുറത്തു വന്നവരും
പറയുന്നത്. സംഘടനക്കകത്ത്, ഭൂരിപക്ഷമുള്ള ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യ വിരുദ്ധമായ ഭരണമാണെന്ന് പാർട്ടി വിട്ട് പുറത്തുവന്നവർ പറയുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത് എന്ന, വെൽഫയർ പാർട്ടിയുടെ പ്രഖ്യാപിത നയത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന സമീപനം തന്നെയാണ് സംഘടന സ്വീകരിച്ചുവരുന്നത് എന്നും ഇവർ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാർട്ടിയിൽ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരെ ചോദ്യം ഉയർത്തുന്നവരെ പുറത്താക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നതെന്നുമാണ് രാജിവെച്ചവർ പറയുന്നത്. പാർട്ടിക്കകത്തെ ദളിതരെ സ്വത്വ രാഷ്ട്രീയം പറയാൻ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെമ്മാറ പറയുന്നത്.
'2015ൽ വെൽഫെയർ പാർട്ടിയിലേയ്ക്ക് കടന്നു വരുമ്പോൾ ഞാൻ പ്രതീക്ഷിരുന്നത് വെൽഫെയർ പാർട്ടി സ്വത്വരാഷ്ട്രീയം പറയാൻ പറ്റുന്ന, ദളിത് മുസ്ലിം രാഷ്ട്രീയം പറയാൻ പറ്റുന്ന പ്ലാറ്റ്ഫോം ആണെന്നാണ്. പാലക്കാട് ജില്ലയിൽ 10 ദളിത് പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെച്ചു പോയിരുന്നു. ആ പത്തു പേരുമായിട്ട് യാതൊരുവിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാർട്ടി പറഞ്ഞത്. അതിൽ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമായിട്ടാണ് ഞാൻകാണുന്നത്. ഇവർ രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു, സാമൂഹിക നീതിയെക്കുറിച്ച് പറയുന്നു, എന്നാൽ എന്നെപ്പോലെയുള്ള ദളിതരായിട്ടുള്ള ആളുകൾക്ക് പാർട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വരാഷ്ട്രീയം പറയാൻ കഴിയുന്നില്ല.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കാരണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള ദളിത് പാന്തേഴ്സ് (കെ.ഡി.പി) സജി ചെറിയാന് പിന്തുണ നൽകിയിരുന്നു. കെ.ഡി.പിയുടെ നേതാക്കൾ തന്നെയാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കളും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാർട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
പിന്നെ പാർട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാർട്ടിയിൽ നിന്നും 10 പേര് രാജിവച്ചു പോയപ്പോൾ പാർട്ടി ഗ്രൂപ്പിനകത്ത് പറഞ്ഞത് 'പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോൾ പോയി, ഇനി നല്ല വീട്ടിൽ താമസിക്കാം എന്നാണ്'. ഇത് പറയുമ്പോൾ അവർ വെളിവാക്കുന്നത് അവർക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. ദളിത് സ്വത്വം ഉയർത്തിപ്പിടിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ ആളുകൾ പ്രവർത്തിക്കുന്നതിൽ എന്ത് ജനാധിപത്യ വിരുദ്ധതയാണുള്ളത്. സ്വത്വ രാഷ്ട്രീയത്തിന് ഇത്രയും പ്രശ്നങ്ങൾ കാണുന്ന വെൽഫെയർ പാർട്ടിക്ക് പിന്നെ എങ്ങനെയാണ് ദളിത്, ആദിവാസി സമൂഹങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്നത്. ഇനി അങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിൽത്തന്നെ അത് തീർത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും പ്രദീപ് നെന്മാറ പറഞ്ഞു. എന്നാൽ ദളിതർക്ക് സാമൂഹിക നീതി എന്നൊക്കെ അവർ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ലെന്നു രാജിവെച്ച വെൽഫെയർ പാർട്ടി , പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് പറഞ്ഞു. ഇവർ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലർത്തിയിട്ടുള്ളതെന്നും. അദ്ദേഹം ചോദിച്ചു.
വെൽഫെയർ പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിരുന്ന മാഗ്ലിൻ ഫിലോമിന, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രേമാ ജി പിഷാരടി, ബിജെപിയിൽ ചേർന്ന കെ.ജി മോഹനൻ, മത്തായി മാസ്റ്റർ, പി.വി വിജയ രാഘവൻ, സംസ്ഥാന സെക്രട്ടറി ജോസഫ് അങ്ങനെ നിരവധി ആളുകൾ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് ഇതിന് മുമ്പു രാജിവെച്ചവരാണ്.
അതേ സമയം വെൽഫെയർ പാർട്ടി നേതാക്കളുടെ രാജിയെക്കുറിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറയുന്നത് ഇങ്ങിനെയാണ്, 'പാർട്ടിയിൽ നിന്നും പോകുമ്പോൾ അവർക്ക് പൊതുജനത്തിനിടയിൽ ആക്സെസ് കിട്ടാൻ പറയാൻ പറ്റിയ ഒരു കാരണമാണ് ജാതി വിരുദ്ധതയെന്നും അത് അവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് അവർ പോയതെന്ന് ഞങ്ങൾ വെളിപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങൾ അത് വെളിപ്പെടുത്താൻ ഉദ്ധേശിക്കുന്നില്ല. കാരണം ഇവർ ഒറ്റപ്പെട്ട വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്