അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പരിസ്ഥിതിയുമായും സാമൂഹിക വ്യവസ്ഥയുമായും ഒട്ടി നിൽക്കുന്നതാണ് ബാബുമോന്റെ ഹ്രസ്വ ചിത്രങ്ങൾ എന്നത് ഇവയുടെ പ്രാധാന്യവും വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ചെയ്ത വെയിൽമാനമാണ് ബാബുമോന്റെ സംവിധാനമികവിനും പ്രകൃതിയോടുള്ള കൂറിനും നിദർശനമായി മാറുന്നത്. ഇപ്പോൾ വെയിൽമാനത്തിനു ശേഷം സിനിമാ സംവിധാനത്തിലേക്ക് തിരിയാനാണ് ബാബുമോൻ ആഗ്രഹിക്കുന്നത്. അതിന്റെ തിരക്കഥയും കയ്യിലുണ്ട്. ഈ തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബാബുമോൻ ഇപ്പോൾ.
പാരിസ്ഥിതികമായ തിരിച്ചറിവുകൾ പകർന്നു നൽകുന്ന ഹ്രസ്വചിത്രം എന്ന നിലയിലാണ് ബാബുമോന്റെ വെയിൽമാനം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് യുട്യൂബിലാണ് വെയിൽമാനത്തിന്റെ റിലീസ് നടന്നത്. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ പ്രളയവും കാലാവസ്ഥാ വ്യതിയാനവുമായി തിരിച്ചടിക്കുമ്പോൾ പാരിസ്ഥിതികാവബോധത്തിന്റെ പുത്തൻ പാഠങ്ങൾ ആണ് വെയിൽമാനം പകർന്നു നൽകുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഇക്കുറി വെയിൽമാനത്തിനു നേടാനായത്.
തിരുവനന്തപുരം സിറ്റിയിൽ ഓട്ടോ ഓടിച്ച് നടക്കവേ തന്നെയാണ് ബാബുമോന്റെ മനസ്സിൽ ഡോക്യുമെന്ററികൾ സ്ഥാനം പിടിക്കുന്നത്. ഡോക്യുമെന്ററികൾ ആഗ്രഹവും ഇച്ഛയുമായി മനസ്സിൽ നിറഞ്ഞപ്പോൾ ഓട്ടോ ഓടിക്കലിനൊപ്പം ഹ്രസ്വ ചിത്ര നിർമ്മാണത്തിലും ബാബുമോൻ ശ്രദ്ധയൂന്നുകയായിരുന്നു. ന്യൂ തിങ്ക്, കോൾ, സകുവും ശിവയും, വ്യവസ്ഥ എന്നിവയാണ് ബാബുമോന്റെ ഹ്രസ്വചിത്രങ്ങൾ. വ്യവസ്ഥ ആനുകാലിക രാഷ്ട്രീയം കേന്ദ്രമാക്കി എടുത്ത ചിത്രമാണ്. വികല മനസിന്റെ ചിന്താഗതിയാണ് സകുവും ശിവയും. വാഹനങ്ങൾ ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നത് തെറ്റാണെന്ന സന്ദേശമാണ് കോൾ നൽകുന്നത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ഹ്രസ്വ ചിത്രമാണ് വ്യവസ്ഥ. അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയാണ് വ്യവസ്ഥയ്ക്ക് ആധാരമായത്. വെയിൽമാനത്തിനു പക്ഷെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാർഡ് തന്നെ തേടിവരുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡാണ് വെയിൽമാനത്തിനു ലഭിച്ചത്.
ഓട്ടോ ഡ്രൈവർ എന്ന നിലയിൽ നിന്ന് ഹ്രസ്വചിത്ര സംവിധായകനായും ഇപ്പോൾ സിനിമാ സംവിധായകനാകും മാറാൻ ആഗ്രഹിക്കുന്ന ബാബുക്കുട്ടൻ മറുനാടൻ മലയാളിയോട് സംസാരിച്ചു ഓട്ടോയാത്രയ്ക്കിടെ തന്നെ.
അഭിമുഖത്തിലേക്ക്
ഓട്ടോ ഡ്രൈവറാണ് ഇതിന്നിടയിൽ തന്നെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്യുന്നു. എങ്ങിനെയാണ് ഹ്രസ്വചിത്രങ്ങളിലേക്ക് തിരിയുന്നത്?
കലയോടുള്ള ആത്മസമർപ്പണം തന്നെയാണ് ഹ്രസ്വ ചിത്ര നിർമ്മിതികൾക്ക് പിന്നിൽ. അമച്വർ നാടകങ്ങൾ ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്ത പരിചയങ്ങളിൽ നിന്നാണ് ഹ്രസ്വചിത്ര നിർമ്മാണത്തിനു പിന്നിൽ. ഹ്രസ്വചിത്രങ്ങൾ ആത്മവിശ്വാസം പകർന്നു നൽകി. സിനിമ ചെയ്യുന്നതിന് മുന്നോടിയായാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയത്. സംവിധാനത്തിനുള്ള ഒരുക്കം തന്നെയാണ് ഞാൻ തുടങ്ങിയത്. അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് വെയിൽ മാനം എന്ന ചിത്രം.
വെയിൽമാനത്തിന്റെ പ്രതിപാദ്യമെന്താണ്?
പ്രകൃതിക്ക് വേണ്ടിയുള്ള കരുതൽ ആണ് വെയിൽമാനം. പ്രകൃതിയെ സ്നേഹിക്കാനുള്ള ആഹ്വാനം തന്നെയാണ് വെയിൽ മാനം മുഴക്കുന്നത്. ഈ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തലും വളർന്നു വരുന്ന കുട്ടികൾക്ക് ഒരു തിരിച്ചറിവ് നൽകലുമാണ് വെയിൽമാനം കൊണ്ട് ഉദ്ദേശിച്ചത്. വെയിൽമാനം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ വെയിൽമാനം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയാണ് പ്രതിപാദ്യം എന്നതിനാൽ ശ്രദ്ധിക്കപ്പെടേണ്ട ഹ്രസ്വചിത്രമാണ് വെയിൽമാനം. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് വെയിൽ മാനം. വെയിൽ മാനം കണ്ടശേഷം ഒരുപാട് പേർ എന്നെ വിളിച്ചു. ഇതെല്ലാം വെയിൽ മാനത്തിനുള്ള അംഗീകാരം കൂടിയാണ്. ആരും വെയിൽമാനം ഇഷ്ടപ്പെടാതിരുന്നിട്ടില്ല.
വെയിൽമാനത്തിനു മുൻപ് ചെയ്ത ഷോട്ട് ഫിലിമുകൾ ഏതൊക്കെയാണ്?
ന്യൂ തിങ്ക് ആണ് ആദ്യ ഷോട്ട് ഫിലിം. ആരോടും ഒന്നിനോടും താത്പര്യമില്ലാതിരുന്ന ആളുടെ ഒരു ദിവസത്തെ ജീവിതമാണ് ന്യൂ തിങ്ക്. അയാൾക്ക് എന്ത് സംഭവയ്ക്കുന്നു എന്ന കഥയാണ് ന്യൂ തിങ്ക് പറയുന്നത്. കോൾ. സകുവും ശിവയും, വ്യവസ്ഥ. അതിനുശേഷമാണ് വെയിൽമാനം ചെയ്യുന്നത്. വെയിൽമാനത്തിനു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അവാർഡും ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ആണ് ലഭിച്ചത്. ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഹ്രസ്വചിത്രമാണ് വെയിൽമാനം.
ബിഗ് സ്ക്രീനിലേക്ക് നീങ്ങുന്നു എന്ന് പറയുന്നു? എന്താണ് വിശദാംശങ്ങൾ?
