സാമൂഹിക സേവനം ജീവത ദൗത്യമാക്കിയ സിസ്റ്റർ മൈഥിലി; പരിമിതികളെ മറികടന്ന് സഹജീവികൾക്ക് കൈതാങ്ങായി മുന്നോട്ട്; നെയ്യാറ്റിൻകര ലോകസേവാ ട്രസ്റ്റിന്റെ സാരഥിക്ക് അംഗീകാര തിളക്കം
ചില ജീവിതങ്ങൾ അങ്ങനെയാണ്. വൈകല്യങ്ങളും തിരിച്ചടികളും നൽകി ജീവിതം പരീക്ഷിക്കുമ്പോൾ അവർ കൂടുതൽ ആവേശത്തോടെ കർമ്മനിരതരാകും. സ്വയം എരിയുമ്പോഴും ചുറ്റുമുള്ളവർക്ക് അവർ പ്രകാശമേകും. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ രാജ്യമഹിളാ സമ്മാൻ പുരസ്‌ക്കാര ജേതാവ് സിസ്റ്റർ മൈഥിലിയുടെ ജീവിതം ഒരേസമയം പ്രചോദനദായകവും അത്ഭുതകരവുമാണ്. നെയ്യാറ്റിൻകരയെന്ന പ്രദേശത്തെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹ്യപദവിയും ഉയർത്താൻ വിലപ്പെട്ട സംഭാവനകളാണ് സിസ്റ്റർ മൈഥിലി നൽകിയത്. ഒന്നരവയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് കാൽ തളർന്നുപോയ ഒരു സ്ത്രീ സാധിച്ച സാമൂഹ്യമുന്നേറ്റങ്ങൾ മുഴുവൻ സമൂഹത്തിനും മാതൃകയാണ്.
1947 സെപ്റ്റംബർ 10-ന് തമിഴ്‌നാട്ടിലെ മധുരയിൽ വി. ശങ്കരന്റെയും ഗൗരി ശങ്കരന്റെയും മകളായാണ് ജനനം. മുത്തച്ഛൻ എ. വൈദ്യനാഥ അയ്യർ മധുര മീനാക്ഷി ക്ഷേത്രം ഹരിജനങ്ങൾക്കു വേണ്ടി തുറന്നുകൊടുക്കാനുള്ള പ്രക്ഷോഭം നയിച്ച സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നു. സാമൂഹിക പ്രവർത്തനം കുടുംബപരമായിത്തന്നെ സിസ്റ്റർ മൈഥിലിക്ക് കൈവന്നതായിരുന്നു.
ശാരീരിക വൈകല്യമുള്ള ഒരു കുട്ടി എന്ന രീതിയിലല്ല മാതാപിതാക്കൾ മൈഥിലിയെ പരിഗണിച്ചത്. മറിച്ച് സാധാരണ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ തന്റെ മകളും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു. ഡോക്ടർമാർ കാലിൽ ഇരുമ്പുചട്ട ഘടിപ്പിച്ച് നൽകിയതോടെ മുടന്തി നടക്കാൻ മൈഥിലിക്കായി. സ്‌കൂളിലേക്ക് നടന്നു പോകാനും, ടെന്നീസ് കളിക്കാനുമൊക്കെ നിശ്ചയദാർഢ്യം അവരെ തുണച്ചു. ചിലപ്പോഴൊക്കെ തളർന്ന കാലുമായി കുഞ്ഞു മൈഥിലി മരത്തിൽവരെ വലിഞ്ഞുകയറാനും തുടങ്ങി.
മധുര സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 13-ാമത്തെ വയസ്സിൽത്തന്നെ എസ്.എസ്.എൽ.സി പരീക്ഷ പാസ്സായി. ഫാത്തിമാ കോളേജിൽ നിന്ന് ബിരുദവും മധുര കോളേജിൽ നിന്ന് കണക്കിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് പ്രൈവറ്റായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളോട് മൈഥിലിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഒരിക്കൽ സ്‌കൂളിൽ നിന്ന് വരുന്നവഴി വണ്ടിയിടിച്ച് പരിക്കേറ്റു കിടന്ന ഒരു സ്ത്രീയെ സൈക്കിൾ റിക്ഷയിൽ കയറ്റി മൈഥിലി വീട്ടിലേക്കു കൊണ്ടുവന്നു. താഴ്ന്നവരായി കണക്കാക്കപ്പെട്ട് അകറ്റി നിർത്തിയിരുന്ന ജനവിഭാഗങ്ങളോടെല്ലാം അവർ അടുത്തു പെരുമാറി.
