ഇന്റീരിയർ ബിസിനസിൽ ഷെയർ ഒഴിവായപ്പോൾ തിരികെ കിട്ടാനുള്ളത് 27 ലക്ഷത്തോളം രൂപ; മുടക്കിയ പണം വാങ്ങാനായി സൂത്രത്തിൽ വിളിച്ചുവരുത്തിയിട്ട് എട്ടുലക്ഷം മാത്രം ബാക്കിയെന്ന് ചങ്കുപൊട്ടുന്ന കണക്ക്; 27 ലക്ഷത്തിന്റെ കണക്ക് ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയും നിലത്തിട്ടു ചവിട്ടലും; ആളുകൾ ഓടിക്കൂടിയപ്പോൾ ഭാര്യയെ കയറിപ്പിടിച്ചെന്ന കള്ള ആരോപണവും; കളമശേരിയിലെ ഡി ടൈൽ ഇന്റീരിയർ സ്ഥാപനയുടമ ശ്രീജിത്തും മാനേജറും അറസ്റ്റിൽ
എം മനോജ് കുമാർ
കൊച്ചി: ബിസിനസിൽ മുടക്കിയ പണം തിരികെ നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തി യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിൽ നിന്നും പിൻവാങ്ങിയപ്പോൾ മുൻ പങ്കാളിക്ക് നേരെയാണ് നിലവിലെ ഉടമ ഗുണ്ടാ ആക്രമണം നടത്തിയത്. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ രജീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് ഡി ടൈൽ എന്ന ഇന്റീരിയർ ഡെക്കറേഷൻ ഉടമയായ ശ്രീജിത്തിനെതിരെ കളമശേരി പൊലീസ് കേസ് എടുക്കുകയും ചെയ്തു.
ഡി ടൈൽ ഇന്റീരിയർ ഡെക്കറേഷനിൽ മുൻപ് പങ്കാളിയായിരുന്നു രജീഷ്. പക്ഷെ ഒരു വർഷം മുൻപ് രജീഷ് ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞു. പങ്കാളിത്തം ഒഴിയുന്ന ഘട്ടത്തിൽ 27 ലക്ഷം രൂപ ഡി ടൈൽ ഉടമ ശ്രീജിത്ത് രജീഷിന് നൽകേണ്ടതുണ്ടായിരുന്നുവെന്നാണ് രജീഷ് മറുനാടനോട് പറഞ്ഞത്. പക്ഷെ ഈ തുക ശ്രീജിത്ത് നൽകിയില്ല. അത് നൽകാൻ വേണ്ടി എന്ന പേരിൽ വിളിച്ചു വരുത്തിയ ശേഷം ശ്രീജിത്ത് പിന്നീട് ഭീകരമർദ്ദനം രാജേഷിന് നേരെ അഴിച്ചുവിടുകയായിരുന്നു.
നൽകാനുള്ള തുക ചോദിച്ച് രജീഷ് പലതവണ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുക ശ്രീജിത്ത് നൽകിയില്ല. പക്ഷെ നൽകാനുള്ള തുകയ്ക്ക് വേണ്ടി രജീഷ് ശ്രമം തുടർന്ന് കൊണ്ടിരുന്നു. ഇത് ശ്രീജിത്തിനെ ചൊടിപ്പിച്ചു. പല തരത്തിലുള്ള ശ്രമങ്ങൾക്കൊടുവിൽ രജീഷിന് ഒരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ജീവനക്കാരൻ ലിജിത്താണ് വാട്സ്ആപ് സന്ദേശം അയച്ചത്. നൽകാനുള്ള തുക വാങ്ങാൻ വേണ്ടി ഓഫീസിൽ എത്തണം എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതുപ്രകാരം കഴിഞ്ഞ പതിനൊന്നിന് വൈകീട്ട് ആറരയോടെ ഡി ടൈൽ ഓഫീസിൽ എത്തിയ രജീഷിന് നേരെ ശ്രീജിത്തും ജീവനക്കാരൻ ലിജിത്തും ചേർന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഡി ടൈൽ ഉടമ നടത്തിയ ആക്രമണത്തെക്കുറിച്ച് രജീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
മുൻപ് ഡി ടൈൽ പാർട്ണർ ആയതിന്റെ പേരിൽ 27 ലക്ഷം രൂപ എനിക്ക് ശ്രീജിത്ത് നൽകാനുണ്ട്. ഞാൻ സ്ഥാപനത്തിന്റെ പങ്കാളിത്തം ഒഴിയുന്ന അവസ്ഥയിൽ ഈ തുക നൽകിയില്ല. ജോലികൾ പലതും പൂർത്തീകരിക്കാത്തതിനാൽ ഈ തുക തിരികെ ചോദിക്കാനും കഴിഞ്ഞില്ല. പക്ഷെ പിന്നീടും ഈ തുക ലഭിച്ചില്ല. ഇതിനെ തുടർന്ന് നിരവധി തവണ ഞാൻ ശ്രീജിത്തിനെ ബന്ധപ്പെട്ടിരുന്നു. പക്ഷെ കാശ് പിന്നെയും ലഭിച്ചില്ല. അപ്പോഴാണ് പണം തിരികെ നൽകാം എന്ന് പറഞ്ഞു. ഡി ടൈൽ ജീവനക്കാരൻ ലിജിത്ത് എനിക്ക് സന്ദേശം അയക്കുന്നത്. അതിനെ തുടർന്നാണ് പതിനൊന്നിന് വൈകീട്ട് ആറരയോടെ ഞാൻ ഡി ടൈൽ ഓഫീസിൽ എത്തുന്നത്. അവിടെ എത്തിയപ്പോൾ ഓഫീസിനു പിറകിൽ പോയിരിക്കാൻ ശ്രീജിത്ത് നിർദ്ദേശിച്ചു. പക്ഷെ ഓഫീസിനു മുന്നിൽ തന്നെ ഇരിക്കാം എന്ന് ഞാൻ പറഞ്ഞു.
