കാനം രാജേന്ദ്രന്റെ ആശ്രിതവാത്സല്യം പാർട്ടിയെ നയിക്കുന്നത് തകർച്ചയിലേക്കോ? ചീഫ് വിപ്പ് നിയമനം അനവസരത്തിലെന്ന വാദവുമായി എതിർചേരി എത്തുമ്പോൾ ഒപ്പം നിന്ന് കയ്യടിച്ച അണികൾ പോലും കാനത്തിനെ കയ്യൊഴിയുന്നു; എതിർക്കുന്നവരെ തകർക്കുകയും ആശ്രിതർക്ക് അന്നദാതാവാകുകയും ചെയ്യുന്ന കാനം ശൈലിയിൽ പെട്ട പാർട്ടി പിളർപ്പിന്റെ വക്കിൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ ആശ്രിതവാത്സല്യം പാർട്ടിയെ നയിക്കുന്നത് തകർച്ചയിലേക്കോ? സി കെ ചന്ദ്രപ്പന്റെ മരണത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ തലപൊക്കിയ വിഭാഗീയത ചീഫ് വിപ്പ് നിയമനത്തോടെ എത്തിനിൽക്കുന്നത് പൊട്ടിത്തെറിയുടെ വക്കിൽ. വളരെ സീനിയറും പ്രഗത്ഭരുമായ പലരെയും വെട്ടിയാണ് കാനം രാജേന്ദ്രൻ തന്റെ കട്ടഅനുയായിയായ ഒല്ലൂർ എംഎൽഎ കെ രാജനെ ചീഫ് വിപ്പായി തീരുമാനിച്ചത്. സി ദിവാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും വനിതാ എംഎൽഎമാരെയും ഒഴിവാക്കി കാനം തന്റെ വിശ്വസ്ഥനെ തന്നെ സർക്കാർ ചീഫ് വിപ്പാക്കുകയായിരുന്നു. സി ദിവാകരൻ ഉൾപ്പെടെ മുതിർന്ന നാല് നേതാക്കൾ വിയോജിച്ചിട്ടും കാനം തന്റെ നിലപാടിൽ ഉറച്ചു നിന്നു.
2015 മാർച്ചിലാണ് കാനം രാജേന്ദ്രൻ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലഘട്ടത്തിൽ പാർട്ടിയുടെ നാവും തലച്ചോറും ആയിരുന്ന മുൻ മന്ത്രി കെ ഇ ഇസ്മായിലിനെ പിന്തള്ളിയാണ് കാനം സെക്രട്ടറി പദത്തിൽ എത്തിയത്. അപ്പോഴും പാർട്ടിയിലെ ശക്തരായ നേതാക്കൾ എല്ലാം ഇസ്മായിലിനും സി ദിവാകരനും ഒപ്പം ഉറച്ചു നിന്നു. സംസ്ഥാനത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കൊല്ലവും തൃശ്ശൂരും പോലും ഇസ്മായിൽ-സി ദിവാകരൻ പക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പാർട്ടിയോടുള്ള കൂറും അച്ചടക്കവും നേതാക്കൾ പാലിച്ചതിനാൽ വിഭാഗീയത കടുത്ത നിലപാടിലേക്ക് പോകാതെ നിന്നു.
അപ്പോഴും കാനത്തിനൊപ്പം ഉണ്ടായിരുന്നത് കുറച്ച് സതുതിപാടകർ മാത്രമായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ടതോടെ സി ദിവാകരനെ മൂലയ്ക്കൊതുക്കി കാനം കരുത്ത് തെളിയിച്ചു. അപ്പോഴും ഇസ്മായിൽ പക്ഷത്ത് വിള്ളൽ ഉണ്ടാക്കാനോ എതിർ ചേരിയിൽ നിൽക്കുന്നവരെ ഒപ്പം കൂട്ടാനോ കാനം ശ്രമിച്ചില്ല. പകരം എതിർചേരിയിലുള്ളവരെ വെട്ടിനിരത്താനാണ് കാനം കരുക്കൾ നീക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും കാനം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചു. തെല്ലാം പാർട്ടി അച്ചടക്കത്തിന്റെ പേരിൽ അനുസരിച്ചെങ്കിലും അനവസരത്തിലെ ചീഫ് വിപ്പ് നിയമനം അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടി അണികളുടെയും നിലപാട്.
