Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുഹൃത്തിന്റെ വീടിന്റെ ടെറസിൽ വൈകുന്നരത്തെ മദ്യപാനകൂട്ടായ്മ പതിവ് പരിപാടി; വെള്ളിയാഴ്ച രാത്രി മദ്യപിച്ച ശേഷം പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയെന്നും പുലർച്ചെ അന്വേഷിച്ചപ്പോഴാണ് തന്റെ വീടിന്റെ ടെറസിൽ മൃതദേഹം കണ്ടതെന്നും സജീവൻ; മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; സജീവന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്നും ബാലിസ്റ്റിക് വിദഗ്ദ്ധർ; പോത്താനിക്കാട് സംഭവത്തിൽ ദുരൂഹതയേറുന്നു

സുഹൃത്തിന്റെ വീടിന്റെ ടെറസിൽ വൈകുന്നരത്തെ മദ്യപാനകൂട്ടായ്മ പതിവ് പരിപാടി;  വെള്ളിയാഴ്ച രാത്രി മദ്യപിച്ച ശേഷം പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയെന്നും പുലർച്ചെ അന്വേഷിച്ചപ്പോഴാണ് തന്റെ വീടിന്റെ ടെറസിൽ മൃതദേഹം കണ്ടതെന്നും സജീവൻ; മരിച്ച യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; സജീവന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്നും ബാലിസ്റ്റിക് വിദഗ്ദ്ധർ; പോത്താനിക്കാട് സംഭവത്തിൽ ദുരൂഹതയേറുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: യുവാവിന്റെ ജഡം സുഹൃത്തിന്റെ വീടിന്റെ ടെറസിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറി. കൊലപാതകമെന്ന നാട്ടുകാരുടെ ആരോപണത്തോട് ചേർന്നുനിൽക്കുന്ന സൂചനകളാണ് പൊലീസും പങ്കുവയ്ക്കുന്നത്. പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുളിന്താനം മാണിക്കപ്പീടിക കുഴിപ്പിള്ളിൽ വീട്ടിൽ പ്രസാദിന്റെ (48 )മൃതദേഹമാണ് വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ റബ്ബർതോട്ടത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന സുഹൃത്ത് കാട്ടുചിറ സജീവിന്റെ വീടിന്റെ ടെറസിൽ മലർന്നു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്.

മരണമടഞ്ഞ പ്രസാദ് സജീവിന്റെ കോഴിഫാമിലെ ജീവനക്കാരനായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലയിലും താടിയിലും വെടിയേറ്റനിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടതെന്നാണ് രാവിലെ വ്യാപകമായി പ്രചരിച്ച വിവരം. സമീപത്ത് സജീവ് ഉപയോഗിച്ച എയർഗൺ കിടന്നിരുന്നത് ഈ വഴിക്കുള്ള നിഗമനത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്തു. ഉച്ചയോടെ സ്ഥലത്തെത്തിയ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ പ്രസാദിന്റെ മുൻവശത്തെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടതായും ഉൾഭാഗത്ത് മൂന്നുപല്ലുകൾ ഇളകിയ നിലയിലാണെന്നും തലയിലും ശരീരത്തിന്റെ പലഭാഗങ്ങളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നെന്നുമാണ് പുറത്തായ വിവരം.

മൃതദേഹം കിടന്നിരുന്ന ടെറസിന്റെ മുകളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കൂടി കണ്ടെത്തിയതോടെ വീട്ടുടമയെയും ഇന്ന് രാവിലെ വീട്ടിലെത്തിയ ഓട്ടേറിക്ഷ ഡ്രൈവർ ഇബ്രാഹീമിനെയും പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിഭാഗവും സൈന്റിഫിക് എക്സ്പേർട്ടും ബാലിസ്റ്റിക് വിഭാഗത്തിലെ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ല എന്നാണ് ബാലിസ്റ്റിക്സ് വിദഗ്ധരുടെ നിഗമനമെന്നാണ് അറിയുന്നത്.

ഇന്നലെ രാത്രി തങ്ങൾ മദ്യപിച്ചിരുന്നെന്നും രാത്രി 9.30 തോടെ പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയിരുന്നെന്നും പുലർച്ചെ ഇടുക്കിയിലേയ്ക്ക് പോകാൻ എത്താത്തതിനെത്തുടർന്ന് ഓട്ടോ വിളിച്ച് വീട്ടിൽ ചെന്ന് അന്വേഷിച്ചെന്നും തുടർന്ന് വീട്ടിലെത്തി ടെറസിന്റെ മുകളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെതെന്നുമാണ് സജി പൊലീസിനെ അറിയിച്ചിട്ടുള്ളത്. വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നുമാണ് സജി പൊലീസിൽ വിശദീകരിച്ചിട്ടുള്ളത്.

കോട്ടയം എ എസ് പി നസീം,ആലുവ എ എസ് പി എം ജെ സോജൻ ,പോത്താനിക്കാട് സി ഐ സുരേഷ് കുമാർ ,കാളിയാർ സി ഐ മധു പോത്താനിക്കാട് എസ് ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. പ്രസാദ് സജിക്കുവേണ്ടി അല്ലറ ചില്ലറ ജോലികളൊക്കെ ചെയ്തുവന്നിരുന്നെന്നും ഇവർ വീട്ടിൽ ഒത്തുകൂടി മദ്യപി്ക്കാറുണ്ടായിരുരന്നെന്നും സജിയുടെ ഭാര്യ പൊലീസിൽ മൊഴിനൽകിയിതായും അറിയുന്നു. മരണത്തിൽ കാര്യമായ സംശയങ്ങളുണ്ടെന്നും വിശദമായ അന്വേഷണത്തിനും പോസ്റ്റുമോർട്ടത്തിനും ശേഷമേ മരണം സംമ്പന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാവു എന്നും പോത്താനിക്കാട് സി ഐ സുരേഷ്‌കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP