ലോക്സഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിരുദ്ധ തരംഗം തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ ആവർത്തിച്ചില്ല; 44 വാർഡുകളിൽ 22 വാർഡിലും വിജയിച്ച് മുൻതൂക്കം നിലനിർത്തി എൽഡിഎഫ്; 17 സീറ്റുകളായി യുഡിഎഫ് നേട്ടം; ഒരു സീറ്റ് അധികം നേടി ബിജെപിയുടെ പ്രകടനവും; എട്ട് സീറ്റുകൾ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ പത്തെണ്ണം പിടിച്ചെടുത്ത് യുഡിഎഫ്; ഐക്യമുന്നണിയിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത് ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് ഇടതിന് മേൽക്കൈ. 13 ജില്ലകളിലെ 44 സീറ്റുകളിൽ 22 എണ്ണം നേടിയാണ് ഇടത്പക്ഷം ഒന്നാമത് എത്തിയത്. 17 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ അഞ്ചിടത്ത് ബിജെപി വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് സിപിഎമ്മിന് കുറഞ്ഞപ്പോൾ ഒരു സീറ്റ് വർധിപ്പിച്ചാണ് ബിജെപി നിലനിർത്തിത്. പുതിയ കക്ഷി നില ഇങ്ങനെയാണ്. പഴയ കക്ഷി നില ബ്രാക്കറ്റിൽ എൽഡിഎഫ് 22(23), യുഡിഎഫ് 17(17), ബിജെപി 5(4). കഴിഞ്ഞ തവണത്തെ കക്ഷി നിലയിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് 10 സീറ്റുകൾ പിടിച്ചടക്കിയപ്പോൾ ഇടത് മുന്നണിക്ക് എട്ടെണ്ണം പിടിച്ചടക്കാനായി. ബിജെപിക്ക് അധികം ലഭിച്ച സീറ്റ് യുഡിഎഫിൽ നിന്ന പിടിച്ചെടുത്തതാണ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാർത്ഥികൾ വിജയിക്കുന്നു എന്ന ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അഞ്ചൽ, റാന്നി, ആലപ്പുഴ എന്നിവിടങ്ങളിൽ സീറ്റുകൾ പിടിച്ചെടുത്തു. അതേ സമയം ഒരു സീറ്റിന്റെ മേൽക്കൈയിൽ ഭരിച്ചിരുന്ന കല്ലറ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാവുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ ഏഴ് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ നാലിടത്ത് എൽഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്, ഒരിടത്ത് ബിജെപി എന്നിങ്ങനെയാണ് കണക്ക്. കൊല്ലം ജി്ലലയിലെ നാല് വാർഡുകളിൽ ഇടത് മുന്നണിക്ക് മൂന്ന് യുഡിെഫിന് ഒന്ന് എന്നിങ്ങനെ ആണ് നില. പത്തനംതിട്ടയിൽ ഒരു വാർഡിൽ നടന്നപ്പോൾ അത് യുഡിഎഫിൽ നിന്ന് ഇടത് സ്വതന്ത്രൻ പിടിച്ചെടുത്തു. ആലപ്പുഴയിൽ അഞ്ച് വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ സിപിഎം മൂന്ന് യുഡിഎഫ്, ബിജെപി എന്നിവർ ഓരോ സീറ്റ് വീതവും നേടി.
