കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച് സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പ് പറയുന്നത് അപമാനമാണെന്നും യുവകലാ സാഹിതി
കെ വി നിരഞ്ജൻ
കോഴിക്കോട്:എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ നോവലിനും നോവലിസ്റ്റിനുമൊപ്പം നിന്ന ഇടത് സർക്കാർ പക്ഷെ കാർട്ടൂൺ വിവാദം വന്നപ്പോൾ കാർട്ടൂണിനെ തള്ളിക്കൊണ്ട് മതസംഘടനകൾക്ക് കീഴടങ്ങുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചപ്പോൾ ഒരു പരിധി വരെ സിപിഐയും വി എസ് അച്യുതാനന്ദനും മാത്രമാണ് മതസംഘടനകൾക്ക് കീഴടങ്ങരുതെന്ന തരത്തിൽ നിലപാട് കൈക്കൊണ്ടത്. സിപിഎം അനുകൂല സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ ഇക്കാര്യത്തിൽ മൗനം പാലിക്കുമ്പോൾ സി പിഐ അനുകൂല സാംസ്കാരിക സംഘടനായ യുവകലാസാഹിതി കാർട്ടൂണിന് അനുകൂലമായ നിലപാടാണ് എടുത്തത്. -ജാതി-മത ശക്തികളുടെ ഫത്വകൾക്ക് കീഴടങ്ങാതെ ജഡ്ജിങ് കമ്മിറ്റി തീരുമാനിച്ചതുപ്രകാരം കാർട്ടൂൺ പുരസ്ക്കാരം നടപ്പാക്കുവാൻ ലളിതകലാ അക്കാദമി തയ്യാറാകണമെന്നാണ് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കാർട്ടൂൺ തികച്ചും സർഗാത്മകമായ ഒരു കലാവിഷ്കാരമാണ്.ലോകത്തെവിടെയും കാർട്ടുണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് വിധേയമാകാത്ത വിഷയങ്ങളില്ല. ആർ കെ ലക്ഷ്മണനെ പോലുള്ള കാർട്ടൂണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ലോകനേതാക്കൾ വിധേയരായിട്ടുണ്ട്. വിമർശനവും അഭിപ്രായപ്രകടനങ്ങളും വ്യക്തികളുടെ മൗലിക അവകാശവും സ്വാതന്ത്ര്യവുമാണ്. കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ മതമൗലികവാദ ശക്തികൾ എക്കാലത്തും വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ് കാർട്ടൂൺ പുരസ്കാര വിവാദത്തിനും നിദാനമായിട്ടുള്ളത്.ജാതിമത ശക്തികളുടെ എതിർപ്പുകൾ ഭയന്നു പുരസ്കാര തീരുമാനം പുനഃപരിശോധിക്കണമെന്നു സാംസ്കാരിക വകുപ്പ് പറയുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.പുരസ്കാര നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് യാതൊരധികാരവുമില്ല.ഈ സാഹചര്യത്തിൽ ജാതി മതശക്തികളുടെ വെല്ലുവിളികളെ തൃണവത്ക്കരിച്ച് ജഡ്ജിങ് കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുള്ള കാർട്ടൂൺ പുരസ്കാര നിർണ്ണയം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഇടത് സർക്കാറിന്റെ ഇത്തരം സമീപനങ്ങൾ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾക്ക് സഹായകരമാകുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 'മീശ' എന്ന നോവൽ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നത്. അപ്പോൾ നോവലിനൊപ്പമായിരുന്നു മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സംസ്ഥാന സർക്കാറുമെല്ലാം. ഇപ്പോൾ കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന 'വിശ്വാസം രക്ഷതി' എന്ന കാർട്ടൂൺ അക്കാദമി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയിൽ കാർട്ടൂണിൽ ഉപയോഗിച്ചതിനോട് സർക്കാറിന് വിയോജിപ്പാണെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്തരമൊരു പ്രതികരണം. ഹിന്ദു സ്ത്രീകളെ അവഹേളിച്ചാൽ അത് ആവിഷ്ക്കാര സ്വാതന്ത്ര്യവും ക്രിസ്ത്യൻ ചിഹ്നങ്ങളെ അവഹേളിച്ചാൽ അത് മതപ്രതീകങ്ങളെ അവഹേളിക്കലുമായാണ് ഈ സർക്കാർ കണക്കാക്കുന്നെതന്നാണ് വിമർശനം ഉയരുന്നത്. എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയപ്പോഴും ഇടതുനേതാക്കളെല്ലാം ഹുസൈനൊപ്പമായിരുന്നു. എന്നാൽ മറ്റ് വിഭാഗങ്ങളുടെ കാര്യം വരുമ്പോൾ എന്തുകൊണ്ട് സർക്കാറിന് എഴുത്തുകാരനും കാർട്ടൂണിസ്റ്റിനുമൊപ്പം നിൽക്കാൻ സാധിക്കുന്നില്ലെന്നാണ് ചോദ്യം.
