ജിയോയ്ക്ക് റെയ്ഞ്ചില്ലാതായപ്പോൾ ബിഎസ്എൻഎല്ലിന് പോർട്ട് റിക്വസ്റ്റ് കൊടുത്തു; നാല് തവണയും സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോൾ മൂന്നാം ദിവസം പോർട്ട് ചെയ്തുകൊടുത്ത് ഐഡിയ; സംശയം തോന്നി ബിഎസ്എൻഎൽ ടു ജിയോ പോർട്ട് കൊടുത്തപ്പോൾ ഉടൻ സേവനം; കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ബിഎസ്എൻഎൽ ശ്രമിക്കുന്നത് ജിയോ വളർത്താൻ; 54,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലും
ആർ കനകൻ
തിരുവനന്തപുരം: കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ബിഎസ്എൻഎൽ മൊബൈൽ നെറ്റ്വർക്ക്. എന്നിട്ടും റിലയൻസ് ജിയോയെ നന്നാക്കാനാണ് അവരുടെ ശ്രമം. അനുഭവസ്ഥനായ ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളിലൂടെ: ഞാൻ റിലയൻസ് ജിയോയുടെ ഒരു കണക്ഷൻ എടുത്തിരുന്നു. റേഞ്ച് കുറവായതിനാൽ ഈ നമ്പർ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യാൻ അപേക്ഷ കൊടുത്തു. ഒരു വട്ടമല്ല, നാലു വട്ടം. ഒറ്റത്തവണയും ശരിയായില്ല. എല്ലായ്പ്പോഴും ബിഎസ്എൻഎല്ലുകാർ പുതിയ സിം തരും. ഞാനത് വാങ്ങി വീട്ടിലേക്കും പോരും. അനുവദിച്ചിരിക്കുന്ന കാലപരിധിക്കുള്ളിൽ നമ്പർ പോർട്ട് ആകില്ല. അതും കഴിഞ്ഞ് 10 ദിവസമാകുമ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് വിളിയെത്തും. സാർ, ആ നമ്പർ ഒന്നു കൂടി പോർട്ട് ചെയ്യുമോ? നാലു തവണയും ഇതു തന്നെ ആവർത്തിച്ചപ്പോൾ ഞാൻ റിലയൻസ് കസ്റ്റമർ കെയറിൽ വിളിച്ചു. ഈ പറഞ്ഞ നാലു തവണയും അവർ നമ്പർ പോർട്ടിങിന് അനുമതി കൊടുത്തിട്ടുണ്ട്. കുറ്റം ബിഎസ്എൻഎല്ലിന്റേതാണ്. അവർ അത് പോർട്ടാക്കുന്നില്ല.
അനുവദിച്ച സമയപരിധി കഴിയുമ്പോൾ കസ്റ്റമറെ വിളിച്ച് വീണ്ടും പോർട്ട് ചെയ്യിക്കാൻ ശ്രമിക്കുക എന്നതാണ് ബിഎസ്എൻഎലിന്റെ തട്ടിപ്പ്. ഞാനൊടുക്കം ബിഎസ്എൻഎൽ ഒഴിവാക്കി ഐഡിയയ്ക്ക് പോർട്ടിങ് കൊടുത്തു. കൃത്യം മൂന്നാം ദിവസം എന്റെ ജിയോ നമ്പർ ഐഡിയയിലേക്ക് മാറ്റി. അതേ സമയം, മറ്റൊരു ബിഎസ്എൻഎൽ നമ്പർ പോർട്ട് ചെയ്ത് ജിയോയ്ക്കും നൽകി നോക്കി. അവർ അത് കൃത്യമായി പോർട്ട് ചെയ്യുകയും ചെയ്തു. രണ്ടിടത്തും നഷ്ടം ബിഎസ്എൻഎല്ലിന് തന്നെ.കോടികളുടെ ലാഭത്തിൽ നിന്നും വൻ നഷ്ടത്തിലേക്ക് ബിഎസ്എൻഎൽ ഇപ്പോൾ കൂപ്പുകുത്താൻ കാരണമായിരിക്കുന്നത് ജിയോയുമായുള്ള അവിശുദ്ധ ബന്ധം തന്നെ. എൻഡിഎ സർക്കാറിന്റെ നിർദ്ദേശാനുസരണം ജിയോയുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥ അനുസരിച്ച് ബിഎസ്എൻഎലിന്റെ പശ്ചാത്തല സൗകര്യങ്ങൾ റിലയൻസുമായി പങ്കു വയ്ക്കുകയാണ്. ഇത്തിൾക്കണ്ണിയായി പടർന്നു കയറിയ ജിയോ ഒടുവിൽ ബിഎസ്എൻഎല്ലിനെ വിഴുങ്ങിത്തുടങ്ങി.
കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ നഷ്ടത്തിലാണ്. ഈ നിലതുടർന്നാൽ ഒന്നര ലക്ഷത്തിൽ അധികം വരുന്ന ജീവനക്കാരുടെ ഭാവിയും ഇരുളിലാകും. രാജ്യമാകമാനം വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ബിഎസ്എൻഎല്ലിനുള്ളത്. 66,000 മൊബൈൽ ടവറുകളും അനുബന്ധ സംവിധാനവുമാണ് ഇതിൽ പ്രധാനം. ഈ സംവിധാനങ്ങളിൽ 80 ശതമാനത്തോളം ജിയോയുമായി ബി.എസ്.എൻ.എൽ പങ്കുവയ്ക്കുന്നു. ഇതിൽ നിന്നും വാടക ഇനത്തിൽ ലഭിക്കുന്ന തുക വൻ ലാഭമായി ബിഎസ്എൻഎൽ കരുതുമ്പോൾ ഇത് സ്ഥാപനത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം അധികൃതർ അറിയുന്നില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ ആസ്തി തട്ടിയെടുക്കുന്ന തരത്തിലുള്ള കരാറാണ് ജിയോ കമ്പനി ബിഎസ്എൻഎലുമായി ഉണ്ടാക്കിയിട്ടുള്ളത്. 2014 വരെ ലാഭത്തിലായിരുന്ന ബിഎസ്എൻഎൽ ജിയോയുമായി ഉണ്ടാക്കിയ കരാറിന് ശേഷം നഷ്ടത്തിലാകാൻ നിരവധി കാരണങ്ങളാണ് ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനുള്ളത്.
യഥാസമയം നവീകരണം നടത്താത്തതാണ് പ്രധാന കാരണം. തുടക്കത്തിൽ ജിയോയുടെ പ്ലാനുകളെ കടത്തി വെട്ടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനുകൾക്ക് വൻ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. ഇത് ജിയോയെ ഏറെ വലച്ചു. ബിഎസ്എൻഎലിന്റെ മുന്നേറ്റം തടയാൻ അധികൃതർക്ക് മേൽ വൻ സമ്മർദ്ദമാണ് പിന്നീട് ജിയോ നടത്തിയതെന്നും അവർ ആരോപിക്കുന്നു. 4 ജി അനുവദിക്കാൻ വൈകുന്നതിന്റെയും 3 ജിയുടെ ശേഷി വർധിപ്പിക്കാൻ തയ്യാറാകാത്തതിന്റെയും പ്രധാന കാരണവും ഇതാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള 3 ജി സ്പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4 ജി കൊടുത്തുകൊണ്ടിരിക്കുന്നത്. 3 ജിക്ക് അഞ്ച് മെഗാ ഹെർട്സ് മാത്രമാണ് ശേഷി. ഇത് ഉപയോഗിച്ച് 4 ജി നൽകിയാൽ പൂർണ തോതിൽ ലഭിക്കുകയില്ല. കൂടാതെ 4 ജി ലഭിക്കുന്നിടത്ത് 3 ജി കിട്ടാറുമില്ല.
20 മെഗാ ഹെർട്സാണ് 4 ജി സ്പെക്ട്രം അനുവദിക്കുന്നതോടെ ലഭിക്കുന്നത്. ഈ സംവിധാനമാണ് ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ കുതിച്ചു കയറ്റത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്ന് ബി.എസ്.എൻ.എൽ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ പ്രാഥമിക പഠന റിപ്പോർട്ട് 3500 ജീവനക്കാരെ സ്വയം വിരമിക്കലിന് നിർബന്ധിതമാക്കണമെന്ന് ശിപാർശ ചെയ്യുന്നു. ഇവർക്ക് സർക്കാർ പണം നൽകുകയോ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകുകയോ വേണമെന്ന് ബിഎസ്എൻഎൽ ആവശ്യപ്പെട്ടുകഴിഞ്ഞു. വിആർഎസിലൂടെ പ്രതിവർഷം 13,000 കോടി ചെലവ് കുറയ്ക്കാൻ കഴിയും.
ഇപ്പോൾ 54,000 ജീവനക്കാരാണ് നിർബന്ധിത പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ എന്നീ തസ്തികയിലുള്ളവർ സ്ഥാപനത്തിലെ ജീവനക്കാർ അല്ലെന്നുള്ളതാണ് വിചിത്രം. ഇവർ ഇപ്പോഴും ടെലകോം വകുപ്പിന്റെ രജിസ്ട്രേഷനിൽ ഉള്ളവരാണ്. നിലവിൽ 1.68 ലക്ഷം ജീവനക്കാരാണ് ബിഎസ്എൻഎലിൽ ഉള്ളത്. ഇതിൽ 1.2 ലക്ഷം ലക്ഷം ജീവനക്കാരും നോൺ എക്സിക്യുട്ടീവ് കേഡറിലുള്ളവരാണ്. ഇതിൽ ക്ലറിക്കൽ, ഫീൽഡ് സ്റ്റാഫ് ടെക്നീഷ്യന്മാർ തുടങ്ങിയവർ ഉൾപ്പെടുന്നു. കമ്പനി മുങ്ങിത്താഴുമെന്ന് വ്യക്തമായതോടെ ഇവരെല്ലാം ഒത്തൊരുമിച്ച് ബിഎസ്എൻഎലിനെ കരകയറ്റാനുള്ള ശ്രമമാണ് നടത്തിവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