നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, എല്ലാം മുകളിൽ നിന്നു വാങ്ങിക്കോ; ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല; നഗരസഭയുടെ വാതിലുകൾ തട്ടി പരാജിതനായ സാജന് വെള്ളിടിയായത് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ വെല്ലുവിളി; ഇനിയെങ്കിലും മണ്ഡപം തുറക്കാനായില്ലെങ്കിൽ കടം കയറി മുടിയുമെന്ന് പറഞ്ഞ് പി ജയരാജനെ സാജൻ കണ്ടത് എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല; കണ്ണൂരിലെ സിപിഎമ്മിലെ അന്തചിദ്രം തല്ലിക്കെടുത്തിയത് ഒരു പാർട്ടി കുടുംബത്തിന്റെ സ്വപ്നങ്ങളെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. നൈജീരിയയിൽ പണിയെടുക്കുമ്പോഴും മനസ്സിൽ നാട്ടിലെ കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു. സാജന്റെ കുടുംബവും അടിയുറച്ച പാർട്ടിക്കാർ. എന്നിട്ടും പ്രവാസി വ്യവസായിക്ക് മുമ്പിൽ ഉണ്ടായിരുന്നത് സിപിഎം ഭരിക്കുന്ന നഗരസഭയിലെ പാരകൾ. കണ്ണൂരിൽ പി ജയരാജൻ എന്ത് പറഞ്ഞാലും അനുസരിക്കാത്ത ഒരു കൂട്ടരുണ്ട്. ജില്ലയ്ക്ക് മുകളിലേക്ക് വളർന്ന സംസ്ഥാന നേതാക്കൾ. മക്കൾ രാഷ്ട്രീയത്തിന് ജയരാജന് എതിർപ്പായിരുന്നു. കുടുംബ രാഷ്ട്രീയത്തേയും അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ജയരാജനോട് പരാതി പറഞ്ഞാൽ കുടുംബ ബന്ധങ്ങളുടെ കരുത്തിൽ അധികാരത്തിൽ എത്തിയ രാഷ്ട്രീയക്കാർക്ക് സഹിക്കില്ല. ഇതാണ് സാജനും വിനയായത്. ഇതോടെ പ്രതിഷേധവുമായി ആത്മഹത്യയിലേക്ക് ഈ പ്രവാസി വ്യവസായി എത്തി. ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.
സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിക്കുന്നു. 'ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല' എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ശ്യാമള ഭീഷണി മുഴക്കി. വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള. ഈ പദവിയിൽ എത്തിയത് ഭർത്താവിന്റെ സിപിഎം കേന്ദ്ര കമ്മറ്റിയിലെ അംഗമെന്ന പദവിയുടെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ജയരാജന് ശ്യമള വില നൽകിയില്ല. ജയരാജൻ എന്ത് പറഞ്ഞാലും ചെയ്യരുതെന്ന ചില നേതാക്കളുടെ നിർദ്ദേശം അവർ പറഞ്ഞ പടി നടപ്പാക്കി. ഇതോടെ നഷ്ടം ഏറെ സ്വപ്നങ്ങൾ കണ്ട കമ്യൂണിസ്റ്റ് കൂടുംബത്തിനുമാണ്. ഏതായാലും ആന്തൂർ നഗര സഭയ്ക്കെതിരെ അതിരൂക്ഷ ആക്രമണമാണ് സാജന്റെ ബന്ധുക്കൾ നടത്തുന്നത്. പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂർ.
ഒരൊപ്പിന്റെ പേരിലല്ലേ അവർ ഏട്ടന്റെ ജീവനെടുത്തത്. നല്ലൊരാളല്ലേ പോയത്. ഇനി തിരിച്ചുകിട്ടുമോ ഏട്ടനെ...''-ഈ നിലവിളിയാണ് സാജന്റെ വീട്ടിൽ ഇപ്പോഴും ഉയരുന്നത്. സാജന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് ബക്കളത്തെ പാർഥാ കൺവെൻഷൻ സെന്റർ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു.പി. സ്കൂൾ പരിസരത്തെ 'ഗോകുല'ത്തിൽ സാജൻ പാറയിലി (48) നെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആന്തൂർ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കൺവെൻഷൻ സെന്റർ കെട്ടിടം പ്രവർത്തിക്കുന്നതിനു ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
'നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചു. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിർമ്മിച്ച പാർഥ കൺവൻഷൻ സെന്റർ, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു. 2018 ൽ നിർമ്മാണം പാതിയെത്തിയപ്പോൾ, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജൻ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്. 15 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം നാലുവർഷം മുമ്പാണ് സാജൻ കുടുംബസമേതം നാട്ടിലെത്തിയത്. പ്ലസ്വൺ വിദ്യാർത്ഥി പാർഥിവും ഒമ്പതാംക്ലാസുകാരി അർഷിതയുമാണ് മക്കൾ.
