'പോടാ പുല്ലേ' നിലപാട് നിർത്താറായില്ലേ കാസർകോട് നഗരസഭേ എന്ന് ഒരേ സ്വരത്തിൽ നാട്ടുകാർ; നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാർണിവൽ തിയേറ്റർ സമുച്ചയത്തിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നതിന് പിന്നാലെ ഇറങ്ങിയോടി പ്രേക്ഷകർ; ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാത്ത കോംപ്ലക്സിൽ ഈ വർഷം ഇത് അഞ്ചാം അഗ്നിബാധ; തീയണച്ചത് മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ; അനാസ്ഥയെ പറ്റി മറുനാടൻ പലതവണ വാർത്ത നൽകിയിട്ടും അധികൃതർ വക 'അനങ്ങാപ്പാറ' നയം
മറുനാടൻ ഡെസ്ക്
കാസർകോട് : പൊതുജനത്തിന്റെ ജീവന് ഭീഷണിയാവുകയാണ് കാസർകോട് നഗരസഭയിലെ കാർണിവൽ തിയേറ്റർ കോംപ്ലക്സ് എന്ന് നിരവധി തവണ വാർത്ത വന്നിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം തുടരവേയാണ് വീണ്ടും ഇവിടെ തീപിടുത്തമുണ്ടായിരിക്കുന്നത്. കാർണിവൽ തിയേറ്റർ സമുച്ചയം നഗരസഭയ്ക്ക് കൈക്കൂലി നൽകി ലൈസൻസ് നേടിയതാണെന്ന് ആരോപണം ഉയരവേയാണ് വീണ്ടും നടുക്കുന്ന അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ജനറേറ്ററിൽ നിന്നും ഉയർന്ന തീ ആളികത്തിയപ്പോൾ ശ്വാസതടസ്സമുണ്ടായി പ്രേക്ഷകർ ഇറങ്ങി ഓടുകയായിരുന്നു. ഈ വർഷം തന്നെ ഇത് അഞ്ചാമത്തെ തീപിടുത്തമാണ് ഇവിടെ സംഭവിക്കുന്നത്. നേരത്തെ തീപിടുത്തമുണ്ടായപ്പോൾ സംഭവം പുറത്തറിയാതിരിക്കാൻ വേണ്ടി തിയേറ്റർ അധികൃതർ മൂടിവെക്കുകയായിരുന്നു.
ജനറേറ്ററിൽ നിന്നും ഉയർന്ന തീ തീയേറ്ററിലേക്ക് പടരുകയായിരുന്നു. അഗ്നി സുരക്ഷയുടെ ഭാഗമായി സംരക്ഷിക്കാനുള്ള വെള്ളം പോലും സംഭരിക്കാൻ കെട്ടിടത്തിന് സാധിക്കാത്തതു കാരണം തീയണയ്ക്കാൻ ഫയർ ഫോഴ്സിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഫയർ & സേഫ്റ്റിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് തിയേറ്റർ കോംപ്ലക്സ് പ്രവർത്തിച്ച് വരുന്നത്. ഇതിനെതിരെ കാസർകോട്ടെ അഴിമതി വിരുദ്ധസംഘടനയായ ജിഎച്ച് എമ്മും മറുനാടൻ മലയാളി ചാനലും മുൻസിപ്പൽ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ജനങ്ങളുടെ ജീവനുപോലും വിലകൽപ്പിക്കാത്ത നഗരസഭയും ഉദ്യോഗസ്ഥരും പണത്തിനു വേണ്ടി ആരെ കൊല്ലാൻ പോലും തയ്യാറാകും.
അക്ഷരാഭ്യാസമില്ലാതെയും ഭൗതികവീക്ഷണവും ഇല്ലാത്ത രീതിയിലാണ് നഗരസഭയിലെ മൂന്നംഗ ജനപ്രതിനിധി സംഘങ്ങൾ തീയേറ്റർ സുരക്ഷിതമാണെന്നും പ്രവർത്തന യോഗ്യമാണെന്നും ശുപാർശ നൽകിയത്. നഗരസഭ സെക്രട്ടറി അടങ്ങുന്ന സംഘം അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് പ്രവർത്തനാനുമതി നൽകിയതെന്ന അടക്കം പറച്ചിൽ ഇവിടെ സത്യമാവുകയാണ്. ജനങ്ങളുടെ ജീവനു പോലും പുല്ല് വില കൽപ്പിക്കാത്ത കാസർകോട് നഗരസഭയിലെ ഭരണാധികാരികൾക്കെതിരെ കൊലപാതക ശ്രമത്തിനടക്കമുള്ള കേസെടുക്കണമെന്നാണ് ജനവികാരം. മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഗ്നിസുരക്ഷ വിഭാഗം നൽകിയ നോട്ടീസിന് കടലാസിന്റെ വില പോലും നഗരസഭ നൽകിയിരുന്നില്ല.
