രാഘവന്റെ വലംകൈയായി ഡിവൈഎഫ് ഐയിൽ താരമായി; ബദൽ രേഖയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ് മലക്കം മറിച്ചിൽ; മഹിളാ അസോസിയേഷൻ നേതാവിനെ പങ്കാളിയാക്കിയത് പാർട്ടി പ്രവർത്തനത്തിനിടെ; ഭർത്താവ് എംഎൽഎയായതോടെ സഖാക്കൾക്കിടയിലെ ദമ്പതികൾ അധികാര കേന്ദ്രമായി; ശ്യാമളയുടെ കോപം വെട്ടി നിരത്തിയത് നിരവധി സഖാക്കളെ; ജയരാജന്റെ പ്രകീർത്തന ആൽബത്തിൽ വിവാദം ഉണ്ടാക്കിയതും ഗോവിന്ദൻ; സാജൻ പാറയിലിന്റെ ആത്മഹത്യയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെടുമ്പോൾ
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ഗോവിന്ദൻ മാസ്റ്റരുടെ ഭാര്യ എന്ന നിലയിൽ പി.കെ. ശ്യാമള നഗര ഭരണത്തിന്റെ അപ്രമാധിത്യം ആരംഭിച്ചിട്ട് കാലമേറെയായി. പാർട്ടി യുവജനനേതാവായിരിക്കേയാണ് ഗോവിന്ദൻ മാസ്റ്റർ മഹിളാ അസോസിയേഷൻ നേതാവായ ശ്യാമളയെ വിവാഹം കഴിച്ചത്. എം. വി.രാഘവന്റെ അടുത്ത അനുയായിയായിരുന്ന ഗോവിന്ദൻ മാസ്റ്റർ അദ്ദേഹത്തിന്റെ തണലിലായിരുന്നു വളർന്നത്. 1985 ൽ അന്നത്തെ സിപിഎം. നേതാവായിരുന്ന എം. വി. രാഘവൻ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ബദൽ രേഖ അവതരിപ്പിച്ച സംഭവത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിരുന്നു. അക്കാലത്തെ ഡി.വൈ. എഫ്.ഐ.യുടെ സംസ്ഥാന നേതാവായിരുന്നു ഗോവിന്ദൻ.
ബദൽ രേഖയുടെ പേരിൽ രാഘവനും ഒപ്പമുള്ളവരും പാർട്ടിയിൽ നിന്ന് പുറത്താകും മുമ്പ് തന്നെ ഗോവിന്ദൻ തിരിച്ച് സിപിഎം. ലേക്ക് ചേക്കേറുകയായിരുന്നു. 1996 ൽ തളിപ്പറമ്പിലെ പാർട്ടി കോട്ടയിൽ നിന്നും ഗോവിന്ദൻ മാസ്റ്റർ മത്സരിച്ച് എംഎൽഎ ആയി. 2001 ലും തളിപ്പറമ്പിൽ നിന്നു തന്നെ മത്സരിച്ചു ജയിച്ചു. ഇക്കാലത്ത് ഭാര്യ പി.കെ ശ്യാമളയായിരുന്നു തളിപ്പറമ്പ് നഗരസഭയുടെ ചെയർപേഴ്സൻ. അന്നത്തെ വൈസ് ചെയർമാന് പോലും നഗരസഭയുടെ പ്രവർത്തനത്തിന് കാര്യമായി ഇടപെടാനായില്ല. എല്ലാം ചെയർപേഴ്സനും അവരുടെ ഉപചാപക വൃന്ദത്തിന്റെ കീഴിലുമായി. അതിനെതിരെ പാർട്ടിക്കകത്തു നിന്നു തന്നെ എതിർ ശബ്ദം പുറത്ത് വന്നെങ്കിലും പാർട്ടിയുടെ ചുക്കാൻ എം. വി. ഗോവിന്ദന്റെ കയ്യിലായിരുന്നതിനാൽ കൂടുതൽ ആർക്കും പ്രതികരിക്കാനായില്ല. ഫലത്തിൽ തളിപ്പറമ്പ് നഗരസഭയുടെ ഭരണം ഏകാധിപത്യ രീതിയിൽ തന്നെയായി.
