നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മോഹിച്ച് വെറുതെ കിടന്ന കൃഷിഭൂമിയിൽ ഓർഗാനിക് ഇന്റഗ്രേറ്റഡ് ഫാം തുടങ്ങി; ഗൂണ്ടാപ്പിരിവിനായി ഫാമിനെതിരെ സാമൂഹിക വിരുദ്ധർ; എതിർത്തപ്പോൾ രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിൽ സമരം; സഹോദരനെ പ്രതിയാക്കി കൊലപാതക ശ്രമത്തിന് കേസും; കേസും കൂട്ടവുമായതോടെ കടത്തിൽ മുങ്ങി; 12 കോടി മുടക്കി മലബാർ ഹിൽസ് ആൻഡ് റിസോർട്ട് ചെമ്പാനോട് തുടങ്ങിയപ്പോൾ നേരിട്ട പീഡനങ്ങൾ വിവരിച്ച് പ്രവാസി വ്യവസായി ആയ ബിനു ജോസഫ്
എം മനോജ് കുമാർ
കോഴിക്കോട്: കേരളത്തിൽ വ്യവസായം വരണം. വ്യവസായികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരെയും പോലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് ഇതേ കാര്യം തന്നെയാണ്. പക്ഷെ വ്യവസായം തുടങ്ങാൻ ഉറച്ച് കേരളത്തിൽ എത്തുന്നവർക്ക് സംഭവിക്കുന്നതോ? കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നിരന്തരം അനുമതി നിഷേധിക്കപ്പെട്ടപ്പോൾ പ്രവാസി വ്യവസായി സാജൻ ആത്മഹത്യചെയ്ത സംഭവം മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെയാണ് കോഴിക്കോട് ചെമ്പാനോട് പന്നി ഫാം ആരംഭിച്ച പ്രവാസി വ്യവസായിക്ക് അനുഭവിക്കേണ്ടി വന്ന മനസ് തകരുന്ന അനുഭവങ്ങളും ദുരന്തവും വെളിയിൽ വരുന്നത്. പന്ത്രണ്ട് കോടി രൂപയുടെ പ്രോജക്ടിനെ കേരളത്തിലെ വ്യാവസായികാന്തരീക്ഷം നാമാവശേഷമാക്കുന്നത് എങ്ങിനെയാണ് എന്നാണ് പ്രവാസി വ്യവസായിയായ ബിനു ജോസഫ് തുറന്നുകാട്ടുന്നത്.
കോഴിക്കോടെ മലയോര മേഖലയായ ചെമ്പാനോട് മലബാർ ഹിൽസ് ഫാം ആൻഡ് റിസോർട്ട് ആരംഭിച്ച ബിനു ജോസഫിന് ഈ ഫാമിന്റെ പേരിൽ കയ്യിലെ സമ്പാദ്യം മുഴുവൻ നഷ്ടമായി. ഫാമിനെതിരെ സാമൂഹ്യവിരുദ്ധർ നടത്തിയ സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തപ്പോൾ ഫാമും ഫാമിൽ നിക്ഷേപിച്ച കോടികളും നഷ്ടമാകുന്ന അവസ്ഥ വന്നു. ക്വാറി സമരവും നിപ്പാ ബാധയും സിർക്കാ വൈറസും ഒപ്പം എത്തിയപ്പോൾ ബിസിനസ് മുഴുവനും തുലഞ്ഞ അവസ്ഥയുമായി. ഇപ്പോൾ ബാങ്ക് ലോണിന്റെ പേരിൽ വന്ന കോടികളുടെ കടക്കെണിയിൽ പകച്ച് നിൽക്കുകയാണ് ബിനു ജോസഫിന്റെ കുടുംബം. സാമൂഹ്യവിരുദ്ധരുടെ സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സഹോദരനു വ്യാജകൊലപാതക ശ്രമക്കേസിൽ പ്രതിയാകേണ്ടി വന്നു.