കോട്ടയത്ത് ആറിൽ നാല് സീറ്റ് യുഡിഎഫ് നേടിയപ്പോൾ രണ്ടെണ്ണം ഇടത്പക്ഷത്തിന് ലഭിച്ചു.ഇടുക്കിയിൽ അഞ്ചിൽ മൂന്ന് സീറ്റുകൾ ഇടത്പക്ഷത്തിന് ലഭിച്ചപ്പോൾ യുഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം ലഭിച്ചു.എറണാകുളത്ത് രണ്ട് വാർഡുകളിൽ ഓരോന്നു വീതം ഇടത് വലത് മുന്നണികൾ പങ്കിട്ടു. തൃശ്ശൂരിൽ നാലിൽ നാല് നാലും നേടി യുഡിെഫ് കരുത്ത് കാട്ടി. പാലക്കാട് ജില്ലയിലെ രണ്ട് വാർഡുകളിൽ എൽഡിഎഫിനും ബിജെപിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. മലപ്പുറത്ത് അഞ്ചിൽ ലീഗിന് മൂന്ന് സീറ്റ് ലഭിച്ചപ്പോൾ സിപിഎമ്മിന് രണ്ട് സീറ്റുകൾ ലഭിച്ചു. കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ ഓരോ സീറ്റുകളിലേക്ക് നടന്നപ്പോൾ കോഴിക്കോടും വയനാടും സിപിഎം നേടി. കണ്ണൂരിൽ സിറ്റിങ് സീറ്റ് ബിജെപി നിലനിർത്തി
ഇടുക്കി
ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോർത്ത് ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പി കെ രവീന്ദ്രന്റെ മകനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു രവീന്ദ്രൻ. ബിജെപി സ്ഥാനാർത്ഥിയായി ഐ കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. ഇക്കുറി 147 വോട്ടാണ് ഭൂരിപക്ഷം. എൽഡിഎഫ്-273 യുഡിഎഫ്-126 ബിജെപി-15 എന്നിങ്ങനെയാണ് വോട്ടിങ് നില.ഇതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തിൽ 6 - 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എൽഡിഎഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമായി
ദേവികുളം ബ്ലോക്ക് കാന്തല്ലൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ആർ രാധാകൃഷ്ണനാണ് വിജയിച്ചത്. പട്ടികവർഗ വിഭാഗത്തിനായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്ത ഇവിടെ ഇതോടെ ആർ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റാകും.ഇടുക്കി ഉപ്പുതറ കാപ്പി പതാൽ വാർഡ് യുഡിഎഫ് നിലനിർത്തി. 268 വോട്ട് നേടി പി നിക്സൺ വിജയിച്ചു. കോൺഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞടുപ്പ്.
തൊടുപുഴ നഗരസഭ 23 ആം വാർഡ് ബിജെപി നിലനിർത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥി നാഗേശ്വരി അമ്മാൾ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗൺസിലിൽ യുഡിഎഫ് - 14, എൽഡിഎഫ്- 13, ബിജെപി-8 എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി.
എൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർത്ഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 893 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബിജെപി വോട്ട് 335 ആയി കുറഞ്ഞത്. ബിജെപി യുഡിഎഫിനെ സഹായിച്ച ഡിവിജനായിന്ന്നു ഇത്. കഴിഞ്ഞ തവണ 1210 വോട്ട് നേടിയ യുഡിഎഫിന് 1415 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി നിർണയം മുതൽ ഭിന്നത രൂപപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസുമായി ധാരണയിലും എത്തിയിരുന്നു. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ ഡി എഫിന് ഏഴും യുഡിഎഫിന് ആറുമായി രുന്നു കക്ഷിനില. ജോലി ലഭിച്ച മണക്കാട് ഡിവിഷനിലെ എൽഡിഎഫ് അംഗം വിനീത അനിൽകുമാർ രാജിവെച്ചതോടെ കക്ഷി നില തുല്യമായിരുന്നു. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായത്.
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കെപിസിസി അംഗം അബ്ദുൾഗഫൂർ ഹാജി 11 വോട്ടിന് ജയിച്ച വാർഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ്. സിപിഐയിലെ കെ എസ് ഷിയാദ് (എൽഡിഎഫ്)ആണ് വിജയി. 76 വോട്ടാണ് ഭൂരിപക്ഷം. എം കമാൽ (യുഡിഎഫ്),ബി ആർ ബൈജു (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡ് യുഡിഎഫിൽനിന്ന് ബിജെപി പിടിച്ചെടുത്തു. സുരേഷ്കുമാർ (ബിജെപി)ആണ് വിജയി. യുഡിഎഫ് 50 വോട്ടിനു ജയിച്ച വാർഡായിരുന്നു. ജയിച്ച ജെ രാധാകൃഷ്ണ നായിക് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ്കുമാർ (എൽഡിഎഫ് സ്വതന്ത്രൻ), മുരളീധര ഷേണായ് (യുഡിഎഫ്) എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.