സിപിഎമ്മിന്റെ കോട്ടയാണ് ആന്തൂർ. തളിപ്പറമ്പ് നഗരസഭ പിന്നീട് കോൺഗ്രസും പിടിച്ചു. ഇത് സിപിഎം ഗൗരവത്തോടെ എടുത്തു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആന്തൂറിനെ തളിപ്പറമ്പ് നഗരസഭയ്ക്കൊപ്പം ചേർത്തു. ഇതോടെ സിപിഎം ഭരണം തളിപ്പറമ്പിലെത്തി. കണ്ണൂരിലെ നഗരസഭയിലെ ഭരണം നഷ്ടമായത് കോൺഗ്രസിന് അംഗീകരിക്കാനായില്ല. ഇതോടെ ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോൾ തളിപ്പറമ്പിൽ നിന്ന് ആന്തൂറിനെ മാറ്റി. എന്നാൽ നഗരസഭാ പരിധിയിൽ വരുന്ന സ്ഥലങ്ങളെ പഞ്ചായത്തായി തരംതാഴ്ത്തിയാൽ അതിൽ ഹൈക്കോടതി ഇടപെടൽ ഉറപ്പായിരുന്നു. പല മാറ്റങ്ങളും ഹൈക്കോടതി തള്ളുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലും കോഴിക്കോട് കോർപ്പറേഷനിലും ഇത് മൂലം ആഗ്രഹിച്ച മാറ്റങ്ങൾ നടത്താൻ ഉമ്മൻ ചാണ്ടിക്കായില്ല. അതുകൊണ്ട് തന്നെ ആന്തൂറിനെ നഗരസഭയാക്കി പുതിയ മുൻസിപ്പാലിറ്റി രൂപീകരിച്ചു. ഇതോടെ ശ്യാമള നഗരസഭാ അധ്യക്ഷയായി.
ചെയർപേഴ്സനായ ശ്യാമളയുടെ നീരസത്തിന് പാത്രമായ നഗരസഭാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉപചാപക വൃന്ദങ്ങളെ ഉപയോഗിച്ച് നേരിട്ടതായും ആരോപണമുണ്ട്. എതിർ ശബ്ദം ഉയർത്തുന്നവരെ പാർട്ടി വിരുദ്ധരുടെ പട്ടികയിലാക്കാനും അവർക്ക് കഴിഞ്ഞിരുന്നു. എല്ലാറ്റിനും കണ്ണടച്ചുള്ള പിൻതുണ ഭർത്താവിൽ നിന്നും ലഭിച്ചു പോന്നിരുന്നു. അക്കാലത്ത് നഗരസഭയിലെ കെട്ടിട നിർമ്മാണം, മറ്റ് സംരംഭങ്ങൾ എന്നിവ ആരംഭിക്കാൻ ശ്യാമള കനിഞ്ഞ് അനുഗ്രഹിക്കണം. ഇവരുടെ അപ്രീതിക്ക് പാത്രമായവർക്ക് നിരവധി തവണ നഗരസഭയിൽ കയറി ഇറങ്ങേണ്ടി വന്ന അനുഭവമാണ് ഉള്ളത്. അപ്പോഴും പാർട്ടി നേതൃത്വം ഇടവിട്ട് മാത്രമേ കാര്യങ്ങൾ നടക്കാറുള്ളൂ. എതിർപാർട്ടിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം പോലും ഇവരുടെ നീരസം ഏറ്റുവാങ്ങുന്ന സിപിഎം. കാർക്ക് ലഭിച്ചിരുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.
