കോളേജ് ക്യാമ്പസിൽ ഒരു മുറി വേണമെന്ന് തോന്നിയപ്പോൾ കോൺട്രാക്ടറെ വെച്ച് ആരെയും കൂസാതെ സ്വന്തമായി നിർമ്മാണം; നിർമ്മാണം കഴിഞ്ഞപ്പോൾ ഫണ്ട് പ്രിൻസിപ്പൽ നൽകണമെന്ന് ചട്ടംകെട്ടി കുട്ടിസഖാക്കൾ; അനുമതിയില്ലാത്ത നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് തീർത്തു പറഞ്ഞ പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ ഭീഷണി; കാര്യവട്ടം ഗവൺമെന്റ് കോളേജ് എസ്എഫ്ഐയുടെ സ്വന്തം വെള്ളരിക്കാപ്പട്ടണം! ഗുണ്ടായിസം ഭയന്ന് കോളേജ് അധികാരികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജ് രീതിയിൽ കാര്യവട്ടം ഗവൺമെന്റ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം. നിയമങ്ങൾ കാറ്റിൽപ്പറത്തി കാര്യവട്ടം ഗവൺമെന്റ് കോളെജിൽ സ്വന്തമായി ഒരു മുറി പണി തീർത്തിരിക്കുകയാണ് കോളെജിലെ എസ്എഫ്ഐ നേതാക്കൾ. സർക്കാരിന്റെയോ കോളെജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐയുടെ ഈ അനധികൃത നിർമ്മാണം. നിയമങ്ങൾ നോക്കുകുത്തിയാക്കി സ്വന്തം ഇഷ്ടപ്രകാരം മുറി പണിത എസ്എഫ്ഐ നേതാക്കൾ നിർമ്മാണത്തിന് ആവശ്യമായി വന്ന ഫണ്ട് നൽകാൻ ഇപ്പോൾ കോളെജ് അധികൃതരെ ഭീഷണിപ്പെടുത്തുകയുമാണ്.
കോളെജ് യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐ യൂണിയൻ നേതാക്കൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് പുതിയ മുറി എന്നാണ് എസ്എഫ്ഐ ഭാഷ്യം. തങ്ങൾ ചെലവിട്ട തുക ഏതെങ്കിലും രീതിയിൽ ഉൾക്കൊള്ളിച്ച് തുക തിരികെ നല്കണം എന്നാണ് എസ്എഫ്ഐ നേതാക്കൾ ഉയർത്തിയിരിക്കുന്ന ഡിമാൻഡ്. മുറി നിർമ്മാണം സർക്കാരിന്റെ അനുമതിയില്ലാതെ നടന്നതിനാൽ സർക്കാരിനെ അറിയിക്കാനോ ഫണ്ട് അനുവദിക്കാനോ കഴിയാതെ എസ്എഫ്ഐയുടെ അനധികൃത നിർമ്മാണത്തിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുന്നത് കോളെജ് അധികൃതരാണ്. അനുമതിയില്ലാതെ നിർമ്മാണം നടത്തിയതിന്റെ പേരിൽ ആദ്യം ഉത്തരം നല്കേണ്ടി വരുക പ്രിൻസിപ്പാളാണ്. ഇതുകൊണ്ട് തന്നെ കോളെജ് പ്രിൻസിപ്പാളും സ്റ്റാഫ് കൗൺസിലും പ്രശ്ന പരിഹാരത്തിന് തല പുകയ്ക്കുകയാണ്.
കോളേജിൽ ഫണ്ടില്ല എന്നും അനധികൃത നിർമ്മാണത്തിനു ഫണ്ട് അനുവദിക്കാൻ കഴിയില്ലാ എന്നും പ്രിൻസിപ്പാൾ പറഞ്ഞപ്പോൾ അതൊന്നും തങ്ങൾക്ക് അറിയേണ്ട കാര്യമില്ല എന്ന നിലപാടാണ് എസ്എഫ്ഐ നേതാക്കൾ സ്വീകരിച്ചത്. കോളെജ് ഫണ്ട് ഇല്ലെങ്കിൽ പിടിഐ ഫണ്ട് നൽകണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു എന്നാണ് അറിഞ്ഞത്. പ്രശ്നം രൂക്ഷമായാപ്പോൾ സ്വന്തമായി തീരുമാനത്തിന് നിൽക്കാതെ സ്റ്റാഫ് കൗൺസിൽ വിളിച്ചു ചേർക്കുകയാണ് പ്രിൻസിപ്പാൾ ചെയ്തത്. അനുമതിയില്ലാതെ സർക്കാർ കോളെജിൽ നിർമ്മാണം നടത്തി ഫണ്ട് വേണമെന്ന എസ്എഫ്ഐയുടെ ആവശ്യത്തെ സ്റ്റാഫ് കൗൺസിൽ ആശങ്കയോടെയാണ് കണ്ടത്. എസ്എഫ്ഐ തീരുമാനത്തിന്നെതിരെ ശബ്ദിക്കണമെന്നു പല അദ്ധ്യാപകർക്കും തോന്നിയെങ്കിലും പ്രിൻസിപ്പാൾ അടക്കം എല്ലാവരും നിശബ്ദരായി ഇരുന്നു. എസ്എഫ്ഐ ആക്രമണത്തെയും ഭീഷണിയേയും ഭയന്നാണ് ഈ അനധികൃത നിർമ്മാണത്തിനെതിരെ ആരും ശബ്ദിക്കാതിരുന്നത്.
സ്റ്റാഫ് കൗൺസിലിനു ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഇടത് അദ്ധ്യാപക സംഘടനയായ എകെജിസിടി വഴി രഹസ്യമായി പ്രശ്ന പരിഹാരത്തിന് അധികൃതർ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. എകെജിസിടിഎ നേതാവും അതുവഴി സിൻഡിക്കേറ്റ് മെമ്പറും ആയ കോളെജ് പ്രിൻസിപ്പാൾ ഈ പ്രശ്നം സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യുക. പ്രശ്നം വഷളാകാതിരിക്കാൻ സംഘടനാ നേതാക്കൾ എസ്എഫ്ഐ സംസ്ഥാന നേതാക്കളെ വിളിച്ച് ഈ നിർമ്മിതി പൊളിച്ചു കളയാൻ ആവശ്യപ്പെടുക. ഇതാണ് ഇപ്പോൾ ഉരുത്തിരിയുന്ന പരിഹാരമാർഗം. പ്രശ്ന പരിഹാരമാകാത്തതിനാൽ ഈ നിർമ്മിതി ഇപ്പോൾ കോളെജ് അധികൃതരെ നോക്കി പല്ലിളിക്കുകയുമാണ്.
യൂണിവേഴ്സിറ്റി കോളെജ് രീതിയിൽ കാര്യവട്ടം കോളേജിനെയും നിയന്ത്രിക്കാൻ സ്വന്തമായി ഒരു മുറി വേണമെന്ന് തോന്നിയപ്പോഴാണ് കോളേജ് കവാടത്തിൽ നിന്നും ഉള്ളിലേക്ക് കയറുന്ന ടോയിലറ്റ് കോംപ്ലക്സിന് സമീപത്തായി ഒരു മുറി എസ്എഫ്ഐ നേതാക്കൾ സ്വന്തമായി പണി തീർത്തത്. സർക്കാർ കോളെജ് ആയതിനാൽ എന്ത് നിർമ്മാണത്തിനും സർക്കാരിനെ അനുമതി വേണം. കോളെജ് പ്രിൻസിപ്പലിന്റെ അനുമതിയും ഇതിനായി തേടണം. നിർമ്മാണത്തിന് സർക്കാർ ഉത്തരവ് തന്നെ വരണം. നിർമ്മാണം നടത്തുക പൊതുമരാമത്ത് വകുപ്പുമാകും. ഇതിനൊക്കെ ഒട്ടനവധി നടപടിക്രമങ്ങളുമുണ്ട്. ഇങ്ങിനെ നടപടിക്രമം വന്നാൽ തന്നെ എസ്എഫ്ഐക്ക് ഒരു റൂം ഒന്നും സർക്കാർ അനുവദിക്കില്ല. ഇത്തരം ആവശ്യത്തിന് കോളേജ് അധികൃതർക്ക് അനുമതിക്ക് എഴുതാനും കഴിയില്ല.
എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ ആണെന്ന തിരിച്ചറിവിൽ ഒരു നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ എസ്എഫ്ഐ നിർമ്മാണം ആരംഭിക്കുകയും മുറി പണിതീർക്കുകയുമായിരുന്നു. ഇപ്പോൾ റൂം നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ചിരിക്കുകയാണ്. എസ്എഫ്ഐ നേതാക്കൾക്ക് അറിയാവുന്ന ഒരു കോൺട്രാക്ടറെവച്ചാണ് ഇവർ മുറി പണിതീർത്തിരിക്കുന്നത്. ഇപ്പോൾ റൂംമുറി നിർമ്മാണം ഏതാണ്ട് പൂർത്തീകരിക്കപ്പെട്ടിരിക്കെ റൂമിനു ആവശ്യമായ ഫണ്ട് നല്കണം എന്നതാണ് എസ്എഫ്ഐയുടെ ആവശ്യം. എസ്എഫ്ഐയുടെ റൂം നിർമ്മാണം പുരോഗമിക്കുന്നത് കണ്ടിട്ടും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർകൂടിയായ പ്രിൻസിപ്പാളോ കോളെജ് അദ്ധ്യാപകരോ അനങ്ങിയില്ല.
അനധികൃത നിർമ്മാണം എതിർക്കാൻ പോയാൽ കോളെജ് ക്യാമ്പസിനകത്തെ സ്വന്തം വാഹനങ്ങൾ ആദ്യം തകർക്കപ്പെടും എന്നും ഗുണ്ടാ ആക്രമണം നേരിടേണ്ടി വരും എന്നും അറിയാവുന്നതിനാലാണ് റൂം നിർമ്മാണം പുരോഗമിക്കുമ്പോൾ ഇവർ അനങ്ങാതിരുന്നത്. പ്രിൻസിപ്പാളും കോളേജ് അദ്ധ്യാപകരും ക്യാമ്പസിലെ എസ്എഫ്ഐയെ പേടിച്ചാണ് മുന്നോട്ടു പോകുന്നത്. എസ്എഫ്ഐ ഇടപെട്ടാൽ ആരും അനങ്ങില്ല. മുൻപ് ഇതേ എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പാളെ പല രീതിയിൽ വിരട്ടിയിട്ടുണ്ട്. പ്രിൻസിപ്പാളെ മാത്രമല്ല കോളേജിലെ അദ്ധ്യാപകരെയും. പലപ്പോഴും വിരട്ടൽ നേരിട്ട അനുഭവം ഉള്ളതിനാൽ എസ്എഫ്ഐ ഇടപെട്ട പ്രശ്നമായതിനാൽ പ്രതികരണത്തിന് നിൽക്കില്ല. ഇതുകൊണ്ട് തന്നെയാണ് വീറോടെ പ്രിൻസിപ്പാളിനെ കണ്ടിട്ട് ഫണ്ട് അനുവദിക്കാൻ എസ്എഫ്ഐ സമ്മർദ്ദം ചെലുത്തുന്നത്.
അനധികൃത നിർമ്മാണം കോളേജിയേറ്റ് ഡയറക്ടറേറ്റിനെ അറിയിക്കുമെന്ന് പ്രിൻസിപ്പാൾ
എസ്എഫ്ഐയുടെ അനധികൃത നിർമ്മാണം കോളെജ് ഡയറക്ടറെറ്റിനെ അറിയിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഉണ്ണിക്കൃഷ്ണൻനായർ മറുനാടൻ മലയാളിയോട് പറഞ്ഞു. അനധികൃത നിർമ്മാണത്തിന് എസ്എഫ്ഐ പറയുന്നത് പോലെ കോളേജിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. തീരുമാനം കോളേജിയേറ്റ് ഡയറക്ടറേറ്റ് എടുക്കട്ടെ. അവരെ ഞങ്ങൾ ഈ കാര്യം അറിയിക്കും. കോളെജ് യൂണിയൻ ആണ് റൂം നിർമ്മാണം നടത്തിയത്. കോളേജ് യൂണിയൻ എന്ന് പറഞ്ഞാൽ എസ്എഫ്ഐ അല്ലേ എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു പ്രിൻസിപ്പാളിന്റെ മറുപടി. യൂണിയന് ഒരു മുറി മുൻപ് ഉണ്ടായിരുന്നു.
റോഡ് വൈഡനിങ് വന്നപ്പോൾ ഈ സ്ഥലം നഷ്ടപ്പെട്ടു. അപ്പോൾ അനുവദിച്ചിരുന്ന മുറി ഇടിച്ചു കളഞ്ഞിരുന്നു. കോളേജിന്റെ സ്ഥലം പോയപ്പോൾ പകരം പണം സർക്കാർ കോളേജിന് അനുവദിച്ചിട്ടുണ്ട്. റോഡ്, മതിൽ, ഗേറ്റ് എന്നിവയ്ക്കാണ് പണം നൽകിയിരിക്കുന്നത്. പൊതുമരാമത്തു വകുപ്പ് ഇതിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയുമാണ്. ഇതിനിടയിലാണ് യൂണിയൻ ക്യാമ്പസിൽ ഒരു നിർമ്മാണം നടത്തുന്നത്. സർക്കാർ അലോട്ട് ചെയ്ത പണം യൂണിയൻ നേതാക്കൾക്ക് നൽകാൻ കഴിയില്ല. അവർ ആവശ്യം ഉന്നയിക്കും. അതൊക്കെ അവരുടെ കാര്യം. ഞങ്ങൾക്ക് സർക്കാർ സംവിധാനം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ- പ്രിൻസിപ്പാൾ പറയുന്നു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
- 'പൂച്ചക്കൂട്ടിക്ക് സഹിക്കുന്നില്ല'! ഗവർണ്ണറുടേത് ഗുണ്ടായിസമെന്ന് മന്ത്രി ശശീന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്