രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? സ്വന്തം പാർട്ടിയായിട്ടും ചെയർപേഴ്സൺ സഹകരിച്ചില്ല; ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ; പി.ജയരാജേട്ടൻ സഹകരിച്ചെങ്കിലും പാർട്ടിക്ക് ഉള്ളില്‍ എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടായി; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്റർ അനുമതിക്കായി സിപിഎം നേതാക്കളുടെ പിന്നാലെ നടന്ന് മടുത്തിട്ടെന്ന് ഭാര്യ ബീന; ഉദ്യോഗസ്ഥരെ പഴിച്ച് ചെയർപേഴ്സൺ പി.കെ.ശ്യാമള
രഞ്ജിത്ത് ബാബു
കണ്ണൂർ: ആന്തൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ്. ഒരു കാലത്ത് മോസ്കോ എന്ന് വിശേഷിപ്പിച്ച ഈ ഗ്രാമപഞ്ചായത്ത് 2015 ലാണ് ആന്തൂർ നഗരസഭയായത്. സിപിഎം. അല്ലാതെ മറ്റൊരു രാഷ്ട്രീയപാർട്ടിയും പ്രവർത്തന സജ്ജമല്ലാത്ത ഇവിടെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മത്സരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ആകെയുള്ള 28 അംഗ കൗൺസിലിൽ 27 ഉം സിപിഎം. ഒരാൾ സിപിഐ. സംസ്ഥാനത്തെ ഒരു നഗരസഭയിലും ഇങ്ങിനെ ഒരവസ്ഥയില്ല. സിപിഎം. പറയുന്നതേ നടക്കൂ എന്ന അവസ്ഥയാണ് ഇവിടെ. അവിടെയാണ് പാർട്ടി കുടംബത്തിൽപെട്ട ഒരു പ്രവാസിക്ക് ജീവൻ ഹോമിക്കേണ്ടിവന്നത്.
സിപിഎം. ലെ കടുത്ത വിഭാഗീയതയാണ് പ്രശ്നത്തിനെല്ലാം കാരണമായത്. സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് നഗരസഭാ അദ്ധ്യക്ഷയായ പി.കെ. ശ്യമാള. 16 കോടി രൂപ ചിലവഴിച്ച് ദേശീയ പാതയ്ക്കരിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനം നൊന്താണ് പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തോടെ പാർട്ടി കോട്ടയിൽ വിള്ളൽ വിണുകഴിഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 12 നാണ് നിർമ്മാണം പൂർത്തിയാക്കിയ പാർത്ഥ കൺവെൻഷൻ സെന്ററിന് കെട്ടിട പെർമിറ്റിന് വേണ്ടി അനുമതിക്കായി അപേക്ഷിച്ചത്. എന്നാൽ ഓരോ കാരണം പറഞ്ഞ് നഗരസഭാ അധികൃതർ പെർമിറ്റ് നിഷേധിക്കുകയായിരുന്നു. അതിൽ മനം നൊന്താണ് പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്തത്. എന്നാൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമള പറയുന്നത് ഇങ്ങിനെ:
'പെർമിറ്റ് അനുസരിച്ച് നിർമ്മാണം നടത്തിയാൽ കെട്ടിടത്തിനുള്ള അനുമതി നൽകേണ്ടത് ഉദ്യോഗസ്ഥരാണ്. ആദ്യം നൽകിയ അപേക്ഷയിൽ ചില പാകപ്പിഴകളുള്ളതിനാൽ പ്ലാനിൽ അത് മാറ്റി അപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതാണ് പെർമിറ്റ് നൽകുന്നത് മാറ്റി വെച്ചത്. ഏപ്രിൽ 20 നും മെയ് 20 നും പാർത്ഥ കൺവെൻഷൻ സെന്ററിൽ നടന്ന കല്ല്യാണത്തിന് താൻ പങ്കെടുത്തതായി ചെയർപേഴ്സൻ പറഞ്ഞു. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. പെർമിറ്റ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്തം. അവർ പറഞ്ഞു.