തന്റെ വഴി സന്യാസമാണെന്ന് തിരിച്ചറിഞ്ഞ മൈഥിലി രക്ഷിതാക്കളുടെ സമ്മതത്തോടെ സേലത്തെ ശ്രീ. ശാരദ സമിതിയിൽ ചേർന്നു. ഇതോടൊപ്പം തന്നെ ബി.എഡ്. കോഴ്‌സ് പഠനവും ആരംഭിച്ചു. സ്വാമി ചിത്ഭവാനന്ദയുടെ മാർഗ്ഗനിർദ്ദേശത്തിനു കീഴിൽ തന്റെ സേവനപ്രവർത്തനങ്ങളും മൈഥിലി മുന്നോട്ടു കൊണ്ടുപോയി.
ഈറോഡിലെ കസ്തൂർബാഗ്രാമിൽ പെൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ മൈഥിലി സജീവ പങ്കാളിത്തം വഹിച്ചു. തളർന്ന കാലുകളുമായി വിദ്യാർത്ഥികളെ ക്ഷണിക്കാൻ അവർ കിലോമീറ്ററുകൾ സഞ്ചരിച്ചു. 5-ാംതരം വരെയുണ്ടായിരുന്ന ഈ സ്‌കൂളിൽ അവർ ഒരു വർഷം പ്രധാനാധ്യാപികയായിരുന്നു. അതിനുശേഷം എം.എഡ് പഠനത്തിനു ചേർന്നു.
മൈഥിലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ജി. രാമചന്ദ്രന്റെ ഭാര്യ സൗന്ദരം രാമചന്ദ്രൻ അവരെ ഗാന്ധിഗ്രാമിലെ സേവിക ആശ്രമത്തിലേക്ക് ക്ഷണിച്ചത്. മൈഥിലിയുടെ മുത്തച്ഛൻ വൈദ്യനാഥ അയ്യരും ജി. രാമചന്ദ്രനും തമ്മിൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിധവകളുടെയും ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെയും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവാനുള്ള ക്ഷണമായിരുന്നു അത്. എതിർപ്പുകൾ വകവെയ്ക്കാതെ ഈ ദൗത്യത്തിൽ മൈഥിലി പങ്കാളിയായി.
ഗാന്ധിഗ്രാമിൽ വച്ചാണ് മൈഥിലിയുടെ ജീവിതം മാറ്റിമറിച്ച കൂടിക്കാഴ്ച നടക്കുന്നത്. പിൽക്കാലത്ത് തന്റെ ഗുരുവായി സ്വീകരിച്ച ജി. രാമചന്ദ്രനുമായി മൈഥിലി ആശയവിനിമയം നടത്തുന്നത് അവിടെവച്ചാണ്. ദൈവത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചുമുള്ള മൈഥിലിയുടെ സംശയങ്ങൾക്കെല്ലാം രാമചന്ദ്രന്റെ പക്കൽ മറുപടിയുണ്ടായിരുന്നു. അങ്ങനെ മൈഥിലി, സിസ്റ്റർ മൈഥിലിയായി. സാമൂഹിക സേവനം തന്റെ ജീവിത ദൗത്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആരോഗ്യ മോശമായിരുന്ന രാമചന്ദ്രന്റെ പരിചരണച്ചുമതല അവർ ഏറ്റെടുത്തു.
