അശ്ലീല സോഷ്യൽ മീഡിയ കമന്റിൽ മുഖം രക്ഷിക്കാൻ സിപിഎം; പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് സലൂജയെ അപമാനിച്ചവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി; വനിത നേതാവിനെ അധിക്ഷേപിച്ച് നാല് നേതാക്കൾക്ക് സസ്പെൻഷൻ; അന്വേഷണ വിധേയമായി സസ്പെൻഷൻ ലഭിച്ചവരിൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും പഞ്ചായത്തംഗം പ്രശാന്തും; സഹോദരങ്ങളായ ഷിനുവിനും ഷിജുവിനുമെതിരെയും നടപടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റും കമ്ന്റും ഇട്ട നാല് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. സലൂജയെ അപമാനിക്കുന്ന തരത്തിൽ നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയ പഞ്ചായത്ത് മെമ്പർ പ്രശാന്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ഷിനു, കെഎസ്ആർടിസി ജീവനക്കാരൻ ഷിജു എന്നിവരേയും ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിനെയും ആണ് പാർട്ടി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സിപിഎം സൈബർ സഖാക്കൾ നടത്തിയ അശ്ലീല സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ നൽകിയ പരാതി പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു.. സിപിഎം സൈബർ സഖാക്കൾ ലൈംഗിക ചുവയുള്ള കമന്റുകൾ മറയില്ലാതെ തനിക്കെതിരെ പോസ്റ്റ് ചെയ്തപ്പോഴാണ് സിപിഎമ്മിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി കോടതിയിൽ നീതി തേടാതെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയത്.
തിരുവനന്തപുരത്തെ സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന പരാതിയായി മാറിയ സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിനെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ഇപ്പോൾ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പരാതിയിൽ പൊലീസ് കേസ് എടുത്തപ്പോൾ അകപ്പെട്ടത് സിപിഎമ്മിന്റെ തന്നെ പഞ്ചായത്തംഗം അടക്കമുള്ള സിപിഎം സഖാക്കളും. ചെങ്കൽ പഞ്ചായത്ത് നൊച്ചിയൂർ വാർഡ് അംഗം പ്രശാന്ത്, കൃഷി വകുപ്പ് ജീവനക്കാരൻ കൂടിയായ എസ്.കെ.ഷിനു, സഹോദരൻ കെഎസ്ആർടിസി ജീവനക്കാരനായ എസ്.കെ ഷിജു എന്നിവർക്കെതിരെയാണ് ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപമാനകരമായ മോശം പരാമർശം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സലൂജയുടെ പരാതിയിൽ പറയുന്ന ആളുകൾക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തപ്പോൾ മറഞ്ഞിരുന്നുള്ള സിപിഎം നേതാക്കളുടെ ഒളിയുദ്ധം തുടരുന്നതാണ് സലൂജ പ്രശ്നത്തിൽ പാർട്ടി നേരിടുന്ന പ്രശ്നം.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജയും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും തമ്മിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സലൂജയുടെ പരാതിയിൽ രാജ്കുമാറിനെതിരെ പരാമർശമില്ലെങ്കിലും യഥാർത്ഥ പോര് ഇവർ തമ്മിലാണ് എന്നതാണ് പാർട്ടിയെ അലട്ടുന്നത്. പാറശാലയിൽ ഈ പ്രശ്നത്തിൽ സിപിഎം രണ്ടായി തിരിഞ്ഞിട്ടുമുണ്ട്. സലൂജ സിപിഎം ആയിരുന്നില്ല സിപിഐയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സിപിഎം ക്ഷണിച്ചു കൊണ്ടുവന്നതാണ് സലൂജയെ. മരിയാപുരം ഡിവിഷനിൽ നിന്ന് എതിർസ്ഥാനാർത്ഥി യുഡിഎഫിന്റെ ഉഷാകുമാരിയെ പരാജയപ്പെടുത്തിയാണ് സലൂജ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. വനിതാ സംവരണം ആയതിനാൽ സിപിഎമ്മിന്റെ സലൂജ തന്നെ പ്രസിഡന്റ് ആവുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്തവർ സിപിഎമ്മിനകത്ത് ഒരുപാട് പേരുണ്ടായിരുന്നു.
