അനുദിനം ശോഷിച്ച് വരികയാണെങ്കിലും അടിപിടിക്ക് കുറവില്ല; കെ.പി.ഇസ്മായീലിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിൽ; സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഏകാധിപത്യമാണ് പ്രശ്നമെന്ന് ഒരു വിഭാഗം; വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ പത്രക്കുറിപ്പ്; നിഷേധിച്ച് ഔദ്യോഗികപക്ഷം; ഐഎൻഎല്ലിൽ പൊട്ടിത്തെറി
ജംഷാദ് മലപ്പുറം
മലപ്പുറം: ഒപ്പം നിൽക്കുന്നവരിൽ ഭൂരിഭാഗവും ലീഗിലേക്ക് മടങ്ങി അനുദിനം ശോഷിച്ച് വരികയാണെങ്കിലും, ഇന്ത്യൻ നാഷണൽ ലീഗിൽ അടിപിടിക്ക് യാതൊരു കുറവുമില്ല.പാർട്ടി മൂൻ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിനെ സംഘടനയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ സംഘടന പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കെ.പി.ഇസ്മായീലിനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പകപോക്കൽ കാരണം നടന്നതാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
എന്നാൽ നടപടി ന്യായമാണെന്നും നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്നുമാണ് ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന കാസിം ഇരിക്കൂറിനൊപ്പം നിൽക്കുന്നവർ പറയുന്നു.പുറത്താക്കിയ ഇസ്മായീലിനെ തിരിച്ചെടുക്കണമെന്നും വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ ഇന്ന് പത്രക്കുറിപ്പിറങ്ങി. എന്നാൽ ഇവരല്ല ഞങ്ങളാണ് ഒറിജിനൽ ജില്ലാ കമ്മിറ്റിയെന്ന് മറുവിഭാഗം പറയുന്നത്.ഇസ്മായിലിനെതിരെയുള്ള നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്ന് ഇക്കൂട്ടർ പറയുന്നത്
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്നാണ് ഇസ്മായീലിനെ പുറത്താക്കിയത് അംഗീകരിക്കാത്ത വിഭാഗം ആരോപിക്കുന്നത്. നിലവിലെ സംഭവവികാസങ്ങളെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ.പി അബ്ദുൾ വഹാബ് രണ്ട് മാസത്തെ അവധിയിൽ പ്രവേശിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: മുഹ്മദ് സുലൈമാനുമായി ചേർന്ന് ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് ഇവർ പറയുന്നു. തീർത്തും എകാധിപതിയെപ്പോലെയാണ് കാസിം ഇരിക്കൂർ പെരുമാറുന്നത്. ഐ.എൻ.എൽ സ്ഥാപകാംഗവും സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിനെ ആറുവർഷത്തേക്ക് പുറത്താക്കിയ നടപടിയാണ് എ.പി അബ്ദുൾ വഹാബ് പാർട്ടിയിൽ നിന്ന് അവധിയെടുക്കുക എന്ന തീരുമാനം കൈക്കൊള്ളാനുള്ള കാരണം. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിലാണ് ഇസ്മയിലെ പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കാസിം ഇരിക്കൂർ റിട്ടേണിങ് ഓഫീസറായി വന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇസ്മയിലിനെയും ഒപ്പമുള്ളവരെയും വെട്ടിനിരത്തുകയായിരുന്നു എന്ന ആരോപണം അന്ന് ഉയർന്നിരുന്നു.
2018 ഫെബ്രുവരി 27ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ കൗൺസിലിൽ റിട്ടേണിങ് ഓഫീസർ ആയി വന്ന കാസിം ഇരിക്കൂർ മണ്ഡലം റിട്ടേണിങ് ഓഫീസർമാരുടെ അഭിപ്രായം ചോദിക്കാതെ രണ്ട് കൗൺസിലർമാരെ സ്വന്തം ഇഷ്ട പ്രകാരം തിരുകി കയറ്റിയതായാണ് ഇസ്മായീൽ വിഭാഗം ആരോപിക്കുന്നു. തുടർന്ന് അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.അബ്ദുൽ വഹാബും, സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിന്റേയും അഭിപ്രായംപോലും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി തെയ്യാറാക്കിക്കൊണ്ടുവന്ന 28പാനലാണ് കാസിം ഇരിക്കൂറിനൊപ്പമുള്ള വിഭാഗം കൊണ്ടുവന്നതെന്നും ഇവർ പറയുന്നു. തുടർന്ന് ഇതിലെ മിക്ക പാനലുകളിലും പിന്താങ്ങിയവരും, അവതാരകരും ഒരേ ആളുകളായിരുന്നു. പാനലിലെ പിന്താങ്ങിയ ആളുടേയും, അവതാരകന്റേയും പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കാസിം ഇരിക്കൂർ ഇതിന് തയ്യാറായില്ലെന്നും മറുവിഭാഗം ആക്ഷേപം ഉയർത്തുന്നു. പ്രസിഡന്റ് അടക്കം ഉള്ള പ്രാധാന പദവികളിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടും ഇതിനും കാസിം ഇരിക്കൂർ തെയ്യാറായില്ലെന്നും, തുടർന്ന് മുസ്ലിംലീഗുമായി അടുപ്പമുള്ള ചില ആളുകളെ ഉൾപ്പെടുത്തി മൂൻകൂട്ടി തയ്യാറാക്കിയ പാനൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ഇക്കൂട്ടർ പറയുന്നു.
ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഇസ്മയിൽ പിന്നീട് പാർട്ടിയോട് ആലോചിക്കാതെ എൽ.ഡി.എഫ് യോഗത്തിൽ പ്രസംഗിച്ചു എന്നാരോപിച്ച് നടപടിയെടുത്തിരുന്നു. ഒരു വർഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളിൽ വിലക്കുന്നതായിരുന്നു നടപടി.സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ അദ്ധ്യക്ഷനും ചേർന്നാണ് നടപടി സ്വീകരിച്ചത്. എ.പി അബ്ദുൾ വഹാബിനോട് നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ല. ഈ സമയത്ത് അബ്ദുൾ വഹാബ് സൗദി യാത്രയിലായിരുന്നു.ഇസ്മയിലിനെതിരെ നടപടിയെടുത്തതിൽ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇസ്മയിലിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന് ഭൂരിപക്ഷം നേതാക്കളും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇസ്മയിലിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഒരു പാക്കേജ് എന്ന നിലയിലാണെന്ന് കാസിം ഇരിക്കൂർ പാർട്ടി ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശമായി നൽകിയിരുന്നു. ഇതിന് മറുപടിയായി ഇസ്മയിൽ ഒരു സന്ദേശം മറ്റൊരു വാട്സ്ആപ് ഗ്രൂപ്പിലും നൽകി. ഈ സന്ദേശത്തിന്റെ പേരിലാണ് ഇസമയിലിനെ ആറ് വർഷത്തേക്ക് പുറത്താക്കിയത്. പുറത്താക്കിയ നടപടി
അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേർന്നെടുത്തതാണെന്ന് ഇസ്മയിലും മറ്റ് ഭാരവാഹികളും പറയുന്നു.ഇസ്മയിലിനെ പുറത്താക്കിയ നടപടിയോടുള്ള പ്രതിഷേധമായാണ് എ.പി അബ്ദുൾ വഹാബ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ച് കാസിം ഇരിക്കൂർ വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ നിന്ന് പ്രധാനപ്പെട്ട നേതാക്കളെല്ലാം വിട്ടുനിന്നു. തന്നെ പുറത്താക്കി എന്ന വാർത്ത അപ്രസക്തമാണെന്നാണ് ഇസ്മയിലിന്റെ പ്രതികരണം.
മലപ്പുറത്ത് സമാന്തര കമ്മറ്റി
അതേസമയം ജില്ലാ ജനറൽ സെക്രട്ടറി എന്ന വ്യാജേനെ വ്യാജ പത്രവാർത്തകൾ നൽകുകയും വിമത പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കുകയും പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കുകയും ചെയ്യുന്ന കെ പി അൻവർ സാദത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഐ.എൻ.എൽ നേതാക്കൾ ബുധനാഴ്ച്ച വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി പത്ര ഓഫീസുകളിലെത്തിച്ചു. ഇവർ അല്ല ഒറിജനൽ ജില്ലാ പ്രവർത്തക സമിതി അല്ലെന്നും ചില നേതാക്കൾ മാത്രമടങ്ങിയതാണെന്നും ഔദ്യോഗിക വിഭാഗം വേറെയാണെന്നും പറഞ്ഞ് ഔദ്യോഗിക വിഭാഗം എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം രംഗത്തെത്തി.
മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം നടത്തിയതായി റിലീസ് ഇറക്കിയത് ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജിയുടെ നേതൃത്വത്തിലാണ്. എന്നാൽ ജില്ലാ പ്രസിഡന്റ് അടക്കം അറിയാതെ ഒരു വിഭാഗം നടത്തിയ നീക്കമാണിതെന്നും ഇതിനെ എതിർക്കുന്നവർ പറഞ്ഞു. അൻവർ സാദത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായ കെ പി ഇസ്മായിലിനെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നും ജില്ലാ ഓഫീസിൽ ചേർന്ന യോഗം നേതൃത്വത്തോട് അഭ്യർത്ഥിച്ചു. 16 ൽ 14 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ കെ മൊയ്തീൻകുട്ടി ഹാജി, ഖാലിദ് മഞ്ചേരി, പ്രൊഫ. കെ കെ മുഹമ്മദ് , സംസ്ഥാന കൗൺസിൽ അംഗം പി കെ എസ് മുജീബ് ഹസ്സൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദലി മാസ്റ്റർ, സ്വാലിഹ് മേടപ്പിൽ, സി എച്ച് അലവിക്കുട്ടി, നാഷണൽ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി തെന്നല മജീദ്, ജില്ലാ പ്രസിഡന്റ് ഇ കെ സമദ് ഹാജി, നാഷണൽ സ്റ്റുഡന്റസ് ലീഗ് സംസ്ഥാന പ്രസിഡന്റ് എൻ എം മഷൂദ്, പി ടി ബാവ, എം അബ്ദുള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഒ. കെ. തങ്ങൾ സ്വാഗതവും അസീസ് കളപ്പാടൻ നന്ദിയും പറഞ്ഞു.