സ്ക്രിപ്റ്റ് റെഡിയായി ഇരിക്കുകയാണ്. വിവിധ നിർമ്മാതാക്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്ക് കഥ വേണം. പക്ഷെ എനിക്ക് സംവിധാനം കൂടി ചെയ്യണം. അതിനാലാണ് സിനിമ നീണ്ടുപോകുന്നത്. ഓട്ടോയുടെ ഓട്ടത്തിനിടയിൽ വെയിറ്റിങ്ങിന്നിടയിൽ എന്റെ മനസ്സിൽ വന്ന കാര്യങ്ങളും കഥകളും കോർത്തിണക്കിയാണ് ഈ സ്ക്രിപ്റ്റ് പൂർത്തീകരിച്ചത്. പൂർണമായും ഓട്ടോയിൽ ഇരുന്നു പൂർത്തിയാക്കിയ സ്ക്രിപ്റ്റ് എന്ന പ്രത്യേകയുള്ള സ്ക്രിപ്റ്റ് കൂടിയാണിത്. അതുകൊണ്ട് സ്ക്രിപ്റ്റ് മാത്രമായി ഞാൻ ആർക്കും നൽകില്ല. അത് എനിക്ക് തന്നെ സംവിധാനം ചെയ്യണം. ഈ ആഗ്രഹമാണ് മനസിലുള്ളത്. ഇതുകൊണ്ട് തന്നെയാണ് പല ആളുകൾ വന്നിട്ടും ഈ സ്ക്രിപ്റ്റ് ഞാൻ കൈമാറാതിരുന്നത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടുചോദിച്ചവരാണ് ഏറെപ്പേർ. പക്ഷെ ഞാൻ അത് ആർക്കും നൽകിയിട്ടില്ല. എല്ലാ മനുഷ്യർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. സാഹചര്യങ്ങൾക്കൊണ്ടോ സമ്മർദ്ദം കൊണ്ടോ നമ്മൾ വേറെ വഴിയിൽ യാത്ര ചെയ്യേണ്ടി വരുന്നു. ഈ യാത്ര വിജയമാകാം, അല്ലെങ്കിൽ പരാജയമാകാം. ചിലപ്പോൾ നമ്മൾ തുടങ്ങിയ അവസ്ഥയിൽ തന്നെ തിരിച്ചത്തുകയും ചെയ്യും. ഇത് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ്. ഒരു യുവാവിന്റെ ജീവിതത്തിലൂടെ ഞാൻ ഈ കഥ പറയുകയാണ്.
ഈ സിനിമയിൽ ആര് നായകനാകണം എന്നാണ് ആഗ്രഹിക്കുന്നത്?
വിനീത് ശ്രീനിവാസൻ നായകനാകണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇത് അന്വേഷിച്ചിരുന്നു. പക്ഷെ തീയതി ഇല്ലാത്ത പ്രശ്നം വന്നു. എന്നെപ്പോലെ ഒരു ഓട്ടോ ഡ്രൈവർ വന്നാൽ തീയതി നൽകാനും ഒരു പക്ഷെ മടിച്ചേക്കും. അതിനാൽ പുതുമുഖങ്ങളെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ബഡ്ജറ്റിൽ വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇങ്ങിനെ ചെറിയ ബജറ്റിലുള്ള വലിയ സിനിമയാകും എന്റെ ആദ്യ സംരംഭം.
മറ്റു ഓട്ടോ ഡ്രൈവർമാർ ഈ സിനിമാ സംരംഭങ്ങളെ എങ്ങിനെ കാണുന്നു?
തിരുവനന്തപുരം സിറ്റിയിൽ ഒരു പാട് ഓട്ടോ ഡ്രൈവർമാരുണ്ട്. എല്ലാവർക്കും എന്നെ പരിചയമില്ല. പരിചയമുള്ളവർ ഒരുപാട് പ്രോത്സാഹനം നൽകാറുണ്ട്.
Stories you may Like
- വേനൽച്ചൂട് : രാവിലെ 11 മുതൽ മൂന്നു വരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം
- 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ
- അരിക്കൊമ്പൻ കാണാമറയത്ത്; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ
- ഭാവി ശോഭനമാക്കാൻ ഇപ്പോഴേ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ
- നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ കാനഡ പാർലമെന്റ് സ്പീക്കർ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്