കണക്ക് പറഞ്ഞപ്പോൾ തന്നെ തർക്കമായി. എട്ടു ലക്ഷം രൂപ മാത്രമേ ബാലൻസ് ഉള്ളൂ എന്നാണ് മാനേജർ ലിജിത്ത് പറഞ്ഞു. അപ്പോൾ കണക്ക് എന്റെ കയ്യിൽ ഉള്ളതിനാൽ കണക്ക് നാളെ കൊണ്ടുവരാം എന്ന് ഞാൻ പറഞ്ഞു. ഒരു ഇരുമ്പു വടിയുമായാണ് ശ്രീജിത്ത് അരികത്ത് വന്നിരുന്നത്. ഞാൻ നാളെ വരാം എന്ന് പറഞ്ഞപ്പോൾ ശ്രീജിത്ത് ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോര വന്നിട്ടും ഇരുമ്പുവടി കൊണ്ടുള്ള മർദ്ദനം പിന്നെയും തുടർന്നു. ഇതിന്നിടയിൽ തറയിലേക്ക് തള്ളിയിട്ടു ഇരുവരും ചേർന്ന് എന്നെ ചവിട്ടിക്കൂട്ടി. എന്റെ നിലവിളി കേട്ട് പുറത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടിയതോടെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ആളുകൾ ഓടിക്കൂടിയപ്പോൾ ശ്രീജിത്ത് ഞാൻ അവന്റെ ഭാര്യയെ കയറി പിടിച്ചു എന്ന് വിളിച്ചു പറഞ്ഞു.
ശ്രീജിത്തിന് അടി കിട്ടാതിരിക്കാനാണ് അങ്ങിനെ ഒരാരോപണം ഉന്നയിച്ചത്. പക്ഷെ ഭാര്യ അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നില്ല. മർദ്ദനത്തെ തുടർന്ന് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. തലയ്ക്ക് ഏറ്റ മുറിവിൽ നാല് സ്റ്റിച്ചാണ് ആശുപത്രിയിൽ നിന്ന് ചെയ്തത്. ദേഹമാസകലമുള്ള മർദ്ദനത്തെ തുടർന്നു ശരീരവും അനക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യയെ കയറിപ്പിടിച്ചു എന്ന ശ്രീജിത്തിന്റെ ആരോപണം വ്യാജമാണെന്നു ഞാൻ പൊലീസിനെ അറിയിച്ചിരുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.അങ്ങിനെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് എല്ലാം മനസ്സിലാവുകയും ചെയ്തു. അതോടെയാണ് ഈ ആരോപണം ശ്രീജിത്ത് പിൻവലിച്ചത്.
കാശ് തരാം എന്ന് പറഞ്ഞു എന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടാണ് മർദ്ദിച്ചത്. അതുകൊണ്ട് തന്നെ ഇതൊരു ആസൂത്രിത മർദ്ദനമായിരുന്നു. കൊല്ലാനായിട്ടാണ് എന്നെ മർദ്ദിച്ചത്. പുറകുവശത്ത് ഇരിക്കാൻ ഞാൻ മടി കാണിച്ചതും എല്ലാം സിസിടിവിയിൽ പതിഞ്ഞതുമാണ് എനിക്ക് തുണയായത്. എല്ലാ ദൃശ്യങ്ങളും പൊലീസ് ഡി ടൈൽ ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊല്ലാനായി നടത്തിയ ആക്രമണം ആയിരുന്നുവെന്നാണ് ഈ ദൃശ്യങ്ങൾ കണ്ടിട്ട് പൊലീസ് പറഞ്ഞത്-രജീഷ് പറയുന്നു.
കളമശേരിപോലുള്ള വ്യവസായ മേഖലയിൽ ഡി ടൈൽ പോലുള്ള ഓഫീസിൽ നടന്ന ആക്രമണത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്. അതുകൊണ്ട് തന്നെ നൽകാനുള്ള കാശിന്റെ കാര്യത്തിൽ ഒത്തുതീർപ്പ് നടത്തി കേസ് ഒതുക്കി തീർക്കാനും വ്യാപാരിവ്യവസായ വൃത്തങ്ങളിൽ നിന്ന് ശ്രമവുമുണ്ട്.
Stories you may Like
- ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
- ഇന്റീരിയർ ഡിസൈൻ വർക്ക് പൂർത്തിയാകാത്ത കരാറുകാരൻ നഷ്ടപരിഹാരം നൽകണം
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- അറസ്റ്റിലായ രജീഷ് അമ്പാട്ട് യൂത്ത് കോൺഗ്രസ് നേതാവ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