എന്നാൽ സാജന്റെ ഭാര്യ ബീനയും സഹോദരൻ ശ്രീജിത്തും ചെയർപേഴ്സനെതിരെയാണ് ആരോപണമുന്നയിക്കുന്നത്. രാപ്പകലില്ലാതെ ഓടി നടന്നാണ് സാജൻ ചേട്ടൻ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പെർമിറ്റിനു വേണ്ടി ആരെയെല്ലാം കാലുപിടിച്ചു. എന്നിട്ടും ആ ചെയർപേഴ്സൻ സഹകരിച്ചില്ല. അവർക്കിത് നൽകിക്കൂടെ. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന സാജൻചേട്ടൻ പി.ജയരാജനെ കണ്ടിരുന്നു. സ്വന്തം പാർട്ടിയായിട്ടും അതിന്റെ ഉള്ളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. അതല്ലാം സാജൻ ചേട്ടനറിയാം. ബീന പറഞ്ഞു നിർത്തി.'രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരെയെല്ലാം സ്ന്തോഷിപ്പിക്കണം..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? അവർക്ക് ആ ചെയർപേഴ്സണ്‍ ഒന്നുസഹകരിച്ചുകൊടുത്തുകൂടേ? അവര്‍ സ്വന്തം ആൾക്കാരല്ലേ? സ്വന്തം പാർട്ടി അല്ലേ അവര്‍? ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ. പി.ജയരാജേട്ടന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര്‍ ഇവരുടെ അടുത്ത് സഹകരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതിനും ഉള്ളില്‍ എന്തൊക്കൊയോ ഇഷ്യൂസ്. അതെന്തെന്ന് അവർക്ക് മാത്രമേ അറിയൂ.'
നഗരസഭാ ഉദ്യോഗസ്ഥരിൽ പെർമിറ്റ് നൽകാതിരിക്കാൻ കടുത്ത സമ്മർദ്ദവും ചെയർപേഴ്സനിൽ നിന്നും ഉണ്ടായതായി ആരോപണമുണ്ട്. പാർട്ടിക്കാർ തന്നെ 15 ഓളം വിവരാവകാശ ഹർജി ഈ പാർത്ഥാ കൺവെൻഷൻ സെന്ററർ നിർമ്മാണത്തെക്കുറിച്ച് അറിയാൻ നഗരസഭക്ക് നൽകിയിരുന്നു. ഇതിനെല്ലാം പിന്നിൽ ചെയർപേഴ്സന്റെ കയ്യുണ്ടെന്നാണ് ആരോപണം. ഉദ്യോഗസ്ഥരിൽ ചിലർക്ക് പെർമിറ്റ് നൽകണമെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ സർവ്വീസ് സംബന്ധമായ പ്രശ്നം നേരിടേണ്ടി വരുമോ എന്ന ഭയം അവരെ ഗ്രസിച്ചിരുന്നു. ഈ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കാനുള്ള ഗൂഢാലോചന നഗരസഭാ ഭരണതലത്തിൽ നിന്ന് ഉണ്ടെന്നത് വ്യക്തമാണ്.
പ്രവാസിയുടെ ആത്മഹത്യയിലൂടെ ആന്തൂറിലെ പാർട്ടിക്കകത്ത് പൊട്ടിത്തെറിക്ക് കാരണമായിരിക്കയാണ്. പാർട്ടി കുടുംബത്തിൽപെട്ട വ്യക്തിയായിട്ടും നഗരസഭയുടെ ക്രൂരതയാണ് മരണത്തിനിടയാക്കിയതെന്ന് പാർട്ടി പ്രവർത്തകർ തന്നെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. പാർട്ടി അനുഭാവികളും പ്രധാന പ്രവർത്തകരും അംഗങ്ങളായ ആന്തൂരിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ചേരിതിരിഞ്ഞ് വാഗ്വാദം നടക്കുകയാണ്. സാധാരണക്കാർക്ക് നഗരസഭാ ഓഫീസിലെത്തിയാൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അങ്ങാടിപാട്ടാവുകയാണ്. ചട്ടങ്ങൾ പാലിച്ച് വീടുപണി പൂർത്തിയാക്കിയാൽ പോലും നമ്പർ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ് ഉള്ളത്. സ്വാധീനമുള്ള പ്രമാണിമാർക്ക് നിയമങ്ങളൊന്നും പ്രശ്നമല്ല. നഗരസഭാ ഓഫീസിന് സമീപം തന്നെ ചട്ടങ്ങൾ ലംഘിച്ച് പെർമിറ്റ് നൽകിയ കെട്ടിടങ്ങളുണ്ട്. വരും ദിവസങ്ങളിൽ നഗരസഭാ ചെയർപേഴ്സനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാവുന്നതിന്റെ സൂചനയും പുറത്ത് വരുന്നുണ്ട്.
Stories you may Like
- അടൂർ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടി ബീന കുമ്പളങ്ങി ഹാപ്പിയാണ്
- ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും
- വിജിലൻസിന് പരാതി നൽകിയപ്പോൾ വെട്ടിലായി യുഡിഎഫ് ഭരണസമിതി
- മരണപ്പെട്ട വ്യവസായിയുടെ സ്വത്ത് വ്യാജരേഖ ചമച്ച് മറിച്ചു വിറ്റ കേസിൽ അന്വേഷണം തുടരാം
- പാനൂർ നഗരസഭാ സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