കേസിന്റെ പേരിൽ വീട്ടിലേക്കുള്ള പൊലീസ് റെയിഡുകൾ വേറെയും. കേരളത്തിൽ ഈ കുടുംബത്തിന് നേരിടേണ്ടി വന്നത് ഉറക്കം നഷ്ടമായ രാവുകളും മനഃസമാധാനക്കേടും മാത്രമാണ്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് ഇപ്പോൾ നേരിടേണ്ടി വരുന്ന സമ്മർദ്ദം വേറെയും. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തപ്പോൾ ഇതേ സമയത്ത് തന്നെയാണ് ഫാമിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളും ഭീഷണിയും സാമ്പത്തിക നഷ്ടങ്ങളും ഒരു വോയിസ് ക്ലിപ്പിന്റെ രൂപത്തിൽ ബിനു ജോസഫ് പുറത്തുവിട്ടത്. കേരളത്തിലെ വ്യവസായ സംരംഭകർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ദുരന്തങ്ങളുമാണ് ബിനു ജോസഫിന്റെ സംസാരത്തിൽ തെളിഞ്ഞുവരുന്നത്.
കൃഷിഭൂമി വെറുതെ കിടന്നപ്പോഴാണ് ബിനു ജോസഫ് ചെമ്പാനോട് ഓർഗാനിക് ഫാം തുടങ്ങാൻ തീരുമാനിക്കുന്നത്. ഓർഗാനിക് ഇന്റഗ്രെറ്റഡ് ഫാം ആശയമാണ് ഈ ഘട്ടത്തിൽ മനസ്സിൽ നിന്നത്. മത്സ്യകൃഷി, ആട് ഫാം, പന്നി ഫാം എന്നിവയെക്കുറിച്ച് എല്ലാം ആലോചന വന്നു. ഒപ്പം ഓർഗാനിക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് ഫാം. ഇതെല്ലാം പ്ലാൻ ചെയ്തു. ആദ്യം പന്നി ഫാമിൽ തുടങ്ങാം എന്നാണ് കരുതിയത്. എല്ലാ സർക്കാർ അനുമതികളും വാങ്ങാൻ ആദ്യം തീരുമാനിച്ചു. പൊലൂഷൻ കൺട്രോൾ ബോർഡ്, ഫയർ, പഞ്ചായത്ത് തുടങ്ങിയ അനുമതികൾ ആദ്യം വാങ്ങി. കേരളത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയി ചെയ്യണമെന്നും ആഗ്രഹിച്ചു. കെട്ടിടത്തിന് അനുമതി ചോദിച്ചപ്പോൾ മുതൽ പ്രശ്‌നങ്ങൾ തുടങ്ങി. പഞ്ചായത്ത് അനുമതി കോഴിക്കോട് കോർപ്പറേഷന് തട്ടി. പന്നി ഷെഡ് കെട്ടാൻ കോർപ്പറേഷനിൽ നിന്നും അനുമതി തേടിയപ്പോൾ അനുമതി സംസ്ഥാന തലത്തിൽ നിന്നും വരേണ്ടതാണ് എന്ന് പറഞ്ഞു.
വികലാംഗർക്കുള്ള പാർക്കിങ് ഇല്ല. സ്ത്രീകൾക്കുള്ള മൂത്രപ്പുര ഇല്ല എന്നൊക്കെ പറഞ്ഞു സംസ്ഥാന തലത്തിൽ അനുമതി നീട്ടി നീട്ടിക്കൊണ്ടുപോയി. ഒരു പന്നി ഫാമിന്റെ ഷെഡ് കെട്ടാനുള്ള അനുമതിക്ക് വേണ്ടിയാണ് ഈ പെടാപ്പാട് എന്ന് ഓർക്കണം. അപ്പോൾ തന്നെ മാസം ഏഴു കഴിഞ്ഞു. ഷെഡ് കെട്ടാനുള്ള അനുമതി ഏഴുമാസം കഴിഞ്ഞപ്പോഴാണ് കിട്ടിയത്. അടുത്ത പടിയായി ഷെഡ് കെട്ടാൻ കോൺട്രാക്ട് കൊടുത്തു. ഷെഡ് കെട്ടൽ തന്നെ രണ്ടു വർഷം എടുത്തു. അപ്പോഴേക്കും മൂന്നു തവണ ക്വാറി സമരം വന്നു. സിമന്റിന്റെ സമരം വന്നു. ബംഗാൾ തിരഞ്ഞെടുപ്പ് വന്നതിനാൽ തൊഴിലാളികൾ എല്ലാം പോയെന്നു പറഞ്ഞു. സമയം നീണ്ടു നീണ്ടുപോയി. . പിന്നെ അതിശക്തമായ രണ്ടു മഴക്കാലവും. ഇങ്ങിനെ ആറുമാസം കൊണ്ട് തീരേണ്ടുന്ന ഷെഡ് രണ്ടര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്.
പന്നികൾക്കുള്ള ഷെഡും പന്നികളും എത്തിക്കഴിഞ്ഞപ്പോൾ ഇതേ സമയത്ത് തന്നെ ഒന്നര കിലോമീറ്റർ അകലെയുള്ളവർ ഒത്തുകൂടി സമരസമിതിയുണ്ടാക്കി. തൊട്ടടുത്തുള്ളവരാരുമല്ലാ സമരവുമായി ഇറങ്ങിയത് എന്നത് ഓർക്കേണ്ട കാര്യമാണ്. കാരണം 500 മീറ്റർ പരിധിയിൽ താമസക്കാർ ആരുമില്ല. ഒന്നര കിലോമീറ്റർ ദൂരെയുള്ളവരാണ് സമരവുമായി ഇറങ്ങിയത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് സമരത്തിന് പിന്നിലുണ്ടായിരുന്നത്. ഒരാൾ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരിൽ റിമാൻഡിൽ ആയ പുള്ളിയാണ്. മറ്റുള്ളവർ എല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ. അവർ പണമാണ് ചോദിച്ചത്. ആ പണം നൽകാൻ ഞാൻ തയ്യറായില്ല. വേറൊരാൾ പറഞ്ഞത് അവരുടെ സ്ഥലം കൂടി വിലയ്ക്ക് വാങ്ങണം എന്നാണ്. ഇതിനൊന്നും ഞങ്ങൾക്ക് കഴിയുന്ന കാര്യവുമായിരുന്നില്ല.
ഫാം മുന്നോട്ടു കൊണ്ടുപോകുമ്പോൾ തന്നെ സമരവുമായി സാമൂഹ്യവിരുദ്ധർ രംഗത്തെത്തി. പണം ലഭിക്കാത്തതിനാലാണ് സമരം വന്നതെന്ന കാര്യം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾ കൂടി അറിഞ്ഞതായി തോന്നിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ നൽകുകയും സമരം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുകയും ചെയ്തു. പന്ത്രണ്ടു കോടി രൂപയുടെ പ്രോജക്ടിനു സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നാലരക്കോടി രൂപയാണ് ലോണിന് അനുമതിയായത്. ബാക്കി തുക കയ്യിൽ നിന്നും എടുക്കേണ്ടിയും വന്നു. ഫാം തുടങ്ങുമ്പോൾ തന്നെ അകമ്പടിയായി സമരവും വന്നു. എന്റെ അനുജനെതിരെ കൊലപാതക ശ്രമത്തിനു പൊലീസ് കേസ്. എല്ലാം വ്യാജം. കഴമ്പില്ലെന്ന് കണ്ടു പൊലീസ് തന്നെ ഈ കേസ് ഒഴിവാക്കി. പക്ഷെ ഈ കേസിന്റെ പേരിൽ പൊലീസ് റെയിഡ്. ഒന്ന് രണ്ടു തവണ റെയിഡ് വന്നു. നൂറു പേർ കൂടെ നിൽക്കുമ്പോൾ ഒന്നോ രണ്ടോ പേർ ശക്തമായി എതിര് നിൽക്കുന്ന പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടത്.
സമരം മുന്നോട്ടു പോയപ്പോൾ പിന്നീട് സമരത്തിലെ വിഡ്ഢിത്തം തിരിച്ചറിഞ്ഞു രാഷ്ട്രീയ പാർട്ടികൾ ഓരോന്നായി മാറി. സമരത്തിലെ ആളുകൾ പൊലീസിൽ കേസിൽ പ്രതികൾ ആയി മാറിയതോടെ പുറത്തുനിന്നുള്ള പിന്തുണ അവർക്ക് കുറഞ്ഞു. പക്ഷെ ഫാം തുടങ്ങിയ സമയത്തുള്ള സമരവും പൊലീസ് കേസുകളും കാരണം ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. ബാങ്ക് അടവ് മുടങ്ങി. മാസം ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ബാങ്കിൽ അടക്കേണ്ടതാണ്. അത് അടയ്ക്കാൻ കഴിയാത്ത പ്രശ്‌നം സമരം കാരണം വന്നു. മുപ്പത്തിയഞ്ചോളം സ്റ്റാഫ് ഉണ്ടായിരുന്നു. നാല് ലക്ഷത്തിലധികം തുക ഇവരുടെ ശമ്പളത്തിനായി ആവശ്യവും വന്നിരുന്നു. ഒന്നിനും പണം തികയാത്ത അവസ്ഥവന്നു.