ഇതുപോലെ തന്നെയായിരുന്നു വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറഞ്ഞ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെയും ചില ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അന്നും നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്ക് യാതൊരു പിന്തുണയും സാംസ്കാരിക നായകരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല, എന്നുമാത്രമല്ല, നാടകത്തിന്റെ മൂല കൃതിയായ കഥയെഴുതിയ ഉണ്ണി ആർ തൊട്ട് സച്ചിതാനന്ദൻവരെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നാടക സംവിധായകൻ റഫീഖിന്റെ ഒറ്റപ്പെടുത്തുകയായിരുന്നു. അന്നും സോഷ്യൽ മീഡിയയും സ്വതന്ത്ര ചിന്തകരും മാത്രമാണ് റഫീഖിന് പിന്തുണ നൽകിയത്.
ഫ്രാങ്കോ കാർട്ടൂണിന്റെ വിഷയത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എഴുത്തുകാരൻ സക്കറിയ മാത്രമാണ് ഈ വിഷയത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതികരിക്കാൻ തയ്യാറായത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവാർഡ് നിർണ്ണയത്തിന് എഴുത്തുകാരുടെ സമിതി ആവശ്യമില്ലെന്ന് സക്കറിയ പ്രതികരിച്ചു. പരിഹസിക്കാൻ ഉള്ളതുതന്നെയാണ് കാർട്ടൂൺ എന്ന് മന്ത്രിയും എതിർക്കുന്നവരും മനസ്സിലാക്കണം. അതിനെ ഗൗരവമായി കണ്ട് പ്രതിഷേധിക്കുന്നവർ വിഡ്ഢികളാണ്. അവാർഡ് നിർണ്ണയ കമ്മറ്റിയിൽ ഉണ്ടായിരുന്ന കലാകാരന്മ്മാർ മനസ്സ് തുറക്കണം. കലാകാരന്മ്മാർക്ക് മുകളിലല്ല മന്ത്രി ബാലൻ. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ അവിടെ കാർട്ടൂണിസ്റ്റുകൾ വലിച്ചു കീറുകയാണ്. മോസ്ക്കോയിൽ പുട്ടിനെതിരെയും കാർട്ടൂണിസ്റ്റുകൾ സജീവമാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷി മന്ത്രിക്കില്ലെന്നും സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്നും അത് ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യം ആരും നിഷേധിക്കരുതെന്നാണ് സർക്കാറിന്റെ നിലപാട്. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലായാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്തേ മീശയുടെ കാര്യത്തിൽ ബാധകമായില്ല.. ഹിന്ദുക്കളുടെ മതചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും മാത്രം ഈ നാട്ടിൽ യാതൊരു വിലയുമില്ലേ എന്ന ചോദ്യത്തിലൂടെ മതവിശ്വാസികളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാൻ ഇത്തരം നിലപാടുകൾ സംഘപരിവാറിനെ സഹായിക്കുമെന്നത് തീർച്ചയാണ്.
മീശ വിവാദത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർട്ടൂൺ വിഷയത്തിലെത്തിയപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിലും അത് വഴി മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നും അവാർഡിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നുമായിരുന്നു സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.എന്നാൽ ഇത് തള്ളിയ മന്ത്രി എ കെ ബാലൻ മത ചിഹ്നങ്ങളെ അധിക്ഷേപിച്ചതിനോട് യോജിപ്പില്ലെന്ന മറുപടിയാണ് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്