പെൺ സുഹൃത്തിന്റെ സഹോദരന്റെ കൂട്ടുകാരനെന്ന നിലയിൽ പരിചയം; 2017ലെ കണ്ടുമുട്ടൽ കല്യാണാലോചനയിൽ എത്തിച്ചത് അസ്വാഭാവികതയൊന്നുമില്ലാതെ; പൊരുത്തം നോക്കിയപ്പോൾ കുറിപ്പുകൾ തമ്മിൽ ചേരാതെ വന്നതോടെ തനി നിറം പുറത്ത് കാട്ടി; നിരന്തര ഭീഷണി തുടർന്നപ്പോൾ വെൽഡറുടെ വിവാഹ അഭ്യർത്ഥന നിരന്തരം നിരസിച്ച് ബി എസ് സി വിദ്യാർത്ഥിനിയും; ഒടുവിൽ തട്ടിൻ മുകളിലെ ഓടിളക്കി പെട്രോളൊഴിച്ച് കത്തിക്കൽ ശ്രമം; ഇരവിപുരത്തെ ഷിനുവിന്റെ ക്രൂരതയും സമാനതകളില്ലാത്തത്; അസ്ഥി പ്രണയം പെട്രോളായി കത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം : അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുന്നു. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചത്.
സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടപ്പോൾ പ്രതിയായ വർക്കല ചെറുന്നിയൂർ വടശ്ശേരിക്കോണം ചാണിക്കൽ ചാമവിളവീട്ടിൽ ഷിനു (25) ഇരവിപുരം പൊലീസിന്റെ പിടിയിലുമായി.
പെട്രോൾ ഒഴിച്ചുള്ള കത്തിക്കലിൽ ചാരമായി മാറിയേക്കാവുന്ന അവസ്ഥയിൽ നിന്ന് തലനാരിഴയ്ക്കാണ് ബിഎസ്സി ഫലം കാത്തിരിക്കുന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ഓട് പൊളിച്ച് പെൺകുട്ടിയുടെ മുറിയിൽ ഇറങ്ങി പെട്രോൾ ഒഴിച്ച് . കത്തിക്കാനുള്ള ശ്രമത്തിൽ പ്രതിയായ ഷിനു ലൈറ്റർ എടുക്കുന്നത് കണ്ടു കുതറിയോടിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഇന്നലെ പെൺകുട്ടിയുടെ വീട്ടുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോയിരുന്നു.
ഈ സമയത്താണ് പെൺകുട്ടിയെ മുൻ പരിചയമുണ്ടായിരുന്ന ഷിനു വർക്കലയിലുള്ള സ്വന്തം വീട്ടിൽ നിന്ന് ഇരവിപ്പുറത്തേക്ക് എത്തുന്നത്. ഷിനു വെൽഡറും പെൺകുട്ടി ബിഎസ് എസി കെമിസ്ട്രിവിദ്യാർത്ഥിനിയുമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ:
ഷിനു ഇന്നലെ വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ബന്ധുവായ ഒരു പെൺകുട്ടിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ബന്ധുവായ പെൺകുട്ടി പുറത്തുള്ള ബാത്ത്റൂമിൽ പോകുന്നത് കണ്ട ഷിനു വീടിനു മുകളിൽ കയറി ഓട് ഇളക്കി പെൺകുട്ടിയുടെ റൂമിനകത്തേക്ക് കയറുകയായിരുന്നു. റൂമിലെത്തി പെൺകുട്ടിയെ മുറുകെ പുണർന്ന ശേഷം കയ്യിലെ പെട്രോൾ കുപ്പി തുറന്നു പെട്രോൾ പെൺകുട്ടിയുടെ മുകളിലേക്ക് ഒഴിക്കുകയായിരുന്നു. സർവശക്തിയുമെടുത്ത് പെൺകുട്ടി കുതറിയപ്പോൾ പെട്രോൾ ഷിനുവിന്റെ മേലേക്കും കുപ്പി നിലത്തേക്കും വീണു.