കേരളത്തിലേക്ക്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഊരൂട്ടുകാലായിരുന്നു ജി. രാമചന്ദ്രന്റെ സ്വദേശം. മാതാവിന്റെ മരണത്തോടെ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 1976-ൽ അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തി. കൂടെ പരിചരണത്തിനായി സിസ്റ്റർ മൈഥിലിയും. കുടുംബസ്വത്തായി തനിക്കു ലഭിച്ച വീട് ആസ്ഥാനമാക്കി 1980-ൽ ജി. രാമചന്ദ്രൻ അമ്മയുടെ ഓർമ്മയ്ക്കായി മാധവി മന്ദിരം ലോക്‌സേവാ ട്രസ്റ്റിന് രൂപം നൽകി. ട്രസ്റ്റ് സെക്രട്ടറിയായി മൈഥിലിയെ നിയോഗിക്കുകയും ചെയ്തു. 'അന്യനാട്ടുകാരായ' ജനങ്ങൾക്ക് വേണ്ടിയുള്ള സിസ്റ്റർ മൈഥിലിയുടെ സേവന പ്രവർത്തനങ്ങൾക്ക് അവിടെ തുടക്കംകുറിക്കുകയായിരുന്നു.
'ശാന്തി സേന' രൂപവൽക്കരിച്ചാണ് ട്രസ്റ്റ് അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് പ്രത്യേക പരിശീലനം നൽകി. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ വിലപ്പെട്ട സംഭാവനയാണ് ഈ ശാന്തി സേന നൽകിയത്. പൂന്തുറയടക്കമുള്ള പ്രദേശങ്ങളിൽ സേന സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.
പ്രദേശത്തെ വനിതകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണെന്ന് കണ്ടെത്തിയ സിസ്റ്റർ മൈഥിലി അവർക്കുവേണ്ടി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്തു. സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെയും ഖാദി കമ്മീഷന്റെയും സഹായത്തോടെ നെയ്യാറ്റിൻകരയിൽ ഒരു ഖാദി നെയ്ത്തുകേന്ദ്രം സ്ഥാപിച്ചു. ജി. രാമചന്ദ്രന്റെ താൽപ്പര്യപ്രകാരം കാഞ്ചീപുരം സാരികളോട് കിടപിടിക്കുന്ന പ്രത്യേക ഖാദി മസ്‌ലിൻ സാരികൾ ഈ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കി. ജി.ആർ സാരി എന്ന ബ്രാന്റ് നാമത്തിൽ പുതിയൊരു സാരി തന്നെ ഇവർ വിപണിയിലെത്തിച്ചു.
പിന്നീട് പ്രദേശത്തെ കുഞ്ഞുങ്ങൾക്കായി ഡേ കെയർ സെന്ററുകൾ ആരംഭിച്ചു. സ്ത്രീകളുടെ കൂട്ടായ്മകൾ രൂപപ്പെടുത്താനുള്ള ശ്രമത്തിന്റ ഭാഗമായിരുന്നു ഇവയെല്ലാം. ട്രസ്റ്റിനു കീഴിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. അന്ന് മാനേജിങ് ട്രസ്റ്റിയായിരുന്ന ജി. രാമചന്ദ്രനായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. പത്രപാരായണവും പ്രസംഗവുമൊക്കെയായി ലോകത്ത് നടക്കുന്നതെന്താണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു അത്. വനം വകുപ്പുമായി ചേർന്ന് സാമൂഹ്യ വനവൽക്കരണ പരിപാടിയിലും ട്രസ്റ്റ് പങ്കാളിത്തം വഹിച്ചു. ബൈപ്പാസ് റോഡിൽ ആറ്റിങ്ങൽവരെയുള്ള സ്ഥലത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിച്ചു.
വാഴനാരുകൊണ്ട് കരകൗശല വസ്തുക്കളും വസ്ത്രങ്ങളും നിർമ്മിച്ചു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ഫാൻസി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. പ്രത്യേക രീതിയിൽ സിസ്റ്ററും സംഘവും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ തുണി ജപ്പാനിലേക്കടക്കം കയറ്റുമതി ചെയ്യപ്പെട്ടു. ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണ തയ്ക്കാൻ ഏറെ അനുയോജ്യമായ തുണിയായിരുന്നു അത്.