അടുത്ത ദിവസങ്ങളിൽ സാജൻ തീർത്തും നിരാശനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മനഃസംഘർഷത്തിലുമായിരുന്നു. വലിയ പണം നിക്ഷേപിച്ചിട്ട് എല്ലാം തുരുമ്പെടുത്തുപോവുകയേ ഉള്ളൂ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അവർ പറയുന്നു. കെട്ടിടത്തിൽ വരുത്താൻ ടൗൺ പ്ലാനർ നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തി കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഒട്ടേറെത്തവണ ഓഫീസ് കയറിയിറങ്ങി. അഗ്നിബാധാ നിയന്ത്രണസംവിധാനമടക്കം പൂർത്തിയാക്കി. ഓരോ തവണയും നഗരസഭാധികൃതർ ഓരോ കാരണംപറഞ്ഞു മടക്കി. വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച വരാൻ പറയും. തിങ്കളാഴ്ച പോയാൽ സെക്രട്ടറി അവധിയിലാണെന്നു പറയും. അങ്ങനെ പല തടസ്സവാദങ്ങൾ. മിക്കവാറും മാനേജരെയോ ഓഫീസ് സ്റ്റാഫിനെയോ ആണ് അയക്കാറ്്. എല്ലാറ്റിനും തടസ്സംനിന്നത് അവരാണ്- ബന്ധുക്കൾ പറയുന്നു.
പുതിയ കൺവെൻഷൻ സെന്ററിൽ ഇതുവരെ മൂന്നു കല്യാണങ്ങൾ കഴിഞ്ഞു. താത്കാലിക അനുമതിയോടെയായിരുന്നു ഇത്. അപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു, വിവാഹിതരായവർക്ക് രജിസ്ട്രേഷനും മറ്റും നൽകിയതുമില്ല. ഇതോടെ പ്രശ്നങ്ങൾ അതിരൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് സാജനെ എത്തിച്ചത്. ആന്തൂരിലെ പാർട്ടി ഗ്രാമത്തിലെ സിപിഎം രാഷ്ട്രീയം സാജന്റെ നീക്കങ്ങൾക്ക് എതിരായിരുന്നു. ജയരാജൻ അനുമതി നൽകട്ടേ എന്നതായിരുന്നു നിലപാട്. മന്ത്രി ഇപി ജയരാജനോട് പരാതി പറഞ്ഞതും എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല. ഇതോടെ എന്തു വന്നാലും കൺവെൻഷൻ സെന്ററിന് അനുമതി നൽകില്ലെന്ന നിലപാടിലേക്ക് ശ്യാമള എത്തി. ഭർത്താവിന്റെ പിന്തുണയിൽ മാത്രം ചെയർപേഴ്സണായ വ്യക്തിയാണ് ശ്യാമള. ആന്തൂരിലെ സിപിഎം രാഷ്ട്രീയം കുടുംബാധിപത്യത്തിന്റേതാകുന്നുവെന്നതിന് തെളിവാണ് ശ്യമാളയുടെ നിലപാടെന്ന വാദവും സജീവമാണ്.
ആന്തൂർ നഗരസഭയിലെ പാർഥ കൺവൻഷൻ സെന്ററിൽ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ മുൻപു സിപിഎം ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി പ്രകാരമാണു കൺവൻഷൻ സെന്ററിൽ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. എന്നാൽ ജയരാജന് നൽകിയ പരാതിയിലുള്ള അന്വേഷണമായതു കൊണ്ട് ശ്യാമള കുലുങ്ങിയില്ല. കെട്ടിട നിർമ്മാണത്തിൽ നേരത്തെ നൽകിയ പ്ലാനിനു വ്യത്യസ്തമായി നിർമ്മാണം നടത്തിയതിനാൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെർമിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണു സംഘം പരിശോധന നടത്തിയത്. അന്ന് മുതൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ.
മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പാർഥ കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത്. എന്നാൽ, അതിൽ നിന്നു വലിയ വ്യത്യാസമൊന്നും നിർമ്മാണത്തിൽ വരുത്തിയിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗ്രൗണ്ട് ഫ്ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനിൽ നിന്നുള്ള വ്യത്യാസം. അതിനിടെ പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം പി.മോഹനദാസ് കേസെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശിച്ചു. ഉടമസ്ഥാവകാശ രേഖ നൽകുന്നതിനു കാലതാമസമുണ്ടായതിനെ കുറിച്ചു തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അന്വേഷിക്കണം.
അതിനിടെ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആരോപണത്തെക്കുറിച്ചു ഗൗരവപൂർവം പരിശോധനയുമുണ്ടാകും. സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്കു വഴിവച്ച സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സണ്ണി ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Stories you may Like
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുവതി തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്