കേന്ദ്രമന്ത്രിസ്ഥാനം തെറിച്ചെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിമന്ദിരം ഒഴിയാൻ മടി; രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്ന് വാശി പിടിച്ചതോടെ വലഞ്ഞത് ഉദ്യോഗസ്ഥർ; കേന്ദ്ര സഹമന്ത്രിയായിരിക്കവേ ഐടി വകുപ്പിലെ ഫണ്ടുപയോഗിച്ച് ഔദ്യോഗിക ബംഗ്ലാവിൽ അധികമായി വെച്ച എസികളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിക്കാൻ വയ്യെന്ന് മുന്‍മന്ത്രി; കണ്ണന്താനത്തിന്റെ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് ഉദ്യോഗസ്ഥരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഉള്ള സ്ഥാനം നഷ്ടമായ വ്യക്തിയായിരുന്നു അൽഫോൻസ് കണ്ണന്താനം. അൽഫോൻസിന് കേന്ദ്ര ടൂറിസം സഹമന്ത്രിസ്ഥാനം തെറിച്ചതോടെ അതിലെ അനിഷ്ടം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെന്തക്കോസ്ത് സഭകൾക്ക് വിദേശഫണ്ട് ലഭ്യമാക്കാൻ വേണ്ടി ആഭ്യന്തര വകുപ്പു മന്ത്രിക്ക് നിരന്തരം കത്തെഴുതിയതാണ് അൽഫോൻിന്റെ മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണവും ഉയർന്നിരുന്നു. എന്തായാലും മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർക്കൊരു തലവേദന ആയി മാറിയിരിക്കയാണ് ഈ മലയാളി മുൻ കേന്ദ്രമന്ത്രി. മറ്റൊന്നുമല്ല, കേന്ദ്രസഹമന്ത്രി എന്ന നിലയിൽ അനുഭവിച്ചു വന്നിരുന്ന സൗകര്യങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതാകുന്നതിന്റെ ഈർഷ്യയിലാണ് അദ്ദേഹം.
മുന്‍മന്ത്രി കൂടിയായ അൽഫോൻസ് കണ്ണന്താനം കുടുംബ സമേതം താമസിച്ചു വന്ന കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാൻ വിസമ്മതിച്ചു എന്നതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആകുന്നത്. മന്ത്രിസ്ഥാനം പോയതോടെ രാജസ്ഥാനിൽ നിന്നുള്ള എംപി മാത്രമാണ് ഇപ്പോൾ അൽഫോൻസ് കണ്ണന്താനം. ഇതോടെ അദ്ദേഹത്തോടെ വസതി ഒഴിയണമെന്നം രാജ്യസഭാംഗം എന്ന നിലയിലുള്ള ഫ്ളാറ്റ് അനുവദിക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ, പുതിയ ഫ്ളാറ്റ് പോരെന്നും അതുകൊണ്ട് തൽക്കാലം ബംഗ്ലാവം ഒഴിയാൻ തയ്യാറല്ലെന്നും കണ്ണന്താനം ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. ഇതോടെ വെട്ടിലായത് ഉദ്യോഗസ്ഥരാണ്.
കേന്ദ്രസഹമന്ത്രി ആയതോടെയാണ് അൽഫോൻസ് കണ്ണന്താനം ഡൽഹിയിലെ സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറിയത്. ഭാര്യ ഷീലാ കണ്ണന്താനത്തിനുമൊപ്പമായിരുന്നു മന്ത്രി ഇവിടെ താമസിച്ചിരുന്നത്. ഇതോടെ മന്ത്രിമന്ദിരത്തിൽ വേണ്ടത്ര സൗകര്യം പോരെന്ന് പറഞ്ഞ് അധിക സൗകര്യവും അൽഫോൻസ് ഒരുക്കിയിരുന്നു. തുടക്കത്തിൽ ടൂറിസത്തിന് പുറമേ ഇലക്ട്രോണിക്സ് &ഐ ടി വകുപ്പും മന്ത്രിക്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് മന്ത്രിസഭാ വികസനം വന്ന 14 മെയ് 2018 ൽ ഈ വകുപ്പ് കണ്ണന്താനത്തിൽ നിന്നെടുത്ത് മാറ്റുകയും ചെയ്തു. പിന്നീടങ്ങോട്ട് ടൂറിസം മന്ത്രിയെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അതിനിടെ ഐടി മന്ത്രിയായിരിക്കവേ ആ വകുപ്പിൽ നിന്നും മന്ത്രിവസതിയിലേക്ക് എടുത്ത ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനസാമഗ്രികളും ഇതുവരെയും മടക്കി നൽകിയിട്ടില്ലെന്ന ആക്ഷേപവും ഉദ്യോഗസ്ഥർ കണ്ണന്താനത്തിനെതിരെ ഉയർത്തുന്നുണ്ട്. അക്കാലത്ത് സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് ബംഗ്ലാവിൽ അധികമായി എസി സംഘടിപ്പിക്കുകയും ഇന്റീരിയർ മികച്ചതാക്കുകയും ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ടി വകുപ്പിലെ ഫണ്ടുമായിരുന്നു. അക്കാലത്ത് വീട്ടിലെ വളർത്ത് മൃഗങ്ങൾക്ക് പോലും എസി സൗകര്യം കണ്ണന്താനവും ഭാര്യയും ഒരുക്കിയെന്ന ആക്ഷേപം പോലും ഉയർന്നിരുന്നു. പിന്നീട് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞതോടെ വകുപ്പിലെ പണം ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൽ തിരികെ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊക്കെ കണ്ണന്താനത്തിന്റെയും ഭാര്യയുടെ നിസ്സഹകരണം മൂലം നടന്നിരുന്നില്ല.
പൊതുതിരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിച്ച അൽഫോൻസ് കണ്ണന്താനം പരാജയപ്പെട്ടിരുന്നു. ഇതോടെ കേന്ദ്രമന്ത്രി പദവിയും നഷ്ടമായി. തുർന്നാണ് ജൂനിയർ എംപിമാർക്കുള്ള ഫ്ളാറ്റിലേക്ക് കണ്ണന്താനം മാറണമെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യം ഉദ്യോഗസ്ഥരും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ എസിയും മറ്റും മാറ്റാനെത്തിയ ഐ ടി വകുപ്പിന്റെ ജീവനക്കാരെ ശകാരിച്ചു മടക്കിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. കണ്ണന്താനം മന്ത്രിമന്ദിരം ഒഴിയാത്തത് ഭവന-നഗരവികസന മന്ത്രി ഹർദീപ് സിങ്ങ് പുരിക്കും തലവേദനയായി. മുൻ ബിജെപി മന്ത്രിയുടെ ഈ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അനധികൃതമായി വസതികൾ കൈവശം വെക്കുന്നവർക്കെതിരെ മോദി സർക്കാർ ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. മുന്മന്ത്രിമാരും മുതിർന്ന എംപിമാരിലും ചിലർ സർക്കാർ വസതികളിലാണ് ഇപ്പോഴും താമസം. ഇത്തരക്കാരോട് വസതികൾ ഒഴിയാൻ ആവശ്യപ്പെടുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
മന്ത്രിമാർ്ക്ക് വസതികൾ അനുവദിക്കുന്ന കമ്മിറ്റിയിൽ അമിത് ഷായാണ് ചെയർമാൻ. കമ്മിറ്റിയിൽ നിതിൻ ഗഡ്ഗരി, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ. അതേസമയം കണ്ണന്താനവും കുടുംബവും രാജ്യസഭാ എംപിമാർക്കുള്ള ഫ്ളാറ്റിലേക്ക് മാറാൻ തയ്യാറായേക്കുമെന്നും സൂചനയുണ്ട്. പെട്ടന്ന് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതാണ് കണ്ണന്താനത്തിന്റെ അനിഷ്ടത്തിന് ഇടയാക്കിയതെന്നുമാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ദ്വീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കണ്ണന്താനം ഡൽഹിയിലെ ചേരികൾ ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. അങ്ങനെയുള്ള കണ്ണന്താനത്തെ കേന്ദ്രം കുടിയൊഴിപ്പിക്കുമോ എന്ന ചോദ്യവും ഇന്ദ്രപ്രസ്ഥത്തിനെ അന്തപുരങ്ങളിൽ നിന്നും അടക്കം പറച്ചിലുകളായി പുറത്തുവരുന്നുണ്ട്.
നേരത്തെ അൽഫോൻസ് കണ്ണന്താനത്തെ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമാക്കിയത് ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രണ്ട് വർഷം മന്ത്രിയായിരുന്നിട്ടും ഇക്കാര്യത്തിൽ കണ്ണന്താനത്തിന് കാര്യമായൊന്നു ചെയ്യാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ മാറ്റി വി മുരളീധരന് അവസരം ഒരുക്കുകയാിരുന്നു. വിദേശഫണ്ട് സ്വീകരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകൾ കാട്ടിയ ക്രമക്കേടിനെ വെള്ളപൂശാൻ കണ്ണന്താനം ശ്രമിച്ചതുമാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
കേന്ദ്രടൂറിസം സഹമന്ത്രിയായിരുന്ന കണ്ണന്താനം സംസ്ഥാനത്തിനോ പത്തനംതിട്ട, കോട്ടയം പാർലമെന്റ് മണ്ഡലങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല സ്വദേശി ദർശൻ പ്രകാരമുള്ള ധനസഹായം ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് കണക്കുകൾ നൽകാതെയിരിക്കുകയും സ്വീകരിക്കുന്നിൽ സുതാര്യത ഇല്ലാതെയിരിക്കുകയും ചെയ്യുന്ന വിവിധ മതസംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതലും ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് ആണ് മരവിപ്പിച്ചിരുന്നത്. ഇത് വിട്ടു കിട്ടാൻ വേണ്ടി അൽഫോൻസ് കണ്ണന്താനം വിവിധ മതസംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി നൽകിയ ശിപാർശ കത്തും പുറത്തുവരികയുണ്ടായി. എന്തായാലും ഇതെല്ലാം അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം തെറിക്കാൻ കാരണമായി. കേരളത്തിലെ പാർട്ടിക്കുള്ളിൽ വേണ്ടത്ര വേരുകൾ ഇല്ലാതെ പോയതും അൽഫോൻസിന് തിരിച്ചടിയായിരുന്നു. ഇപ്പോഴത്തെ ബംഗ്ലാവ് വിവാദം മോദിയുടെ അനിഷ്ടത്തിന് കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