വിവിധ മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്ന സ്ത്രീകൾക്കായി കൗൺസിലിങ് സെന്ററുകൾ ആരംഭിച്ചു. ആത്മവിശ്വാസം പകർന്നു നൽകി സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയായിരുന്നു പ്രധാന ഉദ്ദേശം.
ആർത്തവകാലത്തെ ശുചിത്വക്കുറവു കാരണം സ്ത്രീകൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. സാനിറ്ററി നാപ്കിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സിസ്റ്റർ ചിന്തിക്കുന്നതങ്ങനെയാണ്. സമൂഹത്തിൽ ഈ നാപ്കിന് സ്വീകാര്യത കിട്ടണമെങ്കിൽ അത് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുകയും വേണം. നാപ്കിൻ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചുപോലും വ്യക്തമായ ധാരണയില്ലായിരുന്നു. ഇതേക്കുറിച്ച് സിസ്റ്റർ ഒരുപാട് ഗവേഷണ പ്രവർത്തനങ്ങൾ നടത്തി. നാപ്കിൻ ഉൽപ്പാദന പ്ലാന്റ് യാഥാർത്ഥ്യമാക്കാമെന്ന അവസ്ഥയിൽ അടുത്ത കടമ്പയെത്തി. നാപ്കിനുകൾ എങ്ങനെ അണുവിമുക്തം (സ്റ്റെറിലൈസ്ഡ്) ആക്കുമെന്നതായിരുന്നു അത്. ഇവിടെ സഹായവുമായി ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ അന്നത്തെ ഡയറക്ടർ ഡോ. എം.എ. വല്യത്താനെത്തി. ഡോ. ജി. രാമചന്ദ്രന്റെ സഹോദരന്റെ സഹപാഠി കൂടിയായിരുന്നു ഡോ. വല്യത്താൻ. ഡോ. എ.വി. രമണിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കാനുള്ള സംവിധാനം ക്രമപ്പെടുത്തി. 1985 സെപ്റ്റംബർ 20-ന് 'ദയ' എന്ന പേരിൽ നാപ്കിൻ ഉൽപ്പാദന യൂണിറ്റ് തുടങ്ങി. തുടക്കത്തിൽ സൗജന്യമായി നൽകിയിരുന്ന നാപ്കിൻ ഗ്രാമീണർ മറിച്ചുവിൽപ്പന തുടങ്ങിയപ്പോൾ 3 രൂപാ നിരക്കിൽ വിൽപ്പന നടത്തി. ശ്രീചിത്രയിലെ ജീവനക്കാർക്കുള്ള യൂണിഫോം തയ്ക്കൽ ഏറ്റെടുക്കുമോ എന്ന ചോദ്യമുയർന്നപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തന്നെ സിസ്റ്റർ തീരുമാനിച്ചു. 30 തയ്യൽ മെഷീനുകളുമായി ഒരു യൂണിറ്റ് ആരംഭിച്ചു. പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൽകാനായിരുന്നു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശം.
ഓരോ ദൗത്യവും വിജയകരമായി ഏറ്റെടുത്ത് പൂർത്തിയാക്കുമ്പോൾ അടുത്തത് തേടിയെത്തും. ഇന്നിപ്പോൾ കൃത്രിമ ഹൃദയ വാൽവുകൾവരെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഓപ്പറേഷൻ തിയേറ്റിലേക്കാവശ്യമായ സ്റ്റെറിലൈസ്ഡ് ഹോസ്പിറ്റൽ ഡ്രസിങ്‌സ്, യൂറിനറി ബാഗുകൾ, ബ്ലഡ് ബാങ്ക് യൂണിറ്റുകൾ, ഹോസ്പിറ്റൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാനുള്ള സൗകര്യം, എനിമ ബാഗുകൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കുന്നുണ്ട്. പ്രതിമാസം 900 കൃത്രിമ വാൾവുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ടി.ടി.കെ ഫാർമക്കു വേണ്ടി 'ഹൃദയ' എന്ന പേരിൽ ഹൃദയവാൽവിന്റെ സ്യൂവിങ് റിംഗുകളും ഇവിടെ നിർമ്മിക്കുന്നു.