പഞ്ചായത്തിന്റെ പ്രശ്നങ്ങളിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ്റും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഉരസൽ വന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇവർ തമ്മിൽ നിലനിന്നത്. ഇക്കാര്യം സലൂജ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് എതിരായപ്പോൾ ചെങ്കൽ ഗ്രാമപഞ്ചായത്ത് തന്നെ സലൂജയ്ക്ക് എതിരെ വന്ന അവസ്ഥയിലായി. ഇതോടെയാണ് ഈ പ്രശ്നത്തിൽ സഖാക്കൾ ചേരി തിരിയുന്നത്. ചെങ്കലിലെ പ്രമുഖ സിപിഎം നേതാവാണ് രാജ്കുമാർ. സലൂജ വരുന്നതും ചെങ്കൽ ലോക്കൽ കമ്മറ്റിക്ക് കീഴിലാണ്. രാജ്കുമാറുമായി അകന്നതോടെ സലൂജയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്ന അവസ്ഥയായി. ചെങ്കലിലെ പരിപാടികൾ പലതും സലൂജ അറിയാതെയായി. പരിപാടികളിൽ സലൂജയെ ഉൾപ്പെടുത്താതെയുമായി. ഇതോടെ പാറശാല സിപിഎമ്മിൽ ധ്രുവീകരണം വന്നു. സലൂജ, രാജ്കുമാർ അനുകൂല വിഭാഗങ്ങളായി ഇവർ മാറുകയും ചെയ്തു.
സലൂജയുടെ അനിയത്തിക്ക് മാധ്യമം പത്രം വീട് വെച്ച് നൽകിയ പ്രശ്നമാണ് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിപ്പിച്ചത്. കായികതാരങ്ങൾക്ക് വീട് വെച്ച് നൽകുന്ന മാധ്യമത്തിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സലൂജയുടെ സഹോദരിക്ക് വീട് വെച്ച് നൽകിയത്. കായികതാരം ആയിരുന്നതിനാലാണ് മാധ്യമം ഇതിനു തയ്യാറായത്. എന്നാൽ ഇതിന്നെതിരെ ചെങ്കലിൽ എതിർ പ്രചാരണം വന്നു. ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന് മണ്ണും വീടും പദ്ധതിയിൽ അനുവദിച്ച വീട് ആണെന്നും അത് സലൂജ അധികാരം ഉപയോഗിച്ച് തട്ടിയെടുത്തു എന്നുമാണ് അവിടെ അപവാദ പ്രചാരണം വന്നത്. ഈ പ്രചാരണത്തിന് പിന്നിൽ രാജ്കുമാർ ആണെന്നും പ്രചാരണം ശക്തമായിരുന്നു. യഥാർത്ഥത്തിൽ മണ്ണും വീടും പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത വീടാണ് സലൂജയുടെ സഹോദരിക്ക് ലഭിച്ചത്. പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ആയുധമായി ഈ വീട് കടന്നുവരുകയായിരുന്നു.
ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വരുന്നത്. ബാഹുലേയന് അനുവദിച്ച വീട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റിൽ സലൂജ പരാതി നൽകിയവരിൽ ഒരാളായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജു പോസ്റ്റിട്ടു. ബാഹുലേയന് അനുവദിച്ച വീടല്ലേ ഇത് എന്ന കമന്റാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനും ഈ കമന്റിനും എതിരെയാണ് സലൂജ ഡിവൈഎസ്പിക്ക് ആദ്യം പരാതി നൽകുന്നത്. ഡിവൈഎസ്പി ഈ പ്രശ്നത്തിൽ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സലൂജ പരാതിയിൽ പറഞ്ഞവർ എത്തിയില്ല. ഇവർ പറഞ്ഞ കാര്യം സലൂജയുടെ ഗുണ്ടകൾ ഇവരെ അടിച്ചോടിച്ചു എന്നാണ്. എന്നാൽ ഇത്തരമൊരു സംഭവം ആരും അറിഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