ജില്ലാ ഭരണാധികാരി തിയേറ്റർ കോംപ്ലക്സിനെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇത്തരം ആളെക്കൊല്ലി തിയേറ്ററുകൾ പ്രേക്ഷകർ ബഹിഷ്കരിക്കണം അല്ലെങ്കിൽ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർ മിനിമം ഇൻഷുറൻസ് എങ്കിലും എടുത്തിരിക്കണം. ഇവർക്കെതിരെ കേരള സർക്കാറിന് നടപടിയെടുക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. കാരണം ഇതിന്റെ മുതലാളി ആ പഴയ ബസ്സ് മുതലാളി തന്നെയാണ്. മുതലാളിക്കു മുന്നിൽ എന്ത് സർക്കാർ എന്ത് നിയമം.
ലീഡിങ് ഫയർമാനായ സ്റ്റേഷൻ ഇൻചാർജ് സതീഷ് കുമാർ കെ, ലീഡിങ് ഫയർമാനായ സാജി എസ്, ഫയർമാന്മാരായ ഗണേശൻ കിണറ്റിൻ കര, ഹരി കെ സുകുമാർ, ലിപിൻ, വിൻഷ് രാജ്, ഫയർമാൻ ഡ്രൈവർ അനീഷ്, ശാന്തിത് കുമാർ, അനുപ് എൻ എസ്, പ്രസീദ്, ഹോംഗാഡ്മാരായ ആനന്ദൻ കെ, സന്തോഷ് കുമാർ, നാരായണൻ, രാമചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.
അഗ്നി സുരക്ഷാ ലൈസൻസ് ഇല്ലെന്ന് നാളുകൾക്ക് മുൻപേ അറിയിട്ടും 'നോ രക്ഷ'
കാസർകോട് നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ സമുച്ചയം (കാർണിവൽ ) ഉൾപ്പെടെ നഗരപരിധിയിലെ നൂറിലേറെ ബഹുനിലകെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ലൈസൻസ് ഇല്ലെന്ന് ഫയർഫോഴ്സ്. ഇതിൽ ആശുപത്രികളും ലോഡ്ജുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ദുരന്തഭീഷണി നിലനിൽക്കുന്നത് 5 തീയേറ്ററുകൾ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ കോംപ്ലക്സിലാണ്. കോംംപ്ലക്സിൽ കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച നിലയിലാണ്.
അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ യഥാവിധം തിയേറ്ററിലില്ല. ഇതിനെതിരെ റീജണൽ ഫയർ ഓഫീസറുടെ കാര്യലയത്തിൽ നിന്നടക്കം മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായ നടപടികൾ എടുക്കാൻ നഗരസഭ തയ്യറായിട്ടില്ല. നഗരസഭ നേരിട്ട് അടച്ചുപൂട്ടാൻ നാലു തവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെയും നിയമത്തിന്റെയും കണ്ണിൽ പൊടിയിട്ട് തീയേറ്റർ മുതലാളിയെ സംരക്ഷിക്കാനുള്ള സൂത്രവിദ്യകൾ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്. ഭൂനിരപ്പിൽ നർത്തകിയും, ബാക്കിയുള്ള നാലുനിലകളിൽ കന്യക, മുഗൾ, മെഹബൂബ്, സമ്രാട്ട്, എന്നീ തിയേറ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് റീജണൽ ഓഫീസിൽ നിന്ന് ജില്ലാകളക്ടർക്ക് 2019 മാർച്ച് 27ന് നൽകിയ കത്തിൽ പറയുന്നത് മെഹബൂബ് തീയേറ്റർ അഗ്നിശമന വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ്.
ഇങ്ങനെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണ്ണതോതിൽ അഗ്നിരക്ഷാ- അഗ്നിശമന വീക്ഷണകോണിൽ സുരക്ഷിതമല്ല. ആയതിനാൽ ദുരന്തനിവാരണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ആർഎഫ്ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഹബൂബിലെത്തി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനെ തുടർന്നാണ് കണ്ണൂരിലെ റീജണൽ ഫയർഓഫീസർ സുജിത്ത് കുമാർ ജില്ലാകളക്ടർക്ക് ദുരന്തമുന്നറിയിപ്പ് നൽകിയത്.
2003ലാണ് അവസാനമായി ഇതിന് ഫയർ എൻ ഒ സി ലഭിക്കുന്നത്. അത് 7 മീറ്ററിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒന്നും രണ്ടും നിലകൾക്ക് മാത്രമായിരുന്നു. 22-09-2016ൽ ഫയർഫോഴ്സിന്റെ (633/16) നോട്ടീസ് പ്രകാരം കാസർകോട് നഗരസഭ 24-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലുടെ അടച്ചുപൂട്ടാതിരിക്കാൻ കാരണമുണ്ടൊയെന്ന് അന്വേഷിച്ചു. തുടർന്ന് തീയേറ്റർ ഉടമ മറുപടി നൽകാത്തതിനെ തുടർന്ന് 26-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലൂടെ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. തുടർന്ന് 04-10-2016ൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സ്വാധീനിച്ച് നടപടികൾ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സ്വന്തമാക്കി. ശേഷം 06-10-2016ന് റീജണൽ ജോയിന്റ് ഡയറക്ടർ പരിശോധന നടത്തിയെങ്കിലും തുടർ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭിച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