ഇസ്മായിൽ നടത്തുന്നത് അസത്യപ്രചാരണമെന്ന് ഔദ്യോഗിക വിഭാഗം
ഔദ്യോഗിക പക്ഷം എന്ന് അവകാശപ്പെടുന്നവർ പറയുന്നത് ഇങ്ങിനെയാണ്. ഇസ്മായിലിനെതിരെയുള്ള നടപടി കടുത്ത അച്ചടക്കലംഘനം കാരണമാണ്. 2018ലെ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രമ്യതയോടെ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റും പ്രവർത്തകസമിതിയും ചേർന്ന് ഒറ്റക്കെട്ടായി രൂപപ്പെടുത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ പരസ്യമായി തള്ളിപ്പറഞ്ഞും പാർട്ടി നേതാക്കളെ അമാന്യമായ ഭാഷയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറിപറയുകയും ചെയ്തതിന്നാണ് മലപ്പുറം ജില്ലയിൽനിന്നുള്ള ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം കെപി ഇസ്മായിലിനെ പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയതെന്ന് ഐഎൻഎൽ മലപ്പുറം ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽനിന്നും എൽ ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടത് മുതൽ ഇസ്മായിൽ പാർട്ടിക്കും മുന്നണിക്കും എതിരായ നിലപാടുകളാണ് നിരന്തരം സ്വീകരിച്ചു വന്നത്. ഐഎൻഎൽ ന്റെ എൽഡിഎഫ് പ്രവേശനം നീണ്ടുപോയതും വേങ്ങരയിലെ തന്റെ പരാജയവും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കൾക്ക് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള അവിഹിത ബന്ധംമൂലമാണെന്ന് സ്വയം കാരണം കണ്ടെത്തുകയും ദൃശ്യമാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണത്തിന്ന് മുതിരുകയും ചെയ്തത് പാർട്ടി നിയന്ത്രിച്ചതിനാൽ ഒന്നരവർഷത്തോളം പാർട്ടിയിൽനിന്നും പൂർണ്ണമായി അകന്നുനിൽക്കുകയായിരുന്നു ഇസ്മയിൽ. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് അനുനയിപ്പിച്ച് വീണ്ടും നേതൃനിരയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു.
ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഇസ്മായിൽ പിന്തുണച്ച പാനൽ തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പാർട്ടിയിൽ വീണ്ടും ഇദ്ദേഹം കലാപക്കൊടി ഉയർത്തി. പരാജിതരായ വ്യക്തികൾ ദേശീയ നേതൃത്വത്തിന്ന് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിരുന്നു. ഈ പരാതികൾ ജില്ലക്ക് പുറത്തുള്ള പാർട്ടിയുടെ സീനിയർ അംഗങ്ങൾ ഉൾപ്പെട്ട കമ്മീഷൻ പരിശോധിക്കുകയും ആരോപണം ശരിയല്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതുമാണ് ഇസ്മായിൽ ദേശീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കാൻ കാരണം.
പാർട്ടിക്ക് അകത്ത് അഭിപ്രായഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് കൂടി ഇടംനൽകി മലപ്പുറം ജില്ലാകമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഇസ്മായിൽ ഇതും അംഗീകരിക്കാൻ തയ്യാറായില്ല.കഴിഞ്ഞ ഒന്നരവർഷമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരിൽ നിരന്തരം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ ഇസ്മായിലിനെ ഇതിനകം പാർട്ടി ദേശീയ - സംസ്ഥാന നേതൃത്വം പലതവണ ശാസിക്കുകയും സംഘടനാപരമായ അച്ചടക്കനടപടിക്ക് വിധേയമാക്കിയതുമാണ്.
പാർട്ടിയിലെ ഒരു മുതിർന്ന അംഗമെന്ന നിലയിൽ പാർട്ടി ഏറെ വിട്ടുവീഴ്ചക്ക് തയ്യാറായെങ്കിലും ഇസ്മായിൽ പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുക്കുകയായിരുന്നു. ജില്ലയിലെ സംഘടന പ്രശ്നങ്ങൾ അന്തിമമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇസ്മായിലിനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉൾപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് അവതരിപ്പിച്ച സമവായ നിർദ്ദേശം അടക്കം ഇസ്മായിൽ തള്ളികളഞ്ഞതോടെ പാർട്ടിയിൽനിന്നും പുറത്താക്കാൻ നിർബന്ധിതമാകുകയായിരുന്നു.
സ്വയം വരുത്തിവെച്ച അച്ചടക്കനടപടിയുടെ പേരിൽ പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഇസ്മായിൽ നടത്തുന്ന അസത്യപ്രചരണങ്ങൾ പൊതുസമൂഹം തള്ളിക്കളയും. പാർട്ടിയെയും എൽഡിഎഫിനെയും ജില്ലയിൽ ശക്തിപ്പെടുത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎൻഎൽ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്