പിണറായി ആകാൻ കഴിയാതെ കാനം
സിപിഎമ്മിലെ വിഭാഗീയതയെ ഇല്ലാതാക്കാൻ പിണറായി വിജയന് കഴിഞ്ഞിരുന്നു. വി എസ് പക്ഷത്ത് നിന്ന ഓരോ നേതാക്കളെയായി സ്വന്തം പക്ഷത്ത് എത്തിച്ചാണ് പിണറായി പാർട്ടിയിലെ കരുത്തനായത്. ഒടുവിൽ എതിർ ചേരി വി എസ് മാത്രമായി ഒതുങ്ങുകയായിരുന്നു. എന്നാൽ, സിപിഐയിൽ ആ നയം നടപ്പിലാക്കാൻ കാനത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. എതിർ ചേരിയിൽ നിൽക്കുന്നവരെ രാഷ്ട്രീയമായി നശിപ്പിക്കുക എന്നതായിരുന്നു കാനത്തിന്റെ അജണ്ട. സിപിഐയുടെ പൊതു വികാരമായ സിപിഎം വിരുദ്ധത സമയാസമയങ്ങളിൽ ഊതിക്കത്തിച്ച് അണികളെ അടക്കി നിർത്തുന്നതിനും കാനം ശ്രദ്ധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എതിർ ചേരിയിൽ നിന്നും വെട്ടി നിർത്താൻ പറ്റുന്നവരെ പരമാവധി വെട്ടിയിട്ടും വി എസ് സുനിൽകുമാറിനും പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി ആർ രാമചന്ദ്രനും സി ദിവാകരനും ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകേണ്ടി വന്നു. സി ദിവാകരന് വിജയ സാധ്യത തീരെ കുറവുള്ള നെടുമങ്ങാട് മണ്ഡലമാണ് മത്സരിക്കാൻ നൽകിയതും. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് പറയുമ്പോഴും സീനിയർ നേതാക്കളെ തഴഞ്ഞത് തന്നോട് വിധേയത്വം പുലർത്താത്തതിന്റെ കലിപ്പ് കാനം തീർക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ സിപിഐ 19 സീറ്റുകൾ നേടിയപ്പോഴും കാനം കലിയടക്കിയില്ല. സി ദിവാകരന് മന്ത്രിസ്ഥാനം നിഷേധിച്ചതിനൊപ്പം കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന ആർ രാമചന്ദ്രനെയും വെട്ടി. നിയമസഭയിലെ സീനിയർ അംഗമായ ബിജിമോൾ എംഎൽഎ ഉൾപ്പെടെയുള്ള വനിതകൾക്ക് മന്ത്രിസഭയിലേക്ക് യാതൊരു പരിഗണനയും നൽകിയില്ല. അപ്പോഴും പാർട്ടി അച്ചടക്കം ലംഘിക്കാൻ എതിർ ചേരിയിലെ നേതാക്കൾ തയ്യാരായില്ല. കാനത്തിന്റെ ആശ്രിത വാത്സല്യം കെ രാജു ഉൾപ്പെടെയുള്ളവർക്ക് മന്ത്രിപദം പ്രദാനം ചെയ്തപ്പോൾ കഴിവുറ്റ നേതാക്കൾ പലരും അപമാന ഭാരം സഹിച്ച് മിണ്ടാതെ നിന്നു.
2018ലെ പാർട്ടി സമ്മേളനങ്ങളോടെയാണ് കാനം പാർട്ടിയിൽ അണികൾക്കു പോലും അനഭിമതനായി തുടങ്ങുന്നത്. കൊല്ലവും എറണാകുളവും ഉൾപ്പെടെയുള്ള ജില്ലകളിൽ കാനം സ്വന്തം ആശ്രിതരെ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമം നടത്തി. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളും ഇസ്മയിൽ പക്ഷത്തിനൊപ്പമായിരുന്നിട്ടും, ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും ആഗ്രഹിച്ചിട്ടും ഇസ്മയിൽ പക്ഷത്തിനൊപ്പം നിന്ന മുൻ പുനലൂർ എംഎൽഎ പി എസ് സുപാലിനെ ജില്ലാ സെക്രട്ടറിയാക്കാൻ കാനം അനുവദിച്ചില്ല. പല ജില്ലകളിലും കാനം പക്ഷം നിർദ്ദേശിച്ചവർക്ക് സ്ഥാനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടായി. അപ്പോഴും പാർട്ടി അച്ചടക്കം കൈവിടാൻ ഇരുപക്ഷത്തും നിൽക്കുന്നവർ തയ്യാറായിരുന്നില്ല.
എല്ലാ സീമകളും ലംഘിച്ച് ചീഫ് വിപ്പ് തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയവും ശബരിമല വിവാദത്തിലൂടെ പാർട്ടിക്ക് നഷ്ടമായ അടിത്തറയും വീണ്ടെടുക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തേണ്ട സമയത്ത് ചീഫ് വിപ്പിനെ നിയമിച്ചതോടെ പാർട്ടിയിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന എക്സിക്യൂട്ടീവിൽ തന്നെ സി ദിവാകരൻ ഉൾപ്പെടെ നാലുപേർ തീരുമാനത്തെ എതിർത്തു. പാർട്ടിയെ ശക്തിപ്പെടുത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് വേണ്ടത് എന്ന് ഇവർ ചൂണ്ടിക്കാട്ടി. പാർട്ടി അംഗങ്ങലെ പോലും ഇത് പറഞ്ഞ് 'കൺവിൻസ്' ചെയ്യിക്കാനാകില്ല എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, കെ രാജനെ ചീഫ് വിപ്പാക്കണം എന്ന നിർബന്ധ ബുദ്ധിയിൽ കാനം ഉറച്ചു നിൽക്കുകയായിരുന്നു.
ആദ്യം പിളരുക കൊല്ലം
പാർട്ടിയിൽ ആദ്യം പിളർപ്പുണ്ടാകുക കൊല്ലം ജില്ലയിൽ തന്നെയാകും. കഴിഞ്ഞ സമ്മേളനത്തിന് ശേഷം കൊല്ലം പിടിക്കാൻ കാനം നടത്തുന്ന ശ്രമങ്ങളിൽ താഴെ തട്ടിലുള്ള പ്രവർത്തകർ വരെ അസ്വസ്ഥരാണ്. കെ ഇ ഇസ്മായിലിനൊപ്പം ഉറച്ചുനിൽക്കുന്ന പി എസ് സുപാലിനെ ജില്ലാ സെക്രട്ടറി ആയി തെരഞ്ഞെടുക്കണം എന്ന പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മാനിക്കാൻ കാനം തയ്യാറായിരുന്നില്ല. പകരം തന്റെ ആശ്രിതനായ ആർ രാജേന്ദ്രനെ പിൻവാതിലിലൂടെ സെക്രട്ടറിയാക്കാനായിരുന്നു കാനം ശ്രമിച്ചത്. സമ്മേളനത്തിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് ആർ രാജേന്ദ്രനെ സെക്രട്ടറിയായി തീരുമാനിച്ചിട്ടും ജില്ലാ കൗൺസിൽ ആ തീരുമാനം അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് സമയത്തുകൊല്ലം പാർലമെന്റ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയുടെ വിജയത്തിനായി സിപിഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രവർത്തിച്ചില്ല എന്ന ആക്ഷേപവും നിലവിലുണ്ട്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ ഒരു നിയോജകമണ്ഡലത്തിൽ പോലും പാർട്ടിക്ക് മുന്നിലെത്താനും കഴിഞ്ഞിരുന്നില്ല. പാർട്ടി സംസ്ഥാന സക്രട്ടറി തന്നെ ജില്ലയിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോകാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പി എസ് സുപാലിനെ ജില്ലാ സെക്രട്ടറി ആക്കുകയും കെ രാജുവിന് പകരം ആർ രാമചന്ദ്രനെ മന്ത്രിസഭയിൽ എടുക്കുകയും വേണം എന്ന നിലപാട് കടുപ്പിച്ചാകും വരും ദിവസങ്ങളിൽ കൊല്ലം കാനത്തിനെ എതിർക്കുക.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