സെലക്ടീവ് വ്രണപ്പെടുത്തലുകൾ തുടർക്കഥയാകുമ്പോൾ ആഭാസമാക്കപ്പെടുന്ന കേരള സംസ്കാരം! ഇതോ നവോത്ഥാന പ്രബുദ്ധകേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു 'ആർപ്പോ ആർത്തവം ' എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കുന്നവർക്കു പിന്നിലൊരു വ്യക്തമായ അജണ്ടയുണ്ട്.കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ സ്റ്റേറ്റ് അവാർഡ് പുരസ്കാരം നേടിയ കാർട്ടൂണിനെതിരെ വിവാദമുയർന്നപ്പോൾ നൊന്ത മതേതര രാഷ്ട്രീയപ്പാർട്ടികൾക്ക് ഈ അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അവരത് കണ്ടില്ലെന്നു വയ്ക്കുന്നത് കാലാകാലങ്ങളായി തുടർന്നുപോരുന്ന ഇരട്ടത്താപ്പെന്ന പ്രത്യയശാസ്ത്രം കാരണമാണ്.പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം കാട്ടുന്നവരുടെ ഒടുവിലത്തെ വിനോദമാണ് ഈ ഫ്ളക്സുകൾ.സമൂഹത്തിൽ മതവർഗ്ഗീയ ചിന്തകളുടെ അതിപ്രസരമിളക്കി വിട്ട് രക്തപുഴയൊഴുക്കാൻ വേണ്ടി മാത്രമാണ് ഇത്തരം നവോത്ഥാനഫ്ളക്സുകൾ ലക്ഷ്യം വയ്ക്കുന്നത്.അതിലൂടെ മുതലെടുപ്പ് രാഷ്ട്രീയപൊറാട്ടുനാടകം കെട്ടിയാടുവാൻ വേണ്ടിയും ബീഹാറിയൻ അപാരതയുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കുവാൻ വേണ്ടിയും കൂടിയാണ് .
സെലക്ടീവ് വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്.'ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം 'എന്ന പുസ്തകത്തിൽ ഇ എം എസിൽ തുടങ്ങി ഇന്ന് കേരളവർമ്മയിലെ ഫ്ളക്സുകൾക്കിടയിൽ വരെ എത്തിനിൽക്കുന്ന ആ ആവിഷ്കാര സ്വാതന്ത്ര്യ ദാഹം ഇന്നേവരെ അവരുടെ ഭാവനയിൽ പോലും സെമറ്റിക് മത ചിഹ്നങ്ങളോ അവരുടെ ചില വിരുദ്ധമായ സാമൂഹിക വ്യവസ്ഥയോ തങ്ങളുടെ തൂലികത്തുമ്പിലൂടെ പരാമർശിക്കാൻ എന്ത്കൊണ്ട് ധൈര്യപ്പെടുന്നില്ല.? ഒരു പ്രത്യാക്രമണ ശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും,ശാരദക്കുട്ടിയും ദുർഗാമാലതിയും ഹരീഷും ഭരണവർഗ്ഗവും നവോത്ഥാനവും കേരളവർമ്മയിലെ കുട്ടിസഖാക്കളും സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.
ഹൈന്ദവവിശ്വാസങ്ങളെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ ക്ഷേത്രങ്ങളെ കുറിച്ചോ അനുകൂലമായി എഴുതിപ്പോയാൽ, അല്ലെങ്കിൽ ഹൈന്ദവ ചിഹ്നങ്ങളെ അവഹേളിക്കുന്നതിനെതിരെ പ്രതികരിച്ചാൽ പുരോഗമനവാദികൾ ഉടനെ കല്പിച്ചു തരുന്നൊരു പട്ടമാണ് സംഘിപട്ടം.ഒരു പൗരനു അവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവാദം നല്കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തിൽ ഹിന്ദുവിനു മാത്രം കല്പിച്ചു തുല്യം ചാർത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ചു ഇടതുപക്ഷ രാഷ്ട്രീയത്തിൽ.!
ശ്രീ ഹരീഷിന്റെ മീശയെന്ന നോവലിന്റെ പിൻവലിക്കൽ വല്ലാതെ പൊള്ളിച്ചത് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വലയും വീശി കരയിൽ കാത്തിരുന്ന ലിബറൽ പുരോഗമന ബുദ്ധിജീവി സൈദ്ധാന്തികരെയായിരുന്നു.അതു കൊണ്ടുതന്നെ അവർക്ക് അന്നത്
സാഹിത്യലോകത്തിന്റെ ഇരുണ്ട കാലമായും സാംസ്കാരിക കേരളത്തിനേറ്റ കരണത്തടിയുമൊക്കെയായി തോന്നിയതിൽ അത്ഭുതപ്പെടാനില്ല. ആ പിൻവലിക്കലിനു പിന്നിലെ മൊത്ത കച്ചവടക്കാരായി ഹിന്ദു സംഘടനകളെയും വിശ്വാസികളെയും മാത്രം കണ്ടവർ ലളിതകലാ അക്കാദമിയുടെ വിവാദകാർട്ടൂൺ അവാർഡും അതിനെതിരെ പ്രതികരിച്ച വിശ്വാസസമൂഹത്തെയും വാർത്തകൾക്കിടയിലെ അപ്രധാനഘടകങ്ങളാക്കി മാറ്റാൻ ശ്രദ്ധാലുക്കളായിരുന്നു. അതെന്നും അങ്ങനെ തന്നെയായിരുന്നു .
പ്രവാചക നിന്ദ എന്നുപറഞ്ഞ് മാതൃഭൂമിക്കെതിരെയും ലേഖകനെതിരേയും ആയുധമെടുത്തവർക്കു നേരെ വിരൽ ചൂണ്ടാൻ മടിച്ചവരുണ്ടിവിടെ.ജോസഫ് മാഷിന്റെ കൈവെട്ടിയവർക്കെതിരെയും വൻ പ്രതിഷേധകൊടുങ്കാറ്റുയർത്താൻ ആളുണ്ടായില്ല. പവിത്രൻ തീക്കുനി പർദ്ദയെന്ന കവിത പിൻവലിച്ചപ്പോഴും ആർക്കും നൊന്തില്ല. സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു.പി.എം.ആന്റണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം സഭയുടെ എതിർപ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാർ സർക്കാർ ആയിരുന്നു. അന്ന് അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതാൻ എന്തേ പുരോഗമനവാദികൾക്ക് കഴിഞ്ഞില്ല?ഇപ്പോഴും കഴിയുന്നില്ല?
സൂര്യകാന്തി തിയറ്റേഴ്?സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. 1986-ൽ ആലപ്പുഴയിലെ ഏതാനും അരങ്ങുകൾക്കുശേഷം തൃശൂർ നഗരത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ക്രൈസ്തവർ ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാൽ നാടകത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകൾ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തിൽ വ്യഖ്യാനിക്കുന്നു. ഇതായിരുന്നു വിവാദകാരണമായി മാറിയത്. ഇതെന്തേ കഥാകൃത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യവും ഭാവനാവൈഭവവുമായി വാഴ്ത്തപ്പെട്ടില്ല?
സൽമാൻ റഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്നത് ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു.ലജ്ജ എന്ന തസ്ലിമ നസ്രീന്റെ പുസ്തകം ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു. മാത്രമോതസ്ലിമ നസ്രീനെ ബംഗാളിൽ നിന്ന് അടിച്ചോടിച്ചത് ജ്യോതിബസു സർക്കാർ ആയിരുന്നു. അന്നൊക്കെ എന്തേ മാനവികതയും മതേതരത്വവും ആവിഷ്കാരസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്ന സഖാക്കൾ പ്രതിഷേധിച്ചില്ല?
ഇനിയും ഒട്ടേറെയുണ്ട് ഇരട്ടത്താപ്പുകൾ. 2016 ഡിസംബറിൽ ഭാഷാപോഷിണിയിലെ ടോം വട്ടക്കുഴിയുടെ ചിത്രത്തിന്റെ പേരിൽ ദീപികയും കത്തോലിക്കാ സഭയും നാട്ടിൽ അരാജകത്വവും കലാപവും അഴിച്ചുവിട്ടത് എന്തിന്റെ പേരിലായിരുന്നു? അന്ന് വൈദികർ തെരുവിലിറങ്ങി ഗുണ്ടകളെ പോലെ മനോരമ പത്രം കത്തിച്ചിരുന്നു. അന്ന് ടോമിനു വേണ്ടി ഒരാളും വാദിച്ചില്ല. പള്ളിമേടകളിൽ അവിശുദ്ധബന്ധങ്ങളുടെ മെഴുകുതിരികൾ കത്തുന്നതിനെ കുറിച്ച് എന്തുകൊണ്ട് ഒരു സാഹിത്യകാരനും തങ്ങളുടെ ഭാവനാസൃഷ്ടികളിൽ എഴുതുന്നില്ല? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കന്യാസ്ത്രീ എഴുതിയ ആമേൻ എന്ന പുസ്തകത്തെ എന്തുകൊണ്ട് പുരോഗമനവാദികൾ പുകഴ്ത്തിയില്ല.ഫ്രാങ്കോയെന്ന പെണ്ണുപിടിയനുവേണ്ടി വാദിക്കാൻ ആളുണ്ടാകുന്ന വിചിത്രമായ മനോവൈകൃതത്തെ ഫ്ളക്സുകളിൽ പുനരാവിഷ്കരിക്കാൻ എന്തുകൊണ്ട് കുട്ടിസഖാക്കളിലെ നവോത്ഥാനപരിഷ്കർത്താക്കൾക്ക് കഴിയുന്നില്ല?
സർഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കിൽ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിർമ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാൽ ആ സ്വാതന്ത്ര്യത്തിനുമേൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുർവ്യാഖ്യാനവും ഇരവാദമുണ്ടായപ്പോൾ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാൻ രാഷ്ടീയമാമകൾ അരങ്ങത്തു വന്നപ്പോൾ അരാജകത്വം ഉണ്ടായി.
ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്കാരസ്വാതന്ത്രൃത്തിന്റെ പേരിൽ അപഹസിക്കാനും ചോദ്യംചെയ്യാനും കഴിയുന്നു.ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ടാബ്ലോയിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുന്നു. ഹിന്ദുവിശ്വാസിയായ കടകംപള്ളി ഗുരുവായൂരിൽ പോയാൽ വിമർശനം.ക്ഷേത്രമെന്ന വാക്കിനെ ആഭാസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ച് സഖാവ്.കൃഷ്ണനു അഭിവാദ്യമർപ്പിക്കുന്നു. ശബരിമലയിൽ തുല്യ ലിംഗനീതി വേണമെന്ന് വാദിക്കുന്നു. വിശ്വാസസമൂഹത്തിനു തീരാമുറിവു നല്കികൊണ്ടു ഇരുട്ടിന്റെ മറപ്പറ്റി പിൻവാതിലിലൂടെ വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സംരക്ഷണകവചമൊരുക്കുന്നു. ആർത്തവ രക്തത്തുള്ളികൾക്കൊപ്പം അയ്യനെ ചിത്രീകരിക്കാൻ നവോത്ഥാനത്തെ കൂട്ടുപ്പിടിക്കുന്നു.
എന്തുകൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനം? ഇനി ഈ മതത്തെ ശുദ്ധീകരിക്കാനാണെങ്കിൽ, ഇതിലെ പഴഞ്ചൻ ആചാരങ്ങളെ മാറ്റാനാണെങ്കിൽ, നവീകരണവും നവോത്ഥാനവും ഒരു മതത്തിനു മാത്രം ബാധകമാണോ?