പൊലീസ് കേസ് തുടർന്നപ്പോൾ കോടതിയിൽ നിന്ന് കമ്മീഷൻ വന്നു. അവർക്ക് എല്ലാ കാര്യവും വ്യക്തമായി. കോടതിവിധി ഞങ്ങൾക്ക് അനുകൂലമായി വന്നു. ഫാം നടത്താനുള്ള എല്ലാ സാഹചര്യവും അനുവദിച്ച് നൽകണം എന്നാണ് കോടതി വിധിച്ചത്. അപ്പോഴേക്കും ഞങ്ങൾ കടത്തിൽ മുങ്ങി. അനുജന്റെ പ്രോപ്പർട്ടി വിറ്റും പുറത്തുനിന്നു കൂടുതൽ തുക സ്വരൂപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സർക്ക വൈറസിന്റെ പ്രശ്‌നം വന്നത്. എണ്ണൂറോളം പന്നികളാണ് ചത്തുപോയത്. അപ്പോഴേക്കും ജിഎസ്ടി വന്നു. നോട്ടു നിരോധനം വേറെയും. ഇപ്പോൾ അഞ്ചാറു കോടിയോളം രൂപ വിവിധ ബാങ്കുകളിൽ ലോണുണ്ട്. അടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഫെഡറൽ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ഒന്നിന് പിറകെ ഒന്നായി എല്ലാവരും നോട്ടീസ് പതിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്നാണ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഇറക്കി വിടും എന്ന് ഭീഷണിയും. എന്റെ അമ്മ എക്‌സ് മിലിട്ടറിയുടെ വിധവയായി ജീവിക്കുന്ന ആളാണ്. അച്ഛൻ മുൻപേ മരിച്ചിരുന്നു. എല്ലാവർക്കും കടം കാരണമുള്ള മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും. വീണ്ടും ഞങ്ങൾ കോടതിയെ സമീപിച്ചു. കൃഷി നടത്തുന്ന ഒരാൾ എല്ലാ വർഷവും ലൈസൻസ് പുതുക്കണം.ക്വാറി നടത്തുന്നവർക്ക് വരെ മൂന്നു വർഷത്തേക്ക് ആണ് ലൈസൻസ്. പക്ഷെ കൃഷി നടത്തുന്നവർക്ക് വർഷാവർഷം ലൈസൻസ് പുതുക്കണം. ഫാമിനെതിരെ നിന്നവർ മുഖ്യമന്ത്രി,ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി ഏതൊക്കെ കമ്മീഷനുകൾക്ക് പരാതി നൽകാനുണ്ടോ അവിടെയൊക്കെ ഞങ്ങൾക്ക് എതിരായി പരാതി നൽകിയ അനുഭവമാണ് പറയാനുള്ളത്. എല്ലാവരും വന്നു അന്വേഷിക്കും. കള്ളപ്പരാതി നല്കുന്നവർക്കെതിരെ ഒരു നടപടിയും വന്നിട്ടുമില്ല. കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സാജൻ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ കഴിയും. ഒന്നും പറയാനോ ഇതുമാതിരി വിവരങ്ങൾ പങ്കു വയ്ക്കാനും കഴിയാതെയാണ് സാജൻ വിടപറഞ്ഞിരിക്കുന്നത്.