കായംകുളം നഗരസഭ വെയർ ഹൗസ് വാർഡിൽ എൽഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു. എൻസിപി റിബലായി വിജയിച്ച് എൽഡിഎഫിനൊപ്പം നിന്ന സുൾഫിക്കൽ മയൂരി അഗ്രോ ഇൻഡസ്ട്രീസ്ചെയർമാനായതിനാൽ അയോഗ്യനാക്കപ്പെട്ടു. തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ് കലാം (മുസ്ലിംലീഗ്), പ്രദീപ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.
പത്തനംതിട്ട
റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണിൽ 38 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാർഡാണ്.അങ്ങാടി പഞ്ചായത്ത് നെല്ലിക്കാൺ വാർഡിൽ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി അനി വലിയകാലായും ചേർത്തല രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ പകരം സുരേഷിനെ പ്രസിഡന്റ് ആകണമെന്ന് താനറിയാതെ തന്റെ പേരിൽ കോൺഗ്രസ് നേതൃത്വം വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് ബാബു പുല്ലാട്ട് മെമ്പർ സ്ഥാനം രാജിവച്ചത്.
കൊല്ലം
കൊല്ലം ജില്ലയിൽ 4 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥലത്ത് എൽ ഡി എഫ് വിജയിച്ചു. അഞ്ചൽ പഞ്ചായത്ത് മാർക്കറ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എൽ ഡി എഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്ട് എൽ ഡി എഫിലെ ജെഎം മർഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. നിലവിൽ ഇത് എൽ ഡി എഫ് വാർഡായിരുന്നു. നെടുപുറം, തുമ്പോട് വാർഡുകൾ എൽ ഡി എഫ് നിലനിർത്തുകയായിരുന്നു.
എറണാകുളം
നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ടി എം അബ്ദുൽ അസീസ് ആണ് ജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ഷാജഹാൻ വട്ടമുടി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.എറണാകുളം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സീബ വർഗീസ് 627വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.
മലപ്പുറം
അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാർഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി വി ഷഹർബാൻ യു ഡി എഫ് സ്ഥാനാർത്ഥി സുബൈദയെ 106 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ് വാർഡായിരുന്നു കളപ്പാറ.പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിർത്തി. ശ്യാമള വെമ്പല്ലൂർ 71 വോട്ടിന് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്.
ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ യു ഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എൽഡിഎഫ് സ്വതന്ത്രൻ പുഴക്കൽ ഇസ്മായിൽ 219 വോട്ട് നേടി. കഴിഞ്ഞ തവണ യുഡിഎഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.തിരൂർ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗൺ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, ആകെ പോൾ ചെയ്ത 1086 വോട്ടിൽ സി എം ടി സീതി ' 596 വോട്ടും എൽ ഡി എഫിലെ നാസർ കല്ലിങ്ങലകത്ത് 490 വോട്ടും നേടി.പെരിന്തൽമണ്ണ മണ്ഡത്തിലെ ആലിപറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് വട്ടപറമ്പ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി പി ടി ഹൈദരാലി വിജയിച്ചു.
കോട്ടയം
കോട്ടയം ജില്ലയിൽ ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ് .ഇതിൽ നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എൽഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് നിലനിർത്തി. നാലിടത്ത് എൽഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ തിരുവാർപ്പ് പഞ്ചായത്തിലെ മോർകാട് ഒന്നാം വാർഡിൽ യുഡിഎഫ്,ബിജെപി,ബിഡിജെഎസ് സംയുക്തസ്ഥാനാർത്ഥിയായിരുന്നു എൽഡിഎഫിനെ നേരിട്ടത്. അവരുടെ സ്ഥാനാർത്ഥി മായമുരളി വിജയിച്ചു. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസിലി ജോൺ വിജയിച്ചു. എൽഡിഎഫ് ജയിച്ച വാർഡാണ്.
പാമ്പാടി ബ്ലോക്ക് കിടങ്ങൂർ ഡിവിഷൻ യുഡിഎഫ് വിജയിച്ചു. നിലവിൽ എൽഡിഎഫ് പ്രതിനിധീകരിച്ചിരുന്ന വാർഡാണ്. യുഡിഎഫിലെ നിന്ന് ജോസ് തടത്തലാണ് വിജയിച്ചത്.പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷൻ യുഡിഎഫിൽ എൽഡിഎഫ് പിടിച്ചെടുത്തു. റോസ്നി ജോബിയാണ് വിജയിച്ചത്.കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ്സ് എമ്മിലെ എം സി ജേക്കബാണ് വിജയിച്ചത്. ബിനോയ് തോമസ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.പാലാ കരൂർ പഞ്ചായത്ത് വലവൂർ ഈസ്റ്റ് രണ്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്വതന്ത്രൻ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോൾ ചെയ്ത 890 വോട്ടിൽ യുഡിഎഫിലെ രശ്മി തങ്കപ്പന് 361 ഉം ബിജെപിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എൽഡിഎഫ് പ്രതിനിധി കെ എസ് ജയ കുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.
തൃശ്ശൂർ
തൃശ്ശൂർ ജില്ലയിൽ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടി ലിങ് ൽ 730 വോട്ടുകൾക്ക് വിജയിച്ചു . പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സ ജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു. പാഞ്ഞാൾ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി എ എ ആസിയ 183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോലഴി നോർത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി കെ സുരേഷ് കുമാർ 165 വോട്ടിന് വിജയിച്ചു.
കണ്ണൂർ
കണ്ണൂർ ധർമടം പഞ്ചായത്ത് ഒമ്പതാം വാർഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിർത്തി. ദിവ്യ ചെള്ളത്ത് (ബിജെപി- 474), പി കെ ശശിധരൻ (കോൺഗ്രസ്- 418),
കൊക്കോടൻ ലക്ഷ്മണൻ, ലോക് താന്ത്രിക് ജനതാദൾ (എൽഡിഎഫ്)- 264.
തിരുവനന്തപുരം
തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണിൽ യുഡിഎഫ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ എം നജീം ആണ് വിജയിച്ചത്. യുഡിഎഫിലെ ആർഎസ്പി അംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.കുന്നത്തുകാൽ കോട്ടുകോണം വാർഡ് എൽഡിഎഫ് നിലനിർത്തി. എൻ ശ്രീകലയാണ് വിജയിച്ചത്. അമ്പൂരി ചിറയക്കോട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാർഡ് യുഡിഎഫ് ജയിച്ചു. കോൺഗ്രസിലെ ആർ ജോസാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച വാർഡാണിത്.മാറനെല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ് എൽഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ ബി നസീറയാണ് വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കുഴിവിള വാർഡ് ബിജെപി നിലനിർത്തി.
കല്ലറി പഞ്ചായത്ത് വെള്ളംകുടി വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ശിവദാസൻ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് 9 എൽഡിഎഫ് 8 എന്ന നിലയിലാണ് കഷിനില.
കോഴിക്കോട്
കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ സിപിഐ എം ലെ അരിക്കോട്ടിൽ അനിത വിജയിച്ചു. സർക്കാർ ജോലി ലഭിച്ചത്തിനെ തുടർന്ന് സിപിഐ എം കൗൺസിലർ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വയനാട്
വയനാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടിൽ പഞ്ചായത്ത് 13-ാം വാർഡിൽ (മാണ്ടാട് ) എൽഡിഎഫ് സ്ഥാനാർത്ഥി അബ്ദുള്ള പുൽപ്പാടി ( സിപിഐ എം ) വിജയിച്ചു. കെ മൊയ്തീൻ ആയിരുന്നു യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ട വാർഡായിരുന്നു.
പാലക്കാട്
പാലക്കാട് ജില്ലയിൽ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വനജ കണ്ണൻ വിജയിച്ചു.മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാർഡ് ബിജെപി നിലനിർത്തി. ബിജെപിയിലെ സൗമ്യ സജീഷ് ആണ് വിജയിച്ചത്.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- ഇടത് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനെതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്