ഒരു ടേംമിന്റെ ഇടവേളക്കു ശേഷം ആന്തൂർ പഞ്ചായത്തിനെ നഗരസഭയാക്കി പ്രഖ്യാപിച്ചതോടെ അതിന്റെ ചെയർമാൻ പദവി ശ്യാമളയുടെ കയ്യിൽ തന്നെ എത്തിച്ചേർന്നു. ഇവിടേയും അവർ പഴയ സ്വഭാവം തന്നെയാണ് അനുവർത്തിച്ചത്. വൈസ് ചെയർമാൻ പദവിയിലുള്ള ആളേയും അവർ അംഗീകരിക്കാൻ തയ്യാറായില്ല. തളിപ്പറമ്പ് നഗരസഭയിൽ ഉൾപ്പെട്ടിരുന്ന പഴയ ആന്തൂരിലെ സംരംഭകയായ സോഹിത വിജു എന്ന സ്ത്രീ പറയുന്നത് ചെയർ പേഴ്സനും അഞ്ചംഗങ്ങളുമാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നാണ്. അതുകൊണ്ടു തന്നെ നഗരസഭ എതിരായതിനാൽ ലക്ഷങ്ങൾ ചിലവഴിച്ച് തളിപ്പറമ്പ് കിൻഫ്ര പാർക്കിലേക്ക് അവരുടെ സംരംഭം മാറ്റി സ്ഥാപിക്കേണ്ടി വന്നു.
സിപിഎം. ലെ സമുന്നത നേതാവായ എം. വി. ഗോവിന്ദൻ മാസ്റ്ററാണ് മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന് പണി കൊടുത്തതെന്ന് പാർട്ടി അനുഭാവികൾ തന്നെ പരസ്യമായി പറയുന്നു.
പി.ജയരാജനെ പ്രകീർത്തിച്ചു കൊണ്ടുള്ള ആൽബം കണ്ണൂരിലിറങ്ങിയപ്പോൾ അത് ജയരാജന്റെ അറിവോടെ ഇറക്കിയതാണെന്ന ആരോപണം സംസ്ഥാന കമ്മിറ്റിയിലെത്തിച്ചത് ഗോവിന്ദൻ മാസ്റ്ററാണെന്നും പറയുന്നു. ഇതേ തുടർന്നാണ് പി.ജയരാജനെ സംസ്ഥാന സമിതി വിമർശിച്ചത്. എന്നാൽ കണ്ണൂർ ജില്ലയിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് പാർട്ടി അണികളിൽ കാര്യമായ സ്വാധീനമൊന്നുമില്ല. ലെനിനിന്റേയും ഏംഗൽസിന്റേയും ചെഗുവേരയുടേയും മാനവ സ്നേഹം വാതോരാതെ പ്രസംഗിക്കുന്ന നേതാവിന്റെ ഭാര്യയാണ് പ്രവാസി യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അണികൾ തന്നെ ആരോപിക്കുന്നു.
ശ്യാമളയ്ക്കെതിരെ നടപടി വരും
പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാർശ. എം വിജയരാജന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാർശ ചെയ്തത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയിൽ സമ്പൂർണ പരാജയമാണ് പി.കെ.ശ്യാമള എന്നാണ് ഏരിയ കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പി.കെ.ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേ സമയം ഇത് സംബന്ധിച്ച ചർച്ചകൾക്കായി അടിയന്തരമായി ജില്ലാ കമ്മിറ്റിയും യോഗം ചേരും.
പാർട്ടി അനുഭാവിയായ സാജൻ അധ്യക്ഷയുടെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി പോലും ഇക്കാര്യം ചർച്ചചെയ്തത് പി.കെ.ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നതായും യോഗം വിലയിരുത്തി. ഏകപക്ഷീയമായ പ്രവർത്തന ശൈലിയാണ് അധ്യക്ഷ തുടരുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം ഇത് പ്രകടമാണ്. നഗരസഭാ അംഗങ്ങളുടെ വിമർശനങ്ങളോ നിർദ്ദേശങ്ങളോ സ്വീകരിക്കാൻ തയാറാകാത്ത വ്യക്തിയാണ് അധ്യക്ഷ എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉരുന്നത്.
അതേ സമയം ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഇത് സംബന്ധിച്ച ചർച്ച നടക്കുമെന്നാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