അഞ്ചു നേരം നിസ്കരിക്കുന്ന ,റമദാൻ വ്രതം ആചരിക്കുന്ന ഇസ്ലാം സഖാവിനു എവിടെയും വിലക്കുകളില്ല. അത് മതേതരത്വത്തിലൂന്നിയ മതസ്വാതന്ത്ര്യം. ഈസ്റ്റർ നോമ്പെടുക്കുന്ന, ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന കൃസ്ത്യൻ സഖാവിനും വിലക്കില്ല. അവിടെയും മതസ്വാതന്ത്ര്യം. ദർഗകളിൽ സ്ത്രീ പ്രവേശനം വേണ്ടേ വേണ്ട. മീശയിലെ ക്ഷേത്രദർശന പരാമർശം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ലിസ്റ്റിൽ പെടുമ്പോൾ ക്രിസ്തുവിന്റെ ആറാം തിരുമുറിവും സാത്താന്റെ വചനവും ലജ്ജയും ജോസഫ് സാറിന്റെ ചോദ്യപേപ്പറുമൊക്കെ മതനിന്ദ. ഹാദിയ ഉദാത്തപ്രണയത്തിന്റെ മറ്റൊരു പേരാകുമ്പോൾ അനുജയെ മറവിക്കുള്ളിൽ ഒതുക്കുന്നു. ആനയെ പൂരത്തിനെഴുന്നള്ളിക്കുമ്പോൾ തലപൊക്കുന്ന മൃഗസ്നേഹം ഇഫ്ത്താർ വിരുന്നുകളിലും പാർട്ടികളിലും മറ്റും തീന്മേശകളിൽ അണിനിരക്കുന്ന വിഭവങ്ങളിൽ ഇല്ലാതാകുന്നു.മാതാ അമൃതാനന്ദമയിയെ വിമർശിക്കാൻ പൊന്തുന്ന നാവുകൾ ഇതര മത പണ്ഡിത- ആൾദൈവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
അങ്ങനെയെത്ര ഉദാഹരണങ്ങൾ.
ഈ ഇരട്ടത്താപ്പും 'സെലക്ടീവ് വ്രണപ്പെടുത്തലും കണ്ട് മനം മടുത്തതുകൊണ്ട് മാത്രമാണ് ഇവിടെ സംഘികളുടെ എണ്ണം കൂടുന്നത്.പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാൻ ഹൈന്ദവമതവിശ്വാസത്തെ മാത്രം ലാക്കാക്കുന്നവരറിയുന്നില്ല കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നുവെന്ന നഗ്നമായ സത്യം. സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം നിലപാടുകളെ തരാതരം മാറ്റുന്ന അഭിനവരാഷ്ട്രീയക്കാരേ ഒന്നോർക്കുക! നിങ്ങളുടെയൊക്കെ മതേതരത്വത്തിനു കേരളജനത വിലയിട്ടു കഴിഞ്ഞു. ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്കി, സംരക്ഷണം നല്കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണർന്നു കഴിഞ്ഞു.
പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചതു കൊണ്ട് മാത്രം വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടി വരുന്ന ഹിന്ദു സഖാക്കൾ നാളത്തെ സംഘപുത്രനും പുത്രിയുമായി തീരുന്നത് ഇതൊക്കെ കൊണ്ടാണ്.സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്ന ഹിന്ദുവിനെ മതേതരനെന്നു വിളിച്ചു പുകഴ്ത്തുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ വർഗ്ഗീയ വാദിയെന്നും സംഘിയെന്നും ഇവിടെ വിളിക്കപ്പെടും.മെത്രാന്റെ അംശവടി മതചിഹ്നമാകുകയും അതിനെ സർഗ്ഗാത്മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്പോൾ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികൾക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ആഭാസകേരളത്തിൽ ഇത്തരം പ്രവണതയ്ക്കെതിരെ ശബ്ദിച്ചാൽ എന്നെയൊരു വർഗ്ഗീയവാദിയാക്കുന്നുവെങ്കിൽ,
അഭിമാനപൂർവ്വം ഉറക്കെ ഞാനും പറയുംസ്വന്തം മതത്തോട് കൂറും ആത്മാർത്ഥയുമുള്ള ഞാനുമൊരു വർഗ്ഗീയവാദി തന്നെയാണെന്ന്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്