പ്രവാസി വ്യവസായി സാജനെ കൊലയ്ക്ക് കൊടുത്തത് എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഈഗോ; ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിൽ സാജൻ പി ജയരാജനോട് പരാതിപ്പെട്ടതോടെ അനിഷ്ടം വളർന്നു; ചെയർപേഴ്സണായ ഭാര്യയെ ഉപയോഗിച്ച് പകപോക്കി; താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി നൽകില്ലെന്ന് തുറന്നടിച്ചത് പി കെ ശ്യാമള; സഖാവായിട്ടും പാർട്ടിഗ്രാമത്തിൽ രക്ഷയില്ലെന്ന് ബോധ്യമായതോടെ ജീവനൊടുക്കി; അണികൾക്കിടയിലും രോഷം അണപൊട്ടിയതോടെ ഉദ്യോഗസ്ഥരെ പഴിച്ച് തടിയൂരാൻ നഗരസഭയുടെ ശ്രമം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: നൈജീരിയയിൽ എല്ലു വെള്ളമാക്കി അധ്വാനിച്ചാണ് 15 കോടിയോളം രൂപ പ്രവാസി വ്യവസായിയായ സാജൻ സമ്പാദിച്ചത്. പ്രവാസം മതിയാക്കുന്നതിനൊപ്പം നാട്ടിൽ ഒരു നിക്ഷേപം എന്ന നിലയിലാണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരു കൺവെൻഷൻ സെന്റർ പണിയാൻ സാജൻ തീരുമാനിച്ചത്. നിരവധി പേർക്ക് തൊഴിൽ നൽക്കുന്ന സംരംഭകൻ ആയിട്ടും സിപിഎമ്മിനുള്ള ശീതസമരങ്ങളും മൂപ്പിളമ തർക്കങ്ങളുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്ന ആക്ഷേപം ശക്തമാണ്. സാജന്റെ ആത്മഹത്യ നടന്നിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി കോട്ടയിലാണ്. അതുകൊണ്ട് ഈ രക്തം പുരണ്ടിരിക്കുന്നത് പ്രമുഖ സിപിഎം നേതാക്കളിലുമാണ്.
സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതിന് അപ്പുറത്തേക്ക് സിപിഎമ്മിന് ഉള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കി. ഓഡിറ്റോറിയത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന തന്നെ പറഞ്ഞു വെക്കുന്നു.
നിരവധി തവണ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ കടുത്ത മാനസിക വിഷമത്തിലായി സാജൻ. എന്തെങ്കിലും ഒരു പരിഹാരം എന്ന നിലയിൽ കണ്ണൂരിലെ പ്രമുഖനായ നേതാവ് പി ജയരാജനെ സാജൻ സമീപിക്കുകയും ചെയ്തു. എന്നാൽ, സാജന്റെ ഈ നീക്കം ഇഷ്ടപ്പെടാത്തവരും സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. അവരുടെ തുടർന്നുള്ള നീക്കങ്ങളാണ് ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കിയത്. സിപിഎം ഒഴികെയുള്ള മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി കെ ശ്യാമള ആകട്ടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും. ഭാര്യയെ ചെയർപേഴ്സൺ സ്ഥാനത്തിരുത്തി എം വി ഗോവിന്ദൻ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാർട്ടിക്കാർക്കിടയിലും ശക്തമായിരുന്നു.
അതുകൊണ്ട് തന്നെ 15 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ അനുമതി വിഷയത്തിൽ എം വി ഗോവിന്ദന്റെ ഇടപെടൽ ഉണ്ടെന്നും ആക്ഷേപമുണ്ട്. കണ്ണൂർ രാഷ്ട്രീയത്തിൽ ഗോവിന്ദന്റെ ശക്തികേന്ദ്രമായ ഏക പ്രദേശമാണ് ആന്തൂർ. ജില്ലയിൽ അത്രയ്ക്ക് ജനകീയൻ അല്ലാത്ത ഗോവിന്ദൻ അടക്കമുള്ള ചേരിയാണ്. ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സംഘടനാ ചട്ടങ്ങളിൽ വ്യതിയാനം ആരോപിച്ച് പരസ്യമായി ശാസിക്കുന്നത് അടക്കമുള്ള കാര്യത്തിൽ മുൻകൈ എടുത്തതിന് പിന്നിൽ. എം ഗോവിന്ദൻ നിയന്ത്രിക്കുന്ന ആന്തൂർ നഗരസഭയിൽ നിന്നും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കില്ലെന്ന ഘട്ടത്തിലായിരുന്നു സാജൻ പ്രശ്നം ജയരാജന്റെ മുന്നിൽ എത്തിച്ചത്. അദ്ദേഹം വിഷയത്തിൽ ഇടപെടാം എന്നും വാക്കു നൽകിയതായും സഹായിക്കുകയും ചെയ്തതായി വ്യവസായിയുടെ ഭാര്യ ബീനയും പറയുന്നുണ്ട്. എന്നാൽ, പി ജയരാജനെ കണ്ട് അനുമതി തേടാനുള്ള ശ്രമം ഗോവിന്ദന് അനിഷ്ടമുണ്ടാക്കി എന്നാണ് സാജന്റെ ബന്ധുക്കൾ തന്നെ സൂചിപ്പിക്കുന്നത്. ഇതോടെ ജയരാജനോടുള്ള അനിഷ്ടം മൂലം കൺവെൻഷൻ സെന്ററിന് അനുമതി നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ആക്ഷേപം.
താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള സാജനോട് പറഞ്ഞതായി ബീന തന്നെ വെളിപ്പെടുത്തുന്നുണ്ട്. നഗസഭാ അധ്യക്ഷയുടെ ഈ ഇടപെടലിന് പിന്നിൽ സിപിഎമ്മിന്റെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഉണ്ടെന്നാണ് സാജന്റെ കുടുംബം വിരൽചൂണ്ടുന്നത്. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. കൂടെനിന്ന പാർട്ടിക്കാർത്തന്നെ സാജനെ ചതിക്കുകയായിരുന്നെന്നും ബീനയും പിതാവ് പുരുഷോത്തമനും ആരോപിച്ചു. പൂർണമായും സിപിഎം അംഗങ്ങൾ മാത്രമാണ് ആന്തൂർ നഗരസഭയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ പോലും ഇവിടെ സാധിച്ചിരുന്നില്ല. അത്രയ്ക്ക് മൃഗീയമാണ് ഈ പാർട്ടിഗ്രാമത്തിലെ കാര്യം. ഓരോ കുടുംബത്തിലും പാർട്ടിക്ക് വേരുകൾ ഉള്ള സ്ഥലം. സാജനും സഖാവായിരുന്നു. ഒപ്പം നിൽക്കുമെന്ന് കരുതിയ സഖാക്കൾ പോലും പിന്നിൽ നിന്ന് കുത്തിയപ്പോൾ ഇനി രക്ഷപെടാൻ മറ്റു വഴികൾ ഇല്ലെന്ന് ബോധ്യമായതോടെയാണ് സാജൻ ജീവനൊടുക്കിയത്.
നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള ഭീഷണിപ്പെടുത്തിയതായി മാനേജർ കെ.സജീവും വ്യക്തമാക്കിയതോട് ആരോപണത്തിൽ നിന്നും എഴുപ്പ കൈകഴുകാൻ സാധിക്കില്ല എം വി ഗോവിന്ദന്റെ ഭാര്യയ്ക്ക്. കുറച്ചു ദിവസമായി ചേട്ടൻ ഭയങ്കര ടെൻഷനിലായിരുന്നു. ഓഡിറ്റോറിയത്തിന്റെ കടലാസ്സുകളുമായി പിന്നാലെ നടക്കുകയായിരുന്നു. ചേട്ടനെ കളിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടാവണം. തരില്ലാന്ന് ഉറപ്പു തോന്നിയിട്ടുണ്ടാവണം. പാർട്ടിക്ക് വേണ്ടി ജീവിക്കുന്നയാളായിരുന്നു ഭർത്താവ്. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് സഹായിച്ചിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബീന പറഞ്ഞു.
പരാതിയുമായി ചെന്നപ്പോൾ ചെയർപേഴ്സൺ പി കെ ശ്യാമള മാനസികമായി തളർത്തുകയാണ് ചെയ്തത്. കോടികൾ മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തി. നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്നു നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണ് ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അതേസമയം അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നും നഗരസഭ വിശദീകരിച്ചു.
അതേസമയ പ്രവാസി സംരംഭകന്റെ ആത്മഹത്യ പാർട്ടി ഗ്രാമത്തിനുള്ളിലും പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അണികൾക്കുള്ളിൽ നേതാക്കളോടും കടുത്ത അമർഷം രൂപം കൊണ്ടിട്ടുണ്ട്. ഇത് സിപിഎമ്മിനുള്ളിലെ വിഭാഗീയതയായി മാറുമെന്നാണ് അറിയുന്നത്. അതേസമയം പാർട്ടിക്ക് മേൽ ആരോപണം ശക്തമായതോടെ എങ്ങനെയും തങ്ങളുടെ പ്രശ്നമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമിത്തിലാണ് നഗസഭാ അധ്യക്ഷ പി കെ ശ്യാമളയും കൂട്ടരും. മെയ് അവസാനമാണ് പാറയിൽ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടറിക്ക് മുന്നിൽ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യയെന്നമാണ് എം വി ഗോവിന്ദന്റെ ഭാര്യ പറയുന്നത്. ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം.
നേരത്തെ തളിപ്പറമ്പ് നഗരസഭയിൽനിന്നാണ് കെട്ടിടനിർമ്മാണത്തിനുള്ള പ്ലാൻ പാസാക്കിയത്. പിന്നീട് ആന്തൂർ നഗരസഭ നിലവിൽവന്നതിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് പരാതി ലഭിച്ചിരുന്നു. പാറയിൽ സാജന് ഇക്കാര്യത്തിൽ നോട്ടീസ് അയക്കുകയും പണിനിർത്തിവെയ്ക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്- പി.കെ. ശ്യാമള വ്യക്തമാക്കി.
ഏപ്രിൽ 12-നാണ് പാറയിൽ സാജൻ കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. അപേക്ഷയിലെ ന്യൂനതകൾ കണ്ടെത്തുകയും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പാർഥാസ് കൺവെൻഷൻ സെന്ററിൽ ഏപ്രിൽ 20-നും മെയ് 20-നും വിവാഹങ്ങൾ നടന്നിരുന്നു. താൻ ഉൾപ്പെടെ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും വിവാഹം നടക്കാനുണ്ട്. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. നഗരസഭ ഭരണസമിതിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും നഗരസഭാധ്യക്ഷ വിശദീകരിച്ചു.
കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഭരണസമിതിക്ക് യാതൊരു പങ്കില്ലെന്നും ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥതലത്തിലെ നടപടികളാണെന്നും പി.കെ. ശ്യാമള പറയുന്നു. ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ(48) ചൊവ്വാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. 15 വർഷമായി നൈജീരിയയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 15 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ സെന്റർ പൂർത്തിയായ ശേഷം പ്രവർത്തനാനുമതിക്കായി നഗരസഭയിൽ കയറി ഇറങ്ങി മടുത്ത് ഒടിവിലായിരുന്നു ആത്മഹത്യ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്