ബാക്കിയുണ്ടായിരുന്ന പെട്രോൾ തറയിൽ ഒഴുകി. ഇതിന്നിടയിൽ ലൈറ്റർ എടുക്കാൻ ശ്രമം വന്നപ്പോൾ പെൺകുട്ടി ഓടി പുറത്തേക്ക് വന്നു നിലവിളിക്കുകയായിരുന്നു. ഇതോടെയാണ് തൊട്ടപ്പുറത്തെ ചിറ്റപ്പനും അയൽവാസിയും ഓടിയെത്തി ഇയാളെ പിടിച്ചത്. ഷിനുവിനെ പൊലീസ് പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.
മുൻപും വീടിനു മുകളിൽ കയറി ഒളിച്ചിരുന്നതിന് പിടിയിലായി
വെറുതെ ഭയപ്പെടുത്താൻ പെട്രോൾ ഒഴിച്ച് എന്ന് ഷിനു പൊലീസിന് മൊഴി കൊടുത്തെങ്കിലും പിന്നെ ലൈറ്റർ എന്തിനു എന്ന ചോദ്യത്തിന് ഷിനുവിന് ഉത്തരമില്ലായിരുന്നു. പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് ഷിനു ഓടിളക്കി അകത്ത് കയറിയത് എന്ന് തന്നെയാണ് പൊലീസ് അനുമാനം.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇത് പൂർണമായി നിഷേധിക്കാനും ഷിനുവിന് കഴിഞ്ഞതുമില്ല. ഇതിനു മുൻപും ഇതേ പെൺകുട്ടിയുടെ വീടിനു മുകളിൽ കയറി ഒളിച്ചിരുന്ന ഷിനുവിനെ നാട്ടുകാർ പിടികൂടി മുന്നറിയിപ്പ് നൽകി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെട്രോളുമായി വീടിനകത്ത് കയറി ഷിനു പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ചത്. പെട്രോൾ ഒഴിച്ചപ്പോൾ കത്തിക്കാനുള്ള സമയം നൽകാതെ പെൺകുട്ടി കുതറി വീടിനു പുറത്തിറങ്ങി നിലവിളിച്ചതിനാലാണ് പെൺകുട്ടിക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
വിവാഹാഭ്യർത്ഥനയുമായി എന്നും പിറകെ
പെൺകുട്ടിക്ക് 2017 മുതൽ ഷിനുവിനെ അറിയാം. ചാത്തന്നൂർ കോളേജിൽ പഠിക്കുന്ന അവസരത്തിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ സഹോദരന്റെ സുഹൃത്ത് ആയാണ് ഷിനു പെൺകുട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടിയുടെ സുഹൃത്തിന്റെ സഹോദരന് ഒപ്പം ഉള്ളയാൾ എന്ന നിലയിൽ പെൺകുട്ടിക്ക് ഇയാളെ അറിയാം. പക്ഷെ പ്രേമം എന്ന രീതിയിൽ ഈ ബന്ധം നീങ്ങിയില്ലെന്നാണ് പെൺകുട്ടി ഇരവിപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
പക്ഷെ ഈ വർഷം മുതൽ ഷിനു വിവാഹാഭ്യർത്ഥനയുമായി പിറകെയുണ്ടായിരുന്നു. പക്ഷെ പൊരുത്തം നോക്കിയപ്പോൾ കുറിപ്പുകൾ തമ്മിൽ ചേരാത്തത് കാരണം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ പെൺകുട്ടിയും വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഷിനു ചാത്തന്നൂരിൽവെച്ച് മൂന്നുമാസം മുൻപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഉള്ളിൽ ജീവഭയവുമുണ്ടായിരുന്നു. കോളേജിൽ ചെ്ന്ന ഷിനുവിന് ഒപ്പം ചെന്നേ മതിയാകൂവെന്നായിരുന്നു അന്ന് പെൺകുട്ടിയെ ഷിനു ഭീഷണിപ്പെടുത്തിയത്.
അതിനാലാണ് പെൺകുട്ടിയുടെ വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ പോയപ്പോൾ ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ ഒപ്പം നിർത്തിയത്. ഈ പെൺകുട്ടി ബാത്ത് റൂമിൽ പോകുന്നത് കണ്ടിട്ടാണ് ഷിനു ധൃതിപ്പെട്ട് ഓടിളക്കി പെൺകുട്ടിയുടെ മുറിയിൽ ഇറങ്ങിയത്. പക്ഷെ വധശ്രമത്തിൽ നിന്ന് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