വിദ്യാഭ്യാസമാണ് എല്ലാ നല്ല ഗുണങ്ങളുടെയും അടിസ്ഥാനമെന്ന് വാദിച്ച ഡോ. ജി. രാമചന്ദ്രന് ഒരു സ്‌കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു. അങ്ങനെയാണ് 1990-ൽ ഡോ. മൈഥിലി പ്രിൻസിപ്പലായി ഡോ. ജി.ആർ. പബ്ലിക് സ്‌കൂൾ സ്ഥാപിച്ചത്. ഒരു ഗാന്ധിയൻ സ്ഥാപനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുന്നതിനെതിരെ നിശിതമായ വിമർശനമാണ് ഉയർന്നത്. എന്നാൽ ആഗോള പൗരന്മാരായി വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജി.ആർ ഊന്നിപ്പറഞ്ഞു. ഇന്ന് 12-ാം ക്ലാസ്സുവരെ 3,000 ത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 135 വനിതാ ജീവനക്കാരാണ് സ്‌കൂളിലുള്ളത്. വിവിധ വ്യവസായ യൂണിറ്റുകളിലായി 75 വനിതകൾ വേറെയും തൊഴിലെടുക്കുന്നു. സ്‌കൂളിലെ കടലാസുകൾ പാഴായിപ്പോവുന്നത് തടയാനായി പേപ്പർ റീസൈക്ലിങ് യൂണിറ്റ് തുടങ്ങി. 'സ്യമന്തക' എന്ന ബ്രാന്റ് നാമത്തിൽ ഹാന്റ്‌മെയ്ഡ് പേപ്പറുകളും ഫയലുകളും വിപണിയിലെത്തിക്കുന്നു. നാപ്കിൻ നിർമ്മാണത്തെക്കുറിച്ച് അറിവ് പകരാൻ വിവിധ സംഘടനകൾക്കായി സിസ്റ്റർ ക്ലാസ്സെടുക്കാറുണ്ട്.
പരമഹംസ യോഗാനന്ദയുടെ 'ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗി' എന്ന പുസ്തകമാണ് ജീവിതത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ചതെന്ന് പറയുന്ന സിസ്റ്റർ മൈഥിലി തന്റെ ജീവിതം ചിട്ടപ്പെടുത്തിയത് ഡോ. ജി. രാമചന്ദ്രനാണെന്നും സ്മരിക്കുന്നു. മുൻപരിചയമില്ലാതിരുന്നിട്ടുംഓരോ വ്യവസായ സംരംഭങ്ങളും തുടങ്ങി വിജയിപ്പിക്കാൻ തനിക്ക് സാധിച്ചത് ഗുരു ഡോ. ജി. ആർ പകർന്നുനൽകിയ അദ്ധ്യാപനങ്ങളാണെന്ന് സിസ്റ്റർ പറയുന്നു. സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാകണമെന്നും ആത്മവിശ്വാസമുണ്ടെങ്കിൽ എന്തും നേടാമെന്നതിന് തന്റെ ജീവിതം തന്നെ തെളിവാണെന്നും സിസ്റ്റർ പറഞ്ഞു.
ഒരു പ്രദേശത്തിന്റെയും സ്ത്രീ സമൂഹത്തിന്റെയും ഉന്നമനത്തിന് പരിമിതികൾ മറികടന്ന് നിസ്തുല സംഭാവനയർപ്പിച്ച സിസ്റ്റർ മൈഥിലിക്ക് അർഹതയ്ക്കുള്ള പുരസ്‌ക്കാരമായാണ് രാജ്യമഹിളാ സമ്മാൻ പുരസ്‌ക്കാരം തേടിയെത്തുന്നത്. അവർ നട്ട മനുഷ്യസ്‌നേഹത്തിന്റെ വിത്ത് വരുംതലമുറകൾക്ക് തണലേകുന്ന വൃക്ഷങ്ങളായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(അബ്ദുമനാഫ്. കെ - ഇൻഫർമേഷൻ അസിസ്റ്റന്റ്, പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