ഇപ്പോഴും ഫാം മുന്നോട്ടു കൊണ്ടുപോകൽ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അത്രമാത്രം പണം ഈ സംരംഭത്തിൽ ഞങ്ങൾ മുടക്കിക്കഴിഞ്ഞിരിക്കുന്നു. ഫാം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി ഞങ്ങളുടെ പേരിൽ ഉണ്ടായിരുന്ന പത്തേക്കർ സ്ഥലം വിറ്റു. അപ്പോഴാണ് നിപ്പ വൈറസ് പ്രശ്‌നം വന്നത്. ഇതും ഈ പ്രദേശത്താണ് വന്നത്. ബാർ നിരോധനം വന്നപ്പോൾ അപ്പോഴും കച്ചവടം കുറഞ്ഞു. ഈ ഘട്ടത്തിൽ പന്നിയുടെ വില കുത്തനെ കുറയുകയും ചെയ്തു. ഇപ്പോൾ ബാങ്കുകളിൽ നിന്നുള്ള ലോൺ തിരിച്ചടവ് പ്രശ്‌നം, മാനസിക സംഘർഷങ്ങൾ എല്ലാം കാരണം ഉറക്കമില്ലാത്ത അവസ്ഥയാണ്. മൂന്നു നാല് സർജറികൾക്കും വിധേയനായി. ലോൺ തിരിച്ചടവ് പ്രശ്‌നത്തിൽ . മൊറട്ടോറിയം നിലനിൽക്കുമ്പോൾ സുന്ദരം ഫിനാൻസ് വന്നു ഫാമിലെ എല്ലാ വണ്ടിയും പിടിച്ചുകൊണ്ടുപോയി. പുറത്തുനിന്നുള്ള ടാക്‌സി വണ്ടികളെയാണ് ഇപ്പോൾ അവലംബം. ശമ്പളം ലഭിക്കാത്ത അവസ്ഥ വന്നപ്പോൾ സ്റ്റാഫുകൾ പലരും ഒഴിവായിപ്പോയി.
ഫാമിനെതിരെയുള്ള എല്ലാ ഭീഷണികളും ഫാം പൂട്ടിക്കും അടപ്പിക്കും എന്ന് പറഞ്ഞുള്ളതാണ്. ഇറച്ചി വിൽക്കുന്ന കടകൾ പലതും ലൈസൻസ് ഇല്ലാതെയാണ് മുന്നോട്ടു പോകുന്നത്. അത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഒരു ബിസിനസ് തുടങ്ങിയപ്പോൾ മുന്നിലെ അവസ്ഥ ഇതാണ്. ഞങ്ങളെ പൂട്ടിക്കെട്ടിക്കാനാണ് എല്ലാവരും പരിശ്രമിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഞങ്ങൾക്ക് ഒരു പിന്തുണയും ലഭിച്ചതുമില്ല. നാട്ടിലേക്ക് തിരിച്ചുവന്ന അനിയനും കുടുംബവും യുകെയിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. എന്റെ കുടുംബവും മറ്റു രാജ്യങ്ങളിലേക്ക് മാറേണ്ട അവസ്ഥയിലാണ്.
വിദേശങ്ങളിൽ നമ്മുടെ നാട്ടുകാർ പലരും അനുഭവിക്കുന്നത് അടിമത്തമാണ്. ഈ അടിമത്തം മാറണമെങ്കിൽ അവർക്ക് കേരളത്തിൽ തന്നെ ജോലി നൽകാൻ കഴിയണം. പക്ഷെ കേരളത്തിലെ അവസ്ഥ ഇങ്ങനെയും. പ്രവാസ സംരംഭകർ എങ്ങിനെ കേരളത്തിൽ വ്യവസായം കൊണ്ടുവരും. വ്യവസായം തുടങ്ങിയാൽ ഇതാണ് അവസ്ഥ. ജോലി കൊടുക്കുന്ന ആളുകൾക്ക് പിന്തുണ നൽകിയില്ലെങ്കിൽ കേരളത്തിൽ എങ്ങിനെ വ്യവസായം വളരും. കേരളത്തിലെ ആളുകൾക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കേണ്ടേ? സർക്കാർ അടിയന്തരമായി കണ്ണ് തുറക്കണം. കേരളത്തിൽ വ്യവസായം തുടങ്ങാൻ വേണ്ടി നിന്ന് ജീവിക്കുന്ന രക്തസാക്ഷിയായ അനുഭവമാണ് മുൻപിലുള്ളത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ കേരളത്തിലെ വ്യവസായികൾക്ക് ഇപ്പോൾ ആവശ്യമുണ്ട്-ബിനു ജോസഫ് വ്യക്തമാക്കുന്നു.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- കോട്ടയം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയത് പെണ്ണ് കേസിൽ പെട്ട്
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