'രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും; എന്നിട്ട് അയാളുടെ കൂടെ കിടത്തും; പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കുട്ടിക്ക് അറിയില്ല'; എട്ടുവയസുകാരനായ മകനെ സഹോദരീ ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി അച്ഛൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സഹോദരീ ഭർത്താവിന്റെ വീട്ടിലെ പെൺകുട്ടിയെ കൊണ്ട് കേസെടുപ്പിച്ച് ഡിവൈഎസ്പിയുടെ പ്രതികാരം; പെൺകുട്ടിയെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ച് പരാതിക്കാരനെ വ്യാജപോക്സോ കേസിൽ കുടുക്കിയത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: എട്ടു വയസുള്ള സ്വന്തം മകൻ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനായതിനെ തുടർന്ന് നൽകിയ പരാതിക്ക് പിന്നാലെ അച്ഛനെതിരെ ഏരൂർ പൊലീസ് വ്യാജ പോക്സോ ചുമത്തിയതായി പരാതി. മകൻ പീഡിപ്പിക്കപ്പെട്ടപ്പോൾ നൽകിയ പരാതിക്കൊപ്പം ഇതേ വീട്ടിലെ മറ്റൊരു പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടതായുള്ള സംശയം പരാതിയിൽ ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരെ മുൻ പുനലൂർ ഡിവൈഎസ്പി പോക്സോ കേസ് ചുമത്തിയത് എന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം. കുട്ടിയുടെ പിതാവിന്റെ സഹോദരിയുടെ ഭർത്താവാണ് എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയത്. ഇതേ സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയമാണ് കുട്ടിയുടെ പിതാവ് പരാതിയിൽ പങ്കു വെച്ചത്.
സഹോദരീ ഭർത്താവ് പോക്സോ കേസിൽ പ്രതിയായപ്പോൾ താൻ പരാതിയിൽ പറഞ്ഞ പെൺകുട്ടിയെ സ്വാധീനിച്ച് തനിക്കെതിരെ വ്യാജ പോക്സോ കേസ് സഹോദരീ ഭർത്താവും മുൻ പുനലൂർ ഡിവൈഎസ്പിയും കൂടി ചമയ്ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പെൺകുട്ടിക്ക് നേരെ താൻ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്. അതല്ലാതെ ഞാൻ പീഡിപ്പിച്ചു എന്ന് പെൺകുട്ടി പറഞ്ഞിട്ടില്ല. ഇതെന്നെ കുടുക്കാൻ പൊലീസും സഹോദരീ ഭർത്താവും കൂടി കെട്ടിച്ചമച്ച കേസ് ആണ്-കുട്ടിയുടെ അച്ഛൻ പറയുന്നു.
പോക്സോ നിയമം വന്നപ്പോൾ തന്നെ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച പ്രധാന ആശങ്ക പോക്സോ നിയമത്തിന്റെ ദുരുപയോഗമാണ്. ഈ ആശങ്ക സത്യമാകുന്ന വാർത്തകളാണ് പലപ്പോഴും പോക്സോ കേസുകളെ ചുറ്റിപ്പറ്റി ഉയരുന്നത്. ഈ പരാതിയും പോക്സോ നിയമത്തിന്റെ ദുരുപയോഗത്തെകുറിച്ചാണ്. കള്ളപ്പരാതികൾക്കു തടയിടാൻ ആവശ്യമായ ജാഗ്രത നിയമപാലകർ കാണിക്കണമെന്നാണ് കോടതി നിർദ്ദേശം. പക്ഷെ നിയമപാലകർ തന്നെ വ്യാജ പോക്സോ കേസ് ചുമത്തിയാലോ?
എട്ടു വയസുകാരനായ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായപ്പോൾ പ്രതിക്കെതിരെ പരാതി നൽകിയ തന്റെ പേരിൽ പൊലീസ് വ്യാജ പോക്സോ കേസ് ചുമത്തി എന്ന ആരോപണമാണ് കുട്ടിയുടെ അച്ഛൻ ഉയർത്തുന്നത്. മുഖ്യമന്ത്രിക്കും ഡിജിപി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും പോക്സോ കേസ് റദ്ദാക്കിയില്ലെന്നാണ് പിതാവ് പറയുന്നത്. വ്യാജ പോക്സോ കേസ് ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും പിതാവ് പറയുന്നു. പോക്സോ നിയമപ്രകാരം കുട്ടിയുടെ അച്ഛന്റെ പേരിൽ ഏരൂർ പൊലീസ് കേസ് എടുത്തെങ്കിലും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
തന്റെ മകൻ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമം, പീഡിപ്പിച്ചത് സഹോദരീ ഭർത്താവ് എന്നതിന്റെ വിഷമം, സഹായിക്കാൻ ശ്രമിച്ച പെൺകുട്ടി പീഡനാരോപണവുമായി രംഗത്ത് വന്ന അവസ്ഥ എന്നിങ്ങനെ വിവിധ മാനസിക പ്രശ്നങ്ങൾ കാരണം താൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. തനിക്കെതിരെ വ്യാജ പോക്സോ കേസ് കൂടി വന്നത് തന്നെ മാനസികമായി തളർത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നും വ്യാജ കേസ് ഇതേവരെ റദ്ദ് ചെയ്തില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് താൻ സംശയിക്കുകയും പരാതിയിൽ ഉന്നയിക്കുകയും ചെയ്ത അതേ പെൺകുട്ടി തനിക്കെതിരെ പൊലീസിൽ മൊഴി നൽകിയതിന്റെ ഞെട്ടൽ എപ്പോഴും മാറിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛൻ ചൂണ്ടിക്കാട്ടുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന കുട്ടിയുടെ അച്ഛൻ കുട്ടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ വേണ്ടിയാണ് പഠന കാര്യത്തിനായി സ്വന്തം സഹോദരിയുടെ വീട്ടിലാക്കിയത്. ഈ സഹോദരിയുടെ വീട്ടിൽ നിന്നാണ് സഹോദരീ ഭർത്താവിനാൽ എട്ടുവയസുകാരൻ പീഡിപ്പിക്കപ്പെട്ടത്.
കുട്ടിയുടെ അച്ഛൻ സ്വന്തം ജീവിതാനുഭവങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:
ഭാര്യയുമായി അകലുന്നത് 2017-ലാണ്. ഇതേ വർഷം തന്നെയാണ് കുട്ടി പീഡിപ്പിക്കപ്പെടുന്നതും. ഭാര്യ അവരുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലുമാണ് കഴിയുന്നത്. ഞങ്ങൾക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. മൂത്ത പെൺകുട്ടി അമ്മയുടെ കൂടെയാണ്. ഇളയകുട്ടിയും ഭാര്യയുടെ കൂടെയായിരുന്നു. വലിയ തുക നൽകിയാണ് അഡ്മിഷൻ എടുത്തത്. ഭാര്യ മാറി താമസിക്കാൻ തുടങ്ങിയപ്പോൾ ഇളയകുട്ടി സർക്കാർ സ്കൂളിലേക്ക് മാറേണ്ടി വരും. അതിനാൽ ഞാൻ തന്നെ മുൻകൈ എടുത്താണ് കുട്ടിയെ നാട്ടിലെ സ്കൂളിൽ തന്നെ നിലനിർത്തിയത്. ഈ സ്കൂളിൽ നിലനിർത്തണമെങ്കിൽ അടുത്തുള്ള വീട്ടിലാക്കണം. അതിനാണ് സഹോദരിയുടെ വീട്ടിലാക്കിയത്. സഹോദരിയുടെ വീട്ടിലാക്കിയ ശേഷവും മോൻ പുറകുവശത്ത് വേദനയുണ്ടെന്നു എന്നോട് പറയുമായിരുന്നു. പക്ഷെ സൈക്കിളിൽ നിന്നോ മറ്റോ വീണ പ്രശ്നമാകും എന്നാണ് ഞാൻ കരുതിയത്. എനിക്ക് മറ്റ് സംശയങ്ങൾ ഉണ്ടായതുമില്ല. ഒരു ദിവസം സ്കൂളിൽ ചെന്നപ്പോൾ കുട്ടി വയ്യാ എന്ന് പറഞ്ഞു എന്റെ കൂടെ വന്നു. രാത്രി പെട്ടെന്ന് ഉറങ്ങുകയും ചെയ്തു. രാവിലെ കുട്ടിക്ക് വയ്യാ എന്ന് മനസിലായതിനാൽ ഞാൻ എനിക്ക് അറിയുന്ന ഡോക്ടറുടെ അടുക്കൽ കൊണ്ട് വന്നു. അപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.
ഞാൻ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കൊണ്ട് വന്നു. ഡോക്ടർ കുട്ടിയോട് എല്ലാ കാര്യങ്ങളും ചോദിച്ച മനസിലാക്കുകയും പീഡന കാര്യങ്ങൾ എന്നോട് പറയുകയും ചെയ്തു. ഇതോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് പൊലീസ് കേസ് ആകുന്നത്. എനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ കൂടെ കിടക്കുന്ന എന്റെ കുട്ടിയെ സഹോദരി ഭർത്താവ് രാത്രി വിളിച്ചുകൊണ്ടുപോയി കടുംചായ പോലുള്ള ഒരു ദ്രാവകം നൽകും എന്നാണ് കുട്ടി പറഞ്ഞത്. എന്നിട്ടു അയാളുടെ കൂടെ കിടത്തും. പിന്നീട് എന്ത് സംഭവിക്കുന്നു എനിക്കറിയില്ല എന്നാണ് കുട്ടി പറഞ്ഞത്. പെങ്ങളോട് ചോദിച്ചപ്പോൾ സഹോദരീ ഭർത്താവ് വേറെ കട്ടിലിൽ ആണ് കിടക്കുന്നത് എന്നും ഒരുമിച്ചല്ല കിടക്കുന്നതെന്നുമുള്ള മറുപടിയാണ് നൽകിയത്. ഈ സമയത്താണ് എന്റെ കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഞാൻ ആ പെൺകുട്ടി കൂടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും എന്ന സംശയം ഉന്നയിച്ചത്. ഈ കേസിൽ എന്റെ സഹോദരീ ഭർത്താവ് 90 ദിവസം റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമാണ് ചെയ്തത്. എന്റെ പരാതിയിൽ അന്വേഷണം വന്നതോടെയാണ് പെൺകുട്ടിയുടെ മൊഴിയിൽ എനിക്ക് എതിരെ അശ്ളീല ആംഗ്യം കാട്ടി എന്ന പേരിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് എന്നെ കേസിൽ കുടുക്കിയത്. എന്നെയും എന്റെ മകനെയും വണ്ടി കയറ്റി കൊല്ലുമെന്ന ഭീഷണിയാണ് സഹോദരീ ഭർത്താവ് ആ സമയം എന്റെ പേരിൽ മുഴക്കിയത്.
നിർധന കുടുംബാംഗമാണ് ആ പെൺകുട്ടി. വേറെ ഗതിയില്ലാത്തതുകൊണ്ടാണ് ആ പെൺകുട്ടി അവിടെ തങ്ങുന്നത്. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാര്യത്തിൽ അന്വേഷണം വരട്ടെ എന്ന് കരുതിയാണ് പെൺകുട്ടിയുടെ കാര്യം കൂടി അന്വേഷിക്കണമെന്ന് ഞാൻ പരാതിയിൽ ഈ കാര്യം കൂടി ഉൾക്കൊള്ളിച്ചത്. പക്ഷെ ഇത് പിന്നെ പോക്സോ കേസ് ആയി തിരികെ വരുന്നതാണ് ഞാൻ കണ്ടത്. ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്നത്തെ പുനലൂർ ഡിവൈഎസ്പിക്ക് ലഭിച്ചു. പക്ഷെ പുനലൂർ ഡിവൈഎസ്പി എന്നോട് മോശമായാണ് എന്നോട് പെരുമാറിയത്. ഡിവൈഎസ്പിക്ക് എന്നെ കാണണം എന്ന് പറഞ്ഞതോടെയാണ് ഞാനും എന്റെ മകനും കൂടി ഡിവൈഎസ്പിയെ നേരിൽ കാണുന്നത്. സഹോദരീ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തുമ്പോൾ നാട്ടുകാർ പറഞ്ഞ കാര്യമാണ് ഞാൻ പരാതിയിൽ ഉൾക്കൊള്ളിച്ചത്. അതിനാൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണം എന്നാണ് ഞാൻ ഡിവൈഎസ്പിയോട് പറഞ്ഞത്. എനിക്ക് നേരെ ഭീഷണിയുണ്ട് എന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഡിവൈഎസ്പി എന്നോട് തട്ടിക്കയറി. നിനക്ക് നാട്ടുകാരുടെ കൊണയൽ കാണേണ്ട കാര്യമെന്തുവാ? നിന്റെ മോന്റെ കേസ് നല്ലപോലെ എടുത്തില്ലയോ? ആ പെങ്കൊച്ചിനെക്കൊണ്ടു നിന്റെ പേരിൽ കേസ് എടുപ്പിച്ച് തരാം എന്നുള്ള ഭീഷണിയാണ് ഡിവൈഎസ്പി പറഞ്ഞത്. എനിക്ക് ഒന്നും മനസിലായില്ല. എന്റെ മകൻ പീഡിപ്പിക്കപ്പെട്ട കേസിൽ എനിക്ക് ഉണ്ടായ അനുഭവമാണ്.
പക്ഷെ പിറ്റേന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് വന്നിരുന്നു. എന്തോ ഭയങ്കര കേസ് എടുത്തിരിക്കുകയാണ് എന്നുമാണ് കട തുറന്നു പുറത്തേക്ക് പോയ എന്നോടു തിരികെ എത്തിയശേഷം അടുത്ത കടക്കാർ പറഞ്ഞത്. അങ്ങിനെ ഞാൻ അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകൻ ചോദിച്ചപ്പോഴാണ് ലൈംഗിക ചുവയോടെ നോക്കി, ആംഗ്യം കാണിച്ചു എന്നൊക്കെ പറഞ്ഞു പോക്സോ കേസ് എടുത്ത കാര്യം അറിയുന്നത്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ എന്റെ കുട്ടി സഹോദരിയുടെ വീട്ടിൽ നിന്നിട്ടുള്ളൂ. ഈ സമയത്താണ് പീഡനം നടന്നത്. ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽ പോയതും കുറവ്. പിന്നെ ഞാൻ എങ്ങിനെ ആ പെൺകുട്ടിയുടെ നേരെ ആംഗ്യം കാണിക്കും. എനിക്ക് എതിരെ വന്ന പോക്സോ കേസിനെതിരെ പരാതി നൽകിയപ്പോൾ പുനലൂർ ഡിവൈഎസ്പി അനിൽകുമാറിന് എങ്ങിനെയാണ് പോക്സോ കേസ് എടുക്കാൻ കഴിയുക എന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും എന്നോട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിച്ചത്. ഞാൻ അറിഞ്ഞ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. പോക്സോ കേസിൽ എത്ര ദിവസം അകത്ത് കിടന്നു എന്നാണ് നാട്ടുകാർ എന്നോട് ചോദിച്ചത്. എന്റെ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയായതാണ്. ആ കേസുമായി മുന്നോട്ടുപോയ എന്റെ ജീവിതം വ്യാജ പോക്സോ കേസ് ഉപയോഗിച്ച് തകർക്കുകയാണ് പൊലീസ് ചെയ്തത്. ഇന്നാട്ടിൽ എങ്ങിനെ ജീവിക്കും-കുട്ടിയുടെ പിതാവ് വിരൽ ചൂണ്ടുന്നു.
പുനലൂർ ഡിവൈഎസ്പി അനിൽകുമാറിന്റെ ഭീഷണി പ്രകാരമുള്ള കേസ് ആണ് എനിക്ക് നേരെ വന്നിട്ടുള്ളത്. സഹോദരീ ഭർത്താവിനാൽ ഡിവൈഎസ്പി സ്വാധീനിക്കപ്പെട്ടതിനാൽ അതുപ്രകാരമുള്ള കേസ് ആണ് വന്നത്. പക്ഷെ ഈ വ്യാജ കേസ് പോക്സോ ആയി മാറി- കുട്ടിയുടെ പിതാവ് പറയുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്ന് എന്നെ അറസ്റ്റ് ചെയ്യരുതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദ്ദേശം വന്നതിനാലാണ് എനിക്ക് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞത്-കുട്ടിയുടെ പിതാവ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